2012, ഒക്‌ടോബർ 24, ബുധനാഴ്‌ച

ഒരു ഹജ്ജിന്റെ ഓര്‍മ്മയ്ക്ക്‌ ഉംറയുടെയും


ഒരു ഹജ്ജിന്റെ ഓര്‍മ്മയ്ക്ക്‌ ഉംറയുടെയും


ഇബ്രാഹീം നബിയോട് (അ:) (അബ്രഹാം) അല്ലാഹു പറഞ്ഞു
"എന്റെ ഖലീലേ (കൂട്ടുകാരാ,പ്രിയപ്പെട്ടവനേ) ഈ മക്കാമരുഭൂമിയില്‍ നിന്റെ മകന്‍ ഇസ്മായീലിനെയും കൂട്ടി ലോക ജനതക്കായി
ഒരു ആരാധനാലയം പണിയുക"
ഇബ്രാഹീം നബിയും (അ:) മകന്‍ ഇസ്മായീല്‍ നബിയും (അ:) ചേര്‍ന്ന്
അങ്ങനെ കഹ്ബ നിര്‍മിച്ചു


അടുത്തപടി അല്ലാഹു ഇബ്രാഹീമിനോട് (അ:) പറഞ്ഞു
"ഖലീലെ നീ ആ കാണുന്ന മലയുടെ മുകളില്‍ കയറിനിന്ന് ആളുകളെ വിളിക്കുക തീര്‍ഥാടനത്തിന് നിങ്ങളുടെ
വാഹനങ്ങളിലേറിയും,കാല്‍നടയായും ഇവിടേയ്ക്ക് പുറപ്പെട്ട് വരാന്‍"
ഇതുകേട്ട് ഇബ്രാഹീം
"കാരുണ്യവാനായ സൃഷ്ടാവേ ഈ മരുഭൂമിയില്‍ ഈ മലയുടെ പുറത്തു നിന്നും ഞാന്‍ വിളിച്ചാല്‍
ആരാണ് കേള്‍ക്കുക ഇവിടെ ചുറ്റുവട്ടത്ത് ആരുമില്ലല്ലോ?!!!"
"നീ വിളിക്കുക ഇവിടെ ആളുകളെ എത്തിക്കുക എന്റെ ജോലിയാണ്"
അങ്ങനെ ദൈവകല്‍പ്പനപോലെ അബ്രഹാം വിളിച്ചുപറഞ്ഞു .......
"ലബ്ബയ്ക്കല്ലാഹുമ്മ ലബ്ബയ്ക്ക്
ലബ്ബയ്ക്കലാ ശരീക്കലക്ക ലബ്ബയ്ക്ക്
ഇന്നാല്‍ ഹംദ വ-നിഹ്മത്ത
ലാ ശരീക്കലക്ക്"
"പ്രപഞ്ചനാഥാ........കരുണാനിധിയേ.....നിന്റെ വിളികേട്ട് ഞങ്ങള്‍ ഇതാ.......
തീര്‍ഥാടനത്തിന് പുറപ്പെട്ട് വരുന്നു ഞങ്ങളുടെ പാഥേയം നീ തന്ന അനുഗ്രഹമാണ്
നിച്ചയമായും സര്‍വ്വ സ്തുതിയും നിനക്കാണ്"
ഇങ്ങനെ വിളിച്ചു പറയുമ്പോള്‍ എന്റെ മനസ്സും ശരീരവും ഭാരമില്ലാത്ത ഒരു അബാബീല്‍ (ചെറു കുരുവി) കിളിയുടെ
അവസ്ഥയാണ് പറഞ്ഞറിയിക്കാന്‍ കഴിയാത്ത നിര്‍വൃതി ഒരു മുസ്ലിമിന് ജീവിതത്തില്‍ ഏറ്റവും വലിയ ആഗ്രഹം
ഏതെന്നു ചോദിച്ചാല്‍ അത് ഒരിക്കലെങ്കിലും ആ മഹനീയ ഭൂമിയില്‍ പോയി ഹജ്ജ്‌ ചെയ്യുക എന്നതായിരിക്കും
ഈ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണത്തിലാണ് ഞാന്‍
മക്കയിലെത്തി ആദ്യമായി ആ മഹനീയ മന്ദിരത്തെ കണ്‍പാര്‍ത്തതും എന്റെ ശബ്ദം തെല്ല് ഉച്ചത്തിലായി
"ലബ്ബയ്ക്കല്ലാഹുമ്മ ലബ്ബയ്ക്ക്
ലബ്ബയ്ക്കലാ ശരീക്കലക്ക ലബ്ബയ്ക്ക്.........
അവിടെ ഞാന്‍ ഒരു ഉടുമുണ്ടും, തോളിലൂടി ചുറ്റിയിട്ട മേല്‍മുണ്ടും
മാത്രമായി ഈ ലോകത്തില്‍ ഒന്നും തന്നെ എന്നെ അധിശയിപ്പിക്കുന്നില്ല, ആര്‍ത്തി പിടിപ്പിക്കുന്നുമില്ല
ഞാന്‍ ഇപ്പോള്‍ അവിടത്തെ തിരുസന്നിധിയില്‍ .....
ഇബ്രാഹീം നബി(അ:) മുതല്‍ മുഹമ്മദ്‌ നബി (സ:) വരെ പ്രതിക്ഷിണംവെച്ച തൊട്ടുരുമ്മിയ
ഈ കഹുബയുടെ കില്ലപിടിച്ച് പൊട്ടിക്കരഞ്ഞ് എന്റെ പാപഭാരം ഇറക്കിവെച്ച് ഞാന്‍ ഹറമിനെ-
തവാഫ് (പ്രതിക്ഷിണം) ചെയ്യുമ്പോള്‍ ഹജറില്‍അസ്വദിന്റെ അല്‍പ്പം വലത്തോട്ട് മാറി
മക്കാമിന്‍ ഇബ്രാഹീം (ഇബ്രാഹീം നബിയുടെ പാദം പതിഞ്ഞ സ്ഥലം) ഞാന്‍ ഓടിച്ചെന്ന് പിടിക്കുമ്പോള്‍
ഒരു അറബി ആകാശത്തേക്ക് തന്റെ വലതുകൈയുടെ ചൂണ്ടുവിരല്‍ ആകാശത്തിലേക്ക് ചൂണ്ടി
"അല്ലാഹു അക്ബര്‍ (ദൈവമാണ് വലിയവന്‍ )"
എന്ന് പറഞ്ഞ് എന്നെ താക്കീത് ചെയ്യുന്നു തുടര്‍ന്ന് അദ്ദേഹം പറഞ്ഞു
"ആരാധന ദൈവത്തിന് മാത്രമേ പാടുള്ളൂ "
അതെ ...ഇവിടെ മനുഷ്യന്‍ മനുഷ്യനെ ആരാധിക്കുന്നില്ല ...........മറ്റൊന്നിനേയും.
ഒന്നിലും അവന്‍ ദൈവ ചൈതന്യത്തെക്കാണുന്നില്ല പക്ഷേ................
അവനെ ഒരു പ്രകാശ വലയത്തിലാക്കി ജഗനിയന്താവ് അവന്റെ പ്രകാശത്തിലൂടെ
നേര്‍വഴിക്ക് കൈപിടിച്ച് നടത്തുന്നു ....ആ കൈകളില്‍ അര്‍പ്പിച്ച വിശ്വാസത്തില്‍
ഏഴ് പ്രാവശ്യം കഹുബയെ വലംവെച്ച് അടുത്തപടി "സഫ-മര്‍വ്വ" (രണ്ട് മലകള്‍ അതിന്റെ പേരാണ്)യിലേക്കുള്ള
നടത്തമാണ് ഇടയ്ക്കു ചെറുതായി ഓട്ടവും ഇസ്മായിലിനേയും (അ:) ഹാജറയെയും (റ) (ഹാജര്‍ )
മരുഭൂമിയില്‍ ഉപേക്ഷിച്ച് ഇബ്രാഹീം തിരിഞ്ഞു നടക്കുമ്പോള്‍ ഹാജറ ചോദിച്ചു
"അങ്ങ് പോകുകയാണോ?"
"അതെ, ഹാജറ"
"ഈ കുഞ്ഞിനേയും കൊണ്ട് ഈ മണല്‍ക്കാട്ടില്‍ ഒറ്റയ്ക്ക് ....ഞാന്‍ എങ്ങനെ ജീവിക്കും
ഈ ചുട്ടുപൊള്ളുന്ന ചൂടില്‍ ഞങ്ങള്‍ എങ്ങനെ വിശപ്പും ദാഹവും മാറ്റും"
"ഹാജറാ ഇത് ദൈവത്തിന്റെ നിച്ചയമാണ് .....നോക്കിക്കൊള്ളും അവന്‍ നിങ്ങളെ"
തിരിഞ്ഞുനോക്കാതെ ദൈവകല്പ്പന പ്രകാരം ഇബ്രാഹീം മുന്നോട്ടു നടന്നു.........


കുട്ടി വിശന്നു കരയുമ്പോള്‍ ഈ "സഫ-മര്‍വ്വ" മലകളില്‍ കയറിയാണ് ഹാജറ (റ:)
വല്ല മനുഷ്യരുമുണ്ടോ? അടുത്തെങ്ങാനും കുടിക്കാന്‍ അല്‍പ്പം വെള്ളം കിട്ടുമോ? എന്ന് അന്വേക്ഷിച്ചത്
അങ്ങനെ അന്വേഷിച്ച് ആ പാറമാലകളില്‍ വലിഞ്ഞ് കയറിയതും എന്റെ മനസ്സിലേക്ക് ഓടിയെത്തി
ആ മലകളിലെ കല്ലുകള്‍ എല്ലാം ഇപ്പോള്‍ മിനുക്കി പോളീഷ് ചെയ്തു വെച്ചിരിക്കുകയാണ് ഇപ്പോള്‍
ഇന്ന് ആ മലകളിലേക്കുള്ള കയറ്റവും ശീതീകരിച്ച മുറിയില്‍ ക്കൂടിയാണ് സഫയും മര്വയും കഴിഞ്ഞാല്‍
അടുത്തപടി മതിയാകുവോളം സംസം വെള്ളം കുടിക്കുക ...
ഇസ്മായിലിന്റെ (അ:) പാദം ഉണര്‍ത്തിയ സംസം അതിന്റെ പങ്കും പറ്റി തല മുണ്ഡനം ചെയ്തു ഉംറ എന്ന
ചടങ്ങ് നിര്‍വ്വഹിച്ചു


മുഹര്‍റം എട്ടിന് മീനായിലെത്തി ഒരു രാവ് അവിടെ രാപ്പാര്‍ത്ത് അടുത്തദിവസം സൂര്യോദയത്തോടെ
അറഫയിലേക്ക് പുറപ്പെട്ടു പ്രവാചക ശിരോമണി മുഹമ്മദ്‌ നബി (സ:) സഹാബാക്കളെ അഭിസംബോധനചെയ്തു
സംസാരിച്ച ആ ഓര്‍മ്മ പുതുക്കി എല്ലാ ഹാജിമാരും അവിടെ ഒരുമിച്ചുകൂടി പ്രാര്‍ഥനയും ഖുര്‍ആന്‍ പാരായണവുമായി
(അറഫയില്‍ എല്ലാ കൊല്ലവും ലോകത്ത് നടക്കുന്ന സംഭവ വികാസങ്ങള്‍ അതിനെ നമ്മള്‍ മനുഷ്യര്‍ എങ്ങനെ നോക്കിക്കാണുന്നു
ശാസ്ത്രം, , ബിസ്നെസ്സ് ...,
മാനവരാശിയുടെ നന്മക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന തുടങ്ങിയെല്ലാം മക്കാ ഇമാമിന്റെ പ്രസംഗത്തില്‍ ഉണ്ടാകും)
അന്ന് സൂര്യന്‍ അസ്തമിക്കുന്നതോടെ മുസ്തലിഫയിലേക്ക് പുറപ്പെടുന്നു
അവിടെ അന്നുരാത്രി മുഴുവന്‍ പ്രാര്‍ഥനയില്‍ മുഴുകി പുലരുമ്പോള്‍ അവിടെനിന്നും 70 ചെറിയ കല്ലുകള്‍
ശേഖരിച്ച് മീനയിലേക്ക് പുറപ്പെടുന്നു അവിടെ ജമ്രയിലുള്ള വലിയ ചെകുത്താന്റെ പ്രതീകത്തില്‍
ഏഴ് കല്ലുകള്‍ എടുത്തു ഓരോന്നുവീതം അല്ലാഹു അക്ബര്‍ (ദൈവം ഉന്നതനും മഹാനുമാണ്) എന്ന് പറഞ്ഞ്
എറിയുന്നു .....തന്റെ മകന്‍ ഇസ്മായിലിനെ (അ:)ദൈവത്തിന്റെ നിച്ചയപ്രകാരം ബലികൊടുക്കാന്‍
ഇബ്രാഹീം (അ:) കൊണ്ടുവരുമ്പോള്‍ ചെകുത്താന്‍ പ്രത്യക്ഷപ്പെട്ട്
"എന്താ ഇബ്രാഹീമേ ...താന്‍ കാണിക്കുന്നത് കിട്ടാതെ കിട്ടിയ മകനെ വെറും ഒരു സ്വപ്നം കണ്ട കാരണത്താല്‍
ബലികൊടുക്കുകയോ?"
എന്ന് ചോദിക്കുമ്പോള്‍ ചെകുത്താനെ ഇബ്രാഹീം
ഏഴ് ഏറുകള്‍ കൊടുക്കുന്നതിന്റെ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഓരോ ഹാജിമാരും
ആ ചെകുത്താന്റെ പ്രതിരൂപത്തില്‍ ഏഴ് ഏറുകള്‍ കൊടുക്കുന്നു


അവിടത്തെ കാറ്റിനും
ഇബ്രാഹിമീന്റെയും (അ:) മകന്‍ ഇസ്മായിലിന്റെയും (അ:) കഥകളെ പറയാനുള്ളൂ
ആ ചടങ്ങ് കഴിഞ്ഞ് വരുന്ന ഓരോ ഹാജിമാരും ഓരോ ആടിനെ വീതം ബലിനല്കുന്നു
ഇസ്മായില്‍ നബിയെ (അ:) ഇബ്രാഹീം നബിക്ക് (അ:) തിരിച്ചു അല്ലാഹു നല്‍കിയ സ്മരണയില്‍ .

ഹാജിമാര്‍ അവിടെ തങ്ങളുടെ ശിരസ്സ്‌ മുണ്ഡനം ചെയ്തു കുളിച്ച് അതുവരെ താന്‍ അണിഞ്ഞ
വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി അടുത്ത വസ്ത്രം ധരിച്ച് മക്കയിലേക്ക് പുറപ്പെടുന്നു ഏഴുപ്രാവശ്യം കഹുബയെ
തവാഫ്'ചെയ്തു സഫയുടെയും മര്വയുടെയും ഇടയില്‍ ഏഴുപ്രാവശ്യം നടന്ന്‍
ദാഹം തീരുവോളം സംസം വെള്ളം കുടിച്ച് വീണ്ടും മീനയിലേക്ക് പുറപ്പെടുന്നു
അന്നുരാത്രി അവിടെ രാപ്പാര്‍ത്ത് അടുത്ത ദിവസം ഉച്ചക്ക് ചെകുത്താന്റെ മൂന്നു പ്രതിരൂപങ്ങളില്‍
ഏഴുപ്രാവശ്യം വീതം കല്ലെറിയുന്നു ......അതിനു അടുത്ത ദിവസവും അതേ ചടങ്ങ് ആവര്‍ത്തിക്കുന്നു
അതുകഴിഞ്ഞ് അത്യാവശ്യമുള്ളവര്‍ക്ക് തിരിച്ച് പോകാം അല്ലാത്തവര്‍ക്ക് ഒരുദിവസംകൂടി തങ്ങി
അടുത്തദിവസം അതേ ചടങ്ങ് ആവര്‍ത്തിക്കണം അതിനുശേഷം മക്കയില്‍ പോയി
വിടവാങ്ങല്‍ തവാഫ് ചെയ്തു തിരിച്ചുപോകാം (മദീനയില്‍ പ്രവാചകന്റെ കബറിടം കാണാന്‍ പോകുന്നവര്‍ക്ക്
പോകാം അത് ഹജ്ജിന്റെ ചടങ്ങില്‍ പെടുന്നില്ല)
അങ്ങനെ വിടവാങ്ങല്‍ തവാഫ് ചെയ്യുമ്പോള്‍ എന്റെ ശരീരം ഭാരമില്ലാത്ത ഒരു പഞ്ഞിക്കെട്ട്പോലെ
മനസ്സ് ഒരായിരം പുണ്യങ്ങള്‍ കവര്‍ന്നെടുത്തത് പോലെ മക്കയില്‍ നിന്നും മദീനയിലേക്കുള്ള യാത്രയില്‍
എന്റെ മനസ്സ് കഹുബക്ക് ചുറ്റും പ്രതിക്ഷിണം വെച്ചുകൊണ്ടിരുന്നു
ഇന്നും ഓരോ ഹജ്ജുകാലവും ആ ഭക്തിയുടെ ഉറവിടമായ മക്കയിലും,മദീനയിലും,മീനയിലും,
അറഫയിലും, മുസ്തലിഫയിലും, പ്രതിക്ഷിണം വെച്ച് മടങ്ങും.


"എന്റെ എല്ലാ കൂട്ടുകാര്‍ക്കും സര്‍വ്വമാനവരാശിക്കും എന്റെയും കുടുംബത്തിന്റെയും ബക്രീദ് ആശംസകള്‍ "
നോട്ട്: ഈ ലേഖനത്തില്‍ വന്നിട്ടുള്ള എല്ലാ തെറ്റുകളും കുറ്റങ്ങളും അല്ലാഹു പൊറുത്ത് തരട്ടെ
വല്ല തെറ്റും കണ്ടാല്‍ പ്രിയ വായനക്കാര്‍ തിരുത്തിത്തരും എന്ന് ഞാന്‍ വിശ്വസിക്കട്ടെ.

2012, ഒക്‌ടോബർ 23, ചൊവ്വാഴ്ച

"അവള്‍ക്ക് പേടിയാണ്"


"അവള്‍ക്ക് പേടിയാണ്"



"അമ്മേ....അമ്മേ......ഓടിവായോ......ഓടിവായോ ..."
മകളുടെ വിളികേട്ട ഭാഗത്തേക്ക് അമ്മ ഓടിയെത്തി നോക്കുമ്പോള്‍ മകള്‍ കട്ടിലിന്
മുകളില്‍ നിന്ന് നിലവിളിക്കുന്നു
"എന്താ എന്തുപറ്റി ...ഇന്നും വല്ല പാറ്റയെയോ, പല്ലിയെയോ കണ്ടോ?"
"താഴെ നിലത്ത്കിടക്കുന്ന തുണിയുടെ അടിയില്‍ അമ്മയൊന്ന് നോക്കിയെ"
അമ്മ കുനിഞ്ഞ് തുണിയെടുക്കാന്‍ ഭാവിക്കുമ്പോള്‍ അവള്‍ കണ്ണ്കള്‍പൊത്തി ഉറക്കെ നിലവിളിച്ചു
"എടി പെണ്ണേ ഞാനൊന്ന് നോക്കട്ടെ "
അടുത്ത് കിടന്ന ഒരു കമ്പെടുത്ത് ആ തുണി അല്‍പ്പം നീക്കി
അതാ ഓടിപ്പോകുന്നു ഒരു ചെറിയ ചിലന്തി
"ഇതിനെക്കണ്ടാണോ നീ കിടന്ന് നിലവിളിച്ചത്"
അവര്‍ അവളെ ഒരുപാട് ശകാരിച്ചു
"ഇവളെക്കൊണ്ട് തോറ്റു ഇവള്‍ക്ക് പേടിയില്ലാത്തത് എന്തിനെയാണാവോ"
അവര്‍ അവളുടെ കൈപിടിച്ച് പുറത്തേക്ക് കൊണ്ടുവന്നു
"നിനക്ക് ഇന്ന് സ്കൂളില്‍ പോകണ്ടേ പെട്ടന്ന് റെഡിയാകാന്‍ നോക്ക്"
അവള്‍ അലമാരയില്‍ നിന്നും പേസ്റ്റും,ബ്രുഷും എടുത്ത് കിണറ്റിന്റെ കരയില്‍ ചെന്നു
തൊട്ടി കിണറിലേക്ക് ഇറക്കുമ്പോള്‍ കണ്ണുകള്‍ ഇരുകെയടച്ചു
കിണറിന്റെ ആഴം അവള്‍ക്ക് പേടിയായിരുന്നു!
സ്കൂളിലേക്ക് കടന്ന്പോകുന്ന ഇടവഴിയില്‍ കേള്‍ക്കുന്ന ഓരോ കരിയിലകളുടെ അനക്കവും
അവള്‍ക്കു ഭയമായിരുന്നു!
ക്ലാസ്സില്‍ പഠിക്കാത്തതിന് അദ്യാപകര്‍ ശകാരിക്കുന്നത് അവള്‍ക്ക് പേടിയായിരുന്നു!
ടീച്ചര്‍ ചൂരല്‍ ഓങ്ങാന്‍തുടങ്ങുമ്പോഴേ കൈ വേഗം ..വേഗം ..ഉള്ളിലേക്ക് വലിച്ച്
അവള്‍ മോങ്ങാന്‍ തുടങ്ങും!
അവളുടെ പേടിയെച്ചൊല്ലി കൂട്ടുകാരികള്‍ കളിയാക്കുമ്പോള്‍ അവള്‍ എന്നും സങ്കടപ്പെട്ട് കരയാറുണ്ട്!
വീട്ടില്‍ വൈകുന്നേരമായാല്‍ ജനലും വാതിലും കൊട്ടിയടച്ച് ഇരുട്ടിനെ പേടിച്ച് അവള്‍ ഒരുമുറിയില്‍ നിന്നും
മറ്റൊരു മുറിയില്‍ പോകുമായിരുന്നില്ല!
രാത്രിയില്‍ കള്ളുകുടിച്ച് വീട്ടില്‍വന്ന് ബഹളമുണ്ടാക്കുന്ന അച്ഛനെ അവള്‍ക്കു ഭയമായിരുന്നു!
രാത്രിയില്‍ ഓരിയിടുന്ന പട്ടിയെയും അവള്‍ക്കു പേടിയായിരുന്നു!
ആളുകള്‍ കൂടുന്ന വിവാഹം,ഉത്സവം,മരണം ഇതെല്ലാം അവള്‍ക്കു പേടിയായിരുന്നു!
ഈ ചടങ്ങുകള്‍ക്കൊന്നും അവള്‍ പോകാറുമില്ല!
വീട്ടുകാര്‍ക്കും, അയല്‍ക്കാര്‍ക്കും, കൂട്ടുകാര്‍ക്കും, ബന്ധുക്കള്‍ക്കും അവളുടെ പേടി ഒരു സംസാരവിഷയമാണ്!
അങ്ങനെ....യങ്ങനെ.............കാലങ്ങള്‍ പേടിയുടെ ചിറകിലേറി നിന്നും, നിലവിളിച്ചും
മുന്നോട്ട് പോയി
നാളെ അവളുടെ വിവാഹമാണ്
വീട്ടില്‍ ബന്ധുമിത്രാതികളും, കൂട്ടുകാരും, അയല്‍ക്കാരും അവളെ ഉപദേശിക്കാന്‍ തുടങ്ങി.
ഉപദേശം കേട്ട് ..കേട്ട്...അവള്‍ ചെവിപൊത്തി, ഉച്ചത്തില്‍ വിളിച്ച് കൂവി
"നിര്‍ത്തുക ! ; എനിക്ക് നിങ്ങളുടെ ഉപദേശം പേടിയാണ്!"
അടുത്തദിവസം സദ്യവട്ടമെല്ലാം റെഡി വീടും പരിസരവും പന്തലും ജനങ്ങളാല്‍ നിറഞ്ഞു
വരന്റെ വീട്ടുകാര്‍ പന്തലിലെത്തി വന്നപാടെ ആളുകള്‍ വരനെ പന്തലിനു നടുവിലുള്ള
മണ്ഡപത്തില്‍ പ്രതിഷ്ഠിച്ചു
പെണ്ണിനെ കൂട്ടാന്‍പോയ തോഴിമാര്‍ തിരിച്ചുവന്നു
പെണ്ണിനെ കാണാനില്ല!!!
ആളുകള്‍ നാലുപാടും തിരഞ്ഞു അവളെ കണ്ടെത്തിയില്ല കുറച്ചുപേര്‍ പുറത്തേക്ക് ഓടി
നിലവിളിക്കും നെഞ്ചിലടിക്കും മൂക്ക് പിഴിച്ചിലിനുമൊപ്പം അമ്മ പറഞ്ഞു
"എല്ലാ കാര്യത്തിനും പേടിയുള്ള കുട്ടിയാണ് പേടിച്ച് വല്ല കടുംകയ്യും ചെയ്തു കാണുമോ?"
ആളുകള്‍ എല്ലാ കിണറും, തൊടിയും, തോടും അരിച്ച്പിറക്കി
പെണ്ണിന്‍റെ പൊടിപോലും കാണാനില്ല!!!
നിലവിളിക്കുന്ന അമ്മ, അടക്കം പറയുന്ന വരന്റെ വീട്ടുകാര്‍, മാതാവിനെ ശകാരിക്കുന്ന പിതാവ്‌
"ഒന്നേ ഉണ്ടെങ്കില്‍ ഉലക്കകൊണ്ട് അടിക്കണം നിന്റെ വളര്‍ത്തു ദോഷമാണ്;
അവള്‍ പേടിച്ച് എവിടെയോ ഇരിപ്പുണ്ട് "
അയാള്‍ ശകാരത്തിനിടയിലും അങ്ങനെ ആശ്വാസം കൊണ്ടു
നിശബ്ദമായി നോക്കിനില്‍ക്കുന്ന അയല്‍ക്കാര്‍, ബന്ധുക്കള്‍
പെട്ടന്ന് ഒരു കാര്‍ ആ വീട്ടുമുറ്റത്ത്‌ ബ്രേക്കിട്ട്നിന്നു!!!
കഴുത്തില്‍ വിവാഹഹാരമണിഞ്ഞ് പുതുപെണ്ണും ചെക്കനും
ആളുകള്‍ അത്ഭുതത്തോടെ ആ കാഴ്ച നോക്കിനിന്നു
രണ്ട് മാസത്തിന് മുമ്പ് ജയില്‍ ശിക്ഷ കഴിഞ്ഞെത്തിയ നാട്ടിലെ റൌഡി"സുനി"
ഒപ്പം എല്ലാത്തിനെയും പേടിയുള്ള കല്യാണപെണ്ണും !
വന്നപാടെ അവര്‍ ആരെയും ശ്രദ്ധിക്കാതെ വീടിനുള്ളില്‍ കടന്നുപോയി
അവിടെ കൂടിനിന്ന ആളുകള്‍ ഓരോരുത്തരായി പിരിഞ്ഞുപോയി
അവളുടെ അച്ഛനും, അമ്മയും അന്ന് വൈകുന്നേരത്തോടെ മുറിയില്‍ കടന്ന് വാതിലടച്ചു
ഇപ്പോള്‍ അവര്‍ക്ക് പേടിയാണ് ഇരുട്ടിനെയും........വെളിച്ചത്തെയും.......സകലതിനെയും.

പളുങ്ക്


"പളുങ്ക്"




ഭാഗീകമായി ഇരുള്‍ മൂടിയ ആകാശത്ത് നിന്നും കുറേ പഞ്ഞിക്കെട്ടുകള്‍
തന്റെ കരവലയത്തില്‍ കവര്‍ന്നെടുത്ത് കാറ്റ് വണ്ടിയോടിക്കുകയാണ് !
ചിലപ്പോള്‍ പരന്നും മറ്റുചിലപ്പോള്‍ ഒന്നിച്ചുകൂടിയും കാറ്റിനെ ദേഷ്യം പിടിപ്പിച്ചു
മേഘക്കീറുകള്‍ക്കിടയില്‍ സൂര്യ രശ്മികള്‍ ഒളികണ്ണിട്ട് ഈ വികൃതികള്‍ കണ്ടു രസിച്ചു.
പരിസരത്തുള്ള സകല പഞ്ഞിക്കെട്ടുകളും തന്റെ കരവലയത്തില്‍ കവര്‍ന്നെടുത്ത്
കാറ്റ് മുന്നില്‍ക്കണ്ട പര്‍വ്വതത്തിന്റെ ശിരസ്സില്‍ ആഞ്ഞിടിച്ചു
പാര്‍വ്വതത്തിന് നന്നേ വേദനിച്ചപ്പോള്‍ കാറ്റിനെ നോക്കി അവന്‍ കണ്മിഴിച്ചു
പഞ്ഞിക്കെട്ടുകളില്‍ രക്തം കട്ടപിടിച്ച് കറുത്ത നിറമായി!
ഇതുകണ്ട് പേടിച്ച് വിറച്ച സൂര്യന്‍ തന്റെ തല ഉള്ളിലേയ്ക്ക് വലിച്ചു!
അകലെനിന്നും സര്‍വ്വശക്തിയും ആവാഹിച്ച് കാറ്റ് തന്റെ നെറുക'കൊണ്ട് വീണ്ടും
കട്ടപിടിച്ച് കറുത്ത പഞ്ഞിക്കെട്ടില്‍ ഒരു പ്രഹരം!
അവിടെനിന്നും വൈദ്വുതി'പ്രവാഹമുണ്ടായി ഘോരശബ്ദം
ആകാശത്ത് കരിമരുന്ന് പ്രയോഗം കണ്ട ഭൂമി ഉണര്‍ന്ന് കണ്ണ് മുകളിലേക്ക് പായിച്ചു
വേദന സഹിക്കാതെ കാര്‍മേഘങ്ങള്‍ കണ്ണുനീര്‍ വാര്‍ത്തു
മുട്ടയുടെ മുകളില്‍ അടയിരുന്ന പക്ഷി ആദ്യതുള്ളി കണ്ണുനീര്‍ ഭൂമിയില്‍ വീണപ്പോള്‍
ഒന്ന് പേടിച്ചു ചിറകുകള്‍ വിരിച്ച് മുട്ടകളെ തന്റെ തൂവലിന്റെ അടിയിലേക്ക്
കാലുകള്‍ കൊണ്ടും,കൊക്കുകള്‍ കൊണ്ടും അടുപ്പിച്ചു വെച്ച്
അമര്‍ന്ന് തന്റെ തലയും തൂവലിനുള്ളിലാക്കി അങ്ങനെ കിടന്നു ...
രാവും പകലും നിര്‍ത്താതെ മഴപെയ്തു തന്റെ തൂവലിന്റെ അടിയില്‍ ഇക്കിളിയായപ്പോള്‍
തൂവല്‍ കുറച്ചുകൂടി വിടര്‍ത്തി തലനീട്ടി ഉള്ളിലേക്ക് നോക്കി
എല്ലാമുട്ടയും വിരിഞ്ഞു ,ചെറിയ ചെറിയ കുഞ്ഞുങ്ങള്‍
മാതൃത്വത്തിന്റെ മധുരം ആ പക്ഷിയുടെ ഹൃദയത്തെ കൂടുതല്‍ തണുപ്പുള്ളതാക്കി
ഇരതേടിപ്പോയ ആണ്‍ പക്ഷി മഴയുടെ ശക്തിയില്‍ പറക്കാനാകാതെ ഏതോ കാടിനുള്ളില്‍
അഭയം പ്രാപിച്ചിരിക്കാം....
ഇങ്ങ് വരട്ടെ ഈ കുഞ്ഞുങ്ങളെ കാണുമ്പോള്‍ എന്ത് സന്തോഷമായിരിക്കും
മനസ്സുകൊണ്ട് ഒരുപാട് കിനാവുകള്‍ അവള്‍ നെയ്തുകൂട്ടി .
മഴ ആഴ്ചകളോളം തോര്‍ന്നില്ല !!!
തന്റെ കുട്ടികളുടെ പുറത്ത് മഴവെള്ളം വീഴാതെ ചിറകുകള്‍ വിരിച്ചിരുന്ന അമ്മക്കിളി
വിശപ്പറിഞ്ഞില്ല, രാവും,പകലും അറിഞ്ഞില്ല!
മഴതോര്‍ന്നു ആണ്‍പക്ഷി ആഹാരവുമായി കൂട്ടില്‍ വരുമ്പോള്‍ അമ്മക്കിളിയുടെ
തൂവലിനടിയില്‍ ചെറു പക്ഷികളുടെ നിലവിളി
ആണ്‍പക്ഷി അമ്മപക്ഷിയെ നോക്കി നെടുവീര്‍പ്പിട്ടു
പാവം തളര്‍ന്ന് ഉറങ്ങുന്നു ഒരുപാട് നാളായില്ലേ ഭക്ഷണം കഴിച്ചിട്ട്
തന്റെ ചുണ്ട് കൊണ്ട് അമ്മപക്ഷിയുടെ ചിറകിനടിയില്‍ ഒളിപ്പിച്ച മുഖം ഉയര്‍ത്തി
ഒരു മുത്തം കൊടുത്തു ഒരു അനക്കവും ഇല്ല!!!
ആണ്‍പക്ഷി അവളെ വീണ്ടും.... വീണ്ടും.....ഉണര്‍ത്താന്‍ ശ്രമിച്ചു
കുട്ടികള്‍ക്ക് തൂവല്‍ വിരിച്ച് മഴയില്‍നിന്നും സംരക്ഷണം നല്‍കിയ അമ്മക്കിളി
കുട്ടികള്‍ക്കായി തണുപ്പിനും, വിശപ്പിനും തന്റെ ജീവന്‍ ഭാഗിച്ച് കൊടുത്തിരുന്നു
ഇങ്ങ് മണ്ണിലുള്ള മരക്കൊമ്പില്‍ ഒരു ആണ്‍കിളിയുടെ മനസ്സില്‍ കനലെരിയുന്നത്
അങ്ങ് വിണ്ണില്‍ കാര്‍മേഘത്തോട് മല്ലിടുന്ന കാറ്റ് അറിഞ്ഞിരുന്നില്ല.

2012, ഒക്‌ടോബർ 9, ചൊവ്വാഴ്ച

"പാഴ്നഗരം"


"പാഴ്നഗരം"




അന്ന് ഒരു കര്‍ക്കിടകത്തിലെ വാവ്
തന്റെ പിതാവിന്റെ ആഗ്രഹമായിരുന്നു
മരിച്ചാല്‍ തന്റെ ചിതാഭസ്മം ധനുഷ്ക്കോടിയില്‍ കൊണ്ടുപോയി നിമജ്ജനം ചെയ്യണം എന്നത്
ആ ആത്മാവിന്റെ ആഗ്രഹ സഫലീകരണ ഉദ്ദേശവുമായി ഞാന്‍ യാത്രയിലാണ്
നാടും നഗരവും കടന്ന് വണ്ടിയില്‍ യാത്ര തുടരുമ്പോഴും എന്റെ കണ്ണുകള്‍
കണ്ട് പഴകാത്ത തമിഴ്‌നാട്ടിന്റെ സൌന്ദര്യം ആവോളം ഒപ്പിയെടുത്തു
യാത്രയുടെ ഉദ്ദേശം എന്തുതന്നെയായാലും കണ്ണുകള്‍ എന്റെ ശരീരം വിട്ട് ചിറകുകള്‍ നേടി

രാമേശ്വരത്ത് നിന്നും ധനുഷ്ക്കോടിക്ക് ഇരുപതു കിലോമീറ്റര്‍ ദൂരമുണ്ട്
വഴിയില്‍ എവിടെ നോക്കിയാലും റോഡിനിരുവശവും പുല്ലുപോലും മുളക്കാത്ത വന്ധ്യമായ മണല്‍പ്പരപ്പ്
ഒരു മനുഷ്യ ജീവിയെയും ഏകദേശം പതിനഞ്ചോളം കിലോമീറ്റര്‍ ദൂരം മഷിയിട്ട് നോക്കിയിട്ടും കാണാന്‍ കഴിഞ്ഞില്ല
ഞങ്ങളുടെ മുന്നിലും പിന്നിലുമായി ഒരുപാട് വാഹനങ്ങള്‍ കടന്നു പോകുന്നതൊഴിച്ച്
വണ്ടിയുടെ ഗ്ലാസ്‌ തെല്ല് താഴ്ത്തിയാല്‍ കണ്ണുകളില്‍ നിമിക്ഷമാത്ര മണല്‍ വന്നു മൂടും
പക്ഷികളോ ഒരു പഴുതാരയോ ഒന്നുംതന്നെ യാത്രയില്‍ ദര്‍ശിക്കുകയുണ്ടായില്ല,
കാറ്റിന്റെ താളത്തിനനുസരിച്ച് നീങ്ങിമറയുന്ന മണല്‍ക്കുന്നുകള്‍ .

ധനുഷ്ക്കോടിയോട് അടുക്കുംന്തോറും ഏതോ പ്രേതനഗരത്തില്‍ അകപ്പെട്ട പ്രതീതി
അന്തമായ മണല്‍ത്തിട്ടയില്‍ അങ്ങിങ്ങ് മണല്‍ മൂടിക്കിടക്കുന്ന
ബോട്ടുകള്‍ ,തകര്‍ന്നടിഞ്ഞ ആശുപത്രി,പോസ്റ്റോഫീസ്, ക്രിസ്ത്യന്‍പള്ളി,വീടുകള്‍
താന്‍ സ്വപ്നം കാണുകയാണോ? ഇങ്ങനെയൊരു നഗരം!!!
പാഴടിഞ്ഞ പഴയകാല പ്രൌഡിയുടെ തിരുശേഷിപ്പുകള്‍
ധനുഷ്ക്കോടിയില്‍ സമുദ്ര സംഗമ സ്ഥാനത്തെത്തി
ഞാന്‍ നോക്കുമ്പോള്‍ ഇവിടെ ഒരു വലിയ ജനക്കൂട്ടം തന്നെയുണ്ട്
പരമ ശാന്തമായ ബംഗാള്‍ സമുദ്രത്തിന്റെ നീലിമയാര്‍ന്ന തരളിത മേനിയില്‍
താണ്ഡവമാടി പ്രഹരിക്കുന്ന ഇന്ത്യന്‍ മഹാസമുദ്രം
പൂഴിമണലില്‍ ഭൂതത്താന്‍ കൊട്ടാരം കെട്ടി തിരകള്‍ക്കായി കാത്തിരിക്കുന്ന കുട്ടികള്‍
മന്ത്രങ്ങള്‍ ഉച്ചരിക്കുന്ന കര്‍മ്മിക്കു മുഖാമുഖം നോക്കിയിരുന്ന് എള്ളും,പൂവുംദര്‍ഭ അണിഞ്ഞ കൈകളാല്‍
ഉരുട്ടിവെച്ച പിണ്ഡത്തിന്റെ മുകളിലേക്ക് അര്‍പ്പിക്കുമ്പോള്‍ ഓരോ മനസ്സും,ആത്മാക്കളും
സായൂജ്യം നേടിയിരുന്നോ ഉണ്ടായിരിക്കാം മണ്‍കുടത്തില്‍ നിറച്ച ചിതാഭസ്മവും വാഴയിലയില്‍ പിണ്ഡവും എടുത്ത്
അഗ്നിതീര്‍ത്ഥത്തിലേയ്ക്ക് ഇറങ്ങി ചിതാഭസ്മം നിമജ്ജനം ചെയ്തു
മൂന്നുപ്രാവശ്യം മുങ്ങി നിവരുമ്പോള്‍ മനസ്സ് ഒന്ന് ശാന്തമായി
തിരക്കില്‍ നിന്നും അല്‍പ്പം മാറി നിന്ന് ഞാന്‍ പാന്‍റ്സിന്റെ പോക്കറ്റില്‍ നിന്നും
ഒരു ഗോള്‍ഡ്‌ ഫ്ലാക്ക്‌ സിഗരറ്റ് എടുത്ത് തീ പിടിപ്പിക്കാന്‍ തുടങ്ങുമ്പോഴാണ്
പരിസരം ശ്രദ്ധിക്കുന്നത് അനന്തമായ മണല്‍പ്പരപ്പില്‍ ഭാഗീകമായി തകര്‍ന്നടിഞ്ഞ ഒരു കൃസ്ത്യന്‍ദേവാലയം
അതിന്റെ ചുവരില്‍ ചാരി കാലുംനീട്ടി ഒരു വൃദ്ധന്‍ ഇരിക്കുന്നു ഞാന്‍ നടന്നു അദ്ദേഹത്തിന് അടുത്തേക്ക്ചെന്നു
ഉദ്ദേശം ഒരു എഴുപതിനോനടുത്ത പ്രായം വരും താടിയും,മുടിയും, മീശയുമെല്ലാം നരച്ചു ഒരു പഞ്ഞിക്കെട്ടുപോലെ
ജഡ'പിടിച്ചിരിക്കുന്നു എന്നെ കണ്ടതും അദ്ദേഹം എന്റെ നേരെ കൈനീട്ടി
ഞാന്‍ പോക്കറ്റില്‍ നിന്നും പരതി ചില നാനയതുട്ടും ചെറിയനോട്ടുകളും കൊടുത്തു
അത് വാങ്ങി തന്റെ മടിയില്‍ തിരുകി അയാള്‍ വീണ്ടും എന്റെ നേരെ കൈനീട്ടി
"മോനെ ഒരു സിഗരറ്റ് തരാമോ?"
ഞാന്‍ അയാളെ രൂക്ഷമായി നോക്കി ഉള്ളില്‍ ചിന്തിച്ചു ഭിക്ഷക്കാര്‍ക്കും സിഗരറ്റ് കൊടുക്കണം
മനസ്സില്ലാ മനസ്സോടെ ഒരെണ്ണം അയാള്‍ക്ക്‌ കൊടുത്തു
അത് വാങ്ങി ചുണ്ടില്‍ വെച്ചിട്ട് അയാളുടെ മടിയില്‍ നിന്നും തീപ്പെട്ടിയെടുത്തു സിഗരറ്റിനു തീ പിടിപ്പിച്ചു
അപ്പോഴാണ്‌ ഞാന്‍ ഒരു കാര്യം ആലോചിക്കുന്നത് ഈ വിജനമായസ്ഥലത്ത് ഇയാള്‍ എങ്ങനെ എത്തി!!
അടുത്ത പ്രദേശങ്ങളിലൊന്നും ഒരു കുടില് പോലുമില്ല ആരെങ്കിലും കൊണ്ട് വന്നതാകുമോ
ഇതുപോലുള്ള സ്ഥലങ്ങളില്‍ ഭിക്ഷക്കാര്‍ ഉണ്ടാകും എന്നാലും അവരെ ആള്‍ക്കൂട്ടത്തിലല്ലേ കാണുക
എന്റെ മനസ്സില്‍ ഒരുപാട് ചോദ്യങ്ങള്‍ ......ഉത്തരം തേടുകയായിരുന്നു
അനന്തതയില്‍ കണ്ണുംനട്ട് സിഗരറ്റില്‍ നിന്നും ഉയരുന്ന പുകയെനോക്കി അയാള്‍ ഇരിക്കുന്നു
"താങ്കള്‍ എവിടെയാണ് താമസിക്കുന്നത് "
എന്റെ ചോദ്യം കേട്ടിട്ടും അയാള്‍ മുഖത്ത് നോക്കാതെ സിഗരറ്റില്‍ നിന്നും ഉയരുന്ന പുകയെ നോക്കി ഉത്തരം പറഞ്ഞു
"ഇവിടെ; അല്ലാതെവിടെ? എന്റെ നാടിനെയും നാട്ടുകാരെയും വിട്ട് ഞാന്‍ എവിടെപ്പോകാന്‍"
ഞാന്‍ ചുറ്റുപാടും വീക്ഷിച്ചു അത്ഭുതത്തോടെ ചോദിച്ചു
"നാട്ടുകാരോ! അവരോക്കെയെവിടെ?"
"അതെ അവരൊക്കെ ഇവിടെയാണ്‌ ഉറങ്ങുന്നത്"
"അതിനു ഇവിടെ വീടുകള്‍ ഇല്ലല്ലോ"
"താങ്കള്‍ ഒന്നും കാണുന്നില്ലേ? ഈ മണ്ണില്‍ പാഴടിഞ്ഞു കിടക്കുന്ന വീടുകളും,മണ്ണില്‍ താഴ്ന്നു കിടക്കുന്ന വള്ളങ്ങളും,
ഞാനിരുന്നു പ്രാര്‍ഥിക്കുന്ന ഈ പള്ളിയും അവിടവിടെ വീണുകിടക്കുന്ന ആപ്പീസ് കെട്ടിടങ്ങളും ....."
"അതെ, കാണുന്നു പക്ഷെ ...."
ഞാന്‍ അയാളെ സൂക്ഷിച്ച് നോക്കി ഈ മണല്‍ക്കാട്ടിലും മനുഷ്യര്‍ വസിക്കുന്നോ?,ഇയാള്‍ക്ക് ഭ്രാന്തായിരിക്കുമോ?
"അതെ മാനവാ എനിക്ക് ഭ്രാന്താണ്"!!!
ഞാന്‍ മനസ്സില്‍ പറഞ്ഞത് ഇയാള എങ്ങനെ കേട്ടു ഞാന്‍ അയാളുടെ മുഖത്ത്തന്നെ നോക്കിനിന്നു


അയാള്‍ തുടര്‍ന്നു
"നിനക്ക് ഈ നഗരത്തെക്കുറിച്ച് അറിയണ്ടേ എന്നാല്‍ കേട്ടോളൂ
കുറച്ചു കാലങ്ങള്‍ക്കു മുമ്പ് അതായത് 1964-ല്‍ ഡിസംബര്‍ 22-23 തീയ്യതികളില്‍
മണിക്കൂറില്‍ 280 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍
ഇവിടത്തെ രണ്ടായിരത്തിനടുത്ത മനുഷ്യ ജീവനാണ് എന്നെന്നേക്കുമായി ഇല്ലാതായത്
ഒപ്പം ഒരുകാലത്ത് നിങ്ങള്‍ കടന്നുവന്ന പാമ്പന്‍ റെയില്‍വേ ബ്രിഡ്‌ജിനും
കടുത്ത നാശനഷ്ടങ്ങള്‍ പറ്റി ധനുഷ്ക്കോടി 653-നാം നമ്പര്‍ പാസഞ്ചര്‍ ഒന്നാകെ
കടലിലേക്ക് ചുഴറ്റിയെറിയപ്പെട്ടു കടല്‍ അടിച്ചുകയറ്റിയ പൂഴി നഗരത്തെ മൂടി
ഇന്ന് ഇതൊരു നഷ്ടനഗരമാണ് വിശന്നു വലഞ്ഞ കടല്‍ തന്റെ പട്ടിണി മാറ്റാന്‍
കവര്‍ന്നെടുത്ത നഗരം!; നൈമിഷികതയെക്കുറിച്ച് ഈ തീരത്തെത്തുന്നവര്‍ ഒരു നിമിക്ഷമെങ്കിലും
ചിന്തിക്കാതിരിക്കില്ല ഇവിടെ നിന്നും വെറും 29 കിലോമീറ്റര്‍ അകലെയാണ് ശ്രീലങ്കന്‍ തീരമായ 'തലൈമന്നാര്‍ '
അന്നൊക്കെ ഞങ്ങള്‍ മല്‍സ്യം പിടിക്കാന്‍ തലൈമന്നാര്‍ പോകുമായിരുന്നു അന്നൊന്നും
മുക്കുവന് അതിര്‍ത്തികള്‍ ഇല്ലായിരുന്നു ഇന്ന് കാലം മാറി"
അയാള്‍ നീട്ടി ഒരു നെടുവീര്‍പ്പിട്ടു
"എന്നിട്ട് നിങ്ങള്‍ എത്രപേര്‍ അന്ന് രക്ഷപ്പെട്ടു"
"അന്ന് ഈ പള്ളി അങ്കണത്തില്‍ എന്റെ വിവാഹമായിരുന്നു!
ഈ നാട്ടിലെ ഒരുപാട് ജനങ്ങള്‍ കൂടിയിരുന്നു അന്ന് മണവാട്ടിയുടെ വിരലില്‍ ഞാന്‍
വിവാഹമോതിരം അണിഞ്ഞ് മന്ദ്രകോടി കൊടുത്തു ചടങ്ങുകള്‍ അവസാനിക്കുമ്പോള്‍
കാറ്റിനും പൂഴിക്കും ഒപ്പം ആര്‍ത്തിരമ്പിവന്ന തിരകള്‍ ഞങ്ങളെ ഒന്നാകെ വിഴുങ്ങി
ഈ പള്ളിയുടെ കരിങ്കല്‍ തൂണുകള്‍ മറിഞ്ഞുവീണ് ഞാനും അവളും കൂടെ കുറെ ആളുകളും
ഇതിനുള്ളില്‍ പെട്ടു!; ആരും അവശേഷിച്ചിരുന്നില്ല ഞാനും!!!"
പെട്ടന്ന് എങ്ങുനിന്നോ കാറ്റ് വീശിയടിച്ചു അവിടമാകെ പൊടിക്കാറ്റിനാല്‍
ഒന്നും ദൃശ്യമായിരുന്നില്ല!!!
ഞാന്‍ എന്തൊക്കെയോ വീണ്ടും ചോദിച്ചു മറുപടി കിട്ടാതെ വന്നപ്പോള്‍
എന്റെ മേലാകെ ഒരു തരിപ്പ് പടര്‍ന്നു
എന്റെ ഡ്രൈവര്‍ എന്നെ തിരഞ്ഞ് എന്റെ അടുത്തെത്തി
"പോകാം സര്‍ ഇനി ഇവിടെ നില്‍ക്കാന്‍ പാടില്ല ഇവിടെ ഓരോ ചെറിയ കാറ്റിനെയും പേടിക്കണം
"ഞാന്‍ കുറച്ചുകൂടി കേള്‍ക്കട്ടേ അതിനു ശേഷം പോകാം"
"എന്ത് കേള്‍ക്കാന്‍"
ഈ അപ്പൂപ്പന്റെ കഥ'
"ഏത് അപ്പൂപ്പന്‍"
ഞാന്‍ തിരിഞ്ഞുനോക്കി അപ്പോള്‍ അവിടെ ആരും ഉണ്ടായിരുന്നില്ല വെറും ഇരുട്ട് മാത്രം!
"സര്‍ ഇതുപോലൊരു കാറ്റിലാണ് ഈ നഗരം ഈ നിലയിലായത്"
"അപ്പോള്‍ ഈ കഥ താങ്കള്‍ക്കു അറിയാമായിരുന്നോ"
"പിന്നില്ലാതെ ധനുഷ്ക്കോടിയെക്കുറിച്ച് ആര്‍ക്കാണ് അറിയാന്‍ പാടില്ലാത്തത്"
"പക്ഷെ എനിക്ക് അറിയില്ലായിരുന്നു ഇപ്പോള്‍ അറിയാം!"
മടക്കത്തില്‍ രാമേശ്വരം എക്സ്പ്രസ്സ്‌ പാമ്പന്‍പാലം കടക്കുമ്പോള്‍ രാത്രി കണ്ണുകളില്‍
മഷി എഴുതിയിരുന്നു! ആ കണ്‍മഷി വീണു കടലിലെ വെള്ളം കറുത്തിരുന്നു!
എന്റെ മനസ്സിനൊപ്പം.......
ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍ അങ്ങ് ദൂരെ തകര്‍ന്ന ദേവാലയത്തിലെ
ചുവരുകളില്‍ ഒരായിരം മെഴുകുതിരികള്‍ കത്തുന്നുണ്ടായിരുന്നു.

2012, ഒക്‌ടോബർ 1, തിങ്കളാഴ്‌ച

എഴുതാതെപോയ ചിന്തയും പാടിത്തീരാത്ത കവിതയും





നൗഷാദ് പൂച്ചക്കണ്ണന്‍

ഇവരെ ഞാന്‍ എന്റെ പുസ്തകത്താളുകളില്‍ നിന്നും
തുറന്നു വിടുന്നു നിങ്ങള്‍ ഈ ലോകത്തില്‍ വിഹരിക്കുക ആകാശവും ഭൂമിയും അതിലുള്ള നക്ഷത്രങ്ങളും
ഇനി നിങ്ങള്‍ക്കും സ്വന്തം എന്റെ പേനത്തുമ്പില്‍ ഒരു ചെറു മഷിയായി കഴിഞ്ഞ കാലത്തെയോര്‍ത്തു
സ്വപ്‌നങ്ങള്‍ രചിക്കുക ഇനിയാണ് വേവും ചൂടും നിങ്ങളെ മഥിക്കുക എന്റെ ഹൃദയ രക്തം നിങ്ങളുടെ
ഞരമ്പുകളില്‍ക്കൂടി ഒഴുകി അക്ഷരങ്ങളായി പിറവി പൂണ്ടപ്പോള്‍ ഞാനും ചിരിച്ചു എന്റെ കുട്ടികള്‍
എത്ര സുന്ദരിക്കുട്ടികള്‍ മഞ്ജീരധ്വനികള്‍ എന്റെ കാതുകളില്‍ മധുര സംഗീതം തീര്‍ത്തു
ഇരുളിന്റെ കട്ടപിടിച്ച രാവുകളില്‍ ഏകാന്തത എന്നെ ആലോരസപ്പെടുത്തിയപ്പോള്‍ നിങ്ങള്‍ എന്റെ മുതുകെല്ലില്‍ ബീജമായി ഉറങ്ങുകയായിരുന്നു ഉറക്കം നഷ്ടമായ പകലും രാവും നിങ്ങളെ ഗര്‍ഭം ചുമന്നു ഞാന്‍ ക്ഷീണിതനായി ഈ ഇടനാഴിയില്‍ നിങ്ങളെ ഞാന്‍ ഉപേക്ഷിക്കുന്നു
കട്ടപിടിച്ച ഇരുട്ടും അതിശൈത്യവും നിങ്ങളെ ഭയപ്പെടുത്താതെയിരിക്കട്ടെ
( ഒന്ന് )
ഒരുവേള നീ എന്നെ അറിയാതെ പോകുമോ
അവസാന വാക്കിനായ് കാത്തു നിന്നു
ചന്ദ്രികേ നിന്നെ ഞാന്‍ ആകാശ ഗംഗയില്‍
അനുരാഗ ലോലനായ്‌ നോക്കി നിന്നു
അറിയാതെ പറയാതെ മഴ'വന്നു പോകുമ്പോള്‍
ഒരു തുള്ളി മണിയായി കാത്തു വെച്ചു
കളിയോടെ ചിരിയോടെ നോക്കിവെയ്ക്കാന്‍ - ഇനി
സഖിയേ വരുന്നു ഞാന്‍ അരികിലേയ്ക്ക്
( രണ്ട് )
"വിട്ടിട്ട് പോകുന്നു ഞാനെന്റെ ജീവന്‍
തെല്ല് ഒച്ചയില്ലാതൊരീ പാതയില്‍
സ്വച്ചമായ്‌ കണ്ണൊന്ന് പൂട്ടിത്തുറന്നാലോ
ശിഷ്ടം കിടക്കുന്നു കഷ്ടമെന്‍ ജീവന്‍
കൊട്ടിയടചൊരാ വാതിലിന്‍ ചാരെ
കത്തിക്കരിഞൊരാ സ്വപ്നത്തിന്‍ കെട്ട്
അറ്റത്ത് കെട്ടിയ നൂലും തകര്‍ത്തിട്ട്
മുറ്റത്ത്‌ വീണതാ ഒരു നുള്ള് ചാരമായ്‌
കരിന്തിരി വെച്ച് നീ തിരികെ നടക്കുമ്പോള്‍
കല്ലെന്ന് കരുതി ഹൃത്തില്‍ ചവിട്ടിയോ....
കൂടും തകര്‍ത്തു നീ പോയ്‌ മറഞ്ഞോ - എന്റെ
പ്രാണന്റെ...... പ്രാണനാം പാട്ടുകാരീ


എന്‍റെ പ്രാണനില്‍ ഒട്ടിനില്‍ക്കുന്നു 'മൌനം'!
പറയാതെ മൌനമായി പറഞ്ഞുപോകുന്ന
നിന്റെ വാക്കുകളാണ് എനിക്ക് പ്രിയം,
നിന്റെ കണ്ണുകളില്‍ തളംകെട്ടി നില്‍ക്കുന്ന കണ്ണുനീര്‍ മുത്ത്‌ 'കളുടെ ഭാഷയാണ്‌ 'മൌനം'!
നിന്‍റെ ചുണ്ടുകളില്‍ മെല്ലെ വിടരുന്ന കാമത്തിന്‍റെ കൈത്തിരി വെട്ടമാണ് 'മൌനം'!
എല്ലാം അറിയാം എന്ന നിന്‍റെ അഹങ്കാരത്തിന്‍റെ നേര്‍ക്കുള്ള എന്‍റെ ഉത്തരമാണ് 'മൌനം'!
എന്‍റെ ഉള്ളില്‍ ഉറങ്ങുന്ന സ്വപ്നവും,മൃഗവും,ആശയും,പ്രതീക്ഷയും എല്ലാം മൌനമാണ്
ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു മൌനമേ ഞാന്‍ എന്നും നിന്നെ മാത്രമേ സ്നേഹിച്ചിരുന്നുള്ളൂ.

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...