2012, ഡിസംബർ 27, വ്യാഴാഴ്‌ച

"ഞാന്‍ എന്താ ഇങ്ങനെ" ( ചിന്തകള്‍ )

"ഞാന്‍ എന്താ ഇങ്ങനെ" ( ചിന്തകള്‍ )




തെരുവുകള്‍ കത്തട്ടെ, ലോകസഭ സ്തംഭിക്കട്ടെ ;ഭരണം മാറട്ടെ
ഈ അടുത്തകാലത്തായി സ്ത്രീകള്‍ ഒരുപാട് വളര്‍ന്നു
അതെന്താ ഇപ്പോള്‍ ഇങ്ങനെ? ഈ രചനയുടെ തലക്കുറിപോലെ ഞാന്‍ എന്താ ഇങ്ങനെ


ഇപ്പം കാര്യത്തിലേക്ക് വരാം അങ്ങ് ഡല്‍ഹിയില്‍; പിന്നെ ന്യൂ ഡല്‍ഹിയായി ഇപ്പം ഡല്ലിയോ,
ഡാലിയോ, ദില്ലുവോ അല്ലെ ഈ പേരുകള്‍ എന്തിനാആആആആ മാറ്റുന്നെ
അത് ഞമ്മക്ക് ഇതുവരെയും പുടികിട്ടിയില്ല മോനേ....
അതൊക്കെ അമ്മാവന്റെ ഒരു തമാശയെ
ഒരു പാവം പഞ്ചപാവം പെണ്‍കുട്ടിയെ പറയാന്‍ തന്നെ അറക്കുന്ന പരുവത്തില്‍
ഞാന്‍ സഹതപിക്കുന്നു എനിക്കും ഭാര്യയുണ്ട്,
ഞമ്മന്റെ തലയില്‍ ബീഡരു കെട്ടിവെച്ച എണ്ണമില്ലാത്ത കാമുകിമാരുണ്ട്, അതൊന്നും പോരാഞ്ഞ്
നാഴികക്ക് നാല്പതുവട്ടം നിങ്ങളെപ്പോലെ നിങ്ങളുടെ പെങ്ങന്മാരെപ്പോലെയിരിക്കുന്ന എന്ന് എന്റെ ഭാര്യ പറയുന്ന എന്റെ കുട്ടികളുമുണ്ട്
ഇവരോട് ഒരേ ഒരു അപേക്ഷ ഈശ്വരനാണെ,കര്‍ത്താവിനാണെ,നമ്മന്റെ ജീവനായ
അല്ലാഹുവിനാണെ
പെണ്‍ എന്ന എന്റെ പൊന്ന് കരളുകളെ;
എന്റെ മുത്തുകളെ .....................
പഠിക്കാന്‍ വിട്ടാല്‍ പഠിക്കാന്‍ പോകണം നല്ല വസ്ത്രങ്ങള്‍ തന്നാല്‍ അത് നന്നായി
ശരീരം മറച്ചു ധരിക്കണം


വ്യപിചരിച്ചാല്‍ നല്ല മറയുള്ള സ്ഥലത്ത് മറ്റുള്ളവര്‍ക്ക് പങ്കെടുക്കണം എന്ന് തോന്നാത്ത സ്ഥലത്ത്
ആരും കാണാതെ മാന്യമായിട്ടു നിര്‍വഹിക്കണം; അതിലും ഇരിക്കട്ട് ഒരു മാന്യത
ഞാനായിട്ട് കുറക്കുന്നില്ല

സെക്കന്‍ഷോയും കണ്ടു ബോയ്‌ഫ്രണ്ടിനൊപ്പം രാത്രി ബസ്സ് കാത്തു നീ നില്‍ക്കുമ്പോള്‍
നീ സുരക്ഷിതയായി വീട്ടില്‍ എത്തുമെന്ന് ജെല്ലജെലാലായ പടച്ചവന് പോലും ഒരു ഉറപ്പുമില്ല
മോളെ..................


പപ്പയോടു, ഇക്കയോട്, കാമുകനോട്, ഭര്‍ത്താവിനോട്ക്ഷമിക്കുക !!!
പണ്ട് മുത്തശിമാര് കുട്ടികള്‍ക്ക് കഥ പറഞ്ഞു കൊടുക്കും വേഗം ഉറങ്ങിക്കോ
മാടന്‍ വരും, മാറത വരും ഇവര് രണ്ടു പേരും ആണാണ് ഒന്ന് രണ്ടു സ്ത്രീലിംഗവും ഉണ്ട്
അല്ലാ ; ,, ഈ സ്ത്രീകള്‍ക്കും മുകളില്‍ പറഞ്ഞത് ഉണ്ടോ? ഉണ്ടില്ലേ .....ഞമ്മളെ കാത്തോളണെ
റബ്ബേ ....എന്നെ മാത്രം ഈ ഞമ്മളില്‍ ഒരു പുല്ലിംഗം ...............;! അതിലുമുണ്ട് പറയാന്‍ പാടില്ലാത്തത്


കാര്യം ഇത്രേയുള്ളൂ യക്ഷിയും, രക്ഷസും കുട്ടികളില്‍ അല്‍പ്പം മുലയും തലയും വന്നാലോ
സന്ധ്യക്ക് പുറത്ത് ഇറങ്ങല്ലേ......ഗന്ധര്‍വന്‍മാര്‍ വരും .......
ഇതിലെല്ലാം കാര്യങ്ങളുണ്ട് ഗുണപാഠം ഉണ്ടായിരുന്നു
ചോര കുടിക്കുന്ന മാടനും, മറതയും ആഭാസന്മാരായ, സിഗരറ്റ് വലിക്കുന്ന, മയക്കുമരുന്ന് ഉപയോഗിക്കുന്ന
മനുഷ്യരാണ് അത് നേരിട്ട് കുട്ടികളോട് പറയാന്‍ അവര്‍ക്ക് മടിയാണ് അതിന്റെ കുറുക്കു വഴിയാണ് കഥകള്‍
ഗന്ധര്‍വന്‍മാര്‍ പ്രണയിച്ച് എല്ലാം കവര്‍ന്നു അവസാനം വലിച്ചെറിയുന്ന കാമുകമാരാണ് .
ആണ്‍ കുട്ടികളും സന്ധ്യ കഴിഞ്ഞാല്‍ പുറത്ത് പോകരുത് അവര്‍ക്കും ചോരകുടിക്കുന്ന
യക്ഷിയും രക്ഷസ്സും കാത്തിരിപ്പുണ്ട്
ഇതൊക്കെ വായിച്ചിട്ട് ഒന്നും മനസ്സിലായില്ല അവിടെയും ഇവിടെയും തൊടാതെ
എന്ത് എഴുത്ത് എന്ന് വേണമെങ്കില്‍ ചോദിക്കാം അതൊക്കെ ഉചിതംപോലെ
ആര്‍ക്കും ഒന്നും മനസ്സിലായില്ലേ ...
നേരം സന്ധ്യയായി വീട്ടില്‍ പോടീ ....
എടാ.....വീട്ടില്‍ പോടാ.....ചോദിക്കാനും പറയാനും ആരുമില്ലേ ......അതന്ന.


പോവൂല്ല അല്ലെ വേണ്ട നമ്മുടെ നാടിനെ കുട്ടിച്ചോര്‍ "ആക്കരുത്"
ബിരിയാണി കിട്ടിയില്ലെങ്കിലും നമ്മുടെ സര്‍ക്കാര്‍ 18 'രൂപാ'യ്ക്ക് 25 കിലോ
'അരി' കൊടുക്കാന്‍ പോകുന്നു എന്താ? വേണോ? ......
എന്റെ നേതാവ്‌ ഘോര...ഘോരം.....പ്രസംഗിക്കുന്നു
"അങ്ങ് രാജ്യ തലസ്ഥാനത്തു ഒരു പെണ്ണിന് സെക്കന്‍ഷോകണ്ട്
ബോയ്‌ഫ്രണ്ടിനൊപ്പം രാത്രി ബസ്സിലിരുന്നു ഒന്ന് സല്ലപിക്കാന്‍ കഴിയാത്ത നാട് ...
ഒരു ഭരണം......ഭൂ.......................തല്ലിപ്പൊളി ഭരണം


പാവം മാടനും, മറതയും
ഇനിയുള്ള കാലം ...........യക്ഷിയും രക്ഷസും വാഴുക
തൊട്ടാല്‍ 5 കൊല്ലം
ഫോട്ടോ എടുത്താല്‍ 5 കൊല്ലം
പഞ്ചാരയടിച്ചാല്‍ 5 കൊല്ലം
സിനിമക്ക് മകളെ വിട്ടാല്‍ ( സെക്കന്‍ഷോയ്ക്ക്) ആണ്‍ പിള്ളേര്‍ക്ക് ജീവപര്യന്തം
"എന്റെ ഭാര്യേ നിന്നെ പീഡിപ്പിച്ച് (അവസാനം നീയും പീഡനം പഠിച്ചു)
രണ്ടു മൂന്നു കൊച്ചുങ്ങളായി ഇനി ഇപ്പോള്‍ നിന്നെ ഒന്ന് തൊടാന്‍ പേടിയാണ്
എടീ........മോളേ എന്ന് സുഖം വരുമ്പോള്‍ വിളിക്കാനും പേടിയാണ്
അഞ്ച് കൊല്ലമാണെ.

2012, ഡിസംബർ 5, ബുധനാഴ്‌ച

കാര്‍പ്പടന്‍ (കവിത)

കാര്‍പ്പടന്‍



കണ്ടകം ഒന്നെന്റെ കാലില്‍ തറച്ചുവോ?
കാര്‍മുകം കൊണ്ടെന്റെ നെഞ്ചും തകര്‍ത്തുവോ?
കാലസ്വരൂപന്‍ വിളിക്കാന്‍ മറന്നുവോ?
കായസ്ഥന്‍ എന്നെ പിരിയാന്‍ മടിച്ചുവോ?


ദീക്ഷയില്ലാത്തൊരു ജാതകം നോക്കിയോ?
ഭാഷയില്ലാത്തൊരു ദേശത്തിലെത്തിയോ?
കീശയില്‍ അഞ്ചെട്ട് തുട്ടുകള്‍ കണ്ടുവോ?
മീശയില്‍ ഏഴെട്ട് വെള്ളിയും വന്നുവോ?


താന്ത്രികനായ ഞാന്‍ താന്ദ്രികനായിതോ?
തോമരം കൊണ്ടെന്റെ തോഷം കളഞ്ഞുവോ?
ദ്രാണം കളഞ്ഞു നീ ദ്രൂണനായ്‌ മാറിയോ?
ധാരകാം കൊണ്ട് നീ ദാഹവും മാറ്റിയോ?


ധൂളിക വന്നെന്റെ കാഴ്ചകള്‍ പോക്കിയോ?
ഗണ്ഡം കുഴിഞ്ഞെന്റെ ഭംഗിയും മാറ്റിയോ?
ഇല്ലില്ല ഈമട്ടിലാണിന്ന് ജീവിതം!
ആര്‍ക്കലി തന്നില്‍ പതിച്ചു ഞാന്‍ ഇവ്വിധം.

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...