2012, ജൂൺ 27, ബുധനാഴ്‌ച

പ്രേതവാസി

പ്രേതവാസി



കുടിച്ചുതീര്‍ക്കുന്ന കണ്ണുനീരും
കടിച്ചു വറ്റിക്കുന്ന കാമനീരും
പിഴിഞ്ഞ് ഊറ്റുന്ന ഭാരനീരും
തീക്കനല്‍ തിന്നുന്ന ദേഹനീരും


കാറ്റുകള്‍ നീറ്റുന്ന പ്രാണവേവും
പാതിയില്‍ തകരുന്ന മോഹനീരും
ആരോരും ഇല്ലാത്ത ബാക്കിനേരം
ഏറെയും സ്വപ്നങ്ങള്‍ ഉള്ളിലേറ്റും


പാതയില്‍ കൂട്ടിയ ഭാരമെല്ലാം
വേരോടെ കത്തിച്ച് ചാമ്പലാക്കി
തീ കായും ഞാനാണ് ....പ്രേതവാസി
നീ ചൊല്ലും ഞാനാണ് പ്രവാസി

4 അഭിപ്രായങ്ങൾ:

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...