2017, മാർച്ച് 16, വ്യാഴാഴ്‌ച

"ശബ്ദമില്ലാത്തവർ"


ഇതൊരു വഴിയാണ്
ഉറുമ്പുകളുടെ വഴി
ഉറക്കമില്ലാത്തവരുടെ ദേശമാണ് മുന്നിൽ
കണ്ണുകൾ കൂമ്പി
ഖൽബുകൾ പ്രേമഭാരത്താൽ വിതുമ്പി
മഞ്ഞിന്റെ കമ്പളം പുതച്ചുറങ്ങുന്ന-
താഴ്വരയിൽ, കുന്നുകളിൽ
പുൽമേടുകളിൽ
അലിഞ്ഞലിഞ്ഞു അനന്തതയിൽ
ലയിച്ചു ചേരുന്നവരുടെ വഴി
പ്രകൃതിയിലെ സർവ്വ ജീവജാലങ്ങളും
ഒന്നാകുന്ന പാത
അങ്ങ് ദൂരെ നാല് ദിക്കുകൾക്കും അപ്പുറം
വെയിലേൽക്കാതെ തണുപ്പേൽക്കാതെ
തണലിൽ വളർന്ന ഒലിവു മരത്തിന്റെ
ചുവട്ടിൽ ...
ബക്കയുടെ
 വെളിച്ചം പരത്തുന്ന
തൂവെള്ള ഇഹ്‌റാമുകളിൽ
ത്വവാഫ്'കളിൽ
ലബ്ബയ്ക്ക പാടുന്ന വഴികളിൽ
ദാസനും, മാലിക്കും
ഒന്നാകുന്നു
ഫജറിൽ വെളിവാകുന്ന തൂവെള്ള
തേന്തുള്ളിയിൽ കുളിച്ചു
പുലരിയുടെ സിന്ദൂര പുടവയും
ചൂടി പകുതി മയക്കത്തിന്റെ
ആലസ്യത്തിൽ വേർപിരിയുന്ന
മിഥുനങ്ങൾ
വീണ്ടും വേറൊരു ലോകത്തു
സമുദ്രത്തിന്റെ അടിത്തട്ടിൽ
താഴ്വരകളിൽ കുന്നുകളിൽ
ഇഹ്‌റാമുകളിൽ
നാഥാ ...അനാഥമായ ഭൂമിയും,
ജീവജാലങ്ങളും, നീയും .....
ഞാൻ എന്നേ നാട് നീങ്ങിയവൻ.

2017, മാർച്ച് 13, തിങ്കളാഴ്‌ച

സ്മൃതി

സ്മൃതി
******
ഒരു മരക്കൊമ്പിൽ
ഒരു നീട്ടിയ കുറുകലില്
തസ്ബീഹ്,
തസ്ബീഹ് ചൊല്ലുന്ന പക്ഷി.


ഒറ്റമരവും ഒരായിരം പക്ഷികളും
കുറെ ഇലകളും നിഴലും, നിഴലില്ലാ-
യിരുട്ടും തസ്ബീഹ്, തസ്ബീഹ്...

മരം, പക്ഷി ഇലകൾ
കൂടെ മലക്കുകളും.
ഇനി രാത്രി:
മുകളിലെ കൊമ്പും,
ഒറ്റമരവും, പക്ഷികളും, മരക്കുട്ടികളും
മലക്കില്ല!

ഇരുട്ടും, നീറുന്ന ആകാശവും,
മഞ്ഞുതുള്ളിയും, വെളിച്ചവും,
ഒരു മുസല്ല-അലിയുന്ന മനസ്സും
ഉരുകുന്ന കരളും!

ഇരുട്ടിൽ:
പ്രകാശത്തെ തേടുന്ന ഞാനും
കുറെ അരൂപികളായ പാട്ടുകാരും
കമിതാക്കളും!

ഞാന്‍ കാണുന്നുമില്ല,
നീ ദർശിക്കുന്നുണ്ട്!

മനുഷ്യരും, മരങ്ങളും,
മറ്റനേകം ജീവജാലങ്ങളും,
എല്ലാ മനസ്കളും, കണ്ണും ഒരേ ദിശയിലേക്കു
പ്രാർത്ഥനയുടെ... പ്രതീക്ഷയുടെ....
ജന്മോദ്ദേശത്തിന്റെ നേർരേഖയിൽ
വിലയം പ്രാപിച്ചവർ.

നോട്ട്: വെളിച്ചത്തിൽ കണ്ണടച്ച് ഇരുട്ടാക്കുന്ന
നിന്നെ ഞാൻ അന്വേഷിക്കുന്നില്ല,
ദൂരെനിന്നു ദര്‍ശിച്ചു നീ തിരികെ പോകണം
ഇത് നിനക്കുള്ളതല്ല, നാം‍ നീ പറയുന്ന
സൂഫി കവിയുമല്ല ഭ്രാന്തനുമല്ല, മതം എന്റെ
ജീവാത്മാവാണ് അത് മനുഷ്യനെന്ന-
മതമാണ്‌ അതില്‍ നീ പുതയ്ക്കുന്ന കൌപീനം
ഞാന്‍ ഉപയോഗിക്കാറില്ല.
****************************
-നൗഷാദ് പൂച്ചക്കണ്ണന്‍-

2017, മാർച്ച് 7, ചൊവ്വാഴ്ച

കല്ല്"


ഈ നെഞ്ചിൻകൂട്ടിൽ
ഒരു കല്ലുണ്ടു
പാപഭാരം ചുവന്നു ...ചുവന്നു
കറുത്തുപോയൊരു -
കല്ലല്ല

ഇബ്‌റാഹീം നബി
മകനെ ബലികൊടുക്കാൻ-
പോകുമ്പോൾ
ചെകുത്താനെയെറിഞ്ഞ -
കല്ലല്ല,

ജാഹിലിയാക്കാലത്തു
പെൺ കുഞ്ഞിനെ കൊല്ലാൻ
സ്വന്തം ഉപ്പയെടുത്ത -
കല്ലല്ല

നമ്മുടെ മുത്തുനബി
മൂന്നു ഗോത്ര തർക്കം
പരിഹരിച്ച
സുബർക്കത്തിലെ -
കല്ലല്ല

ഖലീഫാ ഉമർ ഫാറൂഖ്
പറഞ്ഞൊരു കല്ലുണ്ടു
വെറും കല്ല്, ഒന്നിനും
കഴിവില്ലാത്ത
ഒരു കല്ല്
ആ കല്ലാണ് ഈ
നെഞ്ചിൻകൂട്ടിൽ.

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...