2012, ജനുവരി 30, തിങ്കളാഴ്‌ച

നിറമില്ലാത്ത വെളിച്ചങ്ങള്‍ക്ക് പറയാനുള്ളത്



നിറമില്ലാത്ത വെളിച്ചങ്ങള്‍ക്ക് പറയാനുള്ളത്
അന്തി മയങ്ങിയപ്പോള്‍ തുടങ്ങിയ മഴ തന്നെ...മഴയുടെ സംഗീതത്തിനൊത്ത്
നല്ല മിന്നലിന്റെ പ്രകാശം ഏറി വരും പോലെ..മിന്നല്‍ വന്നു തൊട്ടുരുമ്മുന്നു എന്ന് തോന്നിയപ്പോള്‍ തന്നെ
തല കമ്പിളി പുതപ്പിനകത്തേക്ക് ഒച്ചിഴയും പോലെ നുഴഞ്ഞു കയറി...
"ടക്ക് ......ടക്ക്....ടക്ക്..."
എന്റെ മേലേക്ക് രണ്ടു മൂന്നു തുള്ളി വെള്ളം ഇറ്റു വീണു
പതിയെ തലയുടെ മുകള്‍ഭാഗത്ത്‌ വെച്ചിരുന്ന മണ്ണെണ്ണവിളക്ക്
പരതിനോക്കി.. കൈതട്ടി മറിഞ്ഞ വിളക്കില്‍ നിന്നും മണ്ണെണ്ണയുടെ രൂക്ഷഗന്ധം
അവിടമാകെ പരന്നു.
അടുത്ത പുരയില്‍നിന്നും തീപ്പെട്ടി ഉരക്കുന്ന ശബ്ദം
ഒപ്പം ഉപ്പയുടെ ചുമയും ബീഡിപ്പുകയുടെ മണവും
"ടപ്പ്........ടപ്പ്.......ടപ്പ്......."

2012, ജനുവരി 21, ശനിയാഴ്‌ച

ഊഴി


ഊഴി 
തീരത്തേക്ക് അടിച്ച് വീശുന്ന കാറ്റിന് കരയോട് പറയാന്‍ സങ്കടങ്ങള്‍ ഏറെ 
ജെലത്തിന് മുകളില്‍ക്കൂടി മാത്രം സഞ്ചരിച്ച്  തണുത്ത് വിറങ്ങലിച്ച് 
ഒന്ന് പുതയ്ക്കാന്‍ കടലില്‍ മരങ്ങളും,മലകളും ഇല്ലല്ലോ! 
അവസാനം കരയുടെ അടിവയറ്റില്‍ ചേര്‍ന്ന് കിടന്ന് അവന്‍ കണ്ണുനീര്‍ വാര്‍ത്തു
കണ്ണിലെ ഉപ്പുനീരുകള്‍ തീര്‍ത്ത ഒഴുക്കില്‍ അവള്‍ അലിഞ്ഞലിഞ്ഞ്
അവനിലേക്ക്‌ ലയിച്ച്ചേര്‍ന്നു.
                 
                      ഇപ്പോള്‍ അവനില്‍ നിന്നും അവളെ വേര്‍പിരിക്കുക അസാധ്യം 
കടല്‍തിരകള്‍ അവളുടെ ശരീരത്തിലേല്‍പ്പിച്ച വടുക്കള്‍ കാലത്തിന്റെ നെരിപ്പോടില്‍ 
ഉരുക്കി അവന്റെ കൈകളില്‍ അവള്‍ അണിയിച്ചു. അവനോ വെള്ളിനിലാവ് തീര്‍ത്ത 
കസവിന്റെ കരയുള്ള വെളുത്ത കമ്പളം അവളുടെ കൈകളിലേക്ക് പകര്‍ന്നുനല്‍കി 
ആകാശഗംഗയുടെ ഉള്ളിലേക്ക് ഊളിയിട്ട് കന്മദത്തിന്റെ ഗന്ധമുള്ള പരാഗരേണുക്കള്‍ 
അവന്‍ അവളുടെമേല്‍ വര്‍ഷിച്ചു ഇപ്പോള്‍ അവള്‍ തണുത്തുറഞ്ഞ് പരാഗരേണുക്കള്‍ 
തന്റെ നാഭിയില്‍ പേറി തെല്ല്  മയക്കത്തിലാണ് ഘോരശബ്ദത്തില്‍ മിന്നല്‍പ്പിണറും
ഇടിനാദവും അവളുടെ ഉറക്കംകെടുത്തി 

2012, ജനുവരി 15, ഞായറാഴ്‌ച

"ചെരാത്‌"


"ചെരാത്‌" 

കരിയിലകള്‍ കാല്‍ച്ചിലമ്പ്അണിഞ്ഞ ഒരു മകരമാസം 
ഏതോ പഴങ്കഥയിലെ നൂലാമാലകള്‍ അടുക്കിപ്പിറക്കുകയാണ് അവളുടെ മനസ്സ് 
അങ്ങ് ചക്രവാളസീമയില്‍ മുടിയാട്ടം കഴിഞ്ഞ കളംപോലെ പല വര്‍ണ്ണങ്ങള്‍ 
പ്രകൃതി തട്ടിതൂകിയിട്ടിരിക്കുന്നു കടല്‍ക്കരയില്‍നിന്നും അല്‍പ്പം ദൂരെമാറി 
അസ്തമിക്കുന്ന സൂര്യനെനോക്കി അവള്‍ ഇരുന്നു തൊട്ടടുത്ത്‌ മണലില്‍ നിന്ന് മകന്‍ 
കാക്കയും,ശഖും പണിപ്പെട്ടു കൈക്കലാക്കുന്നു ഓരോ പുതിയ തരിയും 
ശേഖരിക്കുമ്പോഴും കൈകളില്‍ നിന്നും അടുത്തത് നിലത്തു വീണുകൊണ്ടേയിരുന്നു 

    പുഴുക്കുത്തേറ്റ മനസ്സില്‍ ഒരു മന്നാമിനുങ്ങ് ചെറുവെട്ടം കൊളുത്തിവെച്ചു 
ആ പ്രകാശം അസ്തമന സൂര്യന്റെ പ്രഭയെക്കാളും ഉയര്‍ന്ന് ചെറിയ ബള്‍ബുകള്‍ 
കൊണ്ടലങ്കരിച്ച വീട്ടു മുട്ടത്തു വന്നുനിന്ന് നൃത്തമാടി അവിടെയിന്ന് സന്തോക്ഷത്തിന്റെ 
പൂത്തിരികത്തിച്ച്‌ കുട്ടികള്‍ ചുറ്റിനും ഓടിക്കളിക്കുന്നു വിരുന്നുകാരുടെ കൈകളില്‍ 
ഓരോ സമ്മാനപ്പൊതികള്‍ കൂട്ടുകാരികള്‍ കാതില്‍ കിന്നാരം പറയുന്നു 
മറുപടി ഒരു ചിരിയില്‍ അല്ലെങ്കില്‍ നാണംകൊണ്ട് കൂമ്പിച്ച കണ്ണുകള്‍ ഒരു പ്രത്യേക 
ആംഗിളില്‍ നോക്കി അവരോടുള്ള പ്രതിക്ഷേധം അവള്‍ പ്രകടമാക്കി 
       

2012, ജനുവരി 1, ഞായറാഴ്‌ച

"മുക്കുവനും ഭൂതവും"


"മുക്കുവനും ഭൂതവും" 

ചെറുകലത്തില്‍ അടുപ്പിലിരിക്കുന്ന വെള്ളത്തിന്‌ ചുറ്റും 
വട്ടമിട്ടിരിക്കുന്ന പൈതങ്ങള്‍ നാലും 
കരഞ്ഞ്കലങ്ങി മൂക്കൊലിപ്പിച്ചിരിക്കുന്ന കുട്ടിയുടെ മൂക്ക് 
തന്റെ കൈകള്‍കൊണ്ട് പിടിച്ച് ഉടുത്തിരിക്കുന്ന ലുങ്കിയുടെ 
ഇരുവശവും തുടച്ച് ചുമലില്‍കിടന്നിരുന്ന തുണിയെടുത്ത്  
കുട്ടിയുടെ മുഖവും തുടച്ച് അമ്മ പറഞ്ഞു 
"മോന്‍ കരയണ്ടാട്ടോ മീനും,അരിയും,നിനക്കുള്ള മിഠായിയുമായി 
അപ്പന്‍ ഇപ്പോഴെത്തും" 

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...