2014, ജൂൺ 11, ബുധനാഴ്‌ച

ദൈവവും മനുഷ്യനും



വന്നാന്‍ ഒരുത്തന്‍ വിമാനമേറി
പൊന്നാംഅവളോ കടന്നുരേഖ
ചൊന്നാന്‍അവന്‍ തോനമന്ത്രംഅപ്പോള്‍
ഏറ്റിക്കൊണ്ടാന്‍ അവളെ വിമാനമൊന്നില്‍

പെണ്ണാം അവളോ മറന്നുപോയി -തന്റെ
പ്രാണനാം പതിപോയി മാന്‍പിടിപ്പാന്‍
ആണാംമനുജനോ ഓര്‍ത്തതില്ല
തന്റെ ജേഷ്ട്ടന്‍മൊഴിഞ്ഞുള്ള കാര്യമപ്പോള്‍

രാക്ഷസന്‍ മോഹിച്ച കാട്ട്പെണ്ണേ
നിന്റെവീടങ്ങ്‌ ജനകന്റെ കൊട്ടാരമോ
എന്തിനുനീയീവിമാനമേറി
തെല്ല്മന്ത്രത്തില്‍നീയങ്ങുവീണുപോയോ

കടലുകള്‍താണ്ടിപറന്നുചെന്ന്-പെണ്ണെ
നേരേഇറക്കിനാന്‍കോട്ടതന്നില്‍
കാവലോവെച്ചവന്‍ കൂട്ടമായി
തോഴികളായിരം വേറയായി
ആളെയുംകൂട്ടിക്കടന്നുചെന്നു
തീര്‍ത്തവന്‍ നല്ലോരുപാലംഅപ്പോള്‍
കണ്ടാന്‍അവന്തലപത്തുംഅപ്പോള്‍
ഉടന്‍ക്കൊന്നാനവന്റെ ശിരസ്സ്‌അറുത്തു

പെണ്ണാം അവളെയും കണ്ടെടുത്തു
ചെന്നാനവനോ പിറന്നിടത്ത്
മാലോകരൊക്കയും ചൊല്ലിയപ്പോള്‍
കേട്തീര്‍ക്കണം നീയോ തീകടന്ന്

അഗ്നിപരീക്ഷ കടന്ന്‌പെണ്ണ്‌
ചങ്ക്പൊട്ടിപ്പറഞ്ഞവള്മാരനോട്
വേണ്ടയെനിക്കിനിനിന്നെവേണ്ട
ഇത്തരംആന്തുണപറ്റെവേണ്ട

പാവം ഞാനോ എന്തറിഞ്ഞു
ആരാണ്കേമന്‍ നേരറിഞ്ഞു
ചത്തവന്‍തന്നെ ദൈവംഎന്നോ
കൊന്നവന്‍ആണോ മനുഷ്യനെന്നോ

പാലംപടുത്തവന്‍ കുഞ്ഞനല്ലേ
വാനില്‍ പറന്നവന്‍ ദൈവമല്ലേ
തന്ത്രം മെനഞ്ഞവന്‍ കൊച്ചനല്ലേ
മന്ത്രം പറഞ്ഞവന്‍ മെച്ചനല്ലേ

ഭാരതം എന്നുമെന്‍ അമ്മയല്ലേ
ഓരോ മനുഷ്യരും സോദരല്ലേ
ദൈവത്തെ കൊന്നതും നമ്മളല്ലേ
ജാതിപറഞ്ഞതും തമ്മിലല്ലേ

അഗ്നികള്‍ വീണ്ടും ഒരിങ്ങിടുന്നു
ദിക്കുകള്‍ മൊത്തം വെടിച്ചിടുന്നു
അമ്മയോ ഇന്നും കരഞ്ഞിടുന്നു
കുഞ്ഞനോ ഇന്നും ചിരിച്ചിടുന്നു

മാടനും മറതയും നിന്റതല്ലേ
രാമനും സീതയും എന്റതല്ലേ
ചുടലയും യക്ഷിയും നിന്റതല്ലേ
വിഷ്ണുവും ദേവിയും എന്റതല്ലേ

പണിയനും തോട്ടിയും നിങ്ങളല്ലേ
മാനംവെടിഞ്ഞതും നിങ്ങളല്ലേ
മണ്ണും മനുഷ്യരും ഞങ്ങളല്ലേ
പണ്ഡിതന്‍മാരെല്ലാം ഞങ്ങളല്ലേ.

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...