2017, നവംബർ 19, ഞായറാഴ്‌ച

"പയണം"

"പയണം"
നീ തിരയുന്ന വഴികളില്‍
ഞാനെന്ന പരമാര്‍ത്ഥം
ഓരോ അണുവിലും 
പുറത്തുനിന്നും
അകത്തേയ്ക്ക് നീ വലിച്ചെടുക്കുന്ന
പ്രാണവായുപോലെ-
നിന്നില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു!
നീ തിരയുന്നത് അറിവോ, അനാഥത്വമോ
സൂര്യനും, ചന്ദ്രനും മണ്ണും മരങ്ങളും -
അനാഥരല്ലോ
പിന്നെ ഞാനും
അനാഥന്‍...!
കല്ലുകൊണ്ട് ഇടിച്ചു കൊന്ന
പാതകിയും
പൊലിഞ്ഞ ജീവനും
എന്റെ സൃക്ഷ്ടികള്‍
എന്റെ ശ്വാസം
ഞാനാണ് ദൈവം
ഉയരങ്ങളിലല്ല എന്റെ സിംഹാസനം
നിന്റെ ഉള്ളിലാണ്
ചെറുകിളിയുടെ
കൂജനത്തിലും
അരുവിയുടെ കളകളാരവത്തിലും
ഞാനുണ്ട്
സൃക്ഷ്ടിയുടെ രഹസ്യം
അത് അറിയുന്നവന്‍
ആരോ അവന്‍ ദൈവം
നീ തിരയുന്ന വഴികളിലെല്ലാം
ഞാനുണ്ട്
അത് നീയാണ്
നീ നിന്നെ അറിയുന്നില്ല
പിന്നെ എന്നെ അറിയുന്നതെങ്ങനെ
പുറത്തുനിന്നും
അകത്തേയ്ക്ക് നീ വലിച്ചെടുക്കുന്ന
പ്രാണവായുപോലെ-
നിന്നില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു
ഞാനെന്ന പരമാര്‍ത്ഥം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...