2012 മേയ് 6, ഞായറാഴ്‌ച

ഉണ്മ

"ഉണ്മ"
നൗഷാദ് പൂച്ചക്കണ്ണന്‍


നാള്‍ വഴികളുടെ ഇരുണ്ട ഗുഹകളില്‍
ചിതലരിക്കാതെ ചില ഓര്‍മ്മകള്‍ ബാക്കിയാവുകയാണ്
ഓര്‍ക്കുന്നത് നൊമ്പരമാണെങ്കിലും പലപ്പോഴും
മുന്‍വിധിയില്ലാതെ കടന്നുവരുന്നു
മര്‍മ്മരത്തിന്‍റെ ഓരോ ഇലയനക്കവും സ്നേഹത്തിന്‍റെ
സാഹോദര്യത്തിന്‍റെ ഒടുങ്ങാത്ത നിധിപേടകമായി
ഹൃദയത്തിന്‍റെ ഇരുളില്‍ പൊടിപിടിച്ചിരിക്കുന്നു
ഞാന്‍ ഈ വീട്ടുമുറ്റത്ത്‌...എന്‍റെ പാദങ്ങള്‍ ഓടിതിമിര്‍ത്തു
വരച്ചുകൂട്ടിയ ചിത്രങ്ങള്‍
"നളിനിയമ്മേ... ഇവിടെ ആരുമില്ലേ?"
"പ്രേമേ.. ആരോ ഉമ്മറത്ത്‌ വന്നു നീ ഒന്ന് നോക്കിയേ"
"ആരുമില്ല അമ്മക്ക് തോന്നിയതാകും"
"ഞാനാ..!"
പ്രേമ ഉമ്മറത്തേക്ക് വന്നുനോക്കി അവള്‍ ഉള്ളിലേക്ക് തിരിഞ്ഞുനോക്കി വിളിച്ചുപറഞ്ഞു
"അമ്മേ... ആരാ വന്നിരിക്കുന്നത് ഇങ്ങോട്ട് നോക്കിയേ!"
അവിടെ കിടന്ന കസേര അവള്‍ വലിച്ച് എന്‍റെ മുന്നിലേക്ക്‌ ഇട്ടു
"അണ്ണന്‍ ഇങ്ങോട്ട് ഇരിക്കുക"
അകത്തുനിന്നും അമ്മ ഉമ്മറത്തേക്ക് വന്നു
"ഇതാരാ എത്ര നാളായി കണ്ടിട്ട്; മോന്‍ പേര്‍ഷ്യയില്‍ നിന്നും എപ്പോഴെത്തി?"
"ഇന്ന് എത്തിയതേയുള്ളൂ"
"ആമിന പറഞ്ഞിരുന്നു മോന്‍ ലീവിന് വരുന്ന കാര്യം; ഞാന്‍ ഇപ്പോള്‍ പുറത്തൊന്നും ഇറങ്ങാറില്ല"
"അച്ഛന്‍ എവിട്യാ അമ്മേ?"
"പീടികയില്‍ ഉണ്ടാകും രാത്രി വളരെ വൈകും വീട്ടിലെത്താന്‍"
ഇതിനിടയില്‍ ഒരു ഗ്ലാസ്സ് നാരങ്ങാവെള്ളവുമായി പ്രേമ കടന്നുവന്നു
അത് അവള്‍ എന്റെ കയ്യിലേക്ക് തന്നു
"അണ്ണന്‍റെ മകളെ ഞാന്‍ അടുത്ത സമയത്ത് കണ്ടിരുന്നു, അവള്‍ അങ്ങ് വലുതായി ഇപ്പോള്‍ പത്താം തരത്തിലാണ് പഠിക്കുന്നത് അല്ലേ"
"അതെ; ഇപ്പോഴത്തെ കുട്ടികള്‍ നോക്കിനില്‍ക്കുമ്പോള്‍ അല്ലേ വളരുന്നത് കഴിഞ്ഞ കൊല്ലം ഞാന്‍ വരുമ്പോള്‍ അവള്‍ക്കു പൊക്കമില്ല വണ്ണം ഇല്ല എന്നാ പരാതിയായിരുന്നു എനിക്ക്"
"അതിനെന്താ അവള്‍ നല്ല മിടുക്കിയായില്ലേ"
"നിനക്ക് കുട്ടികള്‍ ഇല്ലേ മണിയേട്ടന്‍ സൌദിയില്‍ തന്നയാണോ?കണ്ടിട്ട് ഒരുപാട് നാളായി"
"കുട്ടികള്‍ ഇല്ല; ഇപ്പോഴും അവിടെത്തന്നെയുണ്ട് കഴിഞ്ഞകൊല്ലം ലീവിന് വന്നിരുന്നു ഉടനെ വരും ഇവിടെ അടുത്ത് കുറച്ചു സ്ഥലം വാങ്ങിയിട്ടുണ്ട് ഇനി വന്നിട്ട് വീട്പണി തുടങ്ങണം എന്നാണു പറയുന്നത്"
ഞങ്ങള്‍ കുറെ നേരം അവിടെത്തന്നെയിരുന്നു പരസ്പരം കുടുംബകാര്യങ്ങളും കുശലങ്ങളും പറഞ്ഞ് അവിടെനിന്നും ഇറങ്ങി
ഇപ്പോഴും ഈ വീട്ടുമുറ്റത്ത്‌ ചെടികള്‍ സമൃദ്ധമായി വളരുന്നു ജമന്തിയും,മുക്കുറ്റിയും,തെച്ചിയും,പാരിജാതവും ചുറ്റുപാടും വീക്ഷിച്ച് ഒരു ചെറിയ അതിരിന് മുകളില്‍ കയറാന്‍ ശ്രമിക്കുമ്പോഴാണ് അടുത്ത് നിന്ന തെങ്ങില്‍ നിന്നും ഉണങ്ങിയ ഒരു ഓല "ശുര്ര്ര്‍ ..." എന്നാ ശബ്ദത്തോടെ എന്‍റെ മുന്നിലേക്ക്‌ വീണത്‌ തെല്ല് ഭയത്തോടെ പിന്നോട്ട് രണ്ടടി മാറി അപ്പോഴാണ്‌ പിന്നില്‍ നിന്നും ഒരു ചോദ്യം
"ഡാ.....ഇത്രടം വന്നിട്ട് നീ എന്നെ കാണാതെ പോകുകയാണോ?"
ഞാന്‍ തിരിഞ്ഞുനോക്കി
"ആരാ പ്രസേനനോ എന്ത്കോലമാണ് മേലാകെ നനഞ്ഞിരിക്കുന്നു"
"അത് പോട്ടെടാ നീ ഇത്രവേഗം എന്നെ മറന്നുപോയി നിനക്കുവേണ്ടി ആയിരുന്നില്ലേ ഞാന്‍ എന്‍റെ അമ്മയെയും സഹോദരിയും അച്ഛനെയും പിരിയേണ്ടി വന്നത്; നീ എന്നെ കാണാതെ പോകാന്‍ നോക്കുകയായിരുന്നു അല്ലേ"
"ഞാന്‍ ഇവിടെ വരുമ്പോഴെല്ലാം നിന്നെക്കുറിച്ച് മനപ്പൂര്‍വ്വം മറക്കുന്നതാണ് അവരോട് നിന്നെക്കുറിച്ച് പറയാന്‍ എനിക്ക് ധൈര്യം ഇല്ലെടാ"
"നീ ഇന്ന് വന്നതല്ലേയുള്ളൂ ഇടയ്ക്കു ഇങ്ങോട്ട് ഇറങ്ങുക; പണ്ട് നമ്മള്‍ ഊഞ്ഞാല് കെട്ടിയാടിയ മാവ് നീ കണ്ടോ അവന്‍ ഒരുപാട് വളര്‍ന്നു ഇന്നതില്‍ ആരും ഊഞ്ഞാല് കെട്ടാറില്ല അതിനു നമ്മളൊക്കെ വളര്‍ന്നില്ലേ ഇവിടെയിപ്പോള്‍ കുട്ടികളുമില്ല"
അവന്‍ ഒന്ന് നെടുവീര്‍പ്പിട്ടു
"നിന്‍റെ ഉമ്മ കാത്തിരിക്കുന്നു നീ അങ്ങോട്ട്‌ ചെല്ലുക ....
"മോനേ....നീ എന്താ അവിടെ ചെയ്യുന്നത് എങ്ങോട്ട് വരിക"
ഉമ്മ വീട്ടില്‍നിന്നും വിളിക്കുകയാണ്
"വരുന്നുമ്മാ.."
ഞാന്‍ അവിടെനിന്നുതന്നെ മറുപടികൊടുത്തു
പ്രസേനന്‍റെ തോളില്‍ തട്ടി പറഞ്ഞു
"നീ വേഗം റെഡിയാകൂ ഇന്ന് ആദ്യത്തെ പീരീഡ് കണക്കാണ്
ഗൃഹപാഠം ചെയ്തോ"
'ഇല്ലെടാ ... മറന്നു ഞാന്‍ അത് ചെയ്യട്ടെ"
അവന്‍ വീട്ടിലേക്കു ഓടി ...ഞാനും എന്‍റെ വീട്ടിലേയ്ക്ക്
ഞാന്‍ സ്കൂളില്‍ പോകാന്‍ റെഡിയായി പുറത്തിറങ്ങി
"പ്രസേനോ.....പ്രസേനോ..."
"മോനെ അവന്‍ ഇപ്പോഴാണ് ഗൃഹപാഠം ചെയ്യുന്നത് നീ ഇങ്ങോട്ട് പോര്"
നളിനിയമ്മയാണ് മറുപടി പറഞ്ഞത് ഞാന്‍ അങ്ങോട്ട്‌ കയറിച്ചെന്നു അവന്‍ അപ്പോഴും എഴുത്ത് തുടരുകയാണ്
"ഡാ...നീ ഇറങ്ങിയേ ബാക്കി സ്കൂളില്‍ ചെന്നിട്ട് എഴുതാം"
അവന്‍ പുസ്തകം മടക്കി അകത്തേക്ക്പോയി വേഷംമാറി പുറത്തിറങ്ങി അമ്മ കയ്യില്‍ അമ്പലത്തില്‍നിന്നും കൊണ്ടുവന്ന ചന്ദനവുമായി പുറത്തുവന്നു
"നിക്കിനെടാ കുട്ടികളെ"
കയ്യിലിരുന്ന ചന്ദനം അമ്മ ആദ്യം എന്‍റെ നെറ്റിയിലാണ് തൊട്ടത്
പിന്നെ പ്രസേനന്റെയും ഓരോ തുളസിയില വീതം ഞങ്ങളുടെ ചെവിമടക്കില്‍ തിരുകിത്തന്നു
"വഴിയില്‍ നിന്ന് കളിക്കാതെ സ്കൂള്‍ വിട്ടാല്‍ ഓടി വീട്ടിലേക്കു പോരണം"
"ശെരി"
ഞങ്ങള്‍ രണ്ടുപേരും ഒരേസ്വരത്തില്‍ പറഞ്ഞു
സ്കൂളില്‍ പോകുന്ന വഴിയില്‍ എല്ലാ മാവും,പുളിമരവും,ഇലഞ്ഞിയും,മഞ്ചാടിയും,പക്ഷികളും,തുമ്പികളും,കാട്ടുപൂക്കളും,ഞങ്ങളുടെ സ്വന്തം ഞങ്ങള്‍ വലിഞ്ഞുകയറാത്ത മരങ്ങളില്ല അങ്ങനെ .....അങ്ങനെ....എത്രയെത്ര നാളുകള്‍
അന്ന് ഒരു മഴക്കാലം ഞങ്ങള്‍ സ്കൂള്‍ വിട്ട് വരുന്നു
മഴയത്ത് പുഴയില്‍ ഒരുപാട് മല്‍സ്യങ്ങള്‍ ഉണ്ടാകും എന്ന കാര്യം ഞാനാണ് അവനെ ഓര്‍മ്മിപ്പിച്ചത് പിന്നെ നിന്നില്ല വെടിപൊട്ടുന്നപോലെ അങ്ങോട്ട്‌ ഒരു ഓട്ടം പുഴയില്‍ നിറയെ മല്‍സ്യങ്ങള്‍ ഓടിക്കളിക്കുന്നു ഞാന്‍ എന്‍റെ ഷര്‍ട്ട് അഴിച്ചു രണ്ടുപേരും അത് കയ്യിലേക്ക് പിടിച്ച് മത്സ്യങ്ങളെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ കാലുതെറ്റി ഞാന്‍ പുഴയിലേക്ക് വഴുതിവീണു
വല്യ ആളുകള്‍ പോലും മഴയത്ത് ഇറങ്ങാന്‍ ഭയപ്പെടുന്ന പുഴയാണ് ഞാന്‍ താണു..താണു പോകുന്നത് കണ്ട് അവന്‍ ഒന്നും ആലോചിച്ചില്ല എടുത്തു ഒരു ചാട്ടം നേരെ എന്‍റെ തലമുടിയിലേക്ക് പിടിച്ച് വലിച്ച് മുകളിലേക്ക് ഉയര്‍ത്തി ഞാന്‍ പെട്ടന്ന് ശ്വാസം വലിച്ചു കുറച്ചു വെള്ളം അകത്തേക്ക് കയറി എനിക്കും അവനും നീന്താന്‍ അറിയില്ലായിരുന്നു എന്നാലും എന്‍റെ മുടിയില്‍ പിടിച്ചു അവന്‍ കയ്യും കാലും ഇളക്കി എന്നെ കരയിലേക്ക് എത്തിച്ച് കയറാന്‍ തുടങ്ങുമ്പോള്‍ ഒരു ചുഴിയില്‍ അവന്‍ പെട്ടിരുന്നു
ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു ആളുകള്‍ ഓടിക്കൂടി
പുഴയിലേക്ക് ചാടി തിരച്ചില്‍ ആരംഭിച്ചു പിന്നെ മണിക്കൂറുകള്‍ക്ക് ശേഷം അവന്‍റെ ചലനമറ്റ ശരീരമാണ് പുറത്തെടുത്തത്
"മോനെ നീ അവിടെ എന്തെടുക്കുകയാണ് ഇതുവരെ പോയില്ലേ"
ഞാന്‍ തിരിഞ്ഞുനോക്കി നളിനിയമ്മ
"അമ്മേ ....പ്രസേനന്‍"
"അവന്‍ നമ്മളെയൊക്കെ വിട്ട് പോയില്ലേ മോനെ...ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ നിന്നെപ്പോലെ.."
അവര്‍ ഒരു നെടുവീര്‍പ്പിട്ടു
എന്‍റെ തലയ്ക്കു പെട്ടന്ന് ഒരു തരിപ്പ് അനുഭവപ്പെട്ടു
"അവന്‍ എവിടെ"
"ആര്"
"പ്രസേനന്‍ അവന്‍ ഇവിടെ ഉണ്ടായിരുന്നല്ലോ"
"അവന്‍ ഇവിടെത്തന്നെയുണ്ട് മോനെ ആ ഓല വീണുകിടക്കുന്ന തെങ്ങില്ലേ അതാണ്‌ അവന്റെ കുഴിമാടം"
"ഞാന്‍ മറന്നു"
അവന്‍ ഇവിടെത്തന്നെയുണ്ട് അവന്റെ സാന്നിധ്യം ഒരു തെങ്ങായി ആ തൊടിയില്‍ എല്ലാം കണ്ടും കേട്ടും പെട്ടന്ന് അവിടെ ഒരു കാറ്റടിച്ചു ആ കാറ്റില്‍ ഓലകള്‍ നൃത്തമാടി തെങ്ങിന്‍പൂക്കുലകള്‍പുഞ്ചിരിതൂകി അവന്‍റെ കണ്ണ്നീരുകള്‍ ദാഹശമനിയായി ഏതോ വഴിപോക്കന് വേണ്ടി കാറ്റില്‍ തൂങ്ങിയാടി.

2012 മാർച്ച് 26, തിങ്കളാഴ്‌ച

"താമ്രപത്രം"

"താമ്രപത്രം"


പ്രിയ മിത്രമേ ...
ഞാന്‍ അങ്ങോട്ട്‌ പോരുകയാണ്
മഞ്ഞ്പൊഴിയുന്ന ഈ താഴ്വാരത്തില്‍ കുയിലുകള്‍ പാട്ട് മറന്നു
മയിലുകള്‍ ആട്ടവും.
ക്ഷീണിച്ച അസ്ഥികള്‍ എന്നെ ഇപ്പോള്‍ ഭയപ്പെടുത്തുന്നു
കള്ളിമുള്ളുകള്‍ നിറഞ്ഞ മരുഭൂയാത്രയില്‍ ഞാന്‍ എന്നെത്തേടി
അവിടെ കാലങ്ങള്‍ ഏല്‍പ്പിച്ച മുറിവുകള്‍ ഉണങ്ങാതെ ഇപ്പോഴുമുണ്ട് നോഹയുടെ പെട്ടകത്തില്‍ കയറിക്കൂടിയ എല്ലാ ജീവജാലങ്ങളും അതിന്‍റെ ക്ലോണിംഗുകളും പൊടിമണലില്‍ ആഴ്ന്ന്കിടക്കുന്നു. അവ തേടി ചരിത്രകാരന്മാര്‍ ഇറങ്ങിപ്പുറപ്പെട്ടില്ല
കാരണം അവരുടെ അറിവുകള്‍ അന്വേഷിക്കുന്നത് മരണമില്ലാത്ത ജെരാനരവീണ ഒരു മനുഷ്യവര്‍ഗ്ഗത്തെ സൃഷ്ടിക്കുവാനുള്ള പ്രതിവിധിതേടിയാണ്
മഞ്ഞിന്‍റെ കണികകള്‍ എന്‍റെ കണ്ണുകളെ മറയ്ക്കുന്നു നയനി വെളുത്തപാടകള്‍കൊണ്ട് മൂടി ഖഡുഗധാര എന്‍റെ തലക്കുമുകളില്‍ തൂങ്ങിയാടുന്നു വിജനമായ ഈ പാതയില്‍ ഇനി ഞാന്‍ തേടുന്നത് ആരെയാണ് നഭസ്സ് കറുത്തിരുണ്ട്‌ ഒരു മഴയ്ക്ക് കോപ്പുകൂട്ടുന്നു പോകട്ടെ ഞാന്‍ നിന്‍റെ തോളില്‍ കൈയിട്ട് നമുക്ക് പുസ്തകത്താളുകള്‍ വലിച്ച്കീറി അതുകൊണ്ട് തോണികള്‍ ഉണ്ടാക്കി ചെറു ജലാശയത്തില്‍ വള്ളംകളിമത്സരം നടത്താം ആല്‍മരത്തിന്റെ മണ്ണിലേക്ക് ഊര്‍ന്നിറങ്ങുന്ന അരഞ്ഞാണത്തില്‍ തൂങ്ങിയാടാം കുന്നിക്കുരുവും മഞ്ചാടിയും കൊണ്ട് നമ്മുടെ പേരുകള്‍ എഴുതാം പെണ്‍കുട്ടികളുടെ ഉച്ചഭക്ഷണം മോഷ്ടിക്കാം ...
എന്താ ഞാന്‍ ഇങ്ങനെ...
എല്ലാം നഷ്ടമായി ഇനി തിരിച്ചുപോകാന്‍ എന്‍റെ ഓര്‍മ്മകള്‍ എന്നെ അനുവദിക്കുന്നില്ല കാരണം ചൂടാണെടോ...ചൂട് മഞ്ഞുതുള്ളികള്‍ക്കും
മനസ്സുരുക്കുന്ന ചൂട് പാര്‍ട്ടികള്‍ ഇടവും, വലവും ചെണ്ടകൊട്ടിയാടുന്നു ദൈവം മതങ്ങള്‍ തീര്‍ത്തു അതിനുമുകളില്‍ തന്‍റെ സിംഹാസനം ഉറപ്പിച്ചു രക്തസാക്ഷികളെ തീര്‍ക്കുന്നു ആദ്യമാദ്യം മരിക്കുന്നവന് വിലകൂടിയ സ്വര്‍ഗ്ഗം ഇവിടെ മരണത്തിനാണ് വില! ജീവിതത്തിന്‌ ഒരു വിലയുമില്ല!!!
ഞാനും എന്‍റെ ദേഹം ഉപേക്ഷിക്കുന്നതിന് മുന്‍പ് നിന്‍റെ ശരീരത്തില്‍ ഘടിപ്പിച്ച സ്വര്‍ഗ്ഗത്തില്‍ രണ്ടെണ്ണം എനിക്കും സമ്മാനിക്കുക ഈ വൃദ്ധന് സ്വപ്നം കാണാന്‍ അതെങ്കിലും നീ ആരുടെയെങ്കിലും കൈയ്യില്‍ കൊടുത്തയക്കുക നമ്മുടെ നാട്ടിന് എന്തുപറ്റി, കുട്ടികള്‍ക്ക് എന്തുപറ്റി,നിയമത്തിന് എന്തുപറ്റി ആര്‍ക്കു വേണ്ടിയാടോ ഈ നാടകം നീയും,ഞാനും എത്ര ശ്രമിച്ചു എന്ത് ആശിച്ചു ആരും നന്നായില്ല നമ്മള്‍ രാഷ്രീയ കുറ്റവാളികളായി യവ്വനം തടവറകളില്‍ അടക്കപ്പെട്ടു.
തെരുവിന്‍റെ ഇരുണ്ട ഗുഹകളില്‍ ആണ് ഇന്ന് എന്‍റെ വാസം ഇവിടെ മാംസത്തിനാണ് വില അച്ഛന്‍ മകളെ വില്‍ക്കുന്നു അതിന് പെറ്റവയര്‍ കൂട്ട്; സഹോദരങ്ങള്‍ അന്യോന്യം കൊല്ലുന്നു അതിനു മതങ്ങളും ദൈവവും കാവല്‍നില്‍ക്കുന്നു.
ഞാന്‍ ചോദിക്കാന്‍ മറന്നു
നീ മതത്തിന്‍റെ രക്തസാക്ഷിയല്ലേ...
അവിടെ രാത്രി വൈകുവോളം അടക്കാതെ തുറന്നിരിക്കുന്ന മദ്യഷാപ്പുകളുണ്ടോ? താളത്തിനൊപ്പിച്ച് അരയിളക്കുന്ന തരുണീമണികളുണ്ടോ? ഗുണ്ടകളും, മതങ്ങളും,പാര്ട്ടിക്കാരുമുണ്ടോ? എന്‍റെ ചിന്തകളെ ഞാന്‍ ഇവിടെ കത്തിക്കുകയാണ് അതിന്‍റെ ചാരത്തില്‍ ഈ കുറിപ്പിന്‍റെ ശീര്‍ഷകം ഞാന്‍ അടക്കം ചെയ്യുന്നു ഈ തണുത്തുറഞ്ഞ മഞ്ഞിന്‍റെ ഗുഹകളില്‍ എന്‍റെ മുഖം ഒളിപ്പിക്കുന്നു അതില്‍ മരിച്ച്മണ്ണടിഞ്ഞ നിന്‍റെ ഓര്‍മ്മകളും എന്‍റെ ശേഷിപ്പുകളും ബാക്കിവെക്കുന്നു.

2012 ഫെബ്രുവരി 29, ബുധനാഴ്‌ച

അനാഥന്‍

അനാഥന്‍

കലങ്ങിയ  മനസ്സുമായി അവന്‍ യാത്ര തിരിച്ചു
മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഒരു അനാഥൻ

നടന്ന്....നടന്ന് ക്ഷീണിച്ചു ദാഹമേറി
എന്ത് ചൂടാണ് എങ്ങോട്ടാണ് ഒന്ന് ഒളിക്കുക
അവന്‍ സൂര്യനെ നോക്കി
"നിനക്ക് ഈ ചൂടിന്റെ കാഠിന്യം ഒന്ന് കുറക്കരുതോ,
എത്രയെത്ര പക്ഷി മൃഗാതികള്‍ നിന്റെ ചൂടിനാല്‍ വെന്ത് മരിക്കുന്നു, ഞാൻ ഒരു അനാഥനല്ലെ
 എന്നോട് തെല്ല് കരുണ തോന്നുന്നില്ലേ"
സൂര്യന്‍ തന്റെ ഇമയൊന്ന് അടച്ചു അവന്റെ കണ്ണുകള്‍ നിറഞ്ഞു
അതില്‍നിന്നും അടര്‍ന്നുവീണ കണ്ണുനീര്‍മുത്തുകള്‍ ഉരുണ്ടു കൂടി കാര്‍മേഘമായി
 പെട്ടന്ന് എങ്ങുനിന്നോ തണുത്ത കാറ്റ് വീശി ഒരു നിമിക്ഷം കൊണ്ട്
ആ പ്രദേശമാകെ ജലപ്രളയമായി അവന്റെ ദാഹം മാറി
ദേഹം വിറക്കാന്‍ തുടങ്ങി ഇരുണ്ട ആകാശത്തേക്ക് നോക്കി അവന്‍ വിളിച്ചു
"ആദിത്യാ.....ആദിത്യാ നീ എവിടെ മറഞ്ഞു,
എനിക്ക് തണുക്കുന്നു"
കാര്‍മേഘക്കീറില്‍ നിന്നും തലയിട്ട് നോക്കിയ ആദിത്യന്‍
അവനോടു പറഞ്ഞു
"എന്റെ കണ്ണുനീരാണ് മഴ, എന്റെ ദു:ഖം ആരറിയുന്നു
ഞാനും നിന്നെപ്പോലെ ഒരു അനാഥന്‍!"

വീണ്ടും അവന്‍ യാത്ര തുടര്‍ന്നു
നടന്ന് ....നടന്ന് .....ഒരു കാനനത്തിലേയ്ക്ക്  പ്രവേശിച്ചു
എങ്ങും ഇരുട്ട് പരന്നു! അവനു പേടിയായി ആകാശത്തിലേക്കുനോക്കി അവൻ വിളിച്ചു
"ചന്ദ്രികേ.....ചന്ദ്രികേ....
അങ്ങു ദൂരെ ഒരു ചന്ദനമരത്തിന്റെ കൊമ്പില്‍
ചന്ദ്രിക തെളിഞ്ഞു!
അവളുടെ മുഖത്തിന്റെ ശോഭ അവിടമാകെ പ്രഭ ചൊരിഞ്ഞു
വെള്ളിവെളിച്ചത്തില്‍ കാനനം കസവുടുത്തു
അവന്റെ പേടി മാറി,
 രാത്രിയില്‍ എപ്പോഴോ നരികളുടെ
ഓരിയിടൽ  അവനെയുണര്‍ത്തി
ചന്ദ്രികയെ കാണുന്നില്ല!
അവന്‍ ഭയന്ന് വിറച്ചു!
"ചന്ദ്രികേ ....ചന്ദ്രികേ ....അവന്‍ ഉറക്കെ വിളിച്ചു "
അവന്റെ ശബ്ദം പേടികൊണ്ട്‌ ഇടറിയിരുന്നു
അവള്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ടു
"എന്താ ....തനിയ്ക്ക് ഉറക്കമില്ലേ ...."
"എനിക്ക് പേടിയാകുന്നു ;ചന്ദ്രികേ ...പുലരുന്നത് വരെ നീ എനിയ്ക്കു കൂട്ടിരിക്കാമോ?
ഞാനൊരു അനാഥനാണ്"
അവള്‍ വളരെ ദയ'യോടെ അവന്റെ മുഖത്ത്നോക്കി
അവളുടെ വെള്ളിപ്പുടവ നിലത്തു് വിരിച്ചു
അതിലേക്കു അവനെ കിടത്തി
"ഉറങ്ങുക പുലരുവോളം ഞാന്‍ നിനക്ക് കൂട്ടിരിക്കാം"
മെല്ലെ ....മെല്ലെ ....അവന്‍ നിദ്രയിലേക്ക് വഴുതിവീണു
അവള്‍ അവന്റെ തല തന്റെ മടിയിലേക്ക്‌ എടുത്ത് വെച്ചു
അവന്റെ മുടിയിഴകളില്‍ വിരലുകള്‍ കൊണ്ട് തലോടി
അവള്‍ ആത്മഗതം ചെയ്തു
"പാവം എന്നെപ്പോലെ ഇവനും അനാഥനാണ്"

നേരം പുലര്‍ന്നു!
അവന്‍ വീണ്ടും നടക്കാൻ തുടങ്ങി
മലകളും,കാടും,നദികളും കടന്നു വിജനമായ ഒരു പ്രദേശത്ത് എത്തിച്ചേര്‍ന്നു
ജീവിതത്തോട് തന്നെ വെറുപ്പ്‌ തോന്നി മുന്നില്‍ ശൂന്യത
തന്റെ കൈകള്‍ രണ്ടും ആകാശത്തിലേക്ക് ഉയര്‍ത്തി
ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു
"നാഥാ...നീ എവിടെയാണ് ;
നിന്റെ അടിമയുടെ കഷ്ടപ്പാട് നീ കാണുന്നില്ലേ,
മാതാപിതാക്കാള്‍ നഷ്ടമായ ഞാന്‍ ഇന്ന് ഒറ്റയ്ക്കാണ്
എനിക്ക് കൂടപ്പിറപ്പുകള്‍ ഇല്ല, ബന്ധുക്കളില്ല,
കഠിനമായ വിശപ്പും ദാഹവും കൊണ്ട് തളര്‍ന്നു
നടന്ന് .....നടന്ന് ......ഞാന്‍ ക്ഷീണിച്ചു"

പെട്ടന്ന് അവിടമാകെ പ്രകാശം പരന്നു!
"മാനവാ......!!! ആരാണ് നീ ....എന്താണ് നിനക്ക് വേണ്ടത്
എന്തിനാണ് നിലവിളിക്കുന്നത് "
"അങ്ങ് ആരാണ് അങ്ങയെ ഞാന്‍ കാണുന്നില്ലല്ലോ"
ഞാന്‍ നിന്റെ ദൈവമാണ് ....നിന്റെ സൃഷ്ടാവ്"!
അവിടുന്ന് എന്റെ മുന്നിലേക്ക്‌ വരൂ ഞാന്‍ അങ്ങയെ ഒന്ന് കാണട്ടെ"
"ഞാന്‍ നിന്റെ കൂടെത്തന്നെയുണ്ട് ! നിനക്ക് എന്നെ കാണാന്‍ സാധിക്കുന്നില്ലേ'
ഈ പ്രപഞ്ചത്തിലെ  ഓരോ അണുവിലും
എന്റെ സാന്നിധ്യമുണ്ട്,
നിന്റെ ജീവനിലാണ് ഞാന്‍ കുടികൊള്ളുന്നത് "
"സൃഷ്ടാവേ ...ഞാന്‍ ഒരു അനാഥനാണ് എന്നെ നീ സഹായിക്കൂ, എനിയ്ക്കു വഴികാട്ടൂ"
ഈ വിജനതയില്‍ അടിയന്‍ ഒറ്റപ്പെട്ട്പോയി"
"എന്തിനാണ് നീ നാഴികക്ക് നാല്പതുവട്ടം
അനാഥന്‍ ...അനാഥന്‍ ...എന്ന് പറയുന്നത്"
ഞാനും നിന്നെപ്പോലെ അനാഥനല്ലേ"
സ്വയംഭൂവായ അനാഥന്‍!"
ഓരോ പർവ്വതങ്ങളിലും, സമതലങ്ങളിലും  പാതകൾ
നിർമ്മിച്ചവൻ നീയാണ്,  നിന്റെ വഴി നീ തന്നെ കണ്ടെത്തണം, നാം നിന്റെ ജീവവായുപോലെ
നിന്നോട് അടുത്ത് നിൽക്കുന്നു
നീ എന്നെ അറിയുമ്പോൾ നിന്റെ വഴി നീ കണ്ടെത്തിയിരിക്കും"

അവിടമാകെ പെട്ടന്ന് ഇരുട്ട് പരന്നു ഇടിമില്ലലോടുകൂടി
 മഴ തിമിര്‍ത്ത് പെയ്തു ആ വിജനതയില്‍
അവന്റെ പേടിയും,വിശപ്പും,ദാഹവും മാറി
തിരിച്ചറിവിന്റെ അമൃത് കുടിച്ച അവന്‍ ഒരു മായയായി എങ്ങോ മറഞ്ഞു
നിലാവും,സൂര്യനും പതിവുപോലെ
വീണ്ടും ...വീണ്ടും....അവരുടെ വരവ് അറിയിച്ചുകൊണ്ടിരുന്നു
അവന്റെ വരവ് പ്രതീക്ഷിക്കാന്‍ ആരുമുണ്ടായിരുന്നില്ല
കാരണം അവൻ അനാഥനായിരുന്നു,

2012 ഫെബ്രുവരി 26, ഞായറാഴ്‌ച

"റാബിയ"

"റാബിയ"


ഓരോ തിരച്ചിലും തിരിഞ്ഞുനോട്ടവും അവസാനിക്കുന്നത്
ചിലപ്പോള്‍ ഒരു ചിരിയില്‍ അല്ലെങ്കില്‍ ഒരിറ്റ് കണ്ണുനീരില്‍
ഓരോ മനുഷ്യന്റെി ഉള്ളിലും ഒരായിരം ചെന്നായ്ക്കളും ,ചെകുത്താനും ,
ദൈവവും കുടികൊള്ളുന്നു ഇവയെ വേര്തിരരിക്കുക അസാധ്യം കാരണം
ഇവനും മറ്റു ജീവജാലങ്ങളെപ്പോലെ പലപ്പോഴും പല സ്വഭാവം പ്രകടമാക്കുന്നു
പിന്നിട്ട പ്രവാസ ജീവിതത്തില്‍ എത്ര..... യെത്ര.....മുഖങ്ങള്‍ അതില്‍ രൂപമുള്ളതും,ഇല്ലാത്തതുമായ
കഥാപാത്രങ്ങള്‍ ജീവിതമെന്ന നാടകം അഭിനയിച്ച് തീര്ക്കു മ്പോള്‍ ഞാന്‍ കെട്ടിയ വേഷം എന്ത്
മറ്റുള്ളവര്‍ ആടിയ ഭാഗത്തിന്റെ വലിപ്പം ഇതില്‍ വില്ലനും,സഹനടനും,സഹനടിയും,നായകനും,
നായികയും;കാലം എന്ന് തിരിച്ചറിയുമ്പോള്‍ എത്ര നീണ്ടാലും കാലം ഇന്നും ചെറുപ്പം
വളരുന്നതും,നീളുന്നതും,ചാവുന്നതും,കൊല്ലുന്നതും ;ജീവന്‍: ജീവിതങ്ങള്‍ !!

ആടിയ നാടകത്തിലെ അഴിച്ചുവെച്ച കുപ്പായം ഞാന്‍ വീണ്ടും എടുത്ത്
എന്റെ നെഞ്ചിലേക്ക് ചേര്ത്ത്ത വെച്ചു...അതില്‍ പൊട്ടിച്ചിരിയും,അട്ടഹാസവും,നിലവിളിയും,
പൊട്ടിക്കരച്ചിലും ജീവന്വെടച്ചു ........അങ്ങ് ദൂരെ മലപ്പുറം ജില്ലയിലെ വാളാഞ്ചേരി എന്ന
ഗ്രാമത്തില്‍ ഒരു "റാബിയ" ഇവള്‍ ഇന്നൊരു യാത്രയിലാണ്......അറ്റം കാണാത്ത അന്വേഷണത്തിന്റെങ...
ഞാനോ യാത്രയുടെ വേവും ചൂടും ഏറ്റുവാങ്ങി ഒടുവില്‍ തന്റെ. പാവനാടകത്തിന്റെവ തിരശീല നൂലില്‍
കൈകളും കിനാക്കളും കെട്ടിയിട്ട് പാവകളുടെ ചലനം കണ്ട്‌ പൊട്ടിച്ചിരിക്കണോ? അതോ?.............!!

ഞാനും മണല്ക്കാ!ടുകള്‍ താണ്ടി ഇവളോടൊപ്പം കൂടുകയാണ്
"റുബാഖാലി" സൗദി അറേബ്യയിലെ വലിയ മരുഭൂമി യമന്‍,ഒമാന്‍,അബുദാബി; എന്നീ രാജ്യങ്ങളുടെ
അതിര്ത്തി രേഖകള്‍ ഈ മണല്ക്കാമട്ടില്‍ പങ്കുവെക്കപ്പെടുന്നു നാല് രാജ്യങ്ങളും തങ്ങളുടെ സന്തോഷങ്ങളും,
നൊമ്പരങ്ങളും, ഗോത്രകഥകളും,കുടിപ്പകകളും അതിര്തില്ള ലംഘിച്ച് മണല്ക്കാ റ്റായി മരുഭൂമിയുടെ
ഉള്ളറകളില്‍ ഒടുങ്ങാത്ത തേങ്ങലായി കൈമാറുന്നു

പരിശുദ്ധ മക്കാദേവാലയം പൊളിക്കാന്‍ "അബ്രഅ:" ഇറങ്ങിപ്പുറപ്പെട്ടതും ഇതുവഴി,
ചന്ദ്രനേയും,നക്ഷത്രങ്ങളേയും വഴികാട്ടിയാക്കി യാത്രതിരിച്ച അനേകം കച്ചവടസംഘങ്ങള്‍
നേടിയതും,നഷ്ടപ്പെടുത്തിയതും ഈ മരുഭൂയാത്രയിലാണ് അങ്ങിങ്ങ് മേയുന്ന ഒട്ടകവും,ആടുകളും
ഇടയ്ക്കിടയ്ക്ക് ആട്ടിടയന്മ്മാരും അഹുറാബികളും (മരുഭൂവാസികള്‍)
നാല് രാജ്യങ്ങള്‍ ഈ മരുഭൂമിയെ വെട്ടിമുറിച്ച് വേലിതീര്ത്തുേ കയ്യൂക്കും, പണവും ഉള്ളവന്
കൂടുതല്‍ പങ്ക് ഞാന്‍ ഇവനൊപ്പമാണ് കാരണം എനിക്കും കടുംബത്തിനും അപ്പം തരുന്നത്
ഇവനാണ് വയലുകള്ക്ക് വെള്ളിയുടുപ്പിക്കുന്ന നദികള്‍ പോലെ ഈ മരുഭൂമിക്ക് കറുത്ത ചരട്
കെട്ടുന്ന ജോലിയിലാണ് ഞാന്‍ (530 കിലോമീറ്റര്‍ റോഡ്‌ നിര്മ്മാ ണം) സൗദിഅറേബ്യയുടെ യമനുമായി
ചെരുന്നുകിടക്കുന്ന "ശരൂര" മുതല്‍ "ഖര്ഖീര്‍"വരെ .

അയ്യായിരത്തോളം ജോലിക്കാരില്‍ വിരലില്‍ എണ്ണാവുന്ന മലയാളികള്‍ തീര്ത്തും
മരുഭൂമിയുടെ ഉള്ളറയില്‍ എന്റെയ ഡ്രൈവര്‍ ഒരു റാന്നി'ക്കാരന്‍ "ജമാല്‍" ജോലിത്തിരക്കിനിടയിലാണ്
അവന്റൊ ചോദ്യം
"ഭായ്; നിങ്ങള്‍ അറിഞ്ഞോ?"
"എന്ത്"
"ഒട്ടകത്തെയും,ആടിനെയും മേയ്ക്കുന്ന ഒരു സംഘത്തില്‍ മലയാളി താത്തയുണ്ട്"!!!
"നിന്നോട് ആരാ പറഞ്ഞത്"
"കുറെ ബംഗാളികള്‍ കണ്ടു;അവരോടു അവള്‍ സംസാരിച്ചു അവര്ക്ക് ഒന്നും മനസ്സിലായില്ല
മലയാളിയെന്നാണ് അവര്‍ പറയുന്നത്"
"ഇല്ലെട വല്ല തമിഴത്തിയോ,തെലുങ്കത്തിയോ ആയിരിക്കും ;അല്ലെങ്കിലും ഈ കാട്ടില്‍ ഏത്
പെണ്ണാണ് വരുന്നത്"
"അല്ല ഭായ് അവള്‍ ഏതോ കുരുക്കില്‍ പെട്ടിരിക്കയാണ്"
"ഒന്ന് പോടാ...ലുങ്കി ന്യൂസ്‌ .....ഞാന്‍ ഇത് എത്ര കേട്ടതാണ് "
വീണ്ടും അവന്‍ എന്നെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ച് കൊണ്ടിരുന്നു

രണ്ട് മൂന്നു നാളുകള്ക്കു ശേഷം യാത്രക്കിടയില്‍ ഒരു ആട്ടിന്കൂട്ടം ഞങ്ങളുടെ വണ്ടിയെ
ക്രോസ്സ് ചെയ്തു ജമാല്‍ വണ്ടിയെ ഒന്ന് സ്പീഡ് കുറച്ച് തിരിച്ചതും ടയര്‍ മണലില്‍ താഴ്ന്നുപോയി
ഞങ്ങള്‍ ഇറങ്ങി വണ്ടി ഉയര്ത്താ ന്‍ ശ്രമിക്കുകയാണ് ഇതിനിടയില്‍ ഞാന്‍ അവനെ ശകാരിക്കാന്‍ മറന്നില്ല
"എടാ ...നീ എന്തിനാണ് ടയറില്‍ ഇത്ര കൂടുതല്‍ കാറ്റ് നിറച്ചത് അതല്ലേ വണ്ടി താണ്‌പോയത്;
ആട്ടിന്ക്കൂട്ടം പോകുന്നത് നീ ദൂരെ നിന്നും കണ്ടില്ലായിരുന്നോ"
"ഞാന്‍ ഇന്ന് മറന്നുപോയി ഭായ് "
അവന്‍ അവന്റെ് ഭാഗം ന്യായീകരിക്കാന്‍ ശ്രമിക്കുന്നു
ഈ നേരത്താണ് ഞാന്‍ ശ്രദ്ധിക്കുന്നത് ആട്ടിന്കൂടട്ടത്തോടൊപ്പം ഒരു സ്ത്രീ
ഞങ്ങളുടെ സംസാരം കേട്ട് ആ സ്ത്രീ ഓടി ഞങ്ങളുടെ അടുത്ത് വന്നു
ഞാന്‍ അവരെ ആകെയൊന്നു നോക്കി ഒരു മുപ്പതിന് അടുത്ത പ്രായം വരും അവരുടെ മുഖം
ചൂട്കൊണ്ട് കറുത്ത് കരുവാളിച്ചിരിക്കുന്നു കണ്ണുകളില്‍ തളംകെട്ടി നില്ക്കു ന്ന കണ്ണുനീരിന്റെി. നനവും.
സൗദി അറേബ്യയുടെ നിയമാനുസൃതമായ വസ്ത്രമാണ് അവര്‍ ധരിച്ചിരിക്കുന്നത്‌ .എനിക്ക് അവരുടെ മുഖം മാത്രമേ
ദൃശ്യമായിരുന്നുള്ളൂ മണലില്‍ എന്തിയും വലിഞ്ഞും ആയിരുന്നു അവര്‍ നടന്നടുത്തത്.....
"സഹോദരാ ....കുറച്ച് വെള്ളം തരുമോ?"
ഇത് പറയുന്നതും ആ സ്ത്രീ പൊട്ടിക്കരഞ്ഞു
ജമാല്‍ വണ്ടിയുടെ അകത്തിരുന്ന വെള്ളം പെട്ടന്ന് തുറന്നെടുത്ത് അവരുടെ കയ്യില്‍ കൊടുത്തു
അവര്‍ ഒരുകുപ്പി വെള്ളവും നിന്നനിലയില്‍ കുടിച്ചുതീര്ത്തു
"കഴിക്കാന്‍ വല്ലതുമുണ്ടോ?"
ഞാന്‍ ജമാലിന്റെല.മുഖത്ത് നോക്കി അവന്‍ ഇല്ലെന്ന് പറഞ്ഞു
ഞാന്‍ അവരോടു ചോദിച്ചു
"നിങ്ങള്‍ നാട്ടില്‍ എവിടെയാണ് "
"മലപ്പുറം ജില്ലയില്‍ "വാളാഞ്ചേരി;
"ഭര്ത്താംവ് മരിച്ചുപോയി ഒരു അയല്വാ്സിയാണ് ഈ വിസ ശെരിയാക്കി തന്നത്
വീട്ടു ജോലിയാണ് എന്നായിരുന്നു പറഞ്ഞിരുന്നത് നാട്ടില്‍ നിന്ന് വന്നിട്ട് നാല് മാസമായി
വന്ന അന്നുമുതല്‍ ഈ മരുഭൂമിയിലാണ്"
"നിങ്ങള്ക്ക്മ വീട്ടില്‍ ആരുമില്ലേ "
"ഒരു മകളും ഉമ്മയും ബാപ്പയും മകള്ക്ക്് ആര് വയസ്സായി മകള്‍ അവര്ക്കൊ പ്പമാണ്
നാട്ടിലെ ഒരു വിവരവും അറിയില്ല നാട്ടില്‍ എങ്ങനെയാണ്
ഒന്ന് ഫോണ്‍ ചെയ്യുക :മകള്‍ ഇപ്പോള്‍ എന്നെക്കാണാതെ നിര്ബുന്ധം പിടിച്ചു കരയുന്നുണ്ടാകും
ഞാന്‍ പോരുമ്പോള്‍ അവള്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുന്നു ഇപ്പോള്‍ സ്കൂള്‍ അടച്ചിട്ടുണ്ടാകും
സ്കൂള്‍ തുറന്നാല്‍ അവള്‍ മൂന്നാം ക്ലാസ്സില്‍ ആകും അവളുടെ ഭക്ഷണം,പുസ്തകം,വസ്ത്രങ്ങള്‍ ......."
ഇത് പറയുമ്പോള്‍ അവളുടെ കണ്ണ് നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു
"നിങ്ങള്‍ ഒറ്റയ്ക്കാണോ ആട്ടിനെ മേയ്ക്കുന്നത്"
"അല്ല പുറകെ ഒട്ടകത്തിന്റെയ.കൂടെ ഒരു ആഫ്രിക്കാക്കാരന്‍ ഉണ്ട്;അവന്‍ തരംകിട്ടുമ്പോള്‍ എന്നെ ഉപദ്രവിക്കും"
അവള്‍ ദൂരേക്ക്‌ കൈചൂണ്ടി പറഞ്ഞു
ഇവളുടെ സംസാരത്തിന് ഇടയിലും ജമാല്‍ വണ്ടി ഉയര്ത്താ്നുള്ള ശ്രമം തുടരുന്നുകൊണ്ടിരുന്നു
"ഇവിടെ ടെലിഫോണ്‍ വര്ക്ക്ൂ ചെയ്യില്ല ഞങ്ങളും രണ്ടു മാസം കൂടുമ്പോഴാണ് നാട്ടില്‍ വിളിക്കുക"
"സഹോദരാ എന്നെ ഇവിടെന്ന് ഒന്ന് രക്ഷിക്കാമോ?!!"
ഇത് ചോദിക്കുമ്പോള്‍ അവര്‍ പോട്ടിക്കരഞ്ഞിരുന്നു
"ഇവിടെന്ന് ഏകദേശം ഇരുപത് കിലോമീറ്റെര്‍ അകലെയാണ് ഞങ്ങളുടെ താമസസ്ഥലം ഞങ്ങളും
ഈ മരുഭൂമിയിലാണ് താമസം 520 കിലോമീറ്റെര്‍ അകലെയാണ് സിറ്റി ഈ മണലില്ക്കൂസടി പോകണമെങ്കില്‍
border ഗാര്ഡിൂന്റെ അനുവാദവും വേണം; നിങ്ങള്‍ എവിടെയാണ് താമസം"
"ഞങ്ങള്ക്ക്ര താമസിക്കാന്‍ പ്രത്യേക സ്ഥലമില്ല ഒട്ടകത്തിന്റെ പുറത്തു ഖൈമയുണ്ട് (ടെന്റ്റ് ) അത് രാത്രിയാകുമ്പോള്‍
എവിടെയെങ്കിലും ഉയര്ത്തി് അതിലാണ് ഉറക്കം "
"ഭക്ഷണം ആരാ കൊണ്ട് തരുന്നത് "
"വല്ലപ്പോഴും ഒരു അറബി വരും കൊണ്ട് വരുന്ന ഭക്ഷണം എല്ലാം പഴകിയതാണ്"
ഞങ്ങള്‍ സംസാരിക്കുന്നതിനിടയില്‍ ആഫ്രിക്കാക്കാരന്‍ ഞങ്ങളുടെ അടുതെത്തി
അവളെ ശകാരിക്കാന്‍ തുടങ്ങി
"ഇവന്‍ എന്നെ ഇന്ന് കൊല്ലും എനിക്ക് ഇവിടത്തെ ഭാഷയും വശമില്ല; സഹോദരാ എന്നെ എങ്ങനെയെങ്കിലും
രക്ഷിക്കണേ......അവള്‍ പോകുന്നപോക്കില്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു"
ശെരി ശ്രമിക്കാം എന്ന് ഞങ്ങളും പറഞ്ഞു ...

ക്യാമ്പില്‍ എത്തി ആളുകളോട് പറഞ്ഞു അവളെ എങ്ങനെയെങ്കിലും സഹായിക്കുന്നകാര്യം
എല്ലാപേരും എന്നെ കൊല്ലാന്‍ വന്നു എന്ന് പറയുന്നതായിരിക്കും ശെരി
"ഭായ് ഇത് ഏതാണ് നാടെന്ന് അറിയുമോ? പ്രത്യേകിച്ച് മരുഭൂമിയും സിറ്റിയില്‍ എത്തിപ്പെടണമെങ്കില്‍
അതിന്റെയ ബുദ്ധിമുട്ട് അറിയാമോ ?"
ആരും എന്നെ സഹായിക്കാന്‍ ഒരുക്കമല്ലായിരുന്നു അവരെല്ലാം എന്നെ
നിരുല്സാ ഹപ്പെടുത്താന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തത് ഏതോ നാട്ടുകാരി ഏതോ ഒരു സ്ത്രീക്ക് വേണ്ടി
ആര്ക്കാാ സമയം ഞാനും അവരില്‍ ഭിന്നനല്ല ..........

പത്തു കൊല്ലങ്ങള്ക്ക് ശേഷം കൈരളി ചാനലില്‍ പ്രവാസലോകം എന്ന പ്രോഗ്രാം ഞാന്‍ കാണുകയാണ്
"റാബിയ" എന്ന പതിനാറ് വയസ്സുകാരി പ്രവാസയാത്രയില്‍ കാണാതെപോയ തന്റെ മാതാവിന് വേണ്ടി വന്നിരിക്കുന്നു
അവളുടെ വൃദ്ധരായ അപ്പുപ്പനും,അമ്മുമ്മയുമായി സ്ക്രീനില്‍ തെളിഞ്ഞ ഫോട്ടോയില്‍ എന്റെമ കണ്ണ് അല്പ്പം ഒന്നുടക്കി
പടച്ചവനേ ...എന്ത് മറിമായം ......അന്ന് ഞാന്‍ റുബാഖാലിയില്‍ കണ്ട അതേ സ്ത്രി ......
മാതാവിന്റെഞ തിരിച്ചുവരവിനായി ചങ്കുപൊട്ടിക്കരയുന്ന ആ മകള്‍....... വൃദ്ധരായ രണ്ടു കോലങ്ങള്‍ ..............
മനുഷ്യനെന്ന ഇരുകാലി മൃഗമായി ഈ ലോകത്ത് ഞാന്‍ ജീവിച്ചു മരിക്കുമ്പോള്‍
കൂടെ കൊണ്ടുപോകാന്‍ ചേര്ത്ത് വെച്ചതു എത്ര നന്മകള്‍ ആയിരുന്നു
ഈ ലോകത്ത് ഞാന്‍ ആടിയ വേഷം ..........വില്ലനോ? അതോ......!!!
പൊറുക്കുക മകളേ ..............നിന്റെ. കണ്ണുനീര്‍ തുള്ളികള്‍ എന്റെ മനസ്സിന്റെമ അകച്ചുമരുകളില്‍
പറ്റിപ്പിടിച്ചിരിക്കുന്നു ........ഇപ്പോള്‍ ഞാന്‍ മനുഷ്യനാണ്.......... ചെകുത്താനും ഞാന്‍ തന്നെയാണ്...
ദൈവമോ? ആ വേഷം ...മാത്രം ...ആരും കെട്ടിയാടിയില്ല

2012 ഫെബ്രുവരി 19, ഞായറാഴ്‌ച

യാത്രാമൊഴി


യാത്രാമൊഴി
ഇത്രനാള്‍ രാപ്പാര്‍ത്ത അഗ്നികുടീരത്തെ
വിട്ടു ഞാന്‍ പോകുന്നു ഓമലാളെ 
നോവുന്ന ഹൃത്തടം തേങ്ങുന്ന മാനസം 
തോരാത്ത കണ്ണുമായി പോയ്‌മറയാം

വേലിക്കല്‍ നിന്നെന്നെ മാടിവിളിക്കുന്ന 
തുമ്പപ്പൂ മലരിനും യാത്ര ചൊല്ലാം 
മുറ്റത്ത്‌ പൂക്കുന്ന മുക്കുറ്റിപ്പെണ്ണിന്‍റെ
കവിളത്ത് ഞാനൊരു മുദ്രചാര്‍ത്താം

മാറത്ത് ചാഞ്ഞെന്‍റെ ദേഹത്ത് വീഴുന്ന 
കണ്ണുനീര്‍മുത്തുകള്‍ ബാക്കിവെയ്ക്കാം
കാലം പറഞ്ഞതും ചൊല്ലാന്‍ മറന്നതും 
ഒരുപോലെ ഈ നെഞ്ചില്‍ ചേര്‍ത്ത് വെയ്ക്കാം 

2012 ഫെബ്രുവരി 7, ചൊവ്വാഴ്ച

കഴുകന്‍ യാത്ര തുടരുന്നു


കഴുകന്‍ യാത്ര തുടരുന്നു 

അങ്ങ് ദൂരെ പുകപടലം ഉയര്‍ന്നു മനുഷ്യര്‍  ചിന്നിച്ചിതറി 
നാലുപാടും ഓടുന്നു  
ദീനരോദനങ്ങള്‍ ആരവങ്ങള്‍ അവര്‍ സംസാരിക്കുന്ന ഭാഷ ഏതെന്ന് ഞാന്‍ ചെവിയോര്‍ത്തു 
ഒരുപിടിയുമില്ല അല്ലെങ്കില്‍ തന്നെ വിലാപത്തിന് എന്ത് ഭാഷ 
അമ്മയുടെ മാറില്‍ അള്ളിപ്പിടിച്ച് പറ്റിച്ചേര്‍ന്നു കരയുന്ന കുഞ്ഞ് ......
അകലെനിന്നും രാജാവിന്‍റെ പടയാളികള്‍ കടന്നുവരുന്നതിന്‍റെ ആരവമാണ് 
വഴിവക്കില്‍ കാണുന്ന സകലതിനെയും തട്ടിയുടച്ച്‌ ഓരോ ജീവനേയും
കയ്യിലിരിക്കുന്ന  വടികൊണ്ട് പൊതിരെ തല്ലിയും 
കാലുകൊണ്ട് ചവിട്ടിമെതിച്ചും കടന്നുവരുന്നവരുടെ കണ്ണില്‍ മറ്റുള്ളവരെല്ലാം ശത്രുക്കള്‍ 

2012 ജനുവരി 30, തിങ്കളാഴ്‌ച

നിറമില്ലാത്ത വെളിച്ചങ്ങള്‍ക്ക് പറയാനുള്ളത്



നിറമില്ലാത്ത വെളിച്ചങ്ങള്‍ക്ക് പറയാനുള്ളത്
അന്തി മയങ്ങിയപ്പോള്‍ തുടങ്ങിയ മഴ തന്നെ...മഴയുടെ സംഗീതത്തിനൊത്ത്
നല്ല മിന്നലിന്റെ പ്രകാശം ഏറി വരും പോലെ..മിന്നല്‍ വന്നു തൊട്ടുരുമ്മുന്നു എന്ന് തോന്നിയപ്പോള്‍ തന്നെ
തല കമ്പിളി പുതപ്പിനകത്തേക്ക് ഒച്ചിഴയും പോലെ നുഴഞ്ഞു കയറി...
"ടക്ക് ......ടക്ക്....ടക്ക്..."
എന്റെ മേലേക്ക് രണ്ടു മൂന്നു തുള്ളി വെള്ളം ഇറ്റു വീണു
പതിയെ തലയുടെ മുകള്‍ഭാഗത്ത്‌ വെച്ചിരുന്ന മണ്ണെണ്ണവിളക്ക്
പരതിനോക്കി.. കൈതട്ടി മറിഞ്ഞ വിളക്കില്‍ നിന്നും മണ്ണെണ്ണയുടെ രൂക്ഷഗന്ധം
അവിടമാകെ പരന്നു.
അടുത്ത പുരയില്‍നിന്നും തീപ്പെട്ടി ഉരക്കുന്ന ശബ്ദം
ഒപ്പം ഉപ്പയുടെ ചുമയും ബീഡിപ്പുകയുടെ മണവും
"ടപ്പ്........ടപ്പ്.......ടപ്പ്......."

2012 ജനുവരി 21, ശനിയാഴ്‌ച

ഊഴി


ഊഴി 
തീരത്തേക്ക് അടിച്ച് വീശുന്ന കാറ്റിന് കരയോട് പറയാന്‍ സങ്കടങ്ങള്‍ ഏറെ 
ജെലത്തിന് മുകളില്‍ക്കൂടി മാത്രം സഞ്ചരിച്ച്  തണുത്ത് വിറങ്ങലിച്ച് 
ഒന്ന് പുതയ്ക്കാന്‍ കടലില്‍ മരങ്ങളും,മലകളും ഇല്ലല്ലോ! 
അവസാനം കരയുടെ അടിവയറ്റില്‍ ചേര്‍ന്ന് കിടന്ന് അവന്‍ കണ്ണുനീര്‍ വാര്‍ത്തു
കണ്ണിലെ ഉപ്പുനീരുകള്‍ തീര്‍ത്ത ഒഴുക്കില്‍ അവള്‍ അലിഞ്ഞലിഞ്ഞ്
അവനിലേക്ക്‌ ലയിച്ച്ചേര്‍ന്നു.
                 
                      ഇപ്പോള്‍ അവനില്‍ നിന്നും അവളെ വേര്‍പിരിക്കുക അസാധ്യം 
കടല്‍തിരകള്‍ അവളുടെ ശരീരത്തിലേല്‍പ്പിച്ച വടുക്കള്‍ കാലത്തിന്റെ നെരിപ്പോടില്‍ 
ഉരുക്കി അവന്റെ കൈകളില്‍ അവള്‍ അണിയിച്ചു. അവനോ വെള്ളിനിലാവ് തീര്‍ത്ത 
കസവിന്റെ കരയുള്ള വെളുത്ത കമ്പളം അവളുടെ കൈകളിലേക്ക് പകര്‍ന്നുനല്‍കി 
ആകാശഗംഗയുടെ ഉള്ളിലേക്ക് ഊളിയിട്ട് കന്മദത്തിന്റെ ഗന്ധമുള്ള പരാഗരേണുക്കള്‍ 
അവന്‍ അവളുടെമേല്‍ വര്‍ഷിച്ചു ഇപ്പോള്‍ അവള്‍ തണുത്തുറഞ്ഞ് പരാഗരേണുക്കള്‍ 
തന്റെ നാഭിയില്‍ പേറി തെല്ല്  മയക്കത്തിലാണ് ഘോരശബ്ദത്തില്‍ മിന്നല്‍പ്പിണറും
ഇടിനാദവും അവളുടെ ഉറക്കംകെടുത്തി 

2012 ജനുവരി 15, ഞായറാഴ്‌ച

"ചെരാത്‌"


"ചെരാത്‌" 

കരിയിലകള്‍ കാല്‍ച്ചിലമ്പ്അണിഞ്ഞ ഒരു മകരമാസം 
ഏതോ പഴങ്കഥയിലെ നൂലാമാലകള്‍ അടുക്കിപ്പിറക്കുകയാണ് അവളുടെ മനസ്സ് 
അങ്ങ് ചക്രവാളസീമയില്‍ മുടിയാട്ടം കഴിഞ്ഞ കളംപോലെ പല വര്‍ണ്ണങ്ങള്‍ 
പ്രകൃതി തട്ടിതൂകിയിട്ടിരിക്കുന്നു കടല്‍ക്കരയില്‍നിന്നും അല്‍പ്പം ദൂരെമാറി 
അസ്തമിക്കുന്ന സൂര്യനെനോക്കി അവള്‍ ഇരുന്നു തൊട്ടടുത്ത്‌ മണലില്‍ നിന്ന് മകന്‍ 
കാക്കയും,ശഖും പണിപ്പെട്ടു കൈക്കലാക്കുന്നു ഓരോ പുതിയ തരിയും 
ശേഖരിക്കുമ്പോഴും കൈകളില്‍ നിന്നും അടുത്തത് നിലത്തു വീണുകൊണ്ടേയിരുന്നു 

    പുഴുക്കുത്തേറ്റ മനസ്സില്‍ ഒരു മന്നാമിനുങ്ങ് ചെറുവെട്ടം കൊളുത്തിവെച്ചു 
ആ പ്രകാശം അസ്തമന സൂര്യന്റെ പ്രഭയെക്കാളും ഉയര്‍ന്ന് ചെറിയ ബള്‍ബുകള്‍ 
കൊണ്ടലങ്കരിച്ച വീട്ടു മുട്ടത്തു വന്നുനിന്ന് നൃത്തമാടി അവിടെയിന്ന് സന്തോക്ഷത്തിന്റെ 
പൂത്തിരികത്തിച്ച്‌ കുട്ടികള്‍ ചുറ്റിനും ഓടിക്കളിക്കുന്നു വിരുന്നുകാരുടെ കൈകളില്‍ 
ഓരോ സമ്മാനപ്പൊതികള്‍ കൂട്ടുകാരികള്‍ കാതില്‍ കിന്നാരം പറയുന്നു 
മറുപടി ഒരു ചിരിയില്‍ അല്ലെങ്കില്‍ നാണംകൊണ്ട് കൂമ്പിച്ച കണ്ണുകള്‍ ഒരു പ്രത്യേക 
ആംഗിളില്‍ നോക്കി അവരോടുള്ള പ്രതിക്ഷേധം അവള്‍ പ്രകടമാക്കി 
       

2012 ജനുവരി 1, ഞായറാഴ്‌ച

"മുക്കുവനും ഭൂതവും"


"മുക്കുവനും ഭൂതവും" 

ചെറുകലത്തില്‍ അടുപ്പിലിരിക്കുന്ന വെള്ളത്തിന്‌ ചുറ്റും 
വട്ടമിട്ടിരിക്കുന്ന പൈതങ്ങള്‍ നാലും 
കരഞ്ഞ്കലങ്ങി മൂക്കൊലിപ്പിച്ചിരിക്കുന്ന കുട്ടിയുടെ മൂക്ക് 
തന്റെ കൈകള്‍കൊണ്ട് പിടിച്ച് ഉടുത്തിരിക്കുന്ന ലുങ്കിയുടെ 
ഇരുവശവും തുടച്ച് ചുമലില്‍കിടന്നിരുന്ന തുണിയെടുത്ത്  
കുട്ടിയുടെ മുഖവും തുടച്ച് അമ്മ പറഞ്ഞു 
"മോന്‍ കരയണ്ടാട്ടോ മീനും,അരിയും,നിനക്കുള്ള മിഠായിയുമായി 
അപ്പന്‍ ഇപ്പോഴെത്തും" 

2011 ഡിസംബർ 19, തിങ്കളാഴ്‌ച

"അന്തരാളം"



"അന്തരാളം" 
മഞ്ഞുതുള്ളികള്‍ പറ്റിപ്പിടിച്ചിരിക്കുന്ന പുല്‍മേട്‌ 
വളരെ  ദൂരെയല്ലാതെ കുന്നിന്റെമുകളില്‍ ഒരു വന്മരം 
പ്രകൃതിക്ക്  മഞ്ഞയും,പച്ചയും, ഓറഞ്ചും 
കൂടിക്കലര്‍ന്ന ഒരു ആകര്‍ഷണീയ ഭാവം 
ഞാന്‍ അവളുടെ മടിയില്‍ തലവെച്ച് കിടക്കുകയാണ് 
എന്‍റെ നോട്ടം ആ വന്‍മരത്തില്‍ തത്തിക്കളിക്കുന്ന 
പക്ഷികളിലായിരുന്നു എന്‍റെ മുഖത്തു'തന്നെ നോക്കിയിരുന്ന്
എന്‍റെ മുടിഇഴകള്‍ വിരലുകള്‍കൊണ്ട് തഴുകുന്നതിനിടയില്‍
അവള്‍ ചോദിച്ചു 
"എന്താ നോക്കുന്നത്"

2011 നവംബർ 29, ചൊവ്വാഴ്ച

പെയ്തൊഴിഞ്ഞ തുലാ'മഴയില്‍..."


പെയ്തൊഴിഞ്ഞ തുലാ'മഴയില്‍..."
ഒരു തുലാമാസം മേഘ'ത്തലപ്പില്‍നിന്നും ഇട'ക്കണ്ണിട്ട് സൂര്യന്‍ ഒന്നൊളിഞ്ഞു'നോക്കി 
മഴ'തോര്‍ന്നു എന്ന് വിചാരിച്ചതാണ് വീണ്ടും കാര്‍മേഘം ഉരുണ്ടുകൂടുന്നു 
തലയില്‍ കെട്ടിയിരുന്ന തോര്‍ത്തുമുണ്ട് കയ്യിലേക്കെടുത്തു അതില്‍ പൊതിഞ്ഞ്'വെച്ചിരുന്ന 
ബീഡിയില്‍ നിന്നും ഒരെണ്ണം'എടുത്ത് ചുണ്ടത്ത് വെച്ച് കത്തിക്കാന്‍ തുടങ്ങുമ്പോഴാണ് 
പുറകില്‍നിന്നും ഒരു വിളി 
"ഗോപിയേ; തോണി പുറപ്പെടാറായോ?"
അയാള്‍ തിരിഞ്ഞുനോക്കി 

2011 നവംബർ 17, വ്യാഴാഴ്‌ച

"പൈതൃകം പടിയിറങ്ങുമ്പോള്‍"


"പൈതൃകം പടിയിറങ്ങുമ്പോള്‍"
"ഹസ്ബീ റബ്ബീ ജെല്ലള്ളാ
മാഫീ ഖല്‍ബീ ഹൈറ്ള്ളാ
നൂറ്മുഹമ്മദ്‌ സ്വല്ലള്ളാ
ഹക്ക് ലായിലാഹാ ഇല്ലള്ളാ"
ആ അരച്ചുവരില്‍ കാലും നീട്ടി അതിനുമുകളില്‍ കയറിയിരുന്ന് കാലുകള്‍
ഒരു പ്രത്യേക താളത്തില്‍ ഇളക്കി ഉമ്മുമ്മ നീട്ടിപാടുകയാണ്
ഇടയ്ക്കിടയ്ക്ക് അകത്തേക്ക്നോക്കി
"മോനേ ....പൊടി'മോനേ ഇവിടെ വാ;

2011 നവംബർ 7, തിങ്കളാഴ്‌ച

"വീണ്ടും മുല്ല പൂത്തു പക്ഷേ........"


"വീണ്ടും മുല്ല പൂത്തു പക്ഷേ........"
ഒരു  വെളുപ്പാന്‍ കാലം ഉമ്മ അടുക്കളയില്‍ നിന്നും വിളിക്കുകയാണ്‌
"മോനേ.......;മോനേ........;
ഡാ ...എഴുന്നേറ്റെ പെട്ടെന്ന്"
ഈ ഉമ്മ ഇങ്ങനാണ് ഒന്ന് ഉറങ്ങാനും അനുവദിക്കില്ല
ഞാന്‍ പുതപ്പ് ഒന്നുകൂടി വലിച്ച്മൂടി കാലെല്ലാം മടക്കി കുട്ടികള്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍
കിടക്കുന്നത്പോലെ ചുരുണ്ട് കൂടി
"മോനേ...."
"എന്താ; എന്നെ ഉറങ്ങാന്‍ അനുവതിക്കില്ലേ?"
"നീ അപ്പുറത്ത് 'ഉഷയോട് ചെന്ന് പറയുക കുറച്ചു കറിവേപ്പില പൊട്ടിച്ച് തരാന്‍"
"കുറച്ചു കഴിയട്ടെ"
"നേരം ആറ് മണിയായി; നീ മദ്രസയില്‍ പോകുംമുമ്പ് അത് വാങ്ങിക്കൊണ്ടു തരാനാ പറയുന്നത്"

2011 ഒക്‌ടോബർ 11, ചൊവ്വാഴ്ച

എന്റെ ബാല്യകാല സഖി


എന്റെ ബാല്യകാല സഖി 


ബല്‍കീസ്  റാണി'യെയും റാണിയുടെ കൊട്ടാരവും  കണ്ട   
ഹുദ്-ഹുദ   (മരംകൊത്തി) സുലൈമാനോട്‌  പറഞ്ഞു  
"അവളുടെ  അത്രയും  സൌന്ദര്യമുള്ള വേറൊരു പെണ്ണിനേയും   
ഞാന്‍  ഒരു  ദേശത്തും  കണ്ടിട്ടില്ല;  അവളുടെ സിംഹാസനം  ആണെങ്കില്‍  
മുത്തും,  പവിഴവും, കൊണ്ട് സ്വര്‍ണ്ണത്തില്‍ ഉണ്ടാക്കിയതാണ്  
അവളുടെ  കൊട്ടാരമോ? 
"നിര്‍ത്തുക"
സുലൈമാന്‍ അട്ടഹസിച്ചു എന്നിട്ട്  ഹുദ്-ഹുദയുടെ കഴുത്തിലേക്ക്‌ പിടിച്ചു  
"നീ  പറയുന്നത് കളവെങ്കില്‍ നിന്നെ ഞാന്‍ ഒരു പാഠം പഠിപ്പിക്കും;
നിന്റെ  കഴുത്  പിടിച്ച് ഒടിച്ച്  കൊന്നുകളയും"
എന്നിട്ട്  അവനെ അന്തരീക്ഷത്തിലേക്ക് ഒരു ഏറു 
അവന്‍  പറന്നുചെന്ന്   അടുത്ത ജനാലയില്‍  സ്ഥാനംപിടിച്ചു  
തന്റെ  ചുണ്ടുകൊണ്ട്  ഇളകിയ  തൂവലുകള്‍  നേരെയാക്കി  
 സുലൈമാനെ  ഭയത്തോടെ  നോക്കി 

2011 സെപ്റ്റംബർ 27, ചൊവ്വാഴ്ച

അങ്ങനെ ഒരു ജൂണ്‍ മാസത്തില്‍.........


അങ്ങനെ ഒരു ജൂണ്‍ മാസത്തില്‍.........


അന്ന് ഒരു മേയ് മാസം ഭാര്യ എന്നും പറയുന്നത് ഒരേ കാര്യം 
എന്തെന്നോ മകനെ നഴ്സറിയില്‍ പഠിക്കാന്‍ അയക്കണം 
അവന് നാല് വയസ്സായി.അവനെയും എന്നെയും ഒന്നിച്ചു കാണുംപോഴെല്ലാം 
എന്റെ കൂട്ടുകാര്‍ക്കും, നാട്ടുകാര്‍ക്കും. ഒന്നേ ചോദിക്കാനുള്ളു 
"ഇവനെ എന്തേ സ്കൂളില്‍ അയക്കുന്നില്ല"
"അയക്കണം,നാല് വയസ്സ് ആകുന്നതല്ലേയുള്ളൂ"

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...