2012 ജനുവരി 30, തിങ്കളാഴ്‌ച

നിറമില്ലാത്ത വെളിച്ചങ്ങള്‍ക്ക് പറയാനുള്ളത്



നിറമില്ലാത്ത വെളിച്ചങ്ങള്‍ക്ക് പറയാനുള്ളത്
അന്തി മയങ്ങിയപ്പോള്‍ തുടങ്ങിയ മഴ തന്നെ...മഴയുടെ സംഗീതത്തിനൊത്ത്
നല്ല മിന്നലിന്റെ പ്രകാശം ഏറി വരും പോലെ..മിന്നല്‍ വന്നു തൊട്ടുരുമ്മുന്നു എന്ന് തോന്നിയപ്പോള്‍ തന്നെ
തല കമ്പിളി പുതപ്പിനകത്തേക്ക് ഒച്ചിഴയും പോലെ നുഴഞ്ഞു കയറി...
"ടക്ക് ......ടക്ക്....ടക്ക്..."
എന്റെ മേലേക്ക് രണ്ടു മൂന്നു തുള്ളി വെള്ളം ഇറ്റു വീണു
പതിയെ തലയുടെ മുകള്‍ഭാഗത്ത്‌ വെച്ചിരുന്ന മണ്ണെണ്ണവിളക്ക്
പരതിനോക്കി.. കൈതട്ടി മറിഞ്ഞ വിളക്കില്‍ നിന്നും മണ്ണെണ്ണയുടെ രൂക്ഷഗന്ധം
അവിടമാകെ പരന്നു.
അടുത്ത പുരയില്‍നിന്നും തീപ്പെട്ടി ഉരക്കുന്ന ശബ്ദം
ഒപ്പം ഉപ്പയുടെ ചുമയും ബീഡിപ്പുകയുടെ മണവും
"ടപ്പ്........ടപ്പ്.......ടപ്പ്......."

2012 ജനുവരി 21, ശനിയാഴ്‌ച

ഊഴി


ഊഴി 
തീരത്തേക്ക് അടിച്ച് വീശുന്ന കാറ്റിന് കരയോട് പറയാന്‍ സങ്കടങ്ങള്‍ ഏറെ 
ജെലത്തിന് മുകളില്‍ക്കൂടി മാത്രം സഞ്ചരിച്ച്  തണുത്ത് വിറങ്ങലിച്ച് 
ഒന്ന് പുതയ്ക്കാന്‍ കടലില്‍ മരങ്ങളും,മലകളും ഇല്ലല്ലോ! 
അവസാനം കരയുടെ അടിവയറ്റില്‍ ചേര്‍ന്ന് കിടന്ന് അവന്‍ കണ്ണുനീര്‍ വാര്‍ത്തു
കണ്ണിലെ ഉപ്പുനീരുകള്‍ തീര്‍ത്ത ഒഴുക്കില്‍ അവള്‍ അലിഞ്ഞലിഞ്ഞ്
അവനിലേക്ക്‌ ലയിച്ച്ചേര്‍ന്നു.
                 
                      ഇപ്പോള്‍ അവനില്‍ നിന്നും അവളെ വേര്‍പിരിക്കുക അസാധ്യം 
കടല്‍തിരകള്‍ അവളുടെ ശരീരത്തിലേല്‍പ്പിച്ച വടുക്കള്‍ കാലത്തിന്റെ നെരിപ്പോടില്‍ 
ഉരുക്കി അവന്റെ കൈകളില്‍ അവള്‍ അണിയിച്ചു. അവനോ വെള്ളിനിലാവ് തീര്‍ത്ത 
കസവിന്റെ കരയുള്ള വെളുത്ത കമ്പളം അവളുടെ കൈകളിലേക്ക് പകര്‍ന്നുനല്‍കി 
ആകാശഗംഗയുടെ ഉള്ളിലേക്ക് ഊളിയിട്ട് കന്മദത്തിന്റെ ഗന്ധമുള്ള പരാഗരേണുക്കള്‍ 
അവന്‍ അവളുടെമേല്‍ വര്‍ഷിച്ചു ഇപ്പോള്‍ അവള്‍ തണുത്തുറഞ്ഞ് പരാഗരേണുക്കള്‍ 
തന്റെ നാഭിയില്‍ പേറി തെല്ല്  മയക്കത്തിലാണ് ഘോരശബ്ദത്തില്‍ മിന്നല്‍പ്പിണറും
ഇടിനാദവും അവളുടെ ഉറക്കംകെടുത്തി 

2012 ജനുവരി 15, ഞായറാഴ്‌ച

"ചെരാത്‌"


"ചെരാത്‌" 

കരിയിലകള്‍ കാല്‍ച്ചിലമ്പ്അണിഞ്ഞ ഒരു മകരമാസം 
ഏതോ പഴങ്കഥയിലെ നൂലാമാലകള്‍ അടുക്കിപ്പിറക്കുകയാണ് അവളുടെ മനസ്സ് 
അങ്ങ് ചക്രവാളസീമയില്‍ മുടിയാട്ടം കഴിഞ്ഞ കളംപോലെ പല വര്‍ണ്ണങ്ങള്‍ 
പ്രകൃതി തട്ടിതൂകിയിട്ടിരിക്കുന്നു കടല്‍ക്കരയില്‍നിന്നും അല്‍പ്പം ദൂരെമാറി 
അസ്തമിക്കുന്ന സൂര്യനെനോക്കി അവള്‍ ഇരുന്നു തൊട്ടടുത്ത്‌ മണലില്‍ നിന്ന് മകന്‍ 
കാക്കയും,ശഖും പണിപ്പെട്ടു കൈക്കലാക്കുന്നു ഓരോ പുതിയ തരിയും 
ശേഖരിക്കുമ്പോഴും കൈകളില്‍ നിന്നും അടുത്തത് നിലത്തു വീണുകൊണ്ടേയിരുന്നു 

    പുഴുക്കുത്തേറ്റ മനസ്സില്‍ ഒരു മന്നാമിനുങ്ങ് ചെറുവെട്ടം കൊളുത്തിവെച്ചു 
ആ പ്രകാശം അസ്തമന സൂര്യന്റെ പ്രഭയെക്കാളും ഉയര്‍ന്ന് ചെറിയ ബള്‍ബുകള്‍ 
കൊണ്ടലങ്കരിച്ച വീട്ടു മുട്ടത്തു വന്നുനിന്ന് നൃത്തമാടി അവിടെയിന്ന് സന്തോക്ഷത്തിന്റെ 
പൂത്തിരികത്തിച്ച്‌ കുട്ടികള്‍ ചുറ്റിനും ഓടിക്കളിക്കുന്നു വിരുന്നുകാരുടെ കൈകളില്‍ 
ഓരോ സമ്മാനപ്പൊതികള്‍ കൂട്ടുകാരികള്‍ കാതില്‍ കിന്നാരം പറയുന്നു 
മറുപടി ഒരു ചിരിയില്‍ അല്ലെങ്കില്‍ നാണംകൊണ്ട് കൂമ്പിച്ച കണ്ണുകള്‍ ഒരു പ്രത്യേക 
ആംഗിളില്‍ നോക്കി അവരോടുള്ള പ്രതിക്ഷേധം അവള്‍ പ്രകടമാക്കി 
       

2012 ജനുവരി 1, ഞായറാഴ്‌ച

"മുക്കുവനും ഭൂതവും"


"മുക്കുവനും ഭൂതവും" 

ചെറുകലത്തില്‍ അടുപ്പിലിരിക്കുന്ന വെള്ളത്തിന്‌ ചുറ്റും 
വട്ടമിട്ടിരിക്കുന്ന പൈതങ്ങള്‍ നാലും 
കരഞ്ഞ്കലങ്ങി മൂക്കൊലിപ്പിച്ചിരിക്കുന്ന കുട്ടിയുടെ മൂക്ക് 
തന്റെ കൈകള്‍കൊണ്ട് പിടിച്ച് ഉടുത്തിരിക്കുന്ന ലുങ്കിയുടെ 
ഇരുവശവും തുടച്ച് ചുമലില്‍കിടന്നിരുന്ന തുണിയെടുത്ത്  
കുട്ടിയുടെ മുഖവും തുടച്ച് അമ്മ പറഞ്ഞു 
"മോന്‍ കരയണ്ടാട്ടോ മീനും,അരിയും,നിനക്കുള്ള മിഠായിയുമായി 
അപ്പന്‍ ഇപ്പോഴെത്തും" 

2011 ഡിസംബർ 19, തിങ്കളാഴ്‌ച

"അന്തരാളം"



"അന്തരാളം" 
മഞ്ഞുതുള്ളികള്‍ പറ്റിപ്പിടിച്ചിരിക്കുന്ന പുല്‍മേട്‌ 
വളരെ  ദൂരെയല്ലാതെ കുന്നിന്റെമുകളില്‍ ഒരു വന്മരം 
പ്രകൃതിക്ക്  മഞ്ഞയും,പച്ചയും, ഓറഞ്ചും 
കൂടിക്കലര്‍ന്ന ഒരു ആകര്‍ഷണീയ ഭാവം 
ഞാന്‍ അവളുടെ മടിയില്‍ തലവെച്ച് കിടക്കുകയാണ് 
എന്‍റെ നോട്ടം ആ വന്‍മരത്തില്‍ തത്തിക്കളിക്കുന്ന 
പക്ഷികളിലായിരുന്നു എന്‍റെ മുഖത്തു'തന്നെ നോക്കിയിരുന്ന്
എന്‍റെ മുടിഇഴകള്‍ വിരലുകള്‍കൊണ്ട് തഴുകുന്നതിനിടയില്‍
അവള്‍ ചോദിച്ചു 
"എന്താ നോക്കുന്നത്"

2011 നവംബർ 29, ചൊവ്വാഴ്ച

പെയ്തൊഴിഞ്ഞ തുലാ'മഴയില്‍..."


പെയ്തൊഴിഞ്ഞ തുലാ'മഴയില്‍..."
ഒരു തുലാമാസം മേഘ'ത്തലപ്പില്‍നിന്നും ഇട'ക്കണ്ണിട്ട് സൂര്യന്‍ ഒന്നൊളിഞ്ഞു'നോക്കി 
മഴ'തോര്‍ന്നു എന്ന് വിചാരിച്ചതാണ് വീണ്ടും കാര്‍മേഘം ഉരുണ്ടുകൂടുന്നു 
തലയില്‍ കെട്ടിയിരുന്ന തോര്‍ത്തുമുണ്ട് കയ്യിലേക്കെടുത്തു അതില്‍ പൊതിഞ്ഞ്'വെച്ചിരുന്ന 
ബീഡിയില്‍ നിന്നും ഒരെണ്ണം'എടുത്ത് ചുണ്ടത്ത് വെച്ച് കത്തിക്കാന്‍ തുടങ്ങുമ്പോഴാണ് 
പുറകില്‍നിന്നും ഒരു വിളി 
"ഗോപിയേ; തോണി പുറപ്പെടാറായോ?"
അയാള്‍ തിരിഞ്ഞുനോക്കി 

2011 നവംബർ 17, വ്യാഴാഴ്‌ച

"പൈതൃകം പടിയിറങ്ങുമ്പോള്‍"


"പൈതൃകം പടിയിറങ്ങുമ്പോള്‍"
"ഹസ്ബീ റബ്ബീ ജെല്ലള്ളാ
മാഫീ ഖല്‍ബീ ഹൈറ്ള്ളാ
നൂറ്മുഹമ്മദ്‌ സ്വല്ലള്ളാ
ഹക്ക് ലായിലാഹാ ഇല്ലള്ളാ"
ആ അരച്ചുവരില്‍ കാലും നീട്ടി അതിനുമുകളില്‍ കയറിയിരുന്ന് കാലുകള്‍
ഒരു പ്രത്യേക താളത്തില്‍ ഇളക്കി ഉമ്മുമ്മ നീട്ടിപാടുകയാണ്
ഇടയ്ക്കിടയ്ക്ക് അകത്തേക്ക്നോക്കി
"മോനേ ....പൊടി'മോനേ ഇവിടെ വാ;

2011 നവംബർ 7, തിങ്കളാഴ്‌ച

"വീണ്ടും മുല്ല പൂത്തു പക്ഷേ........"


"വീണ്ടും മുല്ല പൂത്തു പക്ഷേ........"
ഒരു  വെളുപ്പാന്‍ കാലം ഉമ്മ അടുക്കളയില്‍ നിന്നും വിളിക്കുകയാണ്‌
"മോനേ.......;മോനേ........;
ഡാ ...എഴുന്നേറ്റെ പെട്ടെന്ന്"
ഈ ഉമ്മ ഇങ്ങനാണ് ഒന്ന് ഉറങ്ങാനും അനുവദിക്കില്ല
ഞാന്‍ പുതപ്പ് ഒന്നുകൂടി വലിച്ച്മൂടി കാലെല്ലാം മടക്കി കുട്ടികള്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍
കിടക്കുന്നത്പോലെ ചുരുണ്ട് കൂടി
"മോനേ...."
"എന്താ; എന്നെ ഉറങ്ങാന്‍ അനുവതിക്കില്ലേ?"
"നീ അപ്പുറത്ത് 'ഉഷയോട് ചെന്ന് പറയുക കുറച്ചു കറിവേപ്പില പൊട്ടിച്ച് തരാന്‍"
"കുറച്ചു കഴിയട്ടെ"
"നേരം ആറ് മണിയായി; നീ മദ്രസയില്‍ പോകുംമുമ്പ് അത് വാങ്ങിക്കൊണ്ടു തരാനാ പറയുന്നത്"

2011 ഒക്‌ടോബർ 11, ചൊവ്വാഴ്ച

എന്റെ ബാല്യകാല സഖി


എന്റെ ബാല്യകാല സഖി 


ബല്‍കീസ്  റാണി'യെയും റാണിയുടെ കൊട്ടാരവും  കണ്ട   
ഹുദ്-ഹുദ   (മരംകൊത്തി) സുലൈമാനോട്‌  പറഞ്ഞു  
"അവളുടെ  അത്രയും  സൌന്ദര്യമുള്ള വേറൊരു പെണ്ണിനേയും   
ഞാന്‍  ഒരു  ദേശത്തും  കണ്ടിട്ടില്ല;  അവളുടെ സിംഹാസനം  ആണെങ്കില്‍  
മുത്തും,  പവിഴവും, കൊണ്ട് സ്വര്‍ണ്ണത്തില്‍ ഉണ്ടാക്കിയതാണ്  
അവളുടെ  കൊട്ടാരമോ? 
"നിര്‍ത്തുക"
സുലൈമാന്‍ അട്ടഹസിച്ചു എന്നിട്ട്  ഹുദ്-ഹുദയുടെ കഴുത്തിലേക്ക്‌ പിടിച്ചു  
"നീ  പറയുന്നത് കളവെങ്കില്‍ നിന്നെ ഞാന്‍ ഒരു പാഠം പഠിപ്പിക്കും;
നിന്റെ  കഴുത്  പിടിച്ച് ഒടിച്ച്  കൊന്നുകളയും"
എന്നിട്ട്  അവനെ അന്തരീക്ഷത്തിലേക്ക് ഒരു ഏറു 
അവന്‍  പറന്നുചെന്ന്   അടുത്ത ജനാലയില്‍  സ്ഥാനംപിടിച്ചു  
തന്റെ  ചുണ്ടുകൊണ്ട്  ഇളകിയ  തൂവലുകള്‍  നേരെയാക്കി  
 സുലൈമാനെ  ഭയത്തോടെ  നോക്കി 

2011 സെപ്റ്റംബർ 27, ചൊവ്വാഴ്ച

അങ്ങനെ ഒരു ജൂണ്‍ മാസത്തില്‍.........


അങ്ങനെ ഒരു ജൂണ്‍ മാസത്തില്‍.........


അന്ന് ഒരു മേയ് മാസം ഭാര്യ എന്നും പറയുന്നത് ഒരേ കാര്യം 
എന്തെന്നോ മകനെ നഴ്സറിയില്‍ പഠിക്കാന്‍ അയക്കണം 
അവന് നാല് വയസ്സായി.അവനെയും എന്നെയും ഒന്നിച്ചു കാണുംപോഴെല്ലാം 
എന്റെ കൂട്ടുകാര്‍ക്കും, നാട്ടുകാര്‍ക്കും. ഒന്നേ ചോദിക്കാനുള്ളു 
"ഇവനെ എന്തേ സ്കൂളില്‍ അയക്കുന്നില്ല"
"അയക്കണം,നാല് വയസ്സ് ആകുന്നതല്ലേയുള്ളൂ"

2011 സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

കലികാലം (കവിത)


കലികാലം (കവിത)

ഞാനോ പാവം ഒന്ന് ചിരിക്കട്ടെ
നാറുന്നു എന്റെ ഉടലാകെ
നാണംകെട്ട എന്റെ ചിന്തകള്‍
നോവായ്‌ പേറുന്നു നീറുന്നു

രക്ഷകര്‍ കൊല്ലുന്നു വിഷം തളിച്ച്
രക്ഷകന്‍ കാണുന്നോ ചിരിക്കുന്നോ
അറിവ് കൂടുന്നു അകലം അടുക്കുന്നു
അന്ധകര്‍ അടുത്ത് കുമ്പ കുലുക്കുന്നു

അരുതേ എന്നെ പേടാക്കി കുരുടാക്കി
തെരുവിന്റെ മൂലയില്‍ തള്ളല്ലേ
കൊല്ലുക ഒറ്റയടിക്കെന്നെ
നാളെ നിന്റെ കണ്ണ് തുറക്കുമോ

പീളപിടിച്ച നിന്റെ കണ്ണുകള്‍
മനുഷ്യനെ കാണാത്ത കുരുടന്‍ ഭരിക്കട്ടെ
ഇനിയും തിരിയും അച്ചുതണ്ടില്‍ ഭൂമി
പിന്നെയും വരും ദുര്‍ഭൂതം

അവനും കൊല്ലും അവനോ തിന്നില്ല
അമ്മയ്ക്കുവേണ്ടി പൊലിഞ്ഞ മകന്റെ
ശവം പൊതിയാനും സന്തോഷം പറ്റും
കാലം കഴിക്കാം ചാപിള്ള പേറാം

ചാക്കില്‍ ശാസ്ത്രം ചുമന്നങ്ങുപോകാം
വരില്ല അമ്മേ വരില്ല ആരും
മനുഷ്യനെ മനുഷ്യനായ് കാണുന്ന ആരും
നെരിപ്പോട് നെഞ്ചില്‍ കത്തുന്നു പോലും

തെണ്ടി നടക്കാം പുഞ്ചിരി തൂകാം
വോട്ട് പിടിക്കാന്‍ മറ്റൊരു പാര്‍ട്ടി
കാലമേ നിന്നോട് ഞാനെന്തുച്യ്തു
പിറവിക്കുമുന്നേ പേടായോ പൈതല്‍ 

2011 സെപ്റ്റംബർ 17, ശനിയാഴ്‌ച

വിശക്കുന്നവന്റെ നിധി


വിശക്കുന്നവന്റെ നിധി 

കരുണയില്ലാത്തൊരു മാനവാ നില്ലടോ
കാരുണ്യം എന്തെന്നറിയില്ലേ ചൊല്ലടോ
കാഴ്ചകള്‍ മങ്ങി തിമിരം പിടിച്ചുവോ 
നേര്‍ച്ചകള്‍ കുന്നായ് ഒരുമിച്ച് കൂട്ടിയോ 

മുസ്തഫയുടെ നിധി


മുസ്തഫയുടെ നിധി 
ഈ കഥ നടക്കുന്നത് പണ്ടാണ് എന്നുവെച്ചാല്‍ വളരെ പണ്ട്
ഉമ്മ അടുക്കളക്ക് പുറകുവശത്ത് മത്സ്യം വൃത്തിയാക്കുകയാണ് 
അയല്‍ വീടുകളില്‍ ഉള്ളതും സ്വന്തം വീട്ടിലുള്ളതുമായ സകലമാന പൂച്ചയും, പട്ടിയും,

"തിങ്കള്‍"



"തിങ്കള്‍"
"പതിന്നാല് രാവുകള്‍ കത്തുന്നു തിങ്കളേ

പതിന്നാല് രാവുകള്‍  ഉരുകുന്നു തിങ്കളേ

 ഇവ്വിധം കത്തിയും ഉരുകിയും തീര്‍ന്നിട്ട്

ഒരുനാള്‍ തമസ്സി'നെ പുണരുന്നോ തിങ്കളേ"

"അവള്‍"



"അവള്‍"
പട്ടുടയാട അഴിച്ചൂ വാനം 
കൂരിരുള്‍ താനേ അണയുന്നു 
പൊട്ടില ഒന്നില്‍ ശയ്യയൊരുക്കി 
പെട്ടന്നൊരു'കിളി വരവായി 

"നഷ്ട സ്വപ്നം"


"നഷ്ട സ്വപ്നം" 
മൌനമായ് നിറയുന്നു വേദന ഉള്ളിലായ്-എന്‍ 
രോദനം കേള്‍ക്കുന്നോ കൂട്ടുകാരീ 
കാലത്തിന്‍ കയ്യിലായ് അന്ന് ഞാന്‍ വെച്ചൊരു-
നീലപ്പൂ ആകെ ചുവന്നുപോയി 


തുള്ളിക്കളിച്ചു നാം ഓടി നടന്നൊരാ-
പാടവരമ്പോ വരണ്ട് പോയി 
കാലം പറഞ്ഞ ആ പാട്ടിന്റെ ഈരടി 
കേട്ടത് പോലും മറന്നുപോയി

കണ്ണുകള്‍ കൊണ്ട് നാം ചിത്രം വരച്ചതും 
ചിത്തത്തില്‍ മൊത്തം അടര്‍ന്ന്പോയി
അല്ലിയും മുല്ലയും കൊണ്ട് നാം കോര്‍തൊരാ 
മാല്യങ്ങളൊക്കെ കരിഞ്ഞ് പോയി 

കത്തുന്ന ചൂടിനാല്‍ കൊത്തി നാം ശില്പങ്ങള്‍ 
കണ്ണീര്‍ മഴയില്‍ അലിഞ്ഞ് പോയി 
അരികത്ത്‌ നിന്ന് കൈമാറിയ സ്വപ്‌നങ്ങള്‍ 
അഗ്നിതന്‍ നടുവില്‍ പതിച്ച് പോയി

ഓര്‍ക്കുവാന്‍ നൊമ്പരം ഏറെയാണെങ്കിലും 
പാര്‍ക്കുന്നു നെഞ്ചകം തന്നിലെന്നും 
പൊയ്പ്പോയ കാലം കവര്‍ന്നോരാ മാധുര്യം 
തെല്ല് കയ്പ്പായ് കിടക്കട്ടേ എന്നുമെന്നും.

"നിനക്കായ്"





"നിനക്കായ്"
ഞാനൊരു ഉപാസകന്‍ സഖീ
സകലേശന്‍ പടച്ചുനിന്നെ തവിഷം തന്നില്
തദനന്തരം നിന്നെ ഇണയാക്കി തന്നവന്തല്ലജം പോലുള്ള നിന്‍ അധരവും

വ്യഥ






വ്യഥ

"അരണ്യ)നി  ഒന്നങ്ങടിച്ചുവീശി
ആഴിതന്‍ രൂപം ഉറഞ്ഞുതുള്ളി
ആയം അറിയാതെ തോണി തുഴഞ്ഞു ഞാന്
ആര്‍ക്കലിതന്നില്‍ പതിച്ച്പോയി

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...