2016, ഏപ്രിൽ 18, തിങ്കളാഴ്‌ച

"മുക്തി"


ഗിരിയുടെ കൊടുമുടിയിൽ
പിറന്നു നീ നദിയുടെ
കൈ വഴികളിൽ
ഒഴുകി ...ഒഴുകി
ഒടുവിൽ
കടലിൽ
ഒടുങ്ങിയോ
മകളേ കാട്ടുമുല്ലേ .......

വക്ഷസ്സിൽ ചുരത്തിയ
അമൃതും ഞൊട്ടി
നുണഞ്ഞു
കയ്പ്പിൻ നീര്
കുടിക്കുന്നു
ആഴിയിൽ
മുത്ത്‌ തേടിപ്പോയ
നീ...,
ഒടുങ്ങിയോ
മകളേ ....

കൊടും താപം വമിക്കുന്ന
കരകളിൽ
കരഞ്ഞു
കവിളൊട്ടി തൂകുന്നു
കണ്ണുനീർ കല്ലായ്,
ഉപ്പു കല്ലായ്
സവിധേ
ഉപേക്ഷിച്ചു
തിരികെ
പോകുന്നോ
മകളേ.......

നിൻ നെറുകയിൽ
തൊട്ടൊരു
വരയിൽ
എഴുത്തില്ല, കരിയാണ്
ചുടലക്കരി
ഗിരിയിൽ
സൂര്യൻ ഉദിക്കുന്നു
നിഴലുകൾ നീളുന്നു
പിറവി മുരടിച്ച
മലടിയായ്
അമ്മ,
മകളുടെ കവിളുകൾ
ചേർത്ത് കരഞ്ഞോളൂ
വെറും മണ്ണാണ്
അച്ഛൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...