"നെയ്യുറുമ്പുകള്‍..."
രാവിലെ സുബഹി നമസ്ക്കരിക്കാന്‍ എഴുന്നേല്ക്കുമ്പോള് നല്ല മഴ വെള്ളം ദേഹത്ത് വീഴുമ്പോള്‍ നല്ല തണുപ്പ് അംഗശുദ്ധി വരുത്തി നമസ്ക്കാരപ്പായ് കുടഞ്ഞിടുമ്പോഴാണ് ഭാര്യ ഇതുവരെ ഉറക്കം എഴുന്നേറ്റില്ല എന്ന് ഞാന്‍ ശ്രദ്ധിക്കുന്നത്
"സുനിതെ .....ഡീ ...സുനിതെ"
ആരും തെറ്റിദ്ധരിക്കണ്ട love ജിഹാദില്‍ ഞാന്‍ മതം മാറ്റിയതല്ല ഇവളെ!
ആയിരത്തൊന്ന് രൂപാ "മെഹറിന്" ഇവളുടെ ബാപ്പയുടെ കൈയ്യില്‍നിന്നും സ്വന്തമാക്കിയ ഒരു ഒന്നാം തരം നാടന്‍ പശു തന്നയാണ് ആവശ്യത്തിന് കാലുകുടയലും, കൊമ്പ്കുലുക്കലും ഇവള്‍ക്ക് പതിവാണ്
"ഒന്ന് ഉറങ്ങാന്കൂടി ഈ മനുഷ്യന് അനുവദിക്കില്ലേ"
"ഡീ....എഴുന്നേറ്റ് നമസ്ക്കരിക്കാന്‍"
"കുറച്ച് കഴിയട്ടെ ...അവള് സ്ഥാനംതെറ്റിക്കിടന്ന പുതപ്പ് വലിച്ച് തലവഴിമൂടി
"അല്ലാഹു അക്ബര്‍,അല്ലാഹു അക്ബര്‍
അഷ്ഹദു അന്‍ലായിലാഹ ഇല്ലള്ളാ
അഷ്ഹദു അന്ന മുഹമ്മദന്‍ റസൂലുള്ളാ
ഹയ്യ അല സ്വലാ
ഹയ്യ അലല്‍ ഫലാ
ഖദുക്കാമഥി സ്വലാത്തു
ഖദുക്കാമഥി സ്വലാത്തു ....."
ഞാന്‍ ഇഖാമത്തു അല്‍പ്പം ഉച്ചത്തില്‍ ചൊല്ലി നമസ്ക്കാരത്തിലേക്ക് പ്രവേശിച്ചു
ഇതിനിടയില്‍ എന്റെ ഇഖാമത്തിന്റെ ശബ്ദം കേട്ടിട്ടാണെന്ന് തോന്നുന്നു മകന് എഴുന്നേറ്റ് ദേഹശുദ്ധി വരുത്തി ഞാന്‍ സലാം വീട്ടി തിരിഞ്ഞ് നോക്കുമ്പോള്‍ എന്റെ പുറകിലായി അവനും നമസ്ക്കരിക്കുന്നു ഞാന്‍ നേരെ ഭാര്യയുടെ അടുത്തുചെന്ന് അവളെ തട്ടിവിളിച്ചു
"ഇനിയും നീ എഴുന്നേറ്റില്ലെങ്കില്‍ നമസ്ക്കാരം 'ബാത്തിലാകും'(നഷ്ടപ്പെടും)"
എന്തൊക്കയോ പിറുപിറുത്ത് അവള് എഴുന്നേറ്റു
ഞാന്‍ നടന്ന് 'ഖുര്‍ആനും' കൈയ്യിലെടുത്തു ഉമ്മറത്ത് ചാരുകസേരയില്‍ വന്നിരുന്നു പാരായണം തുടങ്ങി ഇതിനിടയില്‍ നമസ്ക്കാരം കഴിഞ്ഞു ഭാര്യ അടുക്കളയില്‍ കയറി ഗുസ്തി ആരംഭിച്ചു അതിനു തെളിവായി ഒരുകപ്പ് ചായ എന്റെ മുന്നിലെത്തി
"പപ്പാ ഇത് എങ്ങനെയുണ്ട്"
മകന് മദ്രസയില്‍ പോകാന്‍ റെഡിയായി ഒരു തോപ്പിയൊക്കെ ഫിറ്റ്ചെയ്തു കൈയ്യില്‍ പുസ്തകവുമായി എന്റെ മുന്നില്‍ വന്നുനിന്നു ചോദിക്കുകയാണ് ഞാന്‍ അവനെ ആകെയൊന്നു വീക്ഷിച്ചു
"മോനേ....എന്തിനാണ് തലയില്‍ തൊപ്പി നമ്മള് മുജാഹിദുകള്‍ (ക്ഷെത്രിയന്‍'മാര്‍) തലയില്‍ തൊപ്പിവെക്കില്ല എന്ന് നിനക്കറിയില്ലേ? "
"അതില്ലെങ്കില്‍ ഉസ്താദ് തല്ലും പപ്പാ..."
"ഈ സുന്നികളുടെ ഒരു കാര്യം"
ഞങ്ങളുടെ സംസാരം കേട്ട് ഭാര്യ അടുക്കളയില്‍ നിന്നും ഉമ്മറത്ത് വന്നു
"പപ്പയും മകനും സുന്നിയും,മുജാഹിദും പറഞ്ഞുകൊണ്ട് നിന്നോ മദ്രസയില്‍ താമസിച്ചു ചെന്നാല്‍ അവിടെ മുജാഹിദു എന്നൊന്നും ഉസ്താദ് നോക്കില്ല മകന് നല്ല തല്ല് കിട്ടും"
'പപ്പാ അസ്സലാമു അലൈക്കും"
"വ അലൈക്കും അസ്സലാം"
"പപ്പാക്ക് മാത്രമേ സലാം പറയുകയുള്ളൂ അല്ലേടാ"
"മമ്മീ അസ്സലാമു അലൈക്കും"
"വ അലൈക്കും അസ്സലാം"
മകന് ധൃതിയില്‍ മദ്രസയിലേക്ക് പുറപ്പെട്ടു
ഭാര്യ അടുക്കളയിലേക്കും
ഞാന്‍ പുറത്തുപോകാന്‍ വ്സ്ത്രമെല്ലാം മാറി ഉമ്മറത്ത് ഇറങ്ങി പുറകില്നിന്നും ഭാര്യ
"പപ്പാ കരിക്ക് മീനില്ല"
ഞാന്‍ തിരിഞ്ഞ് നോക്കാതെ തലയാട്ടി
മകന് എന്ന് മുതല്‍ എന്നെ പപ്പാ എന്ന് വിളിച്ചു തുടങ്ങിയോ അന്നുമുതല്‍ ഭാര്യയും എന്നെ പപ്പാ എന്നാണു വിളിക്കുന്നത് അപ്പോള്‍ അതിനു മുമ്പേ എന്താണ് വിളിച്ചിരുന്നത് എന്ന് നിങ്ങള്‍ ചോദിക്കും "മച്ചാ..."എന്നാണ്!
അല്ലേലും ഭര്ത്താക്കന്മാര്ക്ക് സ്ഥിരമായി ഒരു പേരില്ല!!!
ഇനി ചെറുമക്കള്‍ ആയാലോ?
അവര്‍ വിളിക്കുന്നതുപോലെ ഉപ്പാപ്പായെന്ന്
പ്രായം കൂടുന്നത് എപ്പോഴും ഭര്‍ത്താവിന്
ഭാര്യമാര്‍ അന്നും, ഇന്നും, എന്നും അവരുടെ പേരില്‍ അറിയപ്പെടും കാരണം പ്രായം അറിയില്ലല്ലോ
വീണ്ടും പുറകില്‍ നിന്നും വിളി
"ഇന്നേ എന്റെ മാമ ഉച്ചയ്ക്ക് ഊണിന് ഉണ്ടാകും രണ്ടു കവര്‍ തൈരും,കുറച്ച് പച്ചക്കറിയും വാങ്ങാന്‍ മറക്കണ്ടാ"
"ഏത് മാമയാണ് വരുന്നത്"
"മൂത്ത മാമ"
"കുലുക്കല്ലേ.......കുലുക്കല്ലേ....മാമയോ?!!!"
"നിങ്ങള്‍ കളിയാക്കല്ലേ നാട്ടുകാര്‍ എന്തും വിളിച്ചോട്ടെ നിങ്ങള്‍ വിളിക്കുന്നത് അദ്ദേഹം കേള്‍ക്കണ്ട"
"ഓ...അടിയന്"
ഞാന്‍ ഭാര്യയെ ദേഷ്യം പിടിപ്പിക്കാന്‍ ശ്രമിച്ചു അവള് ആരാ മോള് ഇന്ന് എന്തായാലും കൊമ്പ്കുലുക്കല്‍ ഉണ്ടാകില്ല അവളുടെ മാമ വിരുന്നിനു വരുന്നതല്ലേ
ഈ മാമ ആരെന്നല്ലേ മഹാ ബുദ്ധിമാനാണ് ബുദ്ധി കണ്ടുപിടിച്ചത് തന്നെ ഈ പ്രമാണിയാണ്
പണ്ട് കള്ളക്കടത്തില്‍ ആളുകള്‍ ദുബായില്‍ പോയിരുന്ന കാലം ഒരിക്കല്‍ അദ്ദേഹം ലീവിന് നാട്ടില്‍ വന്നു ഒരു കുന്നിറങ്ങി ഇടത് കൈയ്യില്‍ സീക്കോ ഫൈവ് വാച്ച്,വലതുകയ്യില്‍ ഒരു ടേപ്പ്റെക്കോര്‍ഡ്,കണ്ണില്‍ ഒരു റയ്ബാന് സണ്‍ ഗ്ലാസ് പിന്നെ അകമ്പടിയായി പെട്ടി തലയില്‍ ചുമക്കാന്‍ വാല്യക്കാര് സുന്ദര കില്ലാഡി വരുന്ന വരക്കം കണ്ട് ഓടിച്ചെന്ന് അദ്ദേഹത്തിന്റെ അനുജന് വലതുകയ്യിലെ ടേപ്പ്റെക്കോര്‍ഡ് കടന്ന്പിടിച്ചു കൈക്കലാക്കാന്‍ ശ്രമിച്ചു അദ്ദേഹം വിട്ടുകൊടുക്കാന്‍ ഒരുക്കമല്ല അനുജനുണ്ടോ വിടുന്നു അവന് ആരാ മോന് സാധനം കൈക്കലാക്കി വളരെ സന്തോഷത്തില്‍ വീട്ടിലേയ്ക്ക് ഓടാന്‍ തുടങ്ങി ജെഷ്ടനും അവന്റെ പിന്നാലെ ഓടി
"ഡാ....അനുജാ...കുലുക്കല്ലേ .....കുലുക്കല്ലേ.....പാടൂല്ലാ
.......കുലുക്കല്ലേ .....കുലുക്കല്ലേ.....പാടൂല്ലാ"
ജേഷ്ടന് വിചാരിച്ചിരുന്നത് ടേപ്പ്റെക്കോര്‍ഡ് കുലുക്കിയാല്‍ പാടുകയില്ലാ എന്നാണ് എന്തായാലും എന്റെ ഗ്രാമത്തിലെ ആദ്യത്തെ ടേപ്പ്റെക്കോര്‍ഡ് ഉടമയാണ് ഈ മാമ ഞാന്‍ എന്റെ ഗ്രാമത്തില്‍ നിന്നാണ് വിവാഹം കഴിച്ചത് ഇക്കാരണത്താല്‍ ഈ കുലുക്കല്‍ മാമയെ എനിക്ക് നേരത്തെ അറിയാം
ചന്തയില്‍ പോയി മത്സ്യവും മറ്റു സാധനങ്ങളും വാങ്ങി ഞാന്‍ വീട്ടില്‍ എത്തുമ്പോള്‍ മാമ വീട്ടില്‍ എന്റെ ചാര് കസേരയും സ്വന്തമാക്കി
"ഗ്ര്ര് ......ഗ്ര്ര്"
എന്ന് പാടിത്തുടങ്ങിയിരുന്നു
ഞാന്‍ അദ്ദേഹത്തെ ഉണര്‍ത്തിയില്ല ഭാര്യ ഭക്ഷണമെല്ലാം റെഡിയാക്കി.....ളുഹര്‍ ബാങ്ക് കേട്ടു ഞാന്‍ മാമയെ വിളിച്ചു നമസ്ക്കാരം കഴിഞ്ഞു ഞങ്ങള്‍ ഭക്ഷണം കഴിക്കാനായി ഇരുന്നു
കാസറോളില്‍ ഇരുന്ന ചോറ് ഭാര്യ ആദ്യം മാമയുടെ പാത്രത്തിലേക്ക് വിളമ്പി ഒപ്പം എന്റെ പാത്രത്തിലേക്കും ഞാന്‍ ചോറ് കുറച്ച് കയ്യിലേക്ക് വാരുമ്പോള്‍ അതില്‍ ഒന്ന് രണ്ട് 'നെയ്യുറുമ്പ്'
"ഛെ.."
എന്നു പറഞ്ഞ് ഞാന്‍ കൈ മുകളിലേക്ക് ഉയര്‍ത്തുമ്പോള്‍ കറി സ്പൂണില്‍ കോരി ഭാര്യ മാമയുടെ പാത്രത്തില്‍ ഒഴിക്കാന്‍ തുടങ്ങുകയായിരുന്നു ഞങ്ങളുടെ കൈ തമ്മില്‍ തട്ടി കറി മാമയുടെ കണ്ണിലും മുഖത്തും വീണു എരിപൊരി സഞ്ചാരത്തില്‍ മാമ കണ്ണുതിരുമ്മി ഭാര്യ ഒന്നും നോക്കിയില്ല കുടിക്കാന്‍ വെച്ചിരുന്ന വെള്ളമെടുത്ത് മാമയുടെ കണ്ണിലേക്ക് ഒഴിച്ചു
"എന്റെ അള്ളോ.....എന്നെ കൊല്ലുന്നേ......."
ഉച്ചത്തില്‍ നിലവിളിച്ച് മാമ പുറത്തേക്ക് പമ്പരം വിട്ടമാതിരി ഒരു ഓട്ടം ഞാന്‍ പുറകേ വിളിച്ചു അയാള്‍ തിരിഞ്ഞ് നിന്നില്ല
സംഭവം എന്തെന്നല്ലേ ഭാര്യ ധൃതിയില്‍ മുഖത്ത് ഒഴിച്ചത് ചൂട് വെള്ളം ആയിരുന്നു മാമ പോയവഴിക്ക് പുല്ലും കുരുത്തില്ല
എന്നാലും എന്റെ നെയ്യുറുബേ......
എന്റെ വിരുന്നുകാരനോട് നീ എന്തിന് ഈ പണി പറ്റിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
"മാറ്റൊലി"
പാതയ്ക്കരിലൊരു പാറാവുകാരന് പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട് ...
-
കഴുകന് യാത്ര തുടരുന്നു അങ്ങ് ദൂരെ പുകപടലം ഉയര്‍ന്നു മനുഷ്യര്‍ ചിന്നിച്ചിതറി നാലുപാടും ഓടുന്നു ദീനരോദനങ്ങള്‍ ആരവങ്ങള്‍ അവര...
-
അനാഥന് കലങ്ങിയ മനസ്സുമായി അവന് യാത്ര തിരിച്ചു മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഒരു അനാഥൻ നടന്ന്....നടന്ന് ക്ഷീണിച്ചു ദാഹമേറി എന്ത് ചൂടാണ...
-
യാത്രകള്‍ ദൈവമാകുമ്പോള്‍ മാമ്പൂമണക്കുന്ന കാറ്റിന്റെ ശ്വാസത്തിന് പോലും ഒരു കടല്‍കുടിച്ച് വറ്റിക്കാനുള്ള ദാഹമുണ്ടായിരുന്നു തുളവീണ കുടയില...
നല്ല വായനാനുഭവം സമ്മാനിച്ച കഥ....
മറുപടിഇല്ലാതാക്കൂആശംസകള്.....
ഗാനം കേള്ക്കുന്നതിഷ്ടമെങ്കീലും വായനയ്ക്കിടയില്‍ ഈ ഇഷ്ട ഗാനങ്ങള്‍ എന്നെ അലസോരപ്പെടുത്തി ട്ടാ....
"പപ്പാ കരിക്ക് മീനില്ല"
മറുപടിഇല്ലാതാക്കൂഎഴുതിയത് ഇങ്ങനാനെങ്കിലും, "പപ്പാ കറിക്ക് മീനില്ല" എന്ന് ഈ പാവം ഞാന്‍ തിരുത്തി വായിച്ചു.
എല്ലാരും എന്നേപ്പോലെ പാവങ്ങളല്ല..!
ഒന്നു ശ്രമിച്ചാല്‍ എഴുത്ത് കുറച്ചുകൂടി നന്നാക്കാം
ആശംസകള്‍നേരുന്നു.
സസ്നേഹം പുലരി