2017, മാർച്ച് 16, വ്യാഴാഴ്‌ച

"ശബ്ദമില്ലാത്തവർ"


ഇതൊരു വഴിയാണ്
ഉറുമ്പുകളുടെ വഴി
ഉറക്കമില്ലാത്തവരുടെ ദേശമാണ് മുന്നിൽ
കണ്ണുകൾ കൂമ്പി
ഖൽബുകൾ പ്രേമഭാരത്താൽ വിതുമ്പി
മഞ്ഞിന്റെ കമ്പളം പുതച്ചുറങ്ങുന്ന-
താഴ്വരയിൽ, കുന്നുകളിൽ
പുൽമേടുകളിൽ
അലിഞ്ഞലിഞ്ഞു അനന്തതയിൽ
ലയിച്ചു ചേരുന്നവരുടെ വഴി
പ്രകൃതിയിലെ സർവ്വ ജീവജാലങ്ങളും
ഒന്നാകുന്ന പാത
അങ്ങ് ദൂരെ നാല് ദിക്കുകൾക്കും അപ്പുറം
വെയിലേൽക്കാതെ തണുപ്പേൽക്കാതെ
തണലിൽ വളർന്ന ഒലിവു മരത്തിന്റെ
ചുവട്ടിൽ ...
ബക്കയുടെ
 വെളിച്ചം പരത്തുന്ന
തൂവെള്ള ഇഹ്‌റാമുകളിൽ
ത്വവാഫ്'കളിൽ
ലബ്ബയ്ക്ക പാടുന്ന വഴികളിൽ
ദാസനും, മാലിക്കും
ഒന്നാകുന്നു
ഫജറിൽ വെളിവാകുന്ന തൂവെള്ള
തേന്തുള്ളിയിൽ കുളിച്ചു
പുലരിയുടെ സിന്ദൂര പുടവയും
ചൂടി പകുതി മയക്കത്തിന്റെ
ആലസ്യത്തിൽ വേർപിരിയുന്ന
മിഥുനങ്ങൾ
വീണ്ടും വേറൊരു ലോകത്തു
സമുദ്രത്തിന്റെ അടിത്തട്ടിൽ
താഴ്വരകളിൽ കുന്നുകളിൽ
ഇഹ്‌റാമുകളിൽ
നാഥാ ...അനാഥമായ ഭൂമിയും,
ജീവജാലങ്ങളും, നീയും .....
ഞാൻ എന്നേ നാട് നീങ്ങിയവൻ.

2017, മാർച്ച് 13, തിങ്കളാഴ്‌ച

സ്മൃതി

സ്മൃതി
******
ഒരു മരക്കൊമ്പിൽ
ഒരു നീട്ടിയ കുറുകലില്
തസ്ബീഹ്,
തസ്ബീഹ് ചൊല്ലുന്ന പക്ഷി.


ഒറ്റമരവും ഒരായിരം പക്ഷികളും
കുറെ ഇലകളും നിഴലും, നിഴലില്ലാ-
യിരുട്ടും തസ്ബീഹ്, തസ്ബീഹ്...

മരം, പക്ഷി ഇലകൾ
കൂടെ മലക്കുകളും.
ഇനി രാത്രി:
മുകളിലെ കൊമ്പും,
ഒറ്റമരവും, പക്ഷികളും, മരക്കുട്ടികളും
മലക്കില്ല!

ഇരുട്ടും, നീറുന്ന ആകാശവും,
മഞ്ഞുതുള്ളിയും, വെളിച്ചവും,
ഒരു മുസല്ല-അലിയുന്ന മനസ്സും
ഉരുകുന്ന കരളും!

ഇരുട്ടിൽ:
പ്രകാശത്തെ തേടുന്ന ഞാനും
കുറെ അരൂപികളായ പാട്ടുകാരും
കമിതാക്കളും!

ഞാന്‍ കാണുന്നുമില്ല,
നീ ദർശിക്കുന്നുണ്ട്!

മനുഷ്യരും, മരങ്ങളും,
മറ്റനേകം ജീവജാലങ്ങളും,
എല്ലാ മനസ്കളും, കണ്ണും ഒരേ ദിശയിലേക്കു
പ്രാർത്ഥനയുടെ... പ്രതീക്ഷയുടെ....
ജന്മോദ്ദേശത്തിന്റെ നേർരേഖയിൽ
വിലയം പ്രാപിച്ചവർ.

നോട്ട്: വെളിച്ചത്തിൽ കണ്ണടച്ച് ഇരുട്ടാക്കുന്ന
നിന്നെ ഞാൻ അന്വേഷിക്കുന്നില്ല,
ദൂരെനിന്നു ദര്‍ശിച്ചു നീ തിരികെ പോകണം
ഇത് നിനക്കുള്ളതല്ല, നാം‍ നീ പറയുന്ന
സൂഫി കവിയുമല്ല ഭ്രാന്തനുമല്ല, മതം എന്റെ
ജീവാത്മാവാണ് അത് മനുഷ്യനെന്ന-
മതമാണ്‌ അതില്‍ നീ പുതയ്ക്കുന്ന കൌപീനം
ഞാന്‍ ഉപയോഗിക്കാറില്ല.
****************************
-നൗഷാദ് പൂച്ചക്കണ്ണന്‍-

2017, മാർച്ച് 7, ചൊവ്വാഴ്ച

കല്ല്"


ഈ നെഞ്ചിൻകൂട്ടിൽ
ഒരു കല്ലുണ്ടു
പാപഭാരം ചുവന്നു ...ചുവന്നു
കറുത്തുപോയൊരു -
കല്ലല്ല

ഇബ്‌റാഹീം നബി
മകനെ ബലികൊടുക്കാൻ-
പോകുമ്പോൾ
ചെകുത്താനെയെറിഞ്ഞ -
കല്ലല്ല,

ജാഹിലിയാക്കാലത്തു
പെൺ കുഞ്ഞിനെ കൊല്ലാൻ
സ്വന്തം ഉപ്പയെടുത്ത -
കല്ലല്ല

നമ്മുടെ മുത്തുനബി
മൂന്നു ഗോത്ര തർക്കം
പരിഹരിച്ച
സുബർക്കത്തിലെ -
കല്ലല്ല

ഖലീഫാ ഉമർ ഫാറൂഖ്
പറഞ്ഞൊരു കല്ലുണ്ടു
വെറും കല്ല്, ഒന്നിനും
കഴിവില്ലാത്ത
ഒരു കല്ല്
ആ കല്ലാണ് ഈ
നെഞ്ചിൻകൂട്ടിൽ.

2017, ഫെബ്രുവരി 18, ശനിയാഴ്‌ച

"ആത്മാക്കള്‍"


ഒരു വടി വേണം
ഗ്രഹണസമയത്ത്
ചന്ദ്രനെ വിഴുങ്ങുന്ന പാമ്പിന്റെ
മണ്ടയ്ക്ക് കൊട്ടാന്‍
ഫക്കീറിന്റെ കുപ്പായംകൊണ്ട്
ചന്ദ്രനെ തേച്ചുമിനുക്കി
ബോധിവൃക്ഷത്തില്‍ തൂക്കണം

പീടികത്തിണ്ണയില്‍ മരിച്ചുവീണ
എനിക്കും നിനക്കുമിടയില്‍
ഒരു നൂറ്റാണ്ടിന്റെ ദൂരമുണ്ട്
ശബ്ദമില്ലാത്തവരുടെ ലോകത്ത്
മൂന്നാം കണ്ണ്
മഞ്ഞവെളിച്ചത്തില്‍
തസ്ബീഹു ചൊല്ലുന്ന ചകോരി,
നിമഞ്ജനം ചെയ്തു അസ്ഥികള്‍
നദികളില്‍ തീര്‍ഥാടനം നടത്തി
മോക്ഷപ്രാപ്തിയ്ക്കായ് ക്യൂവിലാണ്
രണ്ടും ആത്മാക്കള്‍

2017, ഫെബ്രുവരി 1, ബുധനാഴ്‌ച

രാത്രികൾ പ്രകാശമാകുമ്പോൾ"


നീ ഉറങ്ങുന്നില്ല
നാലാറിൽ കുളിച്ചു
നാമൂസു പറയുന്നു ഞാൻ 
നായകാ ഞാനും ഉറങ്ങുന്നില്ല
പരമമാണ് പലരാവുകളും
പതം പറഞ്ഞു പദം പറഞ്ഞു
പുലരാതെ വെള്ളി പുതച്ചു
പൂക്കളും പുലരിയും നമ്മളും ....നമ്മളും
മൗലാ......മൗലാ......മാലിഖ്,
മൗനത്തിലാണ് മജ്‌നൂൻ ......ഹേ..., മൗലാ ...
മണ്ണിന്റെ കൂടിനെ അലിഫ് കൊണ്ട് പൂട്ടി ...
മണ്ണിൽ ഒടുങ്ങുന്നു ഉടൽ, ഉയിർ .....മൗലാ.......
മൗനത്തിലാണ് മജ്‌നൂൻ ബർസഖിൽ
ആ-യിൽ ഒരു പായ് അതിൽ ഇൻസ്സ്
അകിലം അറിന്തോനേ, അഖിലം
അലയുന്നു അനാഥൻ ഞാൻ, പിന്നെ
അനാഥൻ നീയും......, ഉരുകുന്നു
അലിയുന്നു നിന്നിൽ 'മാത്രം'
നീ ഉറങ്ങുന്നില്ല
നാലാറിൽ കുളിച്ചു
നാമൂസു പറയുന്നു ഞാൻ
നായകാ ഞാനും ഉറങ്ങുന്നില്ല















"കറങ്ങുന്ന ഭൂമിയിൽ ഞാനും
അനന്തമായ കറക്കം പിന്നെ ശൂന്യത
ഒന്നുമില്ലായ്മയിൽ ഒക്കെയും നിറച്ച നിന്റെ ഹിക്മത്തു
എന്റെ നൊസ്സും"

2017, ജനുവരി 8, ഞായറാഴ്‌ച

"ഉപേക്ഷിക്കപ്പെട്ട നിഴലുകൾ"


ഒരു പുറം മുഖപടം
കറുത്തൊരു മറയും
മറുപുറം മുഖപടം
നിലാവിന്റെ പ്രഭയും

തലയിൽ പർവ്വത-
ചുമടോളം ചൂടും
ഉടലിൽ ഉറയുന്നു
ഹിമവാന്റെ കുളിരും
എങ്കിലും പ്രിയംവദേ...
തിരയുന്നു കണ്ണുകൾ
ഒരു മുഖം മാത്രമാ-
ഖൽബിലാ-
വാഹിക്കുവാൻ
നാഴികയില്ല, ഉരിയയും
ഒരിലയനക്കം,
വെറുമൊരു-
നിശ്വാസനൂലില്ക്കൊരുക്കുവാൻ
ഇടങ്കണ്ണിൽ, ഒരു കോണിൽ,
ഒരു മുത്തുമാത്രം
ഒരു തുണ്ടു കർപ്പൂരം,
ഒരാർത്ഥനാദം,
അകന്നുപോകുന്ന-
കാല്പ്പെരുമാറ്റം,
പിന്നെ നിശബ്ദമായ വഴിയും,
ദീർഘമായ വഴിക്കണ്ണും.

2016, ഡിസംബർ 6, ചൊവ്വാഴ്ച

"മിലേ_സുർ_മേരാ_തുമ.."

രാമനുറങ്ങാൻ മസ്ജിദ്,
സീതയ്ക്ക് ഒരു ചർച്ചും
ഹനുമാന് ഒരു ബുദ്ധവിഹാരവും
ലക്ഷ്മണന് സുവണ്ണക്ഷേത്രവും
ലവകുശന്മാർക്കു ജൈനക്ഷേത്രവും 
കൂടിക്കിട്ടിയാൽ
വാത്മീകിയ്ക്കു ഒരു രാമായണം
രചിക്കാമായിരുന്നു
വിശ്വഭാരത രാമായണം
നാനാത്വത്തിൽ ഏകത്വം
(മിലേ_സുർ_മേരാ_തുമ..)

2016, നവംബർ 26, ശനിയാഴ്‌ച

ഭീകരന്മാർ

എല്ലാ ജീവജാലങ്ങൾക്കും
ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ട്
മൃഗങ്ങൾ പരസ്പരം കൊല്ലുന്നതു
തിന്നാൻ വേണ്ടിയാണ്
മനുഷ്യൻ സഹജീവികളെ കൊല്ലുന്നതു
തിന്നാനല്ല പിന്നെന്തിനാകും.....

നിനക്ക് സുഖിച്ചു വാഴാൻ
എന്റെ ജീവൻ മതിയാകുമെങ്കിൽ
എടുത്തു കൊള്ളുക
അതിനു മാവോയുടെ പേരും
മതത്തിന്റെ കുപ്പായവും
തീവ്രവാദത്തിന്റെ വേരും
തേടിപ്പോകുന്നതെന്തിന്
മരണത്തിനു ശേഷവും എന്നെ വേട്ടയാടാനോ!

2016, ഒക്‌ടോബർ 27, വ്യാഴാഴ്‌ച

കുരിശ്

"ദൈവം ചെകുത്താനെ 
മരത്തിൽ ആണിയടിച്ചു തളച്ചു 
ചെകുത്താൻ അന്നും ഇന്നും പുലമ്പുന്നു 
ഞാൻ മരക്കുരിശേറിയതു മനുഷ്യന് വേണ്ടിയെന്ന്" 

Note: ഇത് നിങ്ങളുടെ ശിവനല്ല, 
ഞങ്ങളുടെ ശിവനാണ്, ശിവനേ..........
മഹാത്മാജി മാത്രമല്ല, ഭഗത്സിങും
ഇന്ത്യനാണ്!

2016, ഒക്‌ടോബർ 20, വ്യാഴാഴ്‌ച

തുളവീണ ഹൃദയം"


"എന്റെ ഹൃദയം
ഇപ്പോഴും അവിടത്തന്നെയുണ്ടോ"
"അടുത്തിടെ വൃത്തിയാക്കാൻ എടുത്തു നോക്കുമ്പോൾ 
കുറച്ചു സുഷിരങ്ങൾ വീണു
ഞാനെടുത്തു പഴയ സാധനങ്ങൾ വാങ്ങുന്ന
അണ്ണാച്ചിയ്ക്ക് കൊടുത്തു,
പുതിയൊരണ്ണം വാങ്ങിച്ചു"
"വേണ്ടായിരുന്നു... പുതിയതൊക്കെ
ചൈനയുടേതാണു, ബാറ്ററി തീർന്നാൽ
എടുത്തു ദൂരെ കളയണം,
പഴയതു ചുണ്ണാമ്പുകൊണ്ടു
തുളയടച്ചു വീണ്ടും ഉപയോഗിക്കാമായിരുന്നു"

2016, സെപ്റ്റംബർ 9, വെള്ളിയാഴ്‌ച

കമ്മ്യുണിസ്റ്റ്


പള്ളിയില്‍ നിന്നും ഉച്ചഭാഷിണിയില്‍
തക്ബീര്‍ മുഴങ്ങി
അതേ-തക്ബീര്‍ ചൊല്ലിയാണ്
അവരെന്നെ അറുത്തത്
ഞാനും ഒരു തക്ബീര്‍ ചൊല്ലി
അതുമാത്രം പുറത്തുവന്നില്ല
അതിനുമുമ്പ് എന്റെ കഴുത്ത-
റ്റുപോയിരുന്നു 


പെരുന്നാള്‍ കാഴ്ചയ്ക്ക് ഉമ്മാക്ക്
വാങ്ങിയ പുകയിലയില്‍
അടയ്ക്കയും, ചുണ്ണാമ്പും, വെറ്റിലയുമില്ലാതെ
ചോപ്പണിഞ്ഞു

പെരുന്നാളിന് പള്ളിയില്‍ പോകുമ്പോള്‍
മകന് തലയില്‍ വെയ്ക്കാനുള്ള തൂവെള്ള
തൊപ്പിയും ചുവന്നുപോയി

കുഞ്ഞോളെ പെരുന്നാള്‍ കുപ്പായത്തില്‍
ഉപ്പാടെ ചങ്കറുത്ത് ചെഞ്ചായമിട്ടു

മയ്യെത്തെടുക്കാന്‍ ഒരു മഹല്ല് മുഴുവന്‍
ബല്യപെരുന്നാളിലാണ് മരണം
സദ്ദാംഹുസൈനെപ്പോലെ കരുത്തന്‍
വെട്ടുകളെല്ലാം നെഞ്ച്കൊണ്ടല്ലേ തടുത്തത്‌

അഹമ്മതി അല്ലാണ്ടെന്തു
കുട്ടീളെ ഓര്‍ക്കണായിരുന്നു
കാഫിര്‍ ....അള്ളായും ബില്ലായും ഇല്ലാത്തോന്‍
കമ്മ്യുണിസ്റ്റ് ആണത്രേ ......കമ്മ്യുണിസ്റ്റ്.

2016, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

വേട്ടമൃഗം

വേട്ടമൃഗം
**********
ഒരു തുടം വെള്ളം
കൈയ്യിലൊരു കത്തി
ചുണ്ടില്‍ മന്ത്രോച്ചാരണം
മുന്നില്‍ ദയമുറ്റിയ നോട്ടം 


പഴുതുകള്‍ അടച്ചു കുരുക്കുകള്‍ -
മുറുകുമ്പോള്‍ കഴുത്തു നീട്ടുന്നു
ഇനി ചാട്ടവാറുകള്‍ മുഴങ്ങില്ല
മരണം .....ചുടുചോര .....കൂരിരുട്ടു

എണ്ണയില്‍ വറുത്തും പൊരിച്ചും
ചുട്ടും രാജ്യം, രാമരാജ്യം ......
അമ്പതും എമ്പതും കൊല്ലം
ജീവിച്ചു ചേര്‍ക്കുന്ന വൈര്യം

തിന്നു തീര്‍ക്കണം അല്ലെങ്കില്‍
ചാണക്യ തന്ത്രം പയറ്റണം
അസ്ഥിയില്‍ പഴയൊരു ശാസ്ത്രം -
ഉറങ്ങുന്നു, ഒരു കൂട്ടം ജീവനും

കാമ്പുള്ള സസ്യത്തെ
കാട്ടുതീ കവര്‍ന്നാലും കായ്ക്കും
പിന്നെ പൂക്കും
ജലം ഭൂമിയില്‍ തന്നെയുണ്ട്‌

ഞാന്‍ ചോര ചിന്തിയ മണ്ണില്‍
നീ വളര്‍ത്തുന്ന ബോണ്‍സായ്
ചുവട്ടില്‍ മാനിഷാദ.....വാല്മീകി
പിന്നെ സ്വയം ഭൂവായ ലിംഗവും.

(നൗഷാദ് പൂച്ചക്കണ്ണന്‍)

2016, ജൂലൈ 2, ശനിയാഴ്‌ച

ന്യൂ ജെൻ പൂച്ച


കാണാതെപോയ പൂച്ചയെ
ഉമ്മ അടുപ്പിൽ തിരയുന്നു 
ഇന്ന് ഇരുപത്തേഴിനു
കിട്ടിയ വെള്ളിത്തുട്ടില്
പഴയ ചെമ്പിൻ തുട്ടിലെ ക്ലാവ്

അടുപ്പിൽ പൂച്ച ഉറങ്ങുന്നു
ഇനി വിത്തിറിനു കിട്ടുന്ന
റേഷൻ അരിയും, പിന്നെ
മൊല്ലാക്ക ബിസ്മിയോതി-
അറുത്ത മൂരിയും
പെരുന്നാള് കേമമാക്കണം

പൂച്ച പുച്ഛമായി നോക്കി
തിരിഞ്ഞുകിടന്നു
വിറകുകൊള്ളിയിൽ തീയില്ല:
ലൈലത്തുൽഖദർ വന്നതും
പോയതും പൂച്ച അറിഞ്ഞില്ല

സ്വലാത്ത് നഗരിയിലെ ശുനകൻ
തിന്നും കുടിച്ചും കുടവയർ കുലുക്കിയും
പള്ളിപ്പിരിവ് കോടി കടന്നു
ആനന്ദം ......ആനന്ദം ......
ഇതുവഴിയാണ് സ്വർഗ്ഗകവാടം

ഉമ്മ തസ്ബീഹ് ഉച്ചത്തിൽ ചൊല്ലി.....
തുലാഭാരത്തിലെ പാട്ടു പൂച്ചയ്ക്ക്
അറിയില്ലല്ലോ......
ന്യൂ ജെൻ പൂച്ച കേട്ട ഭാവവും നടിച്ചില്ല
ഈ കൊല്ലം റമളാൻ മുപ്പതും-
തികഞ്ഞെങ്കിൽ ഒരു പട്ടിണികൂടി
അള്ളാന്റെ പേരിൽ എഴുതാം.

2016, മേയ് 23, തിങ്കളാഴ്‌ച

ഫർദകൾ ഉപേക്ഷിക്കണം

ഫർദകൾ ഉപേക്ഷിക്കണം
**********************
രാമേട്ടന്റെ ഭാര്യയും, മകളും,
അമ്മയും, പെങ്ങളും
ബിക്കിനിയണിഞ്ഞു
ചന്തയിൽ പോകുന്നു

ശിരോവസ്ത്രം ഉപേക്ഷിച്ചു
കന്യാസ്ത്രീകൾ
ഇരട്ട പ്രസവിക്കുന്നു
കാമാട്ടിപ്പുരയിൽ സന്യാസിനിമാർ
മാംസചൂടിൽ ഉരുകുന്നു

വിധവകൾ പട്ടും, വളയും,
പൊട്ടും പൊന്നും അണിയുന്നു
എന്നിട്ടും ഈ ######

ഫർദകൾ ഭൂ ......
എങ്ങനെ നമ്മുടെ നാട് മുന്നോട്ടുപോകും
ഹോ .......സാറേ ..
ചുറ്റും നോക്കിയാൽ .........###

കാടന്മാർ .....#####
കൊടിയ ചൂടിലും ...........
കറുത്ത കൂടാരത്തിൽ
എങ്ങനെ സഹിക്കുന്നു കൂത്തിച്ചികൾ.





2016, മേയ് 8, ഞായറാഴ്‌ച

മാതൃദിനം



"അസ്സലാമു അലൈക്കും"
"വ അലൈക്കും അസ്സലാം"
"ഉമ്മൊ........ഞാനാണ്...."
"നൗഷാദ്'
മോനെ..., മോന് സുഖം തന്നെ"
"സുഖം ഉമ്മ"
"ഉമ്മ എങ്ങനെയിരിക്കുന്നു .....,
മുട്ട് വേദന കുറവുണ്ടോ"
"ഉണ്ട് മോനെ, ഇപ്പൊ വേദനയൊന്നുമില്ല"
"പുറത്തു ഇറങ്ങുമ്പോൾ
സൂക്ഷിക്കണം അവിടെ പായൽ പിടിച്ചു
തെന്നിക്കിടക്കയാവും"
"ഇപ്പൊ ഇവിടെ മഴയൊന്നും ഇല്ല മോനെ
കൊടിയ ചൂടാണ് കുടിക്കാൻ തന്നെ ജനങ്ങൾ
വെള്ളത്തിന്‌ ബുദ്ധിമുട്ടുന്നു"
"ഞാൻ ഓർമ്മിപ്പിച്ചു എന്നേ യുള്ളൂ
ഞാൻ നാട്ടിൽ വരുമ്പോൾ കാണുന്നതല്ലേ
മുറ്റത്ത്‌ എപ്പോഴും വെള്ളം കെട്ടി നില്ക്കും
പായലും പിടിച്ചിരിക്കും"
" ഈ വയസ്സായ ഞാൻ ഇതൊക്കെ
എങ്ങനെ വൃത്തിയാക്കാനാണ്"
"അതിനു ഒരു മരുമക്കളെയും നിങ്ങൾ
അടുപ്പിക്കില്ലല്ലോ മുഖത്തോട് മുഖം നോക്കിയാൽ വഴക്കും"
"ഉമ്മാക്ക് പത്തു എമ്പത്‌ വയസ്സായില്ലേ മോനെ ..
ചെറുപ്പക്കാരുടെ രീതി എനിക്കും വയസ്സരുടെ രീതി
ചെറുപ്പക്കാർക്കും പിടിക്കില്ല,........പോയിനെടാ...നിന്റെയൊക്കെ
പെണ്ടാട്ടി മാരെയും കൊണ്ട് ........."

" ഉമ്മൊ ഇന്നത്തെ ദിവസം എന്തെന്നറിയാമോ"
"ഇല്ല മോനെ ...പറയ്"
"മാതൃദിനം"
"അതുകൊണ്ടാണോ മോൻ വിളിച്ചത്"
" അല്ലുമ്മ വിളിച്ച കൂട്ടത്തിൽ ഓർമ്മപ്പെടുത്തിയതാണ്"
"മക്കൾക്ക്‌ മാതാപിതാക്കളെ ഓർക്കാൻ ഇങ്ങനെയെങ്കിലും
ഒരു ദിവസമുള്ളത് കാരുണ്യമായി"

അകത്തു നിന്ന് വാപ്പയുടെ ശബ്ദം
"ആരെടി .....ഫോണിൽ"
"നൗഷാദ്"
"കുറച്ചു നാളായെല്ലോ മോൻ വിളിച്ചിട്ട്"
"മോനെ വാപ്പയാണ് ...ഞാൻ ഫോൺ കൊടുക്കാം"
"അസ്സലാമു അലൈക്കും"
"വാ അലൈക്കും അസ്സലാം"
" കുറച്ചു നാളായെല്ലോ മോനെ ഒന്ന് വിളിച്ചിട്ട്
നിന്റെ ശബ്ദം വല്ലപ്പോഴും ഒന്ന് കേൾക്കണം
അതൊരു സന്തോഷമാണ്"
"ജോലിതിരക്കാണ് വാപ്പാ വിളിക്കാമെന്നു കരുതിയിരിക്കും
മറന്നുപോകും"
"അതെ, മോനെ ചിറകൊക്കെ മുളച്ചു പറക്കാനാകുമ്പോൾ
മാതാപിതാക്കളെ മറന്നുപോകും"
"അതല്ല വാപ്പാ എനിക്കും പത്തമ്പത് വയസ്സായില്ലേ
അതുമല്ല എന്റെ ഹൃദയം ഒരിയ്ക്കൽ ഒരു മുടക്കും
അറിയിച്ചതാണ് ഈ ആസ്പിരിൻ കഴിച്ചു തുടങ്ങിയതിൽ പിന്നെ
അത്ര ഒർമ്മയൊന്നുമില്ല"
"എന്റെ കുട്ടികൾ എല്ലാപേരെയും അല്ലാഹു കാത്തു രക്ഷിക്കട്ടെ
ഒരുത്തനെ റബ്ബ് നേരത്തെയെടുത്തു ഇനി ഒരു മക്കളെക്കൂടെ......
ഞങ്ങളുടെ കണ്ണടയുന്നത് വരെ ..........ഇതാണ് ഇപ്പോഴത്തെ പ്രാർത്ഥന
കുട്ടികളെ പിരിഞ്ഞുള്ള ജീവിതം പറ്റില്ല മക്കളെ......."

"നിങ്ങൾ എന്തൊക്കെയാണ് മോനോട് പറയുന്നത്"
അടുത്തുനിന്നു ഉമ്മ"
"ഒന്നുമില്ല"
"മോനെ ഒരു പാട് പൈസയാകും മോൻ ഫോൺ കട്ട്‌ ചെയ്യ്"
"ഇല്ല ഉമ്മാ ഇപ്പോൾ ഫോൺ വിളിക്കാൻ പൈസയുടെ ആവശ്യമില്ല
നെറ്റ് വഴിയാണ് വിളിക്കുന്നത്‌"
"മോനെ നിന്റെ മോനെ വല്ലപ്പോഴും ഇങ്ങോട്ട് അയയ്ക്കാൻ
സുനിതയോട്‌ നീ ഒന്ന് പറയണം"
"ശെരി"
" പിന്നെ ശെരി മക്കൾ കുട്ട് ചെയ്"
"അസ്സലാമു അലൈക്കും"
"വ അലൈക്കും അസ്സലാം"
പ്രായമായ മാതാപിതാക്കൾ നമ്മുടെ സ്വത്താണ്
ഓരോ ദിവസവും നാം അവരിൽനിന്നും ദൂരെ ...ദൂരെ ..
അകന്നുകൊണ്ടിരിക്കുന്നു .......
അവർ നമ്മുടെ മക്കളായി വീണ്ടും പുനർജ്ജനിക്കുന്നു.....
അകന്നും ...... അടുത്തും ....... ജനനത്തിനും മരണത്തിനും
ഇടയിലുള്ള ഇത്തിരിനേരം .....ഒത്തിരി സ്നേഹത്തോടെ
എല്ലാ കൂട്ടുകാർക്കും മാതൃദിനാശംസകൾ നേർന്നുകൊണ്ട്
നൗഷാദ് പൂച്ചക്കണ്ണൻ.

2016, ഏപ്രിൽ 26, ചൊവ്വാഴ്ച

തുറക്കാത്തവാതിൽ

ഒരു കടലോളം തിരകളുണ്ടായിട്ടും
ഒരു ഇലയനക്കം പോലും - നീ
കേട്ടില്ല
നീ തൊടാതെ പോയതും
ഞാൻ തുറക്കാതെ പോയതും
എന്റെ മനസ്സാണ്

2016, ഏപ്രിൽ 19, ചൊവ്വാഴ്ച

"വെളുത്തവാവും ചെകുത്താനെ പേടിയും"



രാത്രി,
കറുപ്പും, വെളുപ്പും
നിലാവുമുണ്ട്
വെളുത്ത സാരിയുണ്ട്
കൂമനും, നരിയും പിന്നെ
വാവലും കൂട്ടിനുണ്ട്
നീലിമലയിലാണ്
താമസം
വിധവയാണ്
വിരഹിണിയാണ്
പ്രണയിനിയാണ്
എന്നിട്ടും ചോരയാണിഷ്ടം
ചുണ്ണാമ്പു
ചോരകുടിക്കാനുള്ള വഴി
നമ്പൂതിരി രസികനാണ്
ഉത്സവം, മന
ഭയം!!!

കുതിക്കുകയാണ്
മെട്രോ
പറക്കുകയാണ്
തെക്കും, വടക്കും
വിമാനം
കരിവണ്ടിയും, കാലവും
പോയില്ലേ ..

ചോരകൾ മടുത്തു
നാടുകൾ നിരങ്ങുന്നു
നാട്ടറിവ്
അധികാരം
ഹുങ്ക്
ഒന്നാമനാണ്‌
ഒന്നിനും കൊള്ളാത്ത ഒന്നാമൻ
തിരഞ്ഞെടുത്ത
പഴംശീല,

വീണ്ടും
ചുണ്ണാമ്പു
കത്തിയിൽ കൊടുക്കണം
കേട്ടോ
ഇല്ലെങ്കിൽ
രാത്രിയാണ്
പോരെങ്കിൽ
ബ്ലാക്ക്‌ & വൈറ്റ്
ചോരയാണ്
കൊതുകിനു
കൌതുകം

ഇങ്ങനൊക്കെ
പറയാമോ
ഇങ്ങക്ക് നൊസ്സാണ്
നാട്ടപ്പിരാന്തു
അല്ലെങ്കിൽ ...
പോടാ ....കള്ളുകുടിയാ
കത്തിയെടുക്കാൻ
മറന്നു ബലാലെ
ഇന്നാ .....
ചുണ്ണാമ്പു !!!

2016, ഏപ്രിൽ 18, തിങ്കളാഴ്‌ച

"മുക്തി"


ഗിരിയുടെ കൊടുമുടിയിൽ
പിറന്നു നീ നദിയുടെ
കൈ വഴികളിൽ
ഒഴുകി ...ഒഴുകി
ഒടുവിൽ
കടലിൽ
ഒടുങ്ങിയോ
മകളേ കാട്ടുമുല്ലേ .......

വക്ഷസ്സിൽ ചുരത്തിയ
അമൃതും ഞൊട്ടി
നുണഞ്ഞു
കയ്പ്പിൻ നീര്
കുടിക്കുന്നു
ആഴിയിൽ
മുത്ത്‌ തേടിപ്പോയ
നീ...,
ഒടുങ്ങിയോ
മകളേ ....

കൊടും താപം വമിക്കുന്ന
കരകളിൽ
കരഞ്ഞു
കവിളൊട്ടി തൂകുന്നു
കണ്ണുനീർ കല്ലായ്,
ഉപ്പു കല്ലായ്
സവിധേ
ഉപേക്ഷിച്ചു
തിരികെ
പോകുന്നോ
മകളേ.......

നിൻ നെറുകയിൽ
തൊട്ടൊരു
വരയിൽ
എഴുത്തില്ല, കരിയാണ്
ചുടലക്കരി
ഗിരിയിൽ
സൂര്യൻ ഉദിക്കുന്നു
നിഴലുകൾ നീളുന്നു
പിറവി മുരടിച്ച
മലടിയായ്
അമ്മ,
മകളുടെ കവിളുകൾ
ചേർത്ത് കരഞ്ഞോളൂ
വെറും മണ്ണാണ്
അച്ഛൻ

2016, ഏപ്രിൽ 17, ഞായറാഴ്‌ച

'സക്കീൻ'


'സക്കീൻ' ഒരു പെട്ടിയാണ്
അതിനുള്ളിലാണ്
ദൈവത്തിന്റെ ജീവനും ഒസ്യത്തും
ദൈവത്തിന്റെ ജീവൻ ചുമക്കുന്ന
പ്രവാചകന്മാർ
അവരുടെ കൈയ്യിലാണ് പോലും
അതിന്റെ താക്കോൽ
ജൂതന്മാരുടെ പ്രവാചക-
ചരിത്രങ്ങളിൽ സക്കീൻ
തലമുറകൾ കൈമാറി ..
കൈമാറി ..........മരുഭൂമിയിൽ,
ഒലിവു തോട്ടങ്ങളിൽ കോലാൻ കുന്നുകളിൽ ....

ഇപ്പോൾ പന്ധിതന്മാരുടെ
ഗ്രന്ഥപ്പുരയിൽ ഈ ചരിത്രവും
ഇടയ്ക്കിടെ കണ്ണ്തുറക്കും
സൂഫിമാരുടെ ഹൂക്കാ'ദർബാറ്കളിൽ
താളത്തിന്റെ മേമ്പൊടിയിൽ
ചുവടുവെയ്ക്കുകയാണ് സക്കീൻ

മുടിയായും, വടിയായും,
പാനപാത്രമായും
ഇബ്ലീസിന്റെ സക്കീൻ
തുറന്നു പുകയായും, പൊടിയായും
പിഞ്ഞാണ'മെഴുത്തായും
ജപമാലയ്ക്കൊപ്പം രുദ്രാഷമായും
ഇളകിയ റൌക്കയിൽ
തുർക്കി'തൊപ്പിയിൽ
'സക്കീൻ'

ഒമർഖയാമിന്റെ അന്തപ്പുരത്തിൽ
തരുണികൾക്കൊപ്പവും
പിന്നെ ഹിമാലയത്തിൽ
നരഭോജികളായ
കാട്ടാള സന്യാസിമാർക്കൊപ്പവും
സക്കീൻ തിരയുന്ന
ബുദ്ധിജീവികൾ!!!

എഴുത്തായും, താളമായും
തൊപ്പിയിട്ട സൂഫിയും,
കാവിയിട്ട സാമിയും
ചുമക്കുകയാണ്
ചെകുത്താന്റെ സക്കീൻ.

നോട്ട്: ആരാധന അത് ഹൃദയത്തില്നിന്ന് വരണം
സമൂഹ ജീവിയാണ് മനുഷ്യൻ
അവൻ സമൂഹമായി ജീവിക്കും
കാടും മലയും, സമതലങ്ങളും
കടന്നുകയറി ഒളിച്ചോടുന്ന
ലഹരിനുണഞ്ഞു മയങ്ങുന്ന
നീയും, ദൈവനാമത്തിൽ
ധനം സമ്പാദിക്കുന്ന ആള്ദൈവങ്ങളും
പൊറുക്കുക
ഇതും ഒരു തരം ഭ്രാന്താണ്.
'

കുങ്കുമപ്പൂക്കൾ



കുങ്കുമപ്പൂക്കൾ ചുവന്നത്
കാവല്ക്കാരന്റെ കണ്ണിലെ
കാമം കൊണ്ടാണോ
കന്യകയുടെ ചുണ്ടിലെ
ചോരകൊണ്ടാണോ -അതോ
അമ്മയുടെ നെഞ്ചിലെ
നോവ്‌ കണ്ടാണോ
രക്ഷകാ..........
നിന്റെ കാമവും
അമ്മയുടെ മുഖത്ത് പതിക്കുന്ന
ബീജവും
തോക്കിൻ കുഴലിൽ
ഭയക്കുന്ന മാനവും...

നേത്രജം തൂകുന്ന
ഹിമപ്പൂക്കൽ
കൊടും അഗ്നിയിൽ
ഉരുകുന്ന കാലം
കവിയും ഉരുകുന്നു

കന്യകേ നിന്റെ മാനവും
പിറന്ന മണ്ണിന്റെ മാനവും
ഒന്നാണ്

കുങ്കുമപ്പൂക്കൽ
ചുവക്കുന്നു
താഴ്‌വരയിൽ കാവൽക്കാർ...
കാമം തീർത്ത കഴുകന്മാർ -ദൂരെ
വലിച്ചെറിഞ്ഞ ലിബാസ്സ്
അമ്മ, നഗ്നയാണ്
സബൂർ ......സബൂർ.


"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...