2015 ഓഗസ്റ്റ് 24, തിങ്കളാഴ്‌ച

"ദൈവത്തെ അന്വേഷിക്കരുത്"

"ദൈവത്തെ അന്വേഷിക്കരുത്"
ശീതീകരിച്ച മുറികളിൽ നീ
ദൈവത്തെ അന്വേഷിക്കരുത്

മാർബിൾ പാകിയ തറകളിൽ നീ
ദൈവത്തെ അന്വേഷിക്കരുത്

മദ്യം മണക്കുന്ന വഴികളിൽ നീ
ദൈവത്തെ അന്വേഷിക്കരുത്

എഴുതപ്പെട്ട വേദങ്ങളിൽ നീ
ദൈവത്തെ അന്വേഷിക്കരുത്

കല്ലിലും, മണ്ണിലും മരത്തിലും നീ
ദൈവത്തെ അന്വേഷിക്കരുത്

ദൈവ ദൂതന്മാരുടെ വഴികളിൽ നീ
ദൈവത്തെ അന്വേഷിക്കരുത്

പള്ളികളിലും,അമ്പലങ്ങളിലും നീ
ദൈവത്തെ അന്വേഷിക്കരുത്

മതങ്ങളുടെ എഴയലത്തും നീ
ദൈവത്തെ അന്വേഷിക്കരുത്
അച്ഛന്റെ ഹൃദയത്തിലാണ്
ദൈവമുള്ളത്‌

അമ്മയുടെ വാത്സല്യത്തിലാണ്
ദൈവമുള്ളത്‌

അനാഥരുടെ പ്രാർത്ഥനകളിലാണ്
ദൈവമുള്ളത്‌

വൃദ്ധസദനത്തിന്റെ ചുവരുകളിലാണ്
ദൈവമുള്ളത്‌

കുട്ടികളുടെ ചിരികളിലാണ്
ദൈവമുള്ളത്‌

വിശക്കുന്നവന്റെ കണ്ണുനീരിലാണ്
ദൈവമുള്ളത്‌

ആശുപത്രികളുടെ വരാന്തകളിലാണ്
ദൈവമുള്ളത്‌.

നൗഷാദ് പൂച്ചക്കണ്ണൻ

2015 ഓഗസ്റ്റ് 17, തിങ്കളാഴ്‌ച

ഖബറുകളിലുള്ളത്

"ഖബറുകളിലുള്ളത് "
ഖബറുകളിലുള്ളത്
മാതാവിൻറെ പേറ്റ്നോവാണ്
പിതാവിന്റെ വാത്സല്യമാണ്

ഖബറുകളിലുള്ളത്
ഉറ്റവരുടെ പാഥേയമാണ്
മിത്രങ്ങളുടെ കണ്ണുനീരാണ്

ഖബറുകളിലുള്ളത്
മക്കളുടെ വിലാപമാണ്‌
പ്രിയയുടെ അന്ത്യ'ചുംബനമാണ്

ഖബറുകളിലുള്ളത്
കടമെടുത്ത അസ്തികളാണ്
കടലെടുത്ത കിനാവുകളാണ്

ഖബറുകളിലുള്ളത്
മടങ്ങിവരാത്ത സത്യമാണ്
മറന്ന്പോയ കുപ്പായമാണ്.

2015 ജൂലൈ 15, ബുധനാഴ്‌ച

എന്റെ പ്രണയം ഒരു യാത്രയാണ്
ഒഴുകി ...ഒഴുകി .......നിന്നിലേയ്ക്ക് എത്താനുള്ള
ഒരു യാത്ര .................ഈ യാത്ര പലപ്പോഴും
ലക്ഷ്യസ്ഥാനത്ത് എത്താറില്ല
വഴിയിൽ വേർപിരിയുന്ന നദികളുടെ കൈവഴികളിൽ
അലിഞ്ഞലിഞ്ഞ് .................ഉടലുകൾ
നഷ്ടമായ ആത്മാക്കളുടെ യാത്ര !!!

2014 ജൂൺ 11, ബുധനാഴ്‌ച

ദൈവവും മനുഷ്യനും



വന്നാന്‍ ഒരുത്തന്‍ വിമാനമേറി
പൊന്നാംഅവളോ കടന്നുരേഖ
ചൊന്നാന്‍അവന്‍ തോനമന്ത്രംഅപ്പോള്‍
ഏറ്റിക്കൊണ്ടാന്‍ അവളെ വിമാനമൊന്നില്‍

പെണ്ണാം അവളോ മറന്നുപോയി -തന്റെ
പ്രാണനാം പതിപോയി മാന്‍പിടിപ്പാന്‍
ആണാംമനുജനോ ഓര്‍ത്തതില്ല
തന്റെ ജേഷ്ട്ടന്‍മൊഴിഞ്ഞുള്ള കാര്യമപ്പോള്‍

രാക്ഷസന്‍ മോഹിച്ച കാട്ട്പെണ്ണേ
നിന്റെവീടങ്ങ്‌ ജനകന്റെ കൊട്ടാരമോ
എന്തിനുനീയീവിമാനമേറി
തെല്ല്മന്ത്രത്തില്‍നീയങ്ങുവീണുപോയോ

കടലുകള്‍താണ്ടിപറന്നുചെന്ന്-പെണ്ണെ
നേരേഇറക്കിനാന്‍കോട്ടതന്നില്‍
കാവലോവെച്ചവന്‍ കൂട്ടമായി
തോഴികളായിരം വേറയായി
ആളെയുംകൂട്ടിക്കടന്നുചെന്നു
തീര്‍ത്തവന്‍ നല്ലോരുപാലംഅപ്പോള്‍
കണ്ടാന്‍അവന്തലപത്തുംഅപ്പോള്‍
ഉടന്‍ക്കൊന്നാനവന്റെ ശിരസ്സ്‌അറുത്തു

പെണ്ണാം അവളെയും കണ്ടെടുത്തു
ചെന്നാനവനോ പിറന്നിടത്ത്
മാലോകരൊക്കയും ചൊല്ലിയപ്പോള്‍
കേട്തീര്‍ക്കണം നീയോ തീകടന്ന്

അഗ്നിപരീക്ഷ കടന്ന്‌പെണ്ണ്‌
ചങ്ക്പൊട്ടിപ്പറഞ്ഞവള്മാരനോട്
വേണ്ടയെനിക്കിനിനിന്നെവേണ്ട
ഇത്തരംആന്തുണപറ്റെവേണ്ട

പാവം ഞാനോ എന്തറിഞ്ഞു
ആരാണ്കേമന്‍ നേരറിഞ്ഞു
ചത്തവന്‍തന്നെ ദൈവംഎന്നോ
കൊന്നവന്‍ആണോ മനുഷ്യനെന്നോ

പാലംപടുത്തവന്‍ കുഞ്ഞനല്ലേ
വാനില്‍ പറന്നവന്‍ ദൈവമല്ലേ
തന്ത്രം മെനഞ്ഞവന്‍ കൊച്ചനല്ലേ
മന്ത്രം പറഞ്ഞവന്‍ മെച്ചനല്ലേ

ഭാരതം എന്നുമെന്‍ അമ്മയല്ലേ
ഓരോ മനുഷ്യരും സോദരല്ലേ
ദൈവത്തെ കൊന്നതും നമ്മളല്ലേ
ജാതിപറഞ്ഞതും തമ്മിലല്ലേ

അഗ്നികള്‍ വീണ്ടും ഒരിങ്ങിടുന്നു
ദിക്കുകള്‍ മൊത്തം വെടിച്ചിടുന്നു
അമ്മയോ ഇന്നും കരഞ്ഞിടുന്നു
കുഞ്ഞനോ ഇന്നും ചിരിച്ചിടുന്നു

മാടനും മറതയും നിന്റതല്ലേ
രാമനും സീതയും എന്റതല്ലേ
ചുടലയും യക്ഷിയും നിന്റതല്ലേ
വിഷ്ണുവും ദേവിയും എന്റതല്ലേ

പണിയനും തോട്ടിയും നിങ്ങളല്ലേ
മാനംവെടിഞ്ഞതും നിങ്ങളല്ലേ
മണ്ണും മനുഷ്യരും ഞങ്ങളല്ലേ
പണ്ഡിതന്‍മാരെല്ലാം ഞങ്ങളല്ലേ.

2014 മേയ് 3, ശനിയാഴ്‌ച

ചില ജീവിതങ്ങള്‍


സ്ഥലം അബൂദാബിയിലെ നാഷണല്‍ സിനിമാതീയറ്ററിന് സമീപം
ലാലേട്ടന്‍റെ കന്നി ഹിന്ദി സിനിമ "കമ്പനി" ഇന്നാണ് ഇവിടെ റീലീസ്
"മനോജേ അല്ലേലും നമ്മുടെ മലയാളത്തിന്റെ മഹാനടന്മാര്‍ സ്റ്റേറ്റ് വിട്ടാല്‍ കവാത്ത്മറക്കും"
"സത്യത്തില്‍ മറക്കുന്നതായിരിക്കില്ല
സംവിധായകര്‍ ആവശ്യപ്പെടുന്നതല്ലേ കൊടുക്കാന്‍ പറ്റൂ"
"സിനിമ തുടങ്ങാന്‍ സമയം ഒരുപാടുണ്ട് നമുക്കൊന്ന് കറങ്ങിയാലോ"
"എടാ ഒരു അവധി ആറുദിവസം കാത്തിരുന്നിട്ടു കിട്ടുന്നതാണ്
ഇന്ന്‍ ഈ സിനിമ കണ്ടില്ലെങ്കില്‍ അടുത്ത ആഴ്ച ഈ പടം ഇവിടെ ഉണ്ടാകില്ല"
"അല്ലേലും ഹിന്ദിയും,മലയാളവും രണ്ടു ദിവസം തികക്കുകയില്ല"
"നല്ല പടമെങ്കില്‍ ഓടില്ലേ അതുമല്ല നമ്മുടെ ലാലേട്ടന്‍റെ പടമല്ലേ മലയാളികള്‍ കൂടുതല്‍ കയറും"
"കണ്ടറിയാം പണ്ട് നമ്മുടെ മമ്മൂക്കാ അഭിനയിച്ച 'ദര്‍ത്തീപുത്ര്' വന്നതും പോയതും ആരും അറിഞ്ഞില്ല"

"ഭായ് മന്തെ?"
"ക്യാ!!!"
"അല്ലേ ...നൗഷാദ്‌ ഭായ് ഒന്നും അറിയാത്തപോലെ”
“ഓടെടാ...... നീ....എന്നെ ചീത്തയാക്കിയേയടങ്ങൂ”
“അയ്യോ എന്താ ...എന്താ...”
“എടാ ഇതൊക്കെ ആണുങ്ങള്‍ക്കേ പറഞ്ഞിട്ടുള്ളൂ”
“അയ്യോ എന്നാലും ഇത് ഒരു ഒന്നൊന്നര ആണാണേ..”
“ഒരു സമയത്ത് രണ്ടു മാല”
“അതിനേ നട്ടെല്ലിന് ഉറപ്പുവേണം”
“ഉവ്വു ഉവ്വേ ...”

“ഭായ് ചാഹിയെതോ പഥാവോ”
“കൊണ്സാ ..കൊണ്സാ...മാലെ”
“മലബാറിയെ,ബംഗാളിയെ,പിലിപ്പേനിയെ, കാശ്മീരിയെ, നേപ്പാളിയെ....’
“മനോജേ മാലപോലെയാണെല്ലോ പറയുന്നത്”
“എന്തിനാ കുറക്കുന്നത് കൂട്ടത്തോടെ എടുത്ത് കഴുത്തിലോട്ടിട്ടോ”

“കിത്ത്നാ... കിത്ത്നാഹേ റേറ്റ്”
“പിലിപ്പെനിക്കോ 75 ദിര്‍ഹം, ബാക്കി പൂരാക്കോ പച്ചാസ് ....പച്ചാസ് “
“വലിപ്പത്തില്‍ കാര്യമില്ല തടിമിടുക്കിനാണ് കാര്യം”
“ആരാ പറഞ്ഞത് ആനയെക്കൊണ്ടേ തടിപിടിക്കാന്‍ കഴിയൂ,
സിംഹത്തിനെക്കൊണ്ട് കഴിയില്ലല്ലോ?!” നമുക്ക് മലബാറി മതിയേ...”
പിലിപ്പീന്‍സിന് തന്നെപ്പോലുള്ള മീശമുളക്കാത്ത കുട്ടികള്‍ക്കുള്ളതാണ്,
അല്ലേലും അതൊക്കെ പൂച്ചയെയും, പട്ടിയെയും, പാമ്പിനെയും അല്ലെ
തിന്നുന്നത് അതിന്‍റെ ഒരു ...ഒരു ...ചൂര് കാണും”
“എസ്പീരിയന്‍സ് ..... എസ്പീരിയന്‍സ്...”
“ഒന്ന് പോടാ....*********”

“ആവോ കിദറെ ജഗ’
“ഇദര്‍ നസ്ദീക്കെ”
അവന്‍ അടുത്തു കണ്ട ഒരു ടാക്സിക്ക് കൈകാണിച്ചു
“ഭായ് ആപ് ഭോലാ നസ്ദീക്കെ ...പീര്‍ ക്യൂം ടാക്സി ബുലായ’
അവന്‍ മറുപടി പറഞ്ഞില്ല ഞാനും മനോജും ടാക്സിയില്‍ കടന്നിരുന്നു



ഒരു ബഹുനിലകെട്ടിടത്തിനു മുന്നില്‍ ടാക്സി നിന്നു!
അകത്ത് കടന്നതും മനോജ്‌ എന്റെ കൈക്ക് കടന്നു പിടിച്ചു
“ഭായ് ഇത് ഒരുമാതിരി ഫൈവ്സ്റ്റാര്‍ സെറ്റപ്പാണെല്ലോ”
“ഭായ് ഇദര്‍ആവോ!”
“ക്യൂമ്”
“ബീസ്സ് ദിര്‍ഹം ഇദര്‍ദിയോ”
“ക്യാക്കേലിയെ”
“ഇതര്‍ സെക്യൂരിറ്റിയെ പോലീസ് ആയെഗാതോ ഏലോഗ് പഥായേഗാ”
“ഹും...ഹും....കിത്ത്നാമിലേഗാതോ ലൂട്ടോ”
ഞാന്‍ 20 ദിര്‍ഹം അവന്റെ കൈയ്യിലേക്ക് കൊടുത്തു ..........



“ഭായ് ഇതെന്താ ഈ കെട്ടിടത്തിന്‍റെയുള്ളില്‍ ഇങ്ങനെയൊരു ലോകമോ?”
നമ്മുടെ മെഡിക്കല്‍കോളേജിന്‍റെ ജനറല്‍ വാര്‍ഡ്‌ പോലെ”
വഴികളില്‍ ആദവും, ഹവ്വയും ചുണ്ടുകള്‍ കോര്‍ത്ത്‌
ചിലത് നിലത്ത് കെട്ടിമറിയുന്നു
ശുക്ലത്തിന്‍റെയും, ലിപ്റ്റിക്കിന്റെയും, പലതരം വിലകുറഞ്ഞ പെര്‍ഫ്യൂമിന്‍റെയും,
വിയര്‍പ്പിന്റെയും, സിഗരറ്റിന്റെയും, മനംമടുപ്പിക്കുന്ന ഗന്ധം”


“മനോജേ ഇതാണോ ഫൈവ് സ്റ്റാര്‍ സുട്ടാപ്പി”
“ജീവിതത്തില്‍ ഇങ്ങനെയുള്ള സ്ഥലങ്ങളൊക്കെ കാണണം ഭായ്”
“നല്ലത്, വല്ല മലടിയും ഇതുവഴിപോയാല്‍, ഈ കര്‍ട്ടനോ, മറ്റോ
പുറത്ത് തട്ടിയാല്‍ ഇരട്ട പ്രസവിക്കും”

“ഭായ് കോന്‍സാ മാല് ചാഹീഹെ”
“ഓരോരോ ഭൂത് *****” (ഇത് ബംഗാളിയിലുള്ള സ്റ്റാര്‍ ആണ്)
മലബാരീക്കോ ദിക്കാവോ,
കൈസാവാലാ ജഗാമേം തും തും ഹംകോ ലേക്കേയായാ”
“അബൂദാബീമേം ഇത്നാ അച്ഛാ ജഗാ ദൂസരാ നഹീഹെ”
‘തും ഇസ്ക്കെ പെഹലെ അബൂദാബി ദേക്കാ!! ഗാണ്ടൂ. ചലോ ദിക്കാവോ”
അവന്‍ ഞങ്ങളെ കൂട്ടി .....മുന്നോട്ട്‌
തമിഴ് സിനിമയിലെ വില്ലത്തിയെപ്പോലെ ഒരു കൂതറ അമ്മായി
“എന്നാ വേണം”
മനസ്സില്‍ പറഞ്ഞു പിന്നേ ...ഇവിടെ ബിരിയാണി തിന്നാനല്ലേ വന്നത്
“മലബാറി ഇരുക്കാ”
“മോന്‍ ഇറുക്കണ്ട മലയാളത്തില്‍ പറഞ്ഞാല്‍ മതി”
“മലയാളിയുണ്ടെങ്കില്‍ വിളിക്ക് ചേച്ചി”
ഇരുന്നോട്ടെ ഒരു ചേച്ചി മലയാളിയുടെ സദാചാരം എന്റെ ദേഹത്ത് രോമകഞ്ചുകം

അമ്മായി അകത്തേക്ക്നോക്കി
“ജോലിയില്ലാത്ത കുട്ടികള്‍ ഇങ്ങോട്ട് വന്നേ ...”
തള്ളെ...., ഇതിനും ജോലിയെന്നാണോ പറയുന്നത്......
ദാ ഇറങ്ങിവരുന്നു തരുണീ മണികള്‍ അല്ല മാലകള്‍ (സദാചാരം)!!!
മനോജ്‌ ഓരോന്നിനെ വീതം നന്നായി ഉഴിഞ്ഞു നോട്ടം ഒന്നില്‍ ഉടക്കി
“പെട്ടന്നാകട്ടെ”
അമ്മായിക്ക് ധൃതിയായി
“ഭായ് എനിക്ക് ഈ നാറ്റം സഹിച്ച് നില്‍ക്കാന്‍ വയ്യ
അവന്‍ ഒന്നിനെ കടന്നുപിടിച്ച് ഒരു കര്‍ട്ടന്റെയുള്ളില്‍ .....

“ചേച്ചീ ഇതാ എന്റെ പൈസ ഞാന്‍ 100 ദിര്‍ഹം
അവരുടെ കയ്യില്‍ കൊടുത്തു അമ്മായി ബാക്കിതരാന്‍ പരതി
വേണ്ട എനിക്ക് രണ്ടു മാലകള്‍ വേണം (സദാചാരം)
“അത് പറ്റില്ല അതില്‍ ഒരു മാല മുത്ത്‌പൊഴിച്ച്”
“അതെന്താ നിങ്ങള്‍ക്ക് കാശ് കിട്ടിയാപോരെ”
“മോനെ ഇവരൊക്കെ മാലകളല്ലേ വല്ല മൃഗങ്ങളോ മറ്റോ ആണോ?!!!”
“പറ്റുമെങ്കില്‍ മതി” ലോകത്തുള്ള സകല മാലകളെയും
(അമ്മയും പെങ്ങളുമൊഴിച്ച്) സ്വന്തമാക്കണം എന്നാണ് എന്റെ ആഗ്രഹം
“പറ്റുമെങ്കില്‍ മതി”
ഞാന്‍ തിരിഞ്ഞ്‌ നടന്നു!!!
“നില്‍ക്കൂ....നില്‍ക്കൂ....നീ 100 ദിര്‍ഹം തന്നാല്‍ ഒരു പുതിയ മാല തരാം
“എവിടെ കാണട്ടെ”
അമ്മായി എന്നെയുംകൂട്ടി അകത്ത് ഒരു മുറിയില്‍
അവിടെ ഒരു മൂലയില്‍ ഒരു വജ്രമാല!
നമ്മുടെ സിനിമാനടി ശോഭന ഈ മാലയുടെ അടുത്തും വരില്ല
കയ്യിലിരുന്ന പൈസ ഞാന്‍ ചേച്ചിയെ ഏല്‍പ്പിച്ചു
കര്‍ട്ടന്‍ (സെന്‍സര്‍ ബോര്‍ഡ് A സര്‍ട്ടിഫിക്കറ്റ് തരും ശേഷം .....)
അവളുടെ കൈകളില്‍ ഒരുപാട് മുറിവുകള്‍ എന്താ കുട്ടീ ഇതൊക്കെ
“ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണ്!
ഇവിടെ പെട്ടുപോയി
എന്നെ എങ്ങേനെങ്കിലും ഒന്ന് രക്ഷിക്കാമോ,
വേണ്ട ഈ കത്ത് ഒന്ന് പോസ്റ്റ്‌ ചെയ്യാമോ”
ഒരു കത്ത് അവള്‍ എന്റെ നേര്‍ക്ക്‌ നീട്ടി
ഞാന്‍ അത് വാങ്ങി പോക്കറ്റില്‍ തിരുകി
‘എന്താണ് കുട്ടിയുടെ പേര് “
“അഥീന”
എന്റെ അച്ഛനും, അമ്മയും സ്കൂള്‍ ടീച്ചേര്‍സാണ്
ഞാന്‍ ഒറ്റമകള്‍ ഞാന്‍ BSC നഴ്സിംഗ് കഴിഞ്ഞതാണ്
വിസ തരപ്പെട്ടു ഇങ്ങോട്ട് പോന്നു ഇവിടെ ഇവരുടെ കയ്യില്‍ എത്തിപ്പെട്ടു ............
ഞാന്‍ അവള്‍ തന്ന കത്ത് നാട്ടില്‍ പോസ്റ്റ്‌ ചെയ്തിരുന്നു

കാലം കുറച്ച് മുന്നോട്ട് അതില്‍ മഴയും, മഞ്ഞും, വെയിലും, ജനനവും, മരണവും,
ഒരു വേനല്‍ അവധി ഞാന്‍ നാട്ടിലേക്ക് പോകുന്നു
മനോജ് കുറച്ച് സാധനങ്ങള്‍ വീട്ടില്‍ കൊടുക്കാന്‍ എന്നെ ഏല്‍പ്പിക്കുന്നു
ഇപ്പോള്‍ ഞങ്ങള്‍ രണ്ടു സ്ഥലത്താണ് ജോലി ചെയ്യുന്നത്
പരസ്പരം കാണാറില്ല ഫോണ്‍ വിളി മാത്രം
പന്തളം ഞാന്‍ ആദ്യമായിട്ട് കാണുകയാണ്
പലരോടും ചോദിച്ചും പറഞ്ഞും വീട് കണ്ടുപിടിച്ചു
ഒരു വൃദ്ധന്‍ വന്ന് വാതില്‍ തുറന്നു
ഒറ്റനോട്ടത്തില്‍ എനിക്ക് ആളെ മനസ്സിലായി
മനോജിന്റെ അച്ഛന്‍ അച്ഛന്റെ കയ്യും പിടിച്ച് ഒരു കുഞ്ഞിമോന്‍ എന്താ പേര്
“അപ്പു”
അപ്പു അച്ഛനെക്കാണാന്‍ വരുന്നോ
“ഉം”
എന്റെ നാട്ടില്‍ ഒരു പഴഞ്ചൊല്ലുണ്ട്
“പുള്ള കളി കണ്ടാല്‍ അന്ന് പണിയില്ല”
അത്രയ്ക്ക് മിടുക്കനാണ് മനോജിന്റെ മകന്‍
അവനെ കളിപ്പിചിരുന്നാല്‍ സമയം പോകുന്നതറിയില്ല
ഒരാള്‍ ചായയുമായി മുന്നില്‍
ഞാന്‍ ആകെ മരവിച്ചുപോയി
“അഥീന”
അവള്‍ എന്നെ തിരിച്ചറിഞ്ഞു
അവളുടെ കണ്ണുകളില്‍ നിന്നും രണ്ട് മുത്തുമണികള്‍ എന്റെ കാലില്‍ പതിച്ചു
ഞാന്‍ യാത്രപറഞ്ഞ്‌ പുറത്തേയ്ക്ക് ഇറങ്ങി
അപ്പു എന്റെ കൈപിടിച്ച് എന്റെ പുറകെ
തൊടി അവസാനിക്കുന്നത് വരെ വന്നു തിരിഞ്ഞുനോക്കുമ്പോള്‍ “അഥീന”
സാരിത്തലപ്പുകൊണ്ട് തന്റെ കണ്ണുനീര് തുടക്കുന്നു!
കിഴക്കുനിന്നും ഒരു തണുത്ത കാറ്റ് എന്നെ തഴുകി കടന്നുപോയി
ആ കാറ്റിന് എന്നോട് ഒരുപാട് പറയാനുണ്ടായിരുന്നു
വേണ്ട എനിക്ക് ആ കഥ കേള്‍ക്കണ്ട.

2014 ഫെബ്രുവരി 25, ചൊവ്വാഴ്ച

"ഉമ്മത്ത്‌"


എന്‍റെ ഉമ്മ ഒരു ഇസ്ലാം മത വിശ്വാസിയായിരുന്നു!
പച്ച നിറമുള്ള ചെന്നിനായകം മുലഞ്ഞെട്ടില്‍ പുരട്ടി
എന്‍റെ പാലുകുടി മുട്ടിച്ചു.
എന്‍റെ ഉപ്പ ഒരു മുസ്ലിമായിരുന്നു!
എനിക്ക് മുഹമ്മദ്‌ എന്ന് പേരുവെച്ചു
എന്റെ ഉമ്മ ഒരു ജിഹാദി'യായിരുന്നു
അലിഫ്' എന്നാ അറബി അക്ഷരം ആദ്യമെന്നെ പഠിപ്പിച്ചു.
എന്റെ ഉപ്പ ഒരു തീവ്രവാദിയായിരുന്നു!
എന്നെ മദ്രസയില്‍ ഖുര്‍ആന്‍ പഠിപ്പിക്കാന്‍ ചേര്‍ത്തു
എന്റെ ഉസ്താദ് ഒരു തീവ്രവാദിയായിരുന്നു!
എന്നെ ശരീഅത്ത്‌ പഠിപ്പിച്ചു
ഞാന്‍ ഒരു തീവ്രവാദിയായിരുന്നു!
കാരണം എന്റെ കൂട്ടുകാരന്‍ അബൂബക്കര്‍'ആയിരുന്നു
എന്റെ മാമ ഒരു തീവ്രവാദി'യായിരുന്നു!
എന്റെ ജനനേദ്രിയത്തിലെ ചുരുണ്ട് നീണ്ടുകിടന്ന തൊലി ഒസ്സാനെക്കൊണ്ട് മുറിച്ചുമാറ്റി
ഞാന്‍ ഒരു മ്ലേച്ചനായിരുന്നു!
കാരണം അഞ്ചുനേരം അംഗശുദ്ധിവരുത്തി പള്ളിയില്‍ പോയി നമസ്ക്കരിക്കുമായിരുന്നു
ഞാന്‍ ഒരു തുര്‍ക്കിയായിരുന്നു!
ഞാന്‍ തലയില്‍ തൊപ്പി വെയ്ക്കുമായിരുന്നു
ഞാനൊരു മേത്തനായിരുന്നു!
കാരണം ഭംഗിയുള്ള താടിയുണ്ടായിരുന്നു
ഞാനൊരു അഹങ്കാരിയായിരുന്നു!
പാവങ്ങളെ സക്കാത്ത്കൊടുത്ത് സഹായിച്ചിരുന്നു
ഞാന്‍ ഒരു തന്നിഷ്ടക്കാരനായിരുന്നു!
വര്‍ഷത്തില്‍ ഒരുമാസം നോമ്പ് അനുഷ്ടിച്ചിരുന്നു
ഞാനൊരു ധൂര്‍ത്തനായിരുന്നു!
കാരണം മക്കയില്‍പോയി ഹജ്ജ് ചെയ്തിരുന്നു
എന്റെ സഹോദരിമാര്‍ സഞ്ചരിക്കുന്ന തടവറയായിരുന്നു
കാരണം അവര്‍ തലയും ശരീരവും മറ്റുള്ളവരില്‍ നിന്നും മറച്ച് വെയ്ക്കുമായിരുന്നു
നിയമത്തിനു ഞാന്‍ തീവ്രവാദി
ഭരണത്തിന് ഞാന്‍ തീവ്രവാദി
കൂട്ടുകാര്‍ക്ക് ഞാന്‍ തീവ്രവാദി
നാട്ടുകാര്‍ക്ക് ഞാന്‍ തീവ്രവാദി
എന്റെ രാജ്യത്തിന് ഞാന്‍ തീവ്രവാദി
അല്ല ആരാണ് തീവ്രവാദി.

2014 ജനുവരി 16, വ്യാഴാഴ്‌ച

"ഇടത്തളം"

"ഇടത്തളം"

വരും ഇനിയും ഞാന്‍
ഈ വഴി വീണ്ടും
ഇവിടം ശൂന്യത തേടുമിടം

ഇതളുകള്‍ അടരും
ഇരുളിന്‍ വീഥിയില്‍
ഇന്നിന്‍ വേഷ'വിധാന മയം

വരരുചി ചുരുളില്‍
ഉരുളും കല്ലില്‍
പരിഹാസത്തിന്‍ ചോര മയം

കുടിലത മാത്രം തിരയും വഴിയില്‍
പടവുകള്‍ തേടും
മനുഷ്യകുലം

2013 നവംബർ 15, വെള്ളിയാഴ്‌ച

ഒരു കാര്‍ത്തിക നാളില്‍ .......

ഒരു കാര്‍ത്തിക നാളില്‍ .......

കാര്‍ത്തിക നാള് വന്നു
കാര്‍മുകില്‍ വിരുന്നു വന്നു
കാതരേ നീയണഞ്ഞു
കാര്‍ക്കൂന്തല്‍ കെട്ടഴിഞ്ഞു
(കാര്‍ത്തിക ......)

കാറ്റ് വന്നു വിളക്കണച്ചു
കാമനകള്‍ ചിറകുവെച്ചു
കാല്‍ച്ചിലമ്പ് ഉതിര്‍ന്നു വീണു
കാമിനി നീ കണ്ണടച്ചു
(കാര്‍ത്തിക ......)

വീണുടഞ്ഞു കൈവളകള്‍
ഈറനായ മിഴിയിണകള്‍
ഇന്ദ്രനീല കല്പ്പടവില്‍
പെയ്തൊഴിഞ്ഞു പൂമഴകള്‍
(കാര്‍ത്തിക ......)

മുല്ലവള്ളി പൂത്തുലഞ്ഞു
മുത്തുമണി പുഞ്ചിരിച്ചു
മുദ്രവീണ മാറിടത്തില്‍
മുത്തമേകി ഞാന്‍ മഴങ്ങി
(കാര്‍ത്തിക ......)

2013 നവംബർ 14, വ്യാഴാഴ്‌ച

ഒരു കാര്‍ത്തിക നാളില്‍ .......

ഒരു കാര്‍ത്തിക നാളില്‍ .......

കാര്‍ത്തിക നാള് വന്നു
കാര്‍മുകില്‍ വിരുന്നു വന്നു
കാതരേ നീയണഞ്ഞു
കാര്‍കൂന്തല്‍ കെട്ടഴിഞ്ഞു
(കാര്‍ത്തിക ......)

കാറ്റ് വന്നു വിളക്കണച്ചു
കാമനകള്‍ ചിറകുവെച്ചു
കാല്‍ച്ചിലമ്പ് ഉതിര്‍ന്നു വീണു
കാമിനി നീ കണ്ണടച്ചു
(കാര്‍ത്തിക ......)

വീണുടഞ്ഞു കൈവളകള്‍
ഈറനായ മിഴിയിണകള്‍
ഇന്ദ്രനീല കല്പ്പടവില്‍
പെയ്തൊഴിഞ്ഞു പൂമഴകള്‍
(കാര്‍ത്തിക ......)

മുല്ലവള്ളി പൂത്തുലഞ്ഞു
മുത്തുമണി പുഞ്ചിരിച്ചു
മുദ്രവീണ മാറിടത്തില്‍
മുത്തമേകി ഞാന്‍ മയങ്ങി
(കാര്‍ത്തിക ......)

2013 നവംബർ 10, ഞായറാഴ്‌ച

"കൊഴിഞ്ഞ മുത്തുകള്‍ "





കറുക വരമ്പുകള്‍ കാവല്‍ നില്‍ക്കുന്ന
നാട്ടിന്‍ പുറത്തിലെ കുന്നിന്‍ വഴികളില്‍
ഓര്‍മ്മകള്‍ ഓളം പടര്‍ത്തിയ കാറ്റില്‍
തീരാത്ത നോവിന്റെ കാലടിപ്പാടുകള്‍
(കറുക ....വരമ്പുകള്‍ , കാവല്‍ ....)


കടലാസ്സ് കീറി കളിവഞ്ചിയോട്ടുന്ന
പാടവരമ്പിലെ കുഞ്ഞരിതോടുകള്‍
കുരുവികള്‍ , കൊറ്റികള്‍ മേയും തൊടിയിലെ
ആമ്പല്‍ കുളത്തിലെ കൌതുക കാഴ്ചകള്‍
(കറുക ....വരമ്പുകള്‍ , കാവല്‍ ....)


അരുതെന്ന് ചൊല്ലുന്ന വഴികളില്‍ ബാല്യത്തെ
അകലേക്ക്‌ കൂട്ടുന്ന ആനന്ദ വേളകള്‍
അമ്മതന്‍ വാലസല്യം ഉമ്മയായ്‌ കിട്ടുന്ന
കുഞ്ഞിളം പൈതലായ്‌ തീരുന്ന മാത്രകള്‍
(കറുക ....വരമ്പുകള്‍ , കാവല്‍ ....)

ബാല്യം കവര്‍ന്നോരാ നോവിന്‍ ഇടങ്ങളില്‍
മായാതെ ഇന്നും തുടരുന്നു സാകൂതം
ഇടറും വഴികളില്‍ തണലായ്‌ തലോടുന്ന
മായാത്ത വേഷത്തിന്‍ ബാല്യസ്മരണകള്‍
(കറുക ....വരമ്പുകള്‍ , കാവല്‍ ....)

കീറാതെ സൂക്ഷിച്ച പുസ്തകത്താളില്‍ ഞാന്‍
നേരായ്‌ അടച്ചോരു മയിപ്പീലി തുണ്ടുകള്‍
വേവാതെ ഇന്നും കരുതുന്നു കൂട്ടിനായ്‌
നോവാണതെങ്കിലും പേറുന്നു നെഞ്ചകം.

കറുക വരമ്പുകള്‍ കാവല്‍ നില്‍ക്കുന്ന
നാട്ടിന്‍ പുറത്തിലെ കുന്നിന്‍ വഴികളില്‍
ഓര്‍മ്മകള്‍ ഓളം പടര്‍ത്തിയ കാറ്റില്‍
തീരാത്ത നോവിന്റെ കാലടിപ്പാടുകള്‍
(കറുക ....വരമ്പുകള്‍ , കാവല്‍ ....)

2013 നവംബർ 1, വെള്ളിയാഴ്‌ച

"ഇത്രയും നോവോ പ്രണയത്തിനോമലേ.............."

"ഇത്രയും നോവോ പ്രണയത്തിനോമലേ.............."


ഒരു വിഷാദ ഗാനം പാടി,
ഓര്‍മ്മകള്‍ പടിയിറങ്ങി
ഒമാനക്കുയിലെ ആ മരക്കൊമ്പില്‍
ആരുണ്ട്‌ കൂട്ട്കൂടാന്‍ ........
(ഒരു വിഷാദ ഗാനം പാടി,......)

മഞ്ഞിന്‍ കസവിനാല്‍ തൂവാല തുന്നി -നിന്‍
പ്രാണനായ്‌ നിന്നതല്ലേ..........,,,
വെള്ളരിപ്രാവിന്റെ കൊഞ്ചല് കേട്ടെന്റെ
ഉള്ളം നിറഞ്ഞതല്ലേ ............,,,
(ഒരു വിഷാദ ഗാനം പാടി,......)

അന്ന് നീ എന്തിന് ഈ വഴി വന്നു,
അനുരാഗ വിവഷയായ്‌ നിന്നു,
ആരോ തുറന്നിട്ട ജാലകം കടന്നു - നീ
ആദ്യമായ്‌ അനുഭൂതി പകര്‍ന്നു
(ഒരു വിഷാദ ഗാനം പാടി,......)

ഇത്രയും നോവോ പ്രണയത്തിനോമലേ,
അത്രയും ഞാനീ....നെഞ്ചിലേറ്റാം..........,,,
മിത്രമേ... കനലുകളെരിയുന്നു എങ്കിലും
എത്രമേല്‍ വേണമോ ചേര്‍ത്ത് വെയ്ക്കാം.........,,,
(ഒരു വിഷാദ ഗാനം പാടി,......)

2013 ഒക്‌ടോബർ 9, ബുധനാഴ്‌ച

എങ്ങു പോയി നീ ...സുലേഖ ... ...,



എങ്ങു പോയ്‌ നീ ... സുലേഖ,.
എങ്ങു പോയി നീ... സുലേഖാ...,
എന്തിനീ, നോവിന്‍ കടല്‍,.
തന്നു നീ പോയ്‌ ...മറഞ്ഞൂ... ... ...
(എങ്ങു പോയ്‌, നീ... ... സുലേഖാ...,)

മഞ്ഞുരുകും താഴ്വരയില്‍,.
മധുരം പകര്‍ന്നൂ... സഖീ...,
മാവ് പൂക്കും, കാടുകളില്‍ ..,
മകരന്ദം തേടീ... നമ്മള്‍ ... ... .,
(എങ്ങു. പോയ്‌, നീ... ... സുലേഖാ...,)

(എങ്ങു. പോയ്‌, നീ... ... സുലേഖാ...,)
കളിവീട്, കാറ്റെടുത്തു,.
കണ്ണുനീര് മഴയെടുത്തു,.
കല്പ്പനകള്‍ നോവെടുത്തു,.
കാലമെന്തേ കൈയ്യൊഴിഞ്ഞു ... .... ...,
(എങ്ങു. പോയ്‌, നീ... ... സുലേഖാ...,)

കത്തുന്നു നെയ്യ് വിളക്ക് .,
ഖല്‍ബിലേ... ... നീരൊഴിച്ച്... ... ... ... ,
കണ്മണി നിന്‍., പേര് ചേര്‍ത്ത്,.
കോര്‍ത്തു ഞാന്‍ ... ഈ ... ... ... എഴുത്ത്,.
(എങ്ങു പോയ്‌, നീ... ... സുലേ........''ഖാ...,) 

എങ്ങു നീ പോയ്മറഞ്ഞു
ഇന്നുമീകൂടൊഴിഞ്ഞു
കണ്ണുനീർ വീണുടഞ്ഞു
ഖല്ബിൽ നീ ചേർന്നുറങ്ങൂ .....

എങ്ങു പോയ്‌ നീ ... സുലേഖ,.
എങ്ങു പോയി നീ... സുലേഖാ...,
എന്തിനീ, നോവിന്‍ കടല്‍,.
തന്നു നീ പോയ്‌ ...മറഞ്ഞൂ... ... ...
(എങ്ങു പോയ്‌, നീ... ... സുലേ........''ഖാ...,)

2013 ഒക്‌ടോബർ 3, വ്യാഴാഴ്‌ച

മക്കത്ത് പോയി നീ ....................


മക്കത്ത്പോയി നീ ഹജ്ജും കഴിഞ്ഞിട്ട് -
എപ്പോ വരും എന്റെ പൈങ്കിളിയെ
ഹഖിന്റെ കൊട്ടാരം കാണുമ്പോള്‍ ഖല്‍ബില്‍
പൂമഴ പെയ്യുമെന്‍ പൊന്‍ മലരേ
(മക്കത്ത് .....)
റബ്ബിന്റെ മാളിക ചുറ്റി നടക്കുമ്പോള്‍
പൊട്ടിക്കരയും നീ പൈങ്കിളിയെ
മുത്തിന്റെ കൈകളില്‍ തൊട്ടൊരു കല്ലിനെ
മുത്തി മണക്കും നീ പൊന്‍ മലരേ
(മക്കത്ത് .....)
പാപങ്ങള്‍ മൊത്തവും എണ്ണിപ്പറയുമ്പോള്‍
തേങ്ങിക്കരയും നീ പൈങ്കിളിയെ
പാരിന്‍നടുവിലെ ഗോപുരം കാണുമ്പോള്‍
കൈകള്‍ ഉയര്‍ത്തും നീ പൊന്‍ മലരേ
(മക്കത്ത് .....)
ലബ്ബയ്ക്ക ചൊല്ലി മലകള്‍ കയറുമ്പോള്‍
ക്ഷീണം മറക്കും നീ പൈങ്കിളിയെ
ഓമന താരകം പൂമോന്‍ ഖലീലിന്റെ
കാലൊച്ച കേള്‍ക്കും നീ പൊന്‍ മലരേ
(മക്കത്ത് .....)
ഹജ്ജും കഴിഞ്ഞു നീ പോരുന്ന വേളയില്‍
മുത്തിനെ കാണണം പൈങ്കിളിയെ
മുത്തി മണത്തെന്റെ റബ്ബിന്റെ നാമത്തില്‍
രക്ഷയും തേടണം പൊന്‍ മലരേ
(മക്കത്ത് .....)
മക്കാ മദീനയില്‍ വെച്ചിട്ട് പോരണം
ഹുബ്ബ്‌ നിറച്ചും നീ പൈങ്കിളിയെ
ഹഖവന്‍ കാണാന്‍ തുണച്ചാല്‍ വരുംവരെ
കാത്തിരിക്കും ഞാന്‍ പൊന്‍ മലരേ
(മക്കത്ത് .....)
നൗഷാദ്‌ പൂച്ചക്കണ്ണന്‍

2013 സെപ്റ്റംബർ 21, ശനിയാഴ്‌ച

ഒരു തീവ്രവാദി

ഒരു തീവ്രവാദി
സന്ധ്യയും, മഴയും, കാറ്റും, കടലും, നിലാവും, രാത്രിയും, മഞ്ഞും, മരങ്ങളും
കവികളുടെ ഭാവനകള്‍ ....എഴുത്തുകാരുടെ പ്രശക്തി .....
കഥകളും, കവിതകളും ജനിക്കുന്നത് അങ്ങ് റഷ്യയുടെ തണുത്തുറഞ്ഞ കുന്നിന്‍ പുറങ്ങളിലും
താഴ്വരകളിലും ആയിരുന്നു!
പിന്നെ അറബികളുടെ ആട്ടിന്‍പറ്റങ്ങള്‍ ദാഹമകറ്റാന്‍ നെട്ടോട്ടമോടിയ മണല്‍ കുന്നുകളുടെ മരീചികയില്‍
ജിന്നുകളും, ഭൂതങ്ങളും, കള്ളനും, കുള്ളനും, കടല്‍ കിഴവനും പിറവിയെടുത്തു!!!
മനുഷ്യരുടെ ആശകളില്‍ , നിരാശകളില്‍ കഥകള്‍ക്ക് നിറംവെച്ചു നിയമങ്ങളുടെ നൂലാമാലകളില്‍
കവികള്‍ വീര്‍പ്പുമുട്ടി, ഹാരപ്പയിലും, നൈല്‍' നദിയുടെ തീരങ്ങളിലും, സിന്ധുനദീതടങ്ങളിലും കഥകള്‍ക്ക്
ക്ഷാമമുണ്ടായില്ല മനുഷ്യര്‍ തോലുകളിലും, പലകകളിലും താളിയോലകളിലും പകര്‍ന്നുവെച്ച കഥകള്‍ ..................... കവിതകള്‍ ............ ഭാവനകള്‍ ................
കഥകള്‍ സംസ്കാരങ്ങളായി, കഥാപാത്രങ്ങള്‍ ദൈവമായി, പാര്‍ട്ടികളുടെ വിളമ്പരമായി,
ആശയങ്ങളുടെ വിളനിലമായി പിന്നെ......പ്പിന്നെ.......പ്രകാശനം...........പ്രസാധകര്‍ , എഴുത്തുകാര്‍ ...കാരി
തട്ടിന്‍പുറങ്ങളില്‍ , അടുക്കളകളില്‍ , പ്രണയത്തില്‍ , നിരാശയില്‍ , യാത്രകളില്‍ , സന്യാസത്തില്‍ തുടങ്ങുന്നതും
ഒടുങ്ങുന്നതും കഥകളില്‍ ,കല്പ്പനകളില്‍
ഭാവനകള്‍ വിറ്റ് അരി വാങ്ങിയവര്‍ , അതില്‍ ജീവിതം ഹോമിച്ചവര്‍ , പ്രശക്തരായവര്‍ , ആരാധിക്കപ്പെട്ടവര്‍ ,അഴികളില്‍ അടക്കപ്പെട്ടവര്‍ ,ജീവന്‍ നഷ്ടപ്പെട്ടവര്‍ , എഴുത്തിനെ പടവാളാക്കിയവര്‍
അവസാനിക്കാത്തെ ഒഴുക്കിന്റെ മറുകര തേടി യാത്ര ....അലച്ചില്‍ .......മനസ്സിന്റെ ചലനത്തിനൊപ്പം എഴുത്താണി ഗര്‍ജ്ജിച്ചപ്പോള്‍ കിരീടങ്ങള്‍ തകര്‍ന്നു, അനാചാരങ്ങള്‍ തൂത്തെറിയപ്പെട്ടു
"പേനകൊണ്ട് എഴുതാന്‍ പഠിപ്പിച്ച ദൈവത്തിന്റെ നാമത്തില്‍ നീ പാരായണം ചെയ്യുക, എഴുതുക"
ദൈവം എഴുത്തിനെ പ്രോല്‍സാഹിപ്പിച്ചപ്പോള്‍ നിയമവും, മതങ്ങളും വിലക്കുകള്‍ തീര്‍ത്തു
ചായംകൊണ്ട് ദൈവങ്ങളെ നഗ്നനാക്കിയ വൃദ്ധനായ ചിത്രകാരന്‍ മതഭ്രാന്തന്മാരാല്‍ നാടുവിട്ടു
ജന്മം കൊണ്ട് മനുഷ്യനെ നഗ്നനാക്കിയ ദൈവം പര്‍ണ്ണശാലകളില്‍ നഗ്ന താണ്ഡവമാടി
ഞാന്‍ കാണിക്കും ......നീ നോക്കി നില്‍ക്കുക .....!!!
തിരിച്ച് ചോദിക്കരുത് ഒന്നും തിരഞ്ഞ് നടക്കരുത് കാരണം എന്റെ വിശ്വാസത്തിന് മുരിവേല്‍ക്കും
മുറിവേറ്റാല്‍ .................................?!!!
"പാപത്തിന്റെ ശമ്പളം മരണമത്രേ"
'പേനകള്‍ ' മഞ്ഞും ,മരങ്ങളും മഴയും പ്രണയവും പകര്‍ത്താനുള്ളതാണ് !
മരുഭൂമിയില്‍ , മലകളില്‍ , പ്രവാചകന്മാര്‍ ഘോരഘോരം പ്രസംഗിക്കട്ടെ ..............നീ
കള്ളനെയും ,കുള്ളനെയും വിഷയമാക്കി മഹാകാവ്യങ്ങള്‍ രചിക്കുക
വേദങ്ങള്‍ ദേവ'ഭാഷയില്‍ എഴുതി സൂക്ഷിക്കുക അത് നോക്കി ദൈവത്തിന് വിവരമുണ്ടാകട്ടെ !!!
അവര്‍ നേര്‍വഴിയില്‍ നടക്കട്ടെ !!!!
ശാന്തിയും, സമാധാനവും പുസ്തകങ്ങളില്‍ വിശ്രമിക്കട്ടെ
അഹിംസ പുഴുങ്ങി പാടങ്ങളില്‍ തളിക്കുക കതിരുകള്‍ ഇരട്ട പ്രസവിക്കും, മതങ്ങള്‍ പുഷ്ടിപ്രാപിക്കും
മനുഷ്യര്‍ അതിന് കാവല്‍നില്‍ക്കട്ടെ .................................

2013 സെപ്റ്റംബർ 11, ബുധനാഴ്‌ച

യക്ഷിയും പാലപ്പൂക്കളും


അങ്ങ് അനന്തവിഹായസ്സില്‍ നിന്നും
പാലമരങ്ങള്‍പൂക്കുന്ന നിലാവുള്ള രാത്രികളില്‍ അവള്‍ ഇറങ്ങി നടക്കും
അവളുടെ മുടികളില്‍ നിലാവ് വെള്ളിക്കസവുകള്‍ തുന്നിച്ചേര്‍ക്കും
കണ്ണുകളില്‍ രണ്ട് സമുദ്രങ്ങള്‍ ആ സമുദ്രക്കരയില്‍ വെള്ളാരം കല്ലുകള്‍കൊണ്ട്
ഏഴ് നിലകളുള്ള മണിമാളിക!!!
പാലപ്പൂക്കളുടെ ഗന്ധം എപ്പോഴാണ് ഞാന്‍ ഇഷ്ടപ്പെടാന്‍ തുടങ്ങിയത്
ആദ്യമൊക്കെ പാലകളും പാലപ്പൂക്കളും കേള്‍ക്കുമ്പോള്‍ത്തന്നെ ഭയമായിരുന്നു
പിന്നെ മൂക്കിനുതാഴെയുള്ള നനുത്ത സ്വര്‍ണ്ണരോമങ്ങളില്‍ അനുജത്തിയുടെ
ഹൈബ്രോപെന്‍സില്‍ ആരും കാണാതെ എടുത്ത് നിലക്കണ്ണാടിയുടെ മുന്നില്‍പോയി
കറുപ്പ് പിടിപ്പിക്കുമ്പോള്‍ മനസ്സ് ആരെയോ തെടുന്നുണ്ടായിരുന്നു
ഒരു പെണ്‍കുട്ടികളും എന്നെ അത്രയൊന്നും ശ്രദ്ധിക്കുന്നില്ല എനിക്ക് സൌന്ദര്യം
കുറഞ്ഞിട്ടാകും! മുഖത്ത് ഭംഗി കൂട്ടാന്‍അനുജത്തി ചെയ്യുന്നമാതിരി കസ്തൂരി മഞ്ഞള്‍
അരച്ച് തേച്ചാലോ! മഞ്ഞളെടുത്തു അലക്ക് കല്ലിന്‍റെ അടുത്ത് ചെന്ന് പണി തുടങ്ങിയതും
ഉമ്മ വടിയുമായി എന്റെ പുറകേ കൂടി
"ഇവന് എന്തിന്റെ സുഖക്കേടാണ് മഞ്ഞള്‍ പെണ്‍കുട്ടികളല്ലേ മുഖത്ത് തേയ്ക്കുക"
"നാത്തൂനേ അവനും ഒന്ന് സുന്ദരനാകട്ടെ ...അല്ലേലും ഇതൊക്കെ പെണ്‍പിള്ളേര്‍ക്ക് മാത്രമുള്ളതാണെന്ന്
ആരാ പറഞ്ഞത്"
എന്നെ തല്ലില്‍നിന്നും രക്ഷിക്കാന്‍മാമി ഇടയ്ക്കു കയറും
"നീ അവന്റെ സൈഡ്'പിടിച്ചോ നാളെ അവന്‍നിന്റെ മകളുടെ ജാക്കറ്റും പാവാടയും അണിഞ്ഞ്നടക്കും"
"അല്ലേ .... ഇത് നല്ല കൂത്ത്‌കുട്ടികളോട് എന്തൊക്കെയാണ് നാത്തൂന്‍ പറയുന്നത്"
"അതെ, കുട്ടി ഇവന്‍കാളപോലെ വളര്‍ന്നു. ഇനി ഇവന്‍ ഇതുപോലെ കാണിച്ചാല്‍
ആ മാവിന്റെ ചുവട്ടില്‍ കെട്ടിയിട്ട് ഉറുമ്പിന്‍ കൂട് കുടയും"
തല്ല് പേടിച്ച് കസ്തൂരി മഞ്ഞളും ഹൈബ്രോപെന്‍സിലും എന്നെ നോക്കി നെടുവീര്‍പ്പിട്ടു
ഒറ്റ പെണ്‍കുട്ടികളും എന്റെ സൌന്ദര്യത്തില്‍ ആകൃഷ്ടരായില്ല
അല്ലേലും അവര്‍ക്ക് സൌന്ദര്യമല്ല കാര്യമെന്ന് ഇന്നാണ് എനിക്ക് മനസ്സിലായത്‌
"അലിഫ്‌ലൈല്‍" ഈ പുസ്തകം കയ്യില്‍കിട്ടി വായിച്ച് തുടങ്ങിയതാണ് ജീവിതത്തിന്
വഴിത്തിരിവായത് !!!
രാത്രി കാലങ്ങളില്‍ സുന്ദരികളായ ജിന്നുകളെ പ്രതീക്ഷിച്ച് ഉറങ്ങാതെ കണ്ണുകള്‍ അടക്കാതെ ഞാന്‍കാത്തിരുന്നു!
എത്രയെത്ര രാവുകള്‍ ആ മായികലോകത്ത് .........
കൂട്ടുകാരന്‍പ്രസേനനാണ് പറഞ്ഞത്
"ജിന്നുകള്‍ അറബിനാടുകളിള്‍ മാത്രമേ കാണുകയുള്ളൂ, നമ്മുടെ നാടുകളിള്‍ യക്ഷികളാണ് ഉണ്ടാവുക"
പിന്നെ......പ്പിന്നെ ......പാലപ്പൂകളെയും യക്ഷികളെയും പ്രതീക്ഷിച്ചായി എന്റെ രാത്രികള്‍
പലതും ആലോചിച്ച്‌ രാത്രിയില്‍ ഉറക്കമില്ലാതെ തിരിഞ്ഞും മറിഞ്ഞും കട്ടിലില്‍ ഞാന്‍ ഞെളിപിരികൊണ്ടു
ചിന്തകള്‍ അയല്‍വീടുകളിലുള്ള പെണ്‍കുട്ടികളുടെ കണക്കെടുപ്പില്‍ പിന്നെ തൊടികളില്‍ , വഴികളില്‍ ,
പിന്നെ വഴിയിലുള്ള പാലമരത്തിന്റെ ചുവട്ടില്‍ ചെന്ന് നിന്നു!!!
"യക്ഷീ നീ എന്റെ ചോര മുഴുവന്‍ കുടിച്ചുകൊള്ളൂ പകരം പാലപ്പൂക്കളുടെ മണമുള്ള
നിന്റെ ശരീരം എനിക്ക് തരൂ "
എന്റെ ചുമലില്‍ രണ്ടു ചിറകുകള്‍ ഞാന്‍ ഉറക്കെ നിലവിളിച്ചു ശബ്ദം പുറത്തുവന്നില്ല
ഞാന്‍ ആകാശത്തിലേക്ക് ഉയരുകയാണ്! വീടിന്റെ മേല്പ്പുര തകര്‍ന്നു!
ഞാന്‍ ചുറ്റും നോക്കി എങ്ങും നിലാവ്, നിശബ്ദത നിലാവിന്റെ പട്ടുടയാടയണിഞ്ഞ
തൊടിയും, പറമ്പും, നാട്ടു വഴികളും. ഒരു വിമാനത്തിലിരുന്ന് കാണുന്ന കാഴ്ച പോലെ
വേഗത്തില്‍.....വേഗത്തില്‍.....ഞാന്‍ എന്റെ ചിറകുകള്‍ വീശി പാലപ്പൂക്കളുടെ ഗന്ധം പണ്ട്
വെറുപ്പോടെ കണ്ടിരുന്ന ഞാന്‍, ഇപ്പോള്‍ അറിയുന്നു ലോകത്തില്‍ ഏറ്റവും നല്ല സുഗന്ധം ആ പൂക്കള്‍ക്കാണെന്ന്!
എന്റെ കണ്ണുകള്‍ ആരെയോ തിരഞ്ഞു
അതാ അവിടെ ഞാന്‍എന്നും സ്കൂളില്‍ പോകുമ്പോള്‍ കാണുന്ന പാലമരം
പണ്ട് ദൈവപുത്രന്റെ തിരുപ്പിറവിയുടെ വാര്‍ത്ത അറിയിക്കാന്‍ ആകാശത്ത് ഒരു നക്ഷത്രം
വഴി അറിയിച്ചത്പോലെ പാലമരത്തിന്റെ ചുവട്ടില്‍ ഒരു നക്ഷത്രം!
ഞാന്‍ആ മരത്തിനെ ലക്‌ഷ്യംവെച്ച് മുന്നോട്ട് ...പറന്നു.
നെഞ്ചില്‍ നിന്ന് ഒരു എരിച്ചില്‍, ..... എന്റെ ചിറകുകളെവിടെ?
പാലമരം എവിടെ? !
നക്ഷത്രമെവിടെ?! ......അനന്തമായ ഇരുട്ട് ......
സ്കൂളില്‍പോകുമ്പോള്‍ ഞാന്‍ പാലമരത്തിന്റെ ചുവട്ടില്‍ കുറച്ചുനേരം നിന്നു
ഇന്നലെ രാത്രിയില്‍ പരിമളം പരത്തിയ പൂക്കള്‍ നിലത്താകെ മെത്ത'വിരിച്ചു ഇനിയും നിലത്ത് വീഴാന്‍
പാകമായതും രാത്രിയില്‍ സുഗന്ധം പരത്താന്‍ പാകമാകുന്നതുമായ പൂക്കള്‍
"നീ ...അവിടെ എന്തെടുക്കയാണ് ......സ്കൂളില്‍ ബെല്ലടിക്കാറായി"
"പ്രസേനന്‍ നടന്നോ ഞാന്‍പുറകേ വരാം"
"ഡാ ....വേണ്ട...ഇവിടെ യക്ഷി'യുണ്ടാകും!"
"പകലും യക്ഷിയുണ്ടാകുമോ?'
"ചിലപ്പോള്‍ ഉണ്ടാകും ....നട്ടുച്ചയ്ക്ക് എന്റെ അപ്പൂപ്പന്‍ കണ്ടിട്ടുണ്ട്"
"പോടാ .....രാത്രി മാത്രമേ യക്ഷികള്‍ വരാറുള്ളൂ "
"നിനക്ക് വട്ടാണ്, നീ വന്നേ .... നമുക്ക് പോകാം"
അവന്‍ എന്റെ കയ്യില്‍ പിടിച്ച് വലിച്ചു
"അയ്യോ ..."
"എന്താ ...എന്ത് പറ്റി"
"എന്റെ കാല്മുറിഞ്ഞു"
"എവിടേ ...നോക്കട്ടെ "
ഞാന്‍ കാല് തട്ടിയ ഭാഗം അവനു കാണിച്ചുകൊടുത്തു
"ചോര വരുന്നുണ്ടല്ലോ"
കാല്‍വിരല്‍ പൊത്തിപ്പിടിച്ച് ഞാന്‍ നീലത്ത് കുത്തിയിരുന്നു
അവിടമാകെ തിരഞ്ഞ് കുറേ പച്ചിലകള്‍ നുള്ളിയെടുത്ത് അത് പിഴിഞ്ഞ്
എന്റെ മുറിവില്‍ അവന്‍ ഇറ്റിച്ചു
വേദനകൊണ്ട് ഞാന്‍ നീലത്തുനിന്നും ഉയന്നു ചാടി.....
"ഇപ്പൊ വേദനമാറും നീ നടന്നോ"
അവന്‍ എന്റെ കയ്യില്‍ പിടിച്ച് മുന്നോട്ട് ......
എന്റെ മനസ്സ് അപ്പോഴും ആ പാലമരത്തിന് ചുറ്റും വട്ടമിട്ടു .......
അന്ന് സ്കൂള്‍ വിട്ട് വന്നപ്പോല്‍ എന്റെ മുഖം വാടിയിരിക്കുന്നത് കണ്ട് 'ഉമ്മ'
"ഇങ്ങ് വന്നേ മോന്‍"
"എന്താ"
"മോന്റെ മുഖം വാടിയിരിക്കുന്നല്ലോ വല്ല പനിയോ മറ്റോ "
"ഓ ...ഒന്നുമില്ല"
ഉമ്മ അടുത്ത് വന്നു എന്റെ നെറ്റിയിലും കഴുത്തിലും കൈവെച്ച് നോക്കി"
"ഇല്ല ,ഒന്നുമില്ല" പനിയെടുത്തുപൊള്ളുന്നു ..ഉപ്പ വരട്ടെ ആശുപത്രിയില്‍ കൊണ്ടുപോകാം"
"എനിക്ക് ഒന്നുമില്ല..... നിങ്ങള്‍ചുമ്മാതിരുന്നേ"
"നീ ഇന്ന് കുളിക്കണ്ട ....നാട് നാടല്ലാതെ കിടക്കുന്നു ഈ വേനല്‍ക്കാലത്ത് നാട് മുച്ചൂടും ജ്വരമാണ്"
നേരം സന്ധ്യയോടെ എനിക്ക് വല്ലാത്ത ക്ഷീണം അനുഭവപ്പെട്ടു
'ഉപ്പ' വീട്ടില്‍വന്നപ്പോള്‍ ഉമ്മ എന്റെ അസുഖവിവരം അറിയിച്ചു
"ഇപ്പോള്‍ സന്ധ്യനേരത്ത് ഞാന്‍ അവനെ എവിടെ കൊണ്ടു പോകാന്‍
കുറവില്ലെങ്കില്‍ നാളെയാകട്ടെ"
"നല്ല ഉപ്പ പുന്നാരമോനോട് ഇത്രയേയുള്ളൂ സ്നേഹം'
'അവന്‍ എവിടെ ...ഞാനൊന്ന് നോക്കട്ടെ "
ഉപ്പ എന്റടുത്തു വന്നു
"എന്താ മോനെ ....എന്ത് പറ്റി "
കൈകൊണ്ടു എന്റെ ദേഹത്ത് ചൂട് നോക്കി
"സത്യമാണെല്ലോ ...മോന്‍ എഴുന്നേറ്റ് റെഡിയാകൂ നമുക്ക് ആശുപത്രിയില്‍ പോകാം"
"വേണ്ടുപ്പാ, നമുക്ക് നാളെ പോകാം എനിക്ക് ഉറക്കം വരുന്നു"
'മോന്‍ വല്ലതും കഴിച്ചു കിടന്നോ ..."
"എനിക്ക് ഒന്നും വേണ്ടാ"
ഉമ്മ കയ്യില്‍ചൂടുള്ള ചുക്കുകാപ്പിയുമായി വന്നു
"അല്ലാ......മോനും ഉപ്പയും ആശുപത്രിയില്‍ പോകുന്നില്ലേ"
" നീ ആ കാപ്പി അവനു കൊടുത്തെ ....കുറവ് ഇല്ലെങ്കില്‍ നാളെ പോകാം"
"അതൊക്കെ നിങ്ങളുടെ ഇഷ്ടം ....നാളെ ഇതും പറഞ്ഞു എന്റെ തോളത്ത് കയറരുത് '
എന്റെ കണ്ണുകളില്‍ നിദ്ര .....,ഒപ്പം പാലപ്പൂക്കളുടെ ഗന്ധം !!!
"കള്ളന്‍ ഇന്ന് നേരത്തെ ഉറങ്ങിയോ "
"ഉം...."
"എന്താ...... എന്ത് പറ്റി "
"പനി"
"നീ ...വരുന്നില്ലേ"
"എവിടെ"
" ആ പാലമരത്തിന്റെ ചുവട്ടില്‍"
"എനിക്ക് പനിയല്ലേ, വല്ലാതെ തണുക്കുന്നു"
"നീ ഇല്ലാതെ ഒരു രസവുമില്ല"
"ഞാന്‍......നാളെ വരാം '
"പാലപ്പൂക്കല്‍ കൊണ്ട് നിനക്കായി മാല കോര്‍ത്തിട്ടുണ്ട് ,ചന്ദ്രനെയും, നക്ഷത്രങ്ങളെയും
കൊണ്ടുവന്ന് വിളക്കൊരുക്കിയിട്ടുണ്ട്!!! "
"പനിയായിട്ട് ഇറങ്ങി നടന്നാല്‍ ഉപ്പ വഴക്ക് പറയും"
"ഇല്ല കുട്ടീ ......ആരും കാണില്ല പുറത്തേക്ക് നോക്കിയെ ..."
ഞാന്‍ കണ്ണുകള്‍ തുറന്നു
പല...പല ...വര്‍ണ്ണങ്ങളിലുള്ള ചിത്രശലഭങ്ങള്‍ പാല്പോലുള്ള നിലാവത്ത് പറന്നു കളിക്കുന്നു !
എവിടെ നോക്കിയാലും പല വര്‍ണ്ണങ്ങളിലുള്ള പൂക്കള്‍ !!
ഞാന്‍കിടക്കയില്‍ നിന്നും ചാടി എഴുന്നേറ്റു
എന്തായിത് ഞാന്‍ സ്വപ്നം കാണുകയാണോ?
എന്നോട് ഇത്രനേരം സംസാരിച്ച സ്ത്രീ ശബ്ദം !!!!!
ഞാന്‍ ചുറ്റും നോക്കി എന്റെ ചുമലില്‍ ഇന്നലെ കണ്ടപോലെ ഇരുവശവും ഓരോ ചിറകുകള്‍ !
തുറന്നു കിടക്കുന്ന വാതിലിനു നേരെ ആരോ എന്നെ ആനയിക്കുന്നു !
പിന്നെ മുകളിലേക്ക് ആരോ എന്നെ വലിച്ചു ഉയര്‍ത്തുന്നു !
എന്റെ ചിറകുകള്‍ രണ്ടും ഒരു പക്ഷിയെപ്പോലെ ഞാന്‍ ആകാശത്ത് പറക്കുകയാണ് !
അനേകായിരം ചിത്രശലഭങ്ങള്‍ എന്റെ ചുറ്റും,. വല വര്‍ണ്ണങ്ങളിലുള്ള പൂക്കള്‍കൊണ്ട്
തൊടിയും, പാടവും, മരങ്ങളും അലങ്കരിച്ചിരിക്കുന്നു!
ഒരു മായികാലോകം
ഞാന്‍ എന്റെ ശരീരത്തില്‍ നുള്ളിനോക്കി ....വേദനിക്കുന്നു!
അതെ......ഇത് സ്വപ്നമല്ല ......യാഥാര്‍ത്ഥ്യം .........പരമമായ സത്യം.
അതാ .....കണ്മുന്നില്‍ ആ പാലമരം പാലപ്പൂക്കളുടെ മധുരമായ
ആരെയും മയക്കുന്ന ഗന്ധം പാലമരച്ചുവട്ടില്‍ ആയിരമായിരം നക്ഷത്രവിളക്കുകള്‍ ഹോ ......ഏതാണീ ലോകം ഇത് ദേവലോകമോ
അതോ ....!!!
പാലപ്പൂക്കള്‍ വിരിച്ച ശയ്യയില്‍ ഒരു അപ്സരകന്യക!!!
അവളെ വര്‍ണ്ണിക്കാന്‍ എന്റെ കണ്ണിനും മനസ്സിനും ആകില്ല
ഭൂലോകത്തിലുള്ള സകല സൌന്ദര്യവും ഇവള്‍ സ്വന്തമാക്കിയിട്ടുണ്ട്
ഏതോ അപൂര്‍വ്വശക്തിയുടെ പ്രേരണപോലെ തെല്ലും ഭയമില്ലാതെ
ഞാന്‍ അവളോട്‌ ചോദിച്ചു
“ആരാ ....ആരാണ് നീ ......
“ഞാനോ .....നീ എന്നെ അറിയില്ലേ...?”
അവളുടെ ശബ്ദത്തിന് തേനിനെക്കാള്‍ മധുരമുണ്ടായിരുന്നു
“ ഞാന്‍ ...നിന്നെ ........അറിയില്ലല്ലോ”
“നീ ഇത്രനാളും ആരെയാണ് ഈ പാലമരത്തിന്റെ ചുവട്ടില്‍
അന്വേഷിച്ചത്......അത് ......ഞാനാണ്”
“നീ ....നീ ...യക്ഷിയാണോ?”
“ആളുകള്‍ എന്നെ അങ്ങനെയും വിളിക്കും”
“നീ എന്റെ ചോരകുടിക്കാനാണോ വന്നത്”
“ഞങ്ങള്‍ മനുഷ്യരുടെ ചോരകുടിക്കും എന്ന് നിങ്ങള്‍ മനുഷ്യര്‍ വെറുതെ
കള്ളം പറയുന്നതല്ലേ, കഥകള്‍ രചിക്കുന്നതല്ലേ”
“അപ്പോള്‍ ...നീ....എന്നെ കൊല്ലില്ല അല്ലെ?”
“നമുക്ക് കഥകള്‍ പറയാന്‍ നേരമില്ല, അങ്ങ് കിഴക്ക് വെള്ളവീശുന്നത് വരെ
ഈ രാത്രി നമുക്കുള്ളതാണ്, എല്ലാ പ്രപഞ്ച ശക്തികളും ഒത്തൊരുമിച്ചു കൂടുന്ന ഒരു അപൂര്‍വ്വ രാത്രി, “ദേവരാത്രി” ഈ രാത്രിയില്‍ ഞാന്‍ നിനക്കുള്ളതാണ്, നീ എനിക്കും ഇവിടെ അഗാധമായ പ്രണയം മാത്രം”!
“എനിക്ക് പേടിയാകുന്നു”
“നീ ഇനി പേടിക്കില്ല .....എല്ലാ പേടികളും നിന്നില്‍ നിന്നും ഞാന്‍ എടുത്തു മാറ്റുകയാണ്”
പെട്ടന്ന് അവളുടെ കൈകള്‍കൊണ്ട് മൃദുവായി എന്നെ അവളുടെ നെഞ്ചോട് ചേര്‍ത്ത് അവളിലേക്ക് അടുപ്പിച്ചു
വല്ലാത്ത നിര്‍വൃതി, മധുരം ......ഹോ .....അവളുടെ മാറിലേക്ക് എന്റെ നെഞ്ച് അമരുമ്പോള്‍ ഏതോ സ്വര്‍ഗ്ഗത്തില്‍ ഞാന്‍ തള്ളപ്പെടുകയായിരുന്നു!!!
അനുഭൂതികളുടെ അപാരമായ ഒരു ലോകം കണ്മുന്നില്‍ തുറക്കുകയായിരുന്നു
അല്ല......ഞാന്‍ അനുഭവിക്കുകയായിരുന്നു .....
ഏതോ മായിക പ്രവാഹത്തില്‍ എന്റെ അസ്ഥികള്‍ക്ക് ചൂടുപിടിച്ചു കുളിരരുവിയുടെ സംഗീതംപോലെ എന്റെ ശരീരത്തില്‍ അവള്‍ ഒഴുകി നടക്കുകയാണ് അവളുടെ അടിവയറ്റിലെ ഇളംചൂടില്‍ എന്റെ പനി
വിയര്‍പ്പായി പാലപ്പൂക്കളില്‍ പതിച്ചു!
എങ്ങും സുഗന്ധം ....അത് പാലപ്പൂകളുടെത് ആയിരുന്നില്ല ...
ആകാശത്തിലെ മാലാഖമാര്‍ ഞങ്ങളുടെ മേല്‍ കസ്തൂരിതൈലം തളിച്ചതാകാം ..
ആയിരം വെള്ളിടികള്‍ എന്റെ ഹൃദയത്തിലേല്‍പ്പിച്ച് കന്മദത്തിന്റെ ഉറവ
ഏതോ ...വനാന്തരത്തില്‍ നിന്നും ഒഴുകി ...ഒഴുകി ....പരാഗരേണുക്കള്‍ക്കൊപ്പം
അലിഞ്ഞുചേര്‍ന്നു ...........!!! അങ്ങനെ യാമങ്ങള്‍ കടന്നുപോയി.....
“എഴുന്നേല്‍ക്കൂ.....എനിക്ക് മടങ്ങാന്‍ നേരമായി”
“ഒരു നൂറ്റാണ്ടിന്റെ കാത്തിരിപ്പ്‌, ഒരു ബ്രഹ്മചാരിയെക്കാത്ത്, അത് ....ഇന്ന് ..ഇവിടെ ...പൂര്‍ണ്ണമാകുന്നു ...സന്തോഷത്തോടെ ഞാന്‍ മടങ്ങുന്നു”
ഞാന്‍ കണ്ണെടുക്കാതെ അവളെത്തന്നെ നോക്കിയിരുന്നു
“നീ എങ്ങോട്ട് പോകുന്നു?”
“പോകണം പ്രിയനേ ......ഇനി വീണ്ടു ഒരു നൂറുവര്‍ഷം”
അവള്‍ നെടുവീര്‍പ്പിട്ടു
അതുവരെ അനുഭവിച്ച സുഖത്തിന്റെ ലഹരികള്‍ എന്റെ ശരീരത്തില്‍ നിന്നും
മെല്ലെ... മെല്ലെ.... വിടപറയുന്നു
“ഇനിയും രക്തദാഹികളായ യക്ഷികളുടെ കഥകള്‍ രചിച്ച് നിങ്ങള്‍ മനുഷ്യര്‍
ഞങ്ങള്‍ക്ക് പുതിയ ഭാവവും, രൂപവും നല്‍കുക"
എന്റെ കണ്ണുകളിലും, ചുണ്ടിലും ഓരോ മൃദുവായ ചും:ബനം നല്‍കി
അവള്‍ മരച്ചുവട്ടില്‍നിന്നും എഴുന്നേറ്റു
ഞാന്‍ ഓടി അവളുടെ കൈകളില്‍ കടന്നുപിടിച്ചു
“എന്റെ പ്രാണനെ ......നീ പോകയാണോ?”
“അതെ പ്രിയനേ ....എനിക്ക് പോകണം പോകാതെ തരമില്ല”
ഇനി ഒരിക്കലും നീ വരില്ലേ ..?”
“വരും ഇന്നേക്ക് നൂറു കൊല്ലം തികയുന്ന നാള്‍ ..പക്ഷെ അന്ന് നീ ഉണ്ടാകില്ല
ഉണ്ടായാലും ഈ നിമിക്ഷം മുതല്‍ നീ ബ്രഹ്മചാരിയല്ല ....അതിനാല്‍ ഒരു പുരുഷായുസ്സിനു കിട്ടാവുന്നതില്‍ ഏറ്റവും വലിയ ഭാഗ്യവാനാണ് നീ
ഒരുകോടി പുരുഷനില്‍ ഒരാള്‍ക്ക്‌ കിട്ടുന്ന ഈ അസുലഭ നിമിക്ഷം!,
മരണമില്ലാത്ത, സ്വര്‍ഗ്ഗവും, നരകവും,കണക്കുകളും ഇല്ലാത്ത ഞങ്ങളുടെത് മാത്രമായ ഒരു ലോകത്ത് അവിടെ കാത്തിരിപ്പുകള്‍ മാത്രം .....നൂറു വര്‍ഷത്തെ കാത്തിരിപ്പ്‌ .......”

എങ്ങുനിന്നോ നരികള്‍ ഓരിയിട്ടു, നക്ഷത്രവിളക്കുകളും നിലാവും രംഗം വിട്ടു! ഇളം തെന്നലായി ഒരു കാറ്റ് അത് ഓരോ നിമിക്ഷവും കൂടിക്കൂടി വന്നു
ഞാന്‍ അവളുടെ മുഖത്ത് കണ്ണെടുക്കാതെ എല്ലാം നഷ്ടപ്പെട്ടവനായി നോക്കിനിന്നു
ഒരു ഘോരശബ്ദം എങ്ങുനിന്നോ ആര്‍ത്തുലച്ച്കൊണ്ട് മഴപെയ്യാന്‍ തുടങ്ങി
ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു അവളുടെ പിന്നാലെ ......ഓടി .....
“എന്താ ...എന്താ....മോനെ .....നീ ബഹളമുണ്ടാക്കുന്നത് !“
ഞാന്‍ ഭയന്ന് പരിസരമാകെ നോക്കി !!!
ഉപ്പ എന്റെ നെറ്റിയില്‍ കൈവെച്ചുനോക്കി
“നല്ല പനി അതാണ്‌ മോന്‍ പേടിച്ച് ബഹളമുണ്ടാക്കിയത്,
പുറത്തു നല്ല മഴ ....മോന്‍ കിടന്നോ ലൈറ്റ് കെടുത്തണോ”?
“വേണ്ടുപ്പാ”
എല്ലാം സ്വപ്നമായിരുന്നോ?
ആശുപത്രിയില്‍പോകാന്‍ ഞാന്‍ തയ്യാറായി പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍
കാല്‍ തട്ടി ഞാന്‍ കിടന്ന തലയണ മറിഞ്ഞുവീണു
അതിനടിയില്‍ കുറെ .....പാലപ്പൂക്കള്‍ ഉണ്ടായിരുന്നു.
(നൗഷാദ്‌ പൂച്ചക്കണ്ണന്‍)

2013 ഓഗസ്റ്റ് 25, ഞായറാഴ്‌ച

ദൈവം ചിരിക്കുന്നു

ദൈവം ചിരിക്കുന്നു

സ്വര്‍ഗ്ഗത്തില്‍ യഹോവ പാമ്പിന്റെ രൂപത്തില്‍ -
മനുഷ്യനെ പരീക്ഷണവസ്തുവാക്കി !
പാപഭാരം ചുമന്ന്‌ തലമുറകള്‍ നരകവാതിലില്‍
ഉണ്ണാവൃതം നോറ്റു!!!
അക്കല്‍ദാമയില്‍ കുരുശുമായി യൂദാസ്
കാലം ദൈവത്തെ മുള്‍ക്കിരീടം ചൂടിച്ചു
കൈകളിലും, കാലുകളിലും, നെഞ്ചിന്‍കൂടിലും
അധികാരത്തിന്റെ ആണികള്‍ തറച്ചു !
ദൈവപുത്രന്റെ ചോരയില്‍ പങ്കില്ലാത്തവര്‍
പാപമോചിതരായി
മാനവരാശിയുടെ സ്വാതന്ത്രിയം
ദൈവം ചിരിച്ചു !!!
പിന്നെ ഒരു മറുചോദ്യം
പിതാവില്ലാതെ പിറന്ന മസീഹ് എന്റെ മകനോ?
എങ്കില്‍ പിതാവും മാതാവും ഇല്ലാതാതെ പിറന്ന ആദമല്ലേ
എന്തുകൊണ്ടും എന്റെ പുത്രനാകാന്‍ യോഗ്യന്‍
അടിമയായ ഞാന്‍ കരഞ്ഞു!
ഉടമയായ ദൈവം ചിരിച്ചു.

2013 ജൂലൈ 7, ഞായറാഴ്‌ച

"മയില്‍പ്പീലി "



"അമ്മൂട്ടീ ......മോളെ ...അമ്മൂ.........,പല്ല്തേയ്ക്കുന്ന ബ്രുഷും എടുത്തു പൈപ്പിനടുത്ത് പോയിട്ട് -
ഒരു മണിക്കൂറായി സ്കൂളില്‍ പോകേണ്ടതല്ലേ, മോളെ ....അമ്മൂ......"
"ങ്ങാ.........ഞാന്‍ ഇവിടുണ്ട്"
"എവിടാണ് .."
"ഞാന്‍ കുളിക്കുവാണ് അമ്മേ..."
"നീ അവിടെത്തന്നെ നിന്നോളൂ ഇന്ന് സ്കൂളില്‍ പോകണ്ടേ"
"ഓ ..കഴിഞ്ഞു "
"ഒന്ന് പെട്ടന്നാകട്ടെ"
അകത്തു കടന്നുപോയ അമ്മ തോര്‍ത്തുമായി കാത്തുനിന്നു കുളികഴിഞ്ഞുവന്ന കുട്ടിയുടെ തല
നന്നായി തുടച്ചുകൊടുക്കുന്നതിനിടയില്‍ തലയില്‍ വിരലുകളോടിച്ച് 'പേന്‍' തിരഞ്ഞു
"ഒന്ന് വിടമ്മേ..."
"നിന്റെ തലനിറച്ചും പേനാണ്, ചാളപോലുള്ള പേന്‍ ..."
'ഓ ..ഒന്നുമില്ല അമ്മ ഇന്നലെയും നോക്കിയതല്ലേ വിടെന്നെ"
"നീ തിന്നുന്നതെല്ലാം പേനായിട്ടാണ് കുരുക്കുന്നത് "
അമ്മയുടെ കയ്യില്‍നിന്നും കുട്ടി കുതറിയോടി
'ഡി ...പെട്ടന്നാകട്ടെ ഒമ്പത് മണികഴിഞ്ഞു ബെല്ലടിക്കുന്നതിനു മുമ്പ് നീ അങ്ങെത്തുമോ?, നല്ല
മഴക്കോളുണ്ട്, ബാഗില്‍ കുടയെടുത്ത് വെയ്ക്കാന്‍ മറക്കണ്ട .."
അടുക്കളയില്‍നിന്നും ടിഫന്‍ക്യാരിയറില്‍ ചോറും, കറിയുമെല്ലാം എടുത്തുവെച്ചു തോളില്‍കിടന്ന
തോര്‍ത്ത്‌കൊണ്ട് ആ പാത്രത്തിന്റെ പുറം തുടക്കുന്നതിനിടയില്‍ മകളെ
അടുത്ത കൈകൊണ്ട് കടന്നുപിടിച്ചു
"ഇങ്ങനാണോ? മുടിചീകുന്നത്"
"ഞാന്‍ ചീകിക്കൊള്ളാം.."
"ഓ ..നീ ചീകിയാല്‍ നല്ല രസമായിരിക്കും"
"ചീപ്പില്‍ കടന്നുപിടിച്ച് കുട്ടിയുടെ തലമുടി രണ്ട്സൈഡില്‍ വകുന്നു തെറ്റിയിട്ടു റിബണും കെട്ടി
ബാഗില്‍ ടിഫന്‍ വെക്കുന്നതിനിടയില്‍
"ഉച്ചക്ക് കളയാതെ മൊത്തവും തിന്നോളണം"
"ഓംലെറ്റുണ്ടോ "
"വെച്ചിട്ടുണ്ട്, ചോദ്യം കേട്ടാല്‍തോന്നും ഇപ്പോള്‍ എല്ലാം തിന്നുമെന്ന്"
"വ്വ..... വ്വവ്വ ......"
"നീ ഗോഷ്ടി കാണിക്കയാണോ?, വരുന്നതുകണ്ടില്ലേ ...കോല്പോലെ "
"ഞാന്‍ ഇങ്ങനെയിരുന്നാല്‍ മതി എന്റെ അച്ഛനെപ്പോലെ"
"രണ്ടിനെയും ഒരു കയറില്‍ കെട്ടാം, ആഹാരം ഞാന്‍ വല്ല കൊലുംകൊണ്ട് കുത്തിയിറക്കണം"
കുട്ടി റെഡിയായി ബാഗെടുത്ത് തോളിലിട്ട് പുറത്തേയ്ക്ക് ഇറങ്ങിയതും മഴ ചാറാന്‍ തുടങ്ങി
അമ്മ പുറകില്‍നിന്നും വിളിച്ചുപറഞ്ഞു
"മോളൂ .....പാട വരമ്പില്‍ക്കൂടി ശ്രദ്ധിച്ച് നടക്കണം ചെളി ഉടുപ്പില്‍ വീഴരുത്, തോട്ടില്‍ വെള്ളം കൂടുതലാണെങ്കില്‍ മുറിച്ച് കടക്കരുത് തിരികെ വന്നോളണം"
"ശെരി അമ്മ മഴനനയാതെ അകത്തുപൊയ്ക്കോ"
കണ്ണെടുക്കാതെ കുട്ടിയെ നോക്കിനില്‍ക്കുന്ന അമ്മ
"കുണുങ്ങി.... കുണുങ്ങി......പോകുന്നത് കണ്ടില്ലേ ...കുറുമ്പി "
അവര്‍ ആരോടെന്നില്ലാതെ പറഞ്ഞു
കുട്ടി മുന്നോട്ടു നടക്കുംതോറും മഴ ഏറിയേറി വന്നു എത്ര ശ്രദ്ധിച്ചിട്ടും ചെരുപ്പില്‍നിന്നും
തെറിച്ച ചെളിവെള്ളം പാവാട മുഴുവന്‍ പുള്ളികുത്തി
പാടവരമ്പില്‍ മഴയത്ത്
"ക്രോം ...ക്രോം......"
പാടിയിരുന്ന തവളകള്‍ കുട്ടിയെക്കണ്ട് പാടത്തേയ്ക്ക് ഹൈജമ്പ് ചെയ്തു
തോടിന്റെ കരയെത്തുമ്പോള്‍ അത് കരകവിഞ്ഞ് ഒഴുകുകയാണ് കുട്ടി ചുറ്റും നോക്കി
തന്റെ അടുത്തേക്ക് ആരോ ഒരാള്‍ കുടപിടിച്ച് നടന്നടുക്കുന്നു!!! അമ്മയായിരിക്കുമോ?
മഴയില്‍ ആളെ ദൃശ്യമല്ല കുട്ടി അല്‍പ്പനേരം അവിടെ നിന്നു
അടുത്ത് വന്നപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്
അടുത്ത വീട്ടിലുള്ള അപ്പൂസിന്റെ അച്ഛന്‍ രഘുമാമന്‍
"എന്താ മോളൂ ...എന്താ നില്‍ക്കുന്നെ ..."
"തോട്ടില്‍ നിറച്ചും വെള്ളം"
"ശെരിയാണെല്ലോ..., വരൂ മാമന്‍ അക്കരെ കടത്തിവിടാം"
കുട്ടിയെ എടുത്തുയര്‍ത്തി അയാള്‍ തോട് മുറിച്ച് കടന്നു
"താങ്ക്സ് മാമാ ..."
"ശെരി മോളെ മാമന് പാടത്ത് ജോലിയുണ്ട് മോള്‍ ഒറ്റയ്ക്ക് പോകില്ലേ "
"ഞാന്‍ പൊയ്ക്കൊള്ളാം .."
ഇന്ന് സ്കൂളില്‍ നിന്നും അവള്‍ക്കൊരു സമ്മാനം കിട്ടി ഒരു മയില്‍പ്പീലി കൂട്ടുകാരി രേണുക
കൊടുത്തതാണ്
പുസ്തകത്തിനകത്ത് ആകാശം കാണിക്കാതെ വെച്ചാല്‍ പ്രസവിക്കുമത്രേ!!!
തെങ്ങിന്‍മടലിലെ പൂപ്പലാണത്രേ അതിനു ആഹാരം!!!
പ്രസവിച്ചാല്‍ ഒന്നിനെ കൂട്ടുകാരി സന്ധ്യക്ക് കൊടുക്കണം, ഒന്ന് റസ്യക്കും, പിന്നെ ഒന്ന് രഘുമാമന്റെ
മകന്‍ അപ്പൂസിനും ആ മാമനല്ലേ എന്നെ തോട് കടത്തി ഇന്ന് സ്കൂളില്‍ വിട്ടത് അതോണ്ടല്ലേ എനിക്ക്
മയില്‍പ്പീലി കിട്ടിയത് ........
വഴിവക്കിലെ തവളകള്‍ രാവിലെ തുടങ്ങിയതാണ്
"ക്രോം ....ക്രോം ..."
മഴയായതുകൊണ്ട് ഇവറ്റകള്‍ ഒന്നും കഴിച്ചിട്ടുണ്ടാവില്ല അതായിരിക്കും കരയുന്നത്
മഴ അപ്പോഴും ചെറുതായി പെയ്യുന്നുണ്ടായിരുന്നു
തോട്ടില്‍ വെള്ളം കുറഞ്ഞിട്ടില്ല കുറച്ചുനേരം കുട്ടി നാലുപാടും വീക്ഷിച്ചു
പിന്നെ കരയാന്‍ ആരംഭിച്ചു ......
"മോളെ ..അവിടെ നിന്നോ തോട്ടില്‍ ഇറങ്ങണ്ട മാമന്‍ ഇക്കരെ കടത്തിവിടാം"
"ങ്ങാ.......രഘുമാമന്‍ ......കുട്ടിയുടെ മുഖത്ത് തുമ്പപ്പൂവിരിഞ്ഞു
അയാള്‍ വന്നതും കുട്ടിയെ താങ്ങിയെടുത്തു തോടും കടന്ന് നടന്നു!!!
"എന്നെ നിലത്ത് ഇറക്കൂ മാമാ ... ഇനി ഞാന്‍ നടന്നോളാം..."
അയാള്‍ മറുപടി പറഞ്ഞില്ല
കുട്ടി കയ്യും കാലും ഇളക്കിച്ചിരിച്ചു ....
"ഏയ്‌......ഏയ്‌......ഏയ്‌....."
അയാളുടെ മുഖത്ത്നോക്കിയ കുട്ടി ഭാവവെത്യാസം കണ്ട് ഭയന്നു!!!
"എനിക്ക് പേടിയാവുന്നു മാമാ..... എന്നെ നിലത്തിറക്കൂ...... ഇനി മോള്‍ നടന്നോളാം"
കുട്ടിയുടെ തോളില്‍ കിടന്ന ബാഗില്‍ തുറന്നിരുന്ന ഭാഗത്തുകൂടി ഒരു പുസ്തകം നിലത്ത് വീണു
" മാമാ എന്റെ പുസ്തകം, അതിനുള്ളിലാ മയില്‍പ്പീലി ....."
കുട്ടി കരയാന്‍ തുടങ്ങി
അയാള്‍ ധൃതിയില്‍ അടുത്തുകണ്ട കുറ്റിക്കാട്ടിലേക്ക് കുട്ടിയുമായി കയറി കുട്ടിയെ നിലത്ത് കിടത്തി!!!
മഴ തകൃതിയായി പെയ്യാന്‍ തുടങ്ങി ഇടിയും ,കാറ്റും .....വയലോലകള്‍ താന്ധവനൃത്തമാടി
തെങ്ങുകള്‍ കടപുഴുകി വീണു .....!
പ്രസവം കാത്തു പുസ്തകത്താളില്‍ കഴിഞ്ഞ മയില്‍പ്പീലി താഴെവീണ് മാനം കണ്ടു!!!
അയാള്‍ ഒരു കാട്ടാളനെപ്പോലെ എഴുന്നേറ്റ് വിജയഭാവത്തോടെ നടന്നു
വഴിയില്‍ തവളയെ നോക്കിയിരുന്ന കരിമൂര്‍ഖന്‍ അയാളുടെ കാലില്‍ പിടുത്തമിട്ടു !!!
മഴയും, കാറ്റും, ഇടിയും.........കുലംകുത്തിയൊഴുകുന്ന തോടും താണ്ടി കരിമൂര്‍ഖന്‍
അടുത്ത കുറ്റിക്കാട്ടില്‍ ഇര'തേടിയിരുന്നു.

2013 ജൂലൈ 3, ബുധനാഴ്‌ച

"ഊടും പാവും"

"ഊടും പാവും"

"ഉമ്മോ .....ഉമ്മാ......."
"നീ നിന്റെ പാട്ടിന് പോടാ......എനിക്ക് നിന്നെ കാണണ്ട, നീ എന്നെയും"
"ഉമ്മാ ഇത് ഞാനാണ് "
"എനിക്ക് നിന്റെ ശബ്ദം തിരിച്ചരിഞ്ഞൂടെ,....."
ചങ്കൊന്നു പിടഞ്ഞു അടഞ്ഞ വാതിലിനെ നോക്കി അയാള്‍ വീണ്ടും
"ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് നിങ്ങള്‍ എന്നോട് ......ഇങ്ങനെ"
"നിനക്ക് ഒന്നും അറിഞ്ഞൂടെ നീ എല്ലാം മറക്കും ഞാന്‍ മറക്കില്ല, അന്നേ ഞാനും, ഉപ്പയും പറഞ്ഞതാണ്
നിന്റെ മകളെ അനസ്സി'നെക്കൊണ്ട് കെട്ടിക്കാന്‍ അടിച്ചാലും, പിടിച്ചാലും നിന്റെ മരുമകന്‍
നിന്റെ കൂടെ നില്‍ക്കുമെന്ന് നീ ചെവിക്കൊണ്ടില്ല നിനക്ക് ഞങ്ങളുടെ വാക്ക് ഒന്നുമല്ല"
"അതിനു അവന്റെ സ്വഭാവം ശരിയല്ലാത്തത്കൊണ്ടല്ലേ!, അതിന് മകളുടെ വിവാഹത്തിനു
നിങ്ങളാരും പങ്കെടുത്തതുമില്ല ..... എന്നിട്ടും എന്നോടുള്ള അരിശം നിങ്ങള്‍ക്ക് തീര്‍ന്നില്ലേ"
"നീ പോടാ പട്ടീ ...ഞാന്‍ ആറു മക്കളെയേ പെറ്റിട്ടുള്ളൂ ഏഴില്‍ ഒന്ന് മരിച്ചുപോയി"
"നിങ്ങള്‍ക്ക് അങ്ങനെ പറയാം ഒരു മകന്‍പോയാല്‍ പിന്നെ വേറൊരു മകന്‍, എനിക്ക്
ഒരു ഉമ്മയും, ഉപ്പയുമല്ലെയുള്ളൂ"
"ഇല്ലാടാ നീ ഞങ്ങളുടെ മോനല്ല നീ നിനക്ക് നാട്ടില്‍ ഒരുപാട് ഉമ്മമാരും ഉപ്പമാരും കാണും"
ഇനി ഞാന്‍ എന്താ പറയുക റബ്ബേ .....ഉരുകുന്ന മനസ്സോടെ പൊഴിയുന്ന കണ്ണുനീരോടെ
അയാള്‍ കുറേനേരം അവിടെ നിന്നു പിന്നെ ചീന്തി മൂക്ക് തുടച്ച് എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് തിരിഞ്ഞ്നടന്നു ......
എതിരെ ഒരു കറുത്ത പട്ടി ചുവന്ന കണ്ണുകളുമായി ആക്രോഷത്തോടെ അയാള്‍ക്കുനെരെ ചാടി !!!
അയാള്‍ പിന്നോട്ട് ചാടി മലര്‍ന്നു നിലത്ത്പതിച്ചു അവിടെ കിടന്നുതന്നെ അയാള്‍ കൈകള്‍ കൊണ്ട് നിലത്ത് പരതി ഒരുപിടി ചരല്‍ക്കല്ലുകള്‍ വാരി തപ്പിത്തടഞ്ഞ് എഴുന്നേറ്റ് അന്തരീക്ഷത്തില്‍ തലങ്ങും വിലങ്ങും എറിഞ്ഞു !!!!!!
പൊടുന്നനെ ആകാശത്തുനിന്നും കുറേ നക്ഷത്രങ്ങള്‍ താഴേക്ക് ഉതിര്‍ന്ന് വീണു!!
അയാള്‍ കാലും കയ്യും ശൂന്യതയില്‍ കുടഞ്ഞ് ദൂരേക്ക് ഓടി ...... അയാള്‍ക്ക്‌ പിറകെ ഒരുപാട് കാക്ക'കള്‍
നിലത്തുനിന്നും നക്ഷത്രങ്ങള്‍ കൊത്തിയെടുത്ത് പാഞ്ഞു !
അയാള്‍ കണ്ണുകള്‍ ഇറുകെ അടച്ചു ചെവിയില്‍ കാക്കകളുടെ കഠോരശബ്ദം കൈകള്‍കൊണ്ട്
തന്റെ ചെവികളും പൊത്തി
"പോ ....കാക്കേ .....പോ......പോ...."
അയാള്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു
കാക്കകള്‍ നക്ഷത്രങ്ങള്‍ അവിടെ ഉപേക്ഷിച്ച് അന്തരീക്ഷത്തില്‍ അലിഞ്ഞുചേര്‍ന്നു!!!
കുറേ... ആളുകള്‍ അദ്ദേഹത്തിന് ചുറ്റും
"ഹലോ ...എന്താ......എന്ത്പറ്റി ......"
ആളുകള്‍ ചോദ്യശരങ്ങളുമായി അയാള്‍ക്ക്‌ നേരെ ...
"ങ്ങെ.......ഞാന്‍ .......ആരാ......അല്ല ...ഞാനാരാ....."
"താനാരാ....."
നിലത്ത് കുത്തിയിരുന്ന് കൈകള്‍ പ്രത്യേകരീതിയില്‍ ചലിപ്പിച്ച് നിലത്ത് കാക്കകള്‍ ഉപേക്ഷിച്ച
നക്ഷത്രങ്ങള്‍ അയാള്‍ എണ്ണാന്‍തുടങ്ങി
ആളുകള്‍ ഓരോന്ന് പിറുപിറുക്കാന്‍ തുടങ്ങി
"കുന്നുംപുറത്തുള്ള ആമിനാമ്മയുടെ മകനല്ലേ,
ഇയാല്‍ എപ്പോഴാ പേര്‍ഷ്യയില്‍ നിന്നു വന്നത്"
"അതെ, ആ വീട്ടുകാരും സഹോദരങ്ങളും നല്ല വസ്ത്രള്‍ പോലും ഇടാന്‍ തുടങ്ങിയത് ഇയാല്‍
വിദേശത്ത്പോയത് മുതലാണ്‌ ഇപ്പോള്‍ എല്ലാപേരും ഓരോ നിലയിലായി"
"അതൊക്കെ പഴയ കഥ ഇയാളുടെ മകളുടെ വിവാഹം കഴിഞ്ഞകൊല്ലമല്ലേ നടന്നത്"
"ആ .... ആണെന്ന് തോന്നുന്നു .....ഇയാള്‍ക്ക് എന്ത്പറ്റി .... ...... ....."
അങ്ങനെ ആളുകള്‍ ഓരോ കാര്യങ്ങള്‍ അയവിറക്കി
ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരു കുട്ടി മുന്നോട്ടുവന്നു
"ഈ മാമന്‍ ഇന്നാണ് നാട്ടില്‍ വന്നത് വണ്ടിയില്‍ പെട്ടിയും സാധനങ്ങളുമായി വണ്ടിയില്‍
വരുന്നത് ഞാന്‍ കണ്ടു"
നാട്ടുകാരുടെ സംസാരം അയാള്‍ ശ്രദ്ധിക്കുന്നില്ല ഒട്ടേറെ നക്ഷത്രങ്ങള്‍ നിലത്തുണ്ടായിരുന്നു
അതെല്ലാം അയാള്‍ ഉടുത്തിരുന്ന മുണ്ട് അഴിച്ചെടുത്തു അതിലേക്ക് നിക്ഷേപിച്ചു ഒരു ഭാണ്ഡം കണക്കേ
കെട്ടി തോളിലിട്ടു പതിയെപ്പതിയെ എഴുന്നേറ്റ്നടന്നു ആളുകള്‍ അയാള്‍ക്ക്‌ പിറകില്‍ കൂടി
കുട്ടികള്‍ കൂക്കിവിളിച്ചു ശബ്ദം അധികമായപ്പോള്‍ ആ ഭാണ്ഡം നിലത്ത് അഴിച്ചുവെച്ച്
അതില്‍നിന്നും നക്ഷത്രങ്ങള്‍ പിറക്കി ആളുകളെ എറിഞ്ഞു !!!
"വാടാ......വരിനെടാ ......ആര്‍ക്കാ വേണ്ടത് ......
ഒരെണ്ണം ഞാന്‍ ആര്‍ക്കും തരില്ലെടാ.....പട്ടികളെ .."
അയാള്‍ ആക്രോശിച്ചു .....ആളുകള്‍ ദൂരേക്ക്‌ ഓടിമാറി
വീണ്ടും കാക്കകള്‍ ...,കറുത്ത പട്ടികള്‍ ..., നക്ഷത്രങ്ങള്‍ ......
അയാള്‍ തിരിഞ്ഞോടി ഭാണ്ഡം അവിടെ ഉപേക്ഷിച്ച് !
തന്റെ മുന്നില്‍ അടഞ്ഞ വാതിലിന് പുറത്ത് വീണ്ടും അയാള്‍ കുറേ ..നേരം .....
വാതില്‍ തുറക്കപ്പെട്ടു ഉടുതുണിയില്ലാതെ ചെളിയും, ചേറും പുരണ്ട് തന്റെ മുന്നില്‍ നില്‍ക്കുന്ന
മകനെ ആ ഉമ്മ നെഞ്ചോട് ചേര്‍ത്തണച്ചു മോനെ.....പോന്നു മോനെ .......
തന്റെ തലയില്‍ കിടന്ന മസ്ലി'കൊണ്ട് അവന്റെ നെഞ്ചും മുഖവും തലയും തുടച്ച് കൊടുത്തു
എന്നിട്ട് ആ തുണിയില്‍ പൊതിഞ്ഞ് ചേര്‍ത്തണച്ച് അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി
ആ ഉമ്മയുടെ ഉള്ളില്‍ നിന്നും മക്കത്തെ സംസംവെള്ളം ധാരധാരയായി കണ്ണുനീരായി
ആ മകന്റെ മേല്‍ പതിച്ചു
അയാളുടെ ഭാര്യയും കുട്ടികളും അയാളെ തിരഞ്ഞുവന്നു അവര്‍ ആരെയും അയാള്‍ തിരിച്ചറിഞ്ഞില്ല
പിന്നെ അയാള്‍ക്ക്‌ പോകാന്‍ വേറൊരു ഇടവുമില്ലായിരുന്നു
പിന്നെപ്പഴോ .....ഉമ്മയുടെ മരണം അയാള്‍ അറിഞ്ഞില്ല......ഭാര്യയും മക്കളും അയാളെ തിരഞ്ഞില്ല
നക്ഷത്രങ്ങള്‍ ശേഖരിച്ച് നാടും വീടും കടന്ന് .......സൂര്യന്‍ അസ്തമിക്കുന്ന കടലും കടന്ന് .......

2013 ജൂൺ 29, ശനിയാഴ്‌ച

"ഞാന്‍ ഇങ്ങനാണ് ഭായ്‌ ...."

"ഞാന്‍ ഇങ്ങനാണ് ഭായ്‌ ...."

മാര്‍ജാരന്‍ എല്ലാം കാണുന്നു കണ്ടാലും........ കണ്ടാലും ......കാഴ്ചകള്‍
വീണ്ടും ബാക്കി, തീര്‍ഥാടനത്തിന്പോയ സന്യാസിമാര്‍ പ്രളയത്തില്‍ നിന്നും രക്ഷപ്പെട്ടു
ഈ മഹാവര്യന്മാര്‍ നമ്മുടെ കേരളം വിട്ട്പോയത്തില്‍ പിന്നെ പാവം കേരളം
ചൂടിനാല്‍ വെന്തുരുകി മഹാവര്യന്മാരുടെ പാദസ്പര്‍ശനമേറ്റ് ചന്ദ്രബനിയില്‍ (ഉത്തരാഖണ്ഡ് )
മഴലഭിച്ചു എന്ന്മാത്രമല്ല മഹാപ്രളയം തന്നെയുണ്ടായി ജാതിയും, മതവും, പാര്‍ട്ടിയും, കൊടിയും
ഉള്ളവരും ഇല്ലാത്തവരുമായ അനേകം മനുഷ്യരുടെയും ജീവന്‍ പ്രളയത്തില്‍ പൊലിഞ്ഞു
ഒരുപാട് ജനങ്ങള്‍ അതില്‍ പെട്ടിരിക്കുകയാണ് അവര്‍ രക്ഷക്കായി ഈശ്വരനോട് പ്രാര്‍ഥിക്കുന്നു
ഈ പാവങ്ങള്‍ കാലല്ല കയ്യല്ല മൂക്ക് കുത്തിയാലും രക്ഷാപ്രവര്‍ത്തനം അവരുടെ നാലയലത്ത്
അടുത്തെങ്കിലും വരുമെന്ന് ഒരു ഉറപ്പുമില്ല ജീവന്‍ നഷ്ടപ്പെട്ടവരുടെ കണക്ക് ഒന്നിനൊന്ന് കൂടുന്നു
വര്‍ക്കല ശിവഗിരിയിലെ കുറെ സന്യാസിമാര്‍ സമരം നടത്തിയാല്‍ ഏതു പ്രളയത്തില്‍ നിന്നും
ഉയിര്‍ത്തെഴുന്നേല്‍ക്കും .
നമ്മുടെ മുഖ്യന്‍ വളരെ സന്തോഷത്തിലാണ് കാരണം സന്യാസിമാര്‍ രക്ഷപ്പെട്ടു !!!
യുനസ്കോയുടെ നല്ലപുള്ള അവാര്‍ഡ്‌ മുഖ്യന്‍ അടിച്ചെടുത്തു, അതോ പിടിച്ചെടുത്തോ?
സന്തോഷം പങ്കുവയ്ക്കല്‍ ബഹുകേമമായി എല്ലാ പത്രങ്ങളും കൊട്ടിഘോഷിച്ചു കോടികള്‍
തവിട് പൊടിയായി പാവം പ്രളയത്തില്‍ കുടുങ്ങി ജനം നട്ടം തിരിയുമ്പോള്‍ ഒരു കെ.എസ്സ്.ആര്‍.റ്റി.സി
പോലും അയക്കാന്‍ പാവം മുഖ്യന്‍ മറന്നു ...
പോപ്പുഗായകന്‍ ജാക്സന്‍റെ സഹോദരി ബ്ലുഫിലിമില്‍ അഭിനയിച്ചപ്പോള്‍
പാവം ജാക്സന്‍ പറഞ്ഞുപോലും അവള്‍ ഇപ്പോഴാണ് ഒരു പെണ്ണെന്ന് തെളിയിച്ചത്
അതുപോലെ തെറ്റയില്‍ ഒരു ആണെന്ന് തെളിയിച്ചു ഇത് മറ്റാരുമല്ല പറഞ്ഞത് സ്വന്തം മകന്‍
എന്നാലും അച്ഛനും മകനും ഒരു കുപ്പിയില്‍ നിന്നല്ലേ മോന്തിയത് ഇവന്‍ ആരാ മോന്‍
"അപ്പന് പിറന്നാല്‍ അപ്പടിയിരിക്കും"
ഇടതും, വലതും സമവായത്തിലെത്തി തെറ്റയില്‍ രാജിവെയ്ക്കണ്ട !!!
"ആനപ്പുറത്ത് ഇരിക്കുന്നവന്‍ പട്ടിയെ പേടിക്കണ്ടല്ലോ" മന്ത്രിമാരുടെ ഒരു യോഗം
പാവം സ്ത്രീകള്‍ ഇപ്പോള്‍ ഒളിക്യാമറ കൊണ്ട് നടക്കണം എങ്കിലേ വല്ലതും തടയൂ !
ഒരു പെണ്ണ് ഡല്‍ഹി വിറപ്പിച്ച് അവസാനം മരണത്തിന് കീഴടങ്ങി ഭരണം സ്തംഭിച്ചു നാടുനീളെ
പ്രകടനം, ഹര്‍ത്താല്‍ .........മണിപ്പൂരില്‍ ഒരു പാവം മലയാളി പെണ്‍കുട്ടി മൂന്നു കശ്മലന്മാര്‍
പീഡിപ്പിച്ചിട്ട് ഒരു കൊടിച്ചിപ്പട്ടി പോലും അനങ്ങിയില്ല അല്ലെങ്കില്‍ എന്തിനും ഏതിനും ഹര്‍ത്താല്‍
ബസ്സ്‌ തടയല്‍ അങ്ങനെ പലതും .........മലയാളികള്‍ എന്തൊരു ക്ഷെമാശീലരാണ്
സരിതയും, ശാലുവും സോളാറും കത്തിയെരിഞ്ഞ്‌ തീരാറായി മഴപെയ്തു, ഡാമുകള്‍ നിറഞ്ഞു
ഇനിയിപ്പോള്‍ സൂര്യതാപമില്ല, പവര്‍കട്ടില്ല ശാലുവും, സരിതയും ദിവസേന ഓരോ കൈമാറി
അവസാനം ...അവസാനം CBI യുടെ കയ്യിലെത്തും അവര്‍ക്കും പിടിപ്പത് പണിയുണ്ടേ .....
ശാലൂന്റെയും, സരിതയുടെയും കൈയ്യില്‍ കേരളത്തെ വിഴുങ്ങാനുള്ള മഹാപ്രളയമാണ് കാത്തിരിക്കുന്നത്
അതില്‍ക്കൂടി കപ്പലോടും
നാട്ടില്‍ കായല്‍ ടൂറിസം വളര്‍ന്ന് ...വളര്‍ന്ന് .....ഹൌസിംഗ്ബോട്ടും കടന്നു സീ പ്ലയിനില്‍
എത്തിനില്‍ക്കുന്നു കരയും കായലും കടന്നു വ്യപിചാരം ആകാശത്തും തഴച്ചുവളരട്ടെ !!!
എമര്‍ജിംഗ് കേരളം .... എമര്‍ജിംഗ് കേരളം പൂട്ടിക്കെട്ടി കോടികള്‍ തുലച്ചു ഒരു മിണ്ടാട്ടവുമില്ല
ഇപ്പോള്‍ മെട്രോട്രെയിനില്‍ കുരിങ്ങിക്കിടപ്പാണ് ഹായ്‌ ....ഹായ്‌ ...എന്ത് രസം ......!!!
കോടികള്‍ ചിലവാക്കി ഒരു തൂക്കുപാലം പുനലൂരിനെ വെല്ലും ബ്രിട്ടീഷ്കാര്‍ നാണിച്ചുപോകും
രണ്ടു മാസത്തിനുള്ളില്‍ മൂക്കുംകുത്തി നിലംപതിച്ചു
മുല്ലപ്പെരിയാര്‍ വീണ്ടും നിറഞ്ഞു ഇപ്പോപൊട്ടും ....ഇപ്പോപൊട്ടും ....പുതിയ ഡാമ് കെട്ടാതിരുന്നത്
മഹാഭാഗ്യം ഇല്ലെങ്കില്‍ ഒരു മഴ തികക്കില്ലായിരുന്നു 'സുര്‍ക്കി'യെങ്കില്‍ സുര്‍ക്കി അവിടിരിക്കട്ടെ ......
ഇങ്ങനെ ....ഇങ്ങനെ .....എണ്ണിയാല്‍ തീരില്ല 'മാര്‍ജ്ജാര'ക്കാഴ്ച
സ്വര്‍ണ്ണത്തിന്റെ വില കുറഞ്ഞു ഡോളറിന്റെ വില ഉയര്‍ന്നു
രൂപയുടെ വിലമാത്രം താഴോട്ട് ........
കാന്തപുരം ഉപ്പുപ്പ ഇപ്പോഴും പതിനാറിന്റെ പടിവാതിലില്‍ മുട്ടിവിളിക്കുകയാണ്
കിക്കിലുങ്ങും കിലുകിലുങ്ങും ഉത്തരത്തില്‍ ചത്തിരിക്കും എന്താണ് ?
"താക്കോല്‍ "
അതെ, ഭരണത്തിന്റെ താക്കോല്‍ കുറെ ചെന്നായ്ക്കള്‍ തിരിക്കുന്നു
പാവം മുയലുകള്‍ വോട്ട് ചെയ്യാന്‍ ക്യു നില്‍ക്കുന്നു ഭരണം തട്ടിയെടുക്കാന്‍ കാപാലികക്കൂട്ടം അണിയറയില്‍
ഒരുങ്ങുന്നു പാണന്‍ പാടുന്നത്പോലെ കവലകള്‍ തോറും മഹത്വങ്ങള്‍ നമുക്ക് പാടി നടക്കാം ......
വന്ദേമാതരം.

2013 മാർച്ച് 8, വെള്ളിയാഴ്‌ച

“മഴയും ഞാനും പിന്നെ അവളും”

“മഴയും ഞാനും പിന്നെ അവളും”


പുറത്ത് കോരിച്ചൊരിയുന്ന ‘മഴ’ ഇവിടെ അപൂര്‍വം കാഴ്ചയാണ്
തണുപ്പ് വകവെയ്ക്കാതെ
ഞാന്‍ ഇന്നും പതിവുപോലെ മോണിറ്ററില്‍ പച്ചവെളിച്ചം തെളിയുന്നതും കാത്തിരുന്നു
എന്താ, അവള്‍ വൈകുന്നു ....! ഇന്നലെ നാട്ടിലും നല്ല മഴയുണ്ടായിരുന്നു
ഇന്നലെ പെയ്തമഴയില്‍ അവളുടെ മാവില്‍ പൂവിട്ട പൂക്കളെല്ലാം കൊഴിഞ്ഞ് പോയിരിരിക്കുമോ?
ഇന്നലെ അവളുടെ ആവലാതി അതിനെ കുറിച്ചായിരുന്നു
"നല്ല കാര്‍മേഘമുണ്ട് മഴ വരാന്‍ സാധ്യതയുമുണ്ട്
" മഴപെയ്യട്ടടോ മഴയുടെ സംഗീതം കേട്ട് ഉറങ്ങുന്നത് സുഖമല്ലേ"
"ഇവിടെ മാവുകള്‍ പൂവിട്ടു മഴ പെയ്താല്‍ അവയൊക്കെ കൊഴിഞ്ഞുപോകും' എന്നാലും
മഴ പെയ്തോട്ടെ , ഇവിടെ അടുത്തൊന്നും കിണറ്റില്‍ തുള്ളി വെള്ളമില്ല
ആളുകള്‍ക്ക് കുടിക്കാന്‍ വെള്ളം കിട്ടുമെല്ലൊ"
"ഹായ്"
ഇതാരാ ...? ഇന്ന് പുതിയൊരാള്‍ 'സുലേഖ'
"ഹായ്....., പരിചയമില്ലാല്ലൊ"
"ഇങ്ങനെയൊക്കെതന്നെയല്ലേ മാഷെ പരിചയപ്പെടുക!"
"അതെയോ?, പുതിയ ആള്‍ ആയതുകൊണ്ട് ചോദിച്ചതാണ്"
ഇങ്ങനെ ഓരോ മാരണങ്ങള്‍ കമ്പ്യൂട്ടര്‍ തുറന്നാല്‍ ചാടി വീഴും
"ഞാന്‍ നിങ്ങളുടെ ബ്ലോഗുകള്‍ വായിക്കാറുണ്ട്, അവസാനമായി എഴുതിയ 'ഓത്തുപള്ളിയില്‍ അന്ന് നമ്മള്‍ ........' വായിച്ചിരുന്നു,
വളരെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന കഥയായിരുന്നു"
"യാര് ....താങ്ക്സ്' നിങ്ങളെ ഇതിനുമുമ്പ് കണ്ടിട്ടില്ല അതോണ്ട് ചോദിച്ചതാണ് സോറി'ട്ടോ"
"ഞാന്‍ നിങ്ങളെ അറിയും, നിങ്ങളുടെ എല്ലാ രചനകളും ഞാന്‍ വായിച്ചിട്ടുണ്ട്
ഈ സൈറ്റില്‍ മാത്രമല്ല നിങ്ങള്‍ എഴുതുന്ന എല്ലാ സൈറ്റിലും"
"താങ്ക്സ് ഡിയര്‍ ഇങ്ങനെ ഒരു പേര് ഞാന്‍ ഓര്‍ക്കുന്നില്ല അതോണ്ട് ഞാന്‍ ചോദിച്ചതാണ്
പിണക്കമില്ലാല്ലൊ"
"ഏയ്‌ ....അങ്ങനൊന്നുമില്ല വെളിച്ചപ്പാടിനെ എല്ലാപേരും അറിയും
വെളിച്ചപ്പാട് എല്ലാപേരെയും അറിയണമെന്നില്ല"
"ഹ...ഹ....ഇയാള് കൊള്ളാല്ലോ"
"ഹായ് ...ഞാന്‍ വന്നൂട്ടോ ..."
ഞാന്‍ കാത്തിരിക്കുകയായിരുന്നു, സുഖമല്ലേ .. മഴപെയ്തു ....മാവിലെ പൂക്കളെല്ലാം
കൊഴിഞ്ഞുപോയോ ...അതോ?"
"കുറച്ചൊക്കെ കൊഴിഞ്ഞു എന്നാലും നന്നായി പെയ്യട്ടെ നാട്ടുകാര്‍ കുടിക്കാന്‍ വെള്ളത്തിനായി
നെട്ടോട്ടമാണ്"
"ശെരിയാണ് ഇന്നലെ ഭാര്യയും ഇതേ കാര്യം തന്നെയാണ് പറഞ്ഞത്"
"ഞങ്ങളുടെ വീട്ടില്‍ കുറച്ച് പുതിയ അതിഥികള്‍ വന്നൂട്ടോ"
"ആരാത് .......ഇയാളെ കെട്ടിക്കൊണ്ടുപോകാനോ ...മറ്റോ.....!”
"ഏയ്‌ ....ഇല്ലില്ല ....കുറേ ...കോഴികുഞ്ഞുങ്ങള്‍"
"അത് കൊള്ളാല്ലോ ...അത് എവിടുന്ന് കിട്ടി"
"വീട്ടില്‍ അടവെച്ച്‌ വിരിയിച്ച് എടുത്തതാണ്, പക്ഷേ .....ഇപ്പോള്‍ മഴക്കാലം തുടങ്ങി തണുപ്പ് പിടിച്ചാല്‍ ഇവറ്റകള്‍ ചത്തുപോകുമോ ആവോ?”
“ഇല്ലടോ, കോഴികള്‍ക്ക് തൂവലും മറ്റും പടച്ചോന്‍ കൊടുത്തിരിക്കുന്നത്‌
തണുപ്പില്‍ നിന്നും രക്ഷനേടാനും മറ്റുമല്ലേ”
“അതെയോ ഞാന്‍ അത് ഓര്‍ത്തില്ല”
“പിന്നല്ലാണ്ട്”
“ഇക്കൊല്ലം വിഷുവിനു കൊന്നപ്പൂക്കളൊന്നും കിട്ടില്ലെന്നാണ് തോന്നുന്നത്”
“അതെന്താ ഇപ്പോള്‍ അങ്ങനെ തോന്നാന്‍”
“കണിക്കൊന്നകളെല്ലാം നേരത്തേ പൂവിട്ടു വിഷുവിന് ഒറ്റപ്പൂക്കളും ഉണ്ടാകില്ല”
“അല്ലേ ഈ മുസ്ലീങ്ങളും നിങ്ങളുടെ നാട്ടില്‍ കണിവെക്കുമോ?!!”
“അതല്ല മണ്ടൂസെ, എന്റെ അയല്‍ വീടുകളിലുള്ളവര്‍ ഇവിടെന്നാ പൂക്കള്‍
പൊട്ടിച്ചു കൊണ്ടുപോകുന്നത്, അങ്ങനെയെങ്കിലും മറ്റുള്ളവര്‍ക്ക് ഉപകാരമാകട്ടെ”
“അല്ലേലും ഈ പൂക്കള്‍ക്ക് ജാതീം മതവും ഇല്ലല്ലോ മനുഷ്യരുടെ ബെടക്കുപിടിച്ച
മനസ്സിലാണ് ജാതീം മതവും; ഞാന്‍ വെറുതെ ചോദിച്ചതാണ് ‘നേഹെ’
“ഹെന്റെ റബ്ബേ ....!!!”
“എന്താ ..”നേഹ” എന്താ പറ്റിയേ...”
“അടുപ്പത്ത് അരിയിട്ടുട്ട് ഞാന്‍ ഇങ്ങോട്ട് വന്നത്, അത് വെന്ത് കുഴഞ്ഞ്കാണുമെല്ലോ
റബ്ബേ....”
“അതിന് വീട്ടില്‍ മറ്റാരുമില്ലേ”
“അവരൊക്കെ ഹജ്ജിന്‍റെ ക്ലാസ്സിന് പോയിരിക്കയാണ്”
“ഇയാള്‍ ഹജ്ജിനൊന്നും പോകുന്നില്ലേ”
“പോകണം ഇന്ഷാഅല്ലാഹ്; ഞാന്‍ ഇപ്പോള്‍ വരാമേ ....”
ഇതിനിടയില്‍ ഓണ്‍ ലൈനില്‍ ഉണ്ടായിരുന്ന ‘സുലേഖ’
അവളുടെ മെസ്സേജ് ഞാന്‍ ശ്രദ്ധിക്കുന്നത്
“എന്താ.....തിരക്കിലാണോ?;
എങ്കില്‍ ഞാന്‍ പോവുകയാണ്;
എന്നെ ഇയാള്‍ അറിയും പറഞ്ഞാല്‍ ........’
ഞാന്‍ തന്റെ കഥയിലെ നായിക!!!, ‘ഷാനിബ’
Sulekha has disconnected and can’t receive instant messages
എന്റെ റബ്ബേ ....,ഞാന്‍ എന്താ ഈ കാണുന്നേ ......!
ഞാന്‍ അവളുടെ പ്രൊഫൈല്‍ ചെക്ക്‌ചെയ്തു അത് ഡിലീറ്റ് ചെയ്തിരിക്കുന്നു!!!
എന്റെ നെഞ്ചില്‍ ഒരു വെള്ളിടി, തലയില്‍ ഒരു പെരുപ്പ്
ആ സൈറ്റ് മുഴുവന്‍ ഞാന്‍ അരിച്ചുപിറക്കി എവിടെ അവള്‍?
ഒരു മിന്നായംപോലെ....
നേഹ കൊന്നപ്പൂക്കളുടെ, മാമ്പൂവിന്റെ കഥപറയാന്‍ വീണ്ടും വന്നു
ഞാന്‍ എല്ലാം കാണുന്നുണ്ടായിരുന്നു ...
അപ്പോഴേക്കും തലയില്‍ മക്കന’യിട്ട അനേകം കുട്ടികള്‍ മദ്രസയില്‍ പോകുന്ന ആരവം
ദൂരെ ......അങ്ങ് ദൂരെ ......എന്റെ കാതുകളില്‍ ...അവരുടെ കൂട്ടത്തില്‍
ഞാനും അവളും .....മുന്നില്‍ ചൂരലുമായി ഉസ്താദും.... മഴ തിമിര്‍ത്തു പെയ്യുന്നു
തലയില്‍ നിന്നും അവളുടെ ‘മക്കന’ ഒരു കുസൃതിക്കാറ്റ് സ്വന്തമാക്കി ഒരു പട്ടം കണക്കേ.....ഉയര്‍ന്നുപൊങ്ങി
ഞാന്‍ അതിന്റെ പിന്നാലെ
തിരിഞ്ഞുനോക്കുമ്പോള്‍
നേഹ
“എന്താ മാഷേ തിരക്കിലാണോ?”.
“ഏയ്‌......”

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...