2018, മാർച്ച് 26, തിങ്കളാഴ്‌ച

"കാഴ്ച്ചകള്‍ക്കുമപ്പുറം"

"കാഴ്ച്ചകള്‍ക്കുമപ്പുറം"
സൂര്യന്‍ അസ്തമിക്കുന്ന
മഞ്ഞ വെളിച്ചത്തിനടുത്താണ്
സ്വര്‍ഗ്ഗം, ഒരായിരം മാലാഖമാര്‍ 
ദൈവസന്നിധിയില്‍
ഖവാലി പാടി പ്രപഞ്ച രഹസ്യത്തിലെ
ഉരുക്കഴിക്കുന്ന സംഗമസ്ഥാനം...!

രാപ്പറവ കൂടുക്കൂട്ടാന്‍ ഇണയെത്തിരയുന്നതും
കവിഭാവനയ്ക്ക് നിറം പകരാന്‍ മനസ്സ്
ഊര്‍ന്നിറങ്ങുന്നതും ദൂരെ ആകാശ ശൈലത്തിലെ
മഞ്ഞവെളിച്ചത്തിനുള്ളിലാണ്...!
റൂഹുകള്‍ പെരുന്നാളുകൂടാന്‍
ബറാഅത്ത്'രാവില്‍ ഒത്തുകൂടുന്നതും
പിറവിക്കുമുന്നെ പൊക്കിള്‍ക്കൊടി
അറുത്ത്‌മാറ്റിയ കുഞ്ഞുങ്ങള്‍
പാവക്കുട്ടിയെ തേടുന്നതും
ആ മഞ്ഞവെളിച്ചത്തിനുള്ളിലാണ്...!
വിരിയാതെപോയ പ്രണയപുഷ്പങ്ങളെ
തഴുകിത്തലോടി തൈലം പൂശുന്ന
മാലാഖമാരും
കരിഞ്ഞുണങ്ങിയ സ്വപ്നങ്ങളെ
തഴുകിത്തലോടുന്ന ഗസ്സല്‍ ഗായകരും
അമൃത്കടയുന്നത്
ആ മഞ്ഞ വെളിച്ചതിനുള്ളിലാണ് ...!
നീ എന്നെ തിരയുന്നതും
കാറ്റെടുത്ത നിന്റെ തട്ടം ഞാന്‍
തിരയുന്നതും .........
കണ്ണുനീരില്‍ കുതിര്‍ന്നുപോയ
സുറുമ കറുത്ത ഗുല്‍മോഹര്‍ വിരിയുന്ന
പൂന്തോട്ടമാകുന്നതും .......ആ മഞ്ഞവെളിച്ചത്തിനുള്ളിലാണ് ....!

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...