2012, ഫെബ്രുവരി 29, ബുധനാഴ്‌ച

അനാഥന്‍

അനാഥന്‍

കലങ്ങിയ  മനസ്സുമായി അവന്‍ യാത്ര തിരിച്ചു
മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഒരു അനാഥൻ

നടന്ന്....നടന്ന് ക്ഷീണിച്ചു ദാഹമേറി
എന്ത് ചൂടാണ് എങ്ങോട്ടാണ് ഒന്ന് ഒളിക്കുക
അവന്‍ സൂര്യനെ നോക്കി
"നിനക്ക് ഈ ചൂടിന്റെ കാഠിന്യം ഒന്ന് കുറക്കരുതോ,
എത്രയെത്ര പക്ഷി മൃഗാതികള്‍ നിന്റെ ചൂടിനാല്‍ വെന്ത് മരിക്കുന്നു, ഞാൻ ഒരു അനാഥനല്ലെ
 എന്നോട് തെല്ല് കരുണ തോന്നുന്നില്ലേ"
സൂര്യന്‍ തന്റെ ഇമയൊന്ന് അടച്ചു അവന്റെ കണ്ണുകള്‍ നിറഞ്ഞു
അതില്‍നിന്നും അടര്‍ന്നുവീണ കണ്ണുനീര്‍മുത്തുകള്‍ ഉരുണ്ടു കൂടി കാര്‍മേഘമായി
 പെട്ടന്ന് എങ്ങുനിന്നോ തണുത്ത കാറ്റ് വീശി ഒരു നിമിക്ഷം കൊണ്ട്
ആ പ്രദേശമാകെ ജലപ്രളയമായി അവന്റെ ദാഹം മാറി
ദേഹം വിറക്കാന്‍ തുടങ്ങി ഇരുണ്ട ആകാശത്തേക്ക് നോക്കി അവന്‍ വിളിച്ചു
"ആദിത്യാ.....ആദിത്യാ നീ എവിടെ മറഞ്ഞു,
എനിക്ക് തണുക്കുന്നു"
കാര്‍മേഘക്കീറില്‍ നിന്നും തലയിട്ട് നോക്കിയ ആദിത്യന്‍
അവനോടു പറഞ്ഞു
"എന്റെ കണ്ണുനീരാണ് മഴ, എന്റെ ദു:ഖം ആരറിയുന്നു
ഞാനും നിന്നെപ്പോലെ ഒരു അനാഥന്‍!"

വീണ്ടും അവന്‍ യാത്ര തുടര്‍ന്നു
നടന്ന് ....നടന്ന് .....ഒരു കാനനത്തിലേയ്ക്ക്  പ്രവേശിച്ചു
എങ്ങും ഇരുട്ട് പരന്നു! അവനു പേടിയായി ആകാശത്തിലേക്കുനോക്കി അവൻ വിളിച്ചു
"ചന്ദ്രികേ.....ചന്ദ്രികേ....
അങ്ങു ദൂരെ ഒരു ചന്ദനമരത്തിന്റെ കൊമ്പില്‍
ചന്ദ്രിക തെളിഞ്ഞു!
അവളുടെ മുഖത്തിന്റെ ശോഭ അവിടമാകെ പ്രഭ ചൊരിഞ്ഞു
വെള്ളിവെളിച്ചത്തില്‍ കാനനം കസവുടുത്തു
അവന്റെ പേടി മാറി,
 രാത്രിയില്‍ എപ്പോഴോ നരികളുടെ
ഓരിയിടൽ  അവനെയുണര്‍ത്തി
ചന്ദ്രികയെ കാണുന്നില്ല!
അവന്‍ ഭയന്ന് വിറച്ചു!
"ചന്ദ്രികേ ....ചന്ദ്രികേ ....അവന്‍ ഉറക്കെ വിളിച്ചു "
അവന്റെ ശബ്ദം പേടികൊണ്ട്‌ ഇടറിയിരുന്നു
അവള്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ടു
"എന്താ ....തനിയ്ക്ക് ഉറക്കമില്ലേ ...."
"എനിക്ക് പേടിയാകുന്നു ;ചന്ദ്രികേ ...പുലരുന്നത് വരെ നീ എനിയ്ക്കു കൂട്ടിരിക്കാമോ?
ഞാനൊരു അനാഥനാണ്"
അവള്‍ വളരെ ദയ'യോടെ അവന്റെ മുഖത്ത്നോക്കി
അവളുടെ വെള്ളിപ്പുടവ നിലത്തു് വിരിച്ചു
അതിലേക്കു അവനെ കിടത്തി
"ഉറങ്ങുക പുലരുവോളം ഞാന്‍ നിനക്ക് കൂട്ടിരിക്കാം"
മെല്ലെ ....മെല്ലെ ....അവന്‍ നിദ്രയിലേക്ക് വഴുതിവീണു
അവള്‍ അവന്റെ തല തന്റെ മടിയിലേക്ക്‌ എടുത്ത് വെച്ചു
അവന്റെ മുടിയിഴകളില്‍ വിരലുകള്‍ കൊണ്ട് തലോടി
അവള്‍ ആത്മഗതം ചെയ്തു
"പാവം എന്നെപ്പോലെ ഇവനും അനാഥനാണ്"

നേരം പുലര്‍ന്നു!
അവന്‍ വീണ്ടും നടക്കാൻ തുടങ്ങി
മലകളും,കാടും,നദികളും കടന്നു വിജനമായ ഒരു പ്രദേശത്ത് എത്തിച്ചേര്‍ന്നു
ജീവിതത്തോട് തന്നെ വെറുപ്പ്‌ തോന്നി മുന്നില്‍ ശൂന്യത
തന്റെ കൈകള്‍ രണ്ടും ആകാശത്തിലേക്ക് ഉയര്‍ത്തി
ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു
"നാഥാ...നീ എവിടെയാണ് ;
നിന്റെ അടിമയുടെ കഷ്ടപ്പാട് നീ കാണുന്നില്ലേ,
മാതാപിതാക്കാള്‍ നഷ്ടമായ ഞാന്‍ ഇന്ന് ഒറ്റയ്ക്കാണ്
എനിക്ക് കൂടപ്പിറപ്പുകള്‍ ഇല്ല, ബന്ധുക്കളില്ല,
കഠിനമായ വിശപ്പും ദാഹവും കൊണ്ട് തളര്‍ന്നു
നടന്ന് .....നടന്ന് ......ഞാന്‍ ക്ഷീണിച്ചു"

പെട്ടന്ന് അവിടമാകെ പ്രകാശം പരന്നു!
"മാനവാ......!!! ആരാണ് നീ ....എന്താണ് നിനക്ക് വേണ്ടത്
എന്തിനാണ് നിലവിളിക്കുന്നത് "
"അങ്ങ് ആരാണ് അങ്ങയെ ഞാന്‍ കാണുന്നില്ലല്ലോ"
ഞാന്‍ നിന്റെ ദൈവമാണ് ....നിന്റെ സൃഷ്ടാവ്"!
അവിടുന്ന് എന്റെ മുന്നിലേക്ക്‌ വരൂ ഞാന്‍ അങ്ങയെ ഒന്ന് കാണട്ടെ"
"ഞാന്‍ നിന്റെ കൂടെത്തന്നെയുണ്ട് ! നിനക്ക് എന്നെ കാണാന്‍ സാധിക്കുന്നില്ലേ'
ഈ പ്രപഞ്ചത്തിലെ  ഓരോ അണുവിലും
എന്റെ സാന്നിധ്യമുണ്ട്,
നിന്റെ ജീവനിലാണ് ഞാന്‍ കുടികൊള്ളുന്നത് "
"സൃഷ്ടാവേ ...ഞാന്‍ ഒരു അനാഥനാണ് എന്നെ നീ സഹായിക്കൂ, എനിയ്ക്കു വഴികാട്ടൂ"
ഈ വിജനതയില്‍ അടിയന്‍ ഒറ്റപ്പെട്ട്പോയി"
"എന്തിനാണ് നീ നാഴികക്ക് നാല്പതുവട്ടം
അനാഥന്‍ ...അനാഥന്‍ ...എന്ന് പറയുന്നത്"
ഞാനും നിന്നെപ്പോലെ അനാഥനല്ലേ"
സ്വയംഭൂവായ അനാഥന്‍!"
ഓരോ പർവ്വതങ്ങളിലും, സമതലങ്ങളിലും  പാതകൾ
നിർമ്മിച്ചവൻ നീയാണ്,  നിന്റെ വഴി നീ തന്നെ കണ്ടെത്തണം, നാം നിന്റെ ജീവവായുപോലെ
നിന്നോട് അടുത്ത് നിൽക്കുന്നു
നീ എന്നെ അറിയുമ്പോൾ നിന്റെ വഴി നീ കണ്ടെത്തിയിരിക്കും"

അവിടമാകെ പെട്ടന്ന് ഇരുട്ട് പരന്നു ഇടിമില്ലലോടുകൂടി
 മഴ തിമിര്‍ത്ത് പെയ്തു ആ വിജനതയില്‍
അവന്റെ പേടിയും,വിശപ്പും,ദാഹവും മാറി
തിരിച്ചറിവിന്റെ അമൃത് കുടിച്ച അവന്‍ ഒരു മായയായി എങ്ങോ മറഞ്ഞു
നിലാവും,സൂര്യനും പതിവുപോലെ
വീണ്ടും ...വീണ്ടും....അവരുടെ വരവ് അറിയിച്ചുകൊണ്ടിരുന്നു
അവന്റെ വരവ് പ്രതീക്ഷിക്കാന്‍ ആരുമുണ്ടായിരുന്നില്ല
കാരണം അവൻ അനാഥനായിരുന്നു,

2012, ഫെബ്രുവരി 26, ഞായറാഴ്‌ച

"റാബിയ"

"റാബിയ"


ഓരോ തിരച്ചിലും തിരിഞ്ഞുനോട്ടവും അവസാനിക്കുന്നത്
ചിലപ്പോള്‍ ഒരു ചിരിയില്‍ അല്ലെങ്കില്‍ ഒരിറ്റ് കണ്ണുനീരില്‍
ഓരോ മനുഷ്യന്റെി ഉള്ളിലും ഒരായിരം ചെന്നായ്ക്കളും ,ചെകുത്താനും ,
ദൈവവും കുടികൊള്ളുന്നു ഇവയെ വേര്തിരരിക്കുക അസാധ്യം കാരണം
ഇവനും മറ്റു ജീവജാലങ്ങളെപ്പോലെ പലപ്പോഴും പല സ്വഭാവം പ്രകടമാക്കുന്നു
പിന്നിട്ട പ്രവാസ ജീവിതത്തില്‍ എത്ര..... യെത്ര.....മുഖങ്ങള്‍ അതില്‍ രൂപമുള്ളതും,ഇല്ലാത്തതുമായ
കഥാപാത്രങ്ങള്‍ ജീവിതമെന്ന നാടകം അഭിനയിച്ച് തീര്ക്കു മ്പോള്‍ ഞാന്‍ കെട്ടിയ വേഷം എന്ത്
മറ്റുള്ളവര്‍ ആടിയ ഭാഗത്തിന്റെ വലിപ്പം ഇതില്‍ വില്ലനും,സഹനടനും,സഹനടിയും,നായകനും,
നായികയും;കാലം എന്ന് തിരിച്ചറിയുമ്പോള്‍ എത്ര നീണ്ടാലും കാലം ഇന്നും ചെറുപ്പം
വളരുന്നതും,നീളുന്നതും,ചാവുന്നതും,കൊല്ലുന്നതും ;ജീവന്‍: ജീവിതങ്ങള്‍ !!

ആടിയ നാടകത്തിലെ അഴിച്ചുവെച്ച കുപ്പായം ഞാന്‍ വീണ്ടും എടുത്ത്
എന്റെ നെഞ്ചിലേക്ക് ചേര്ത്ത്ത വെച്ചു...അതില്‍ പൊട്ടിച്ചിരിയും,അട്ടഹാസവും,നിലവിളിയും,
പൊട്ടിക്കരച്ചിലും ജീവന്വെടച്ചു ........അങ്ങ് ദൂരെ മലപ്പുറം ജില്ലയിലെ വാളാഞ്ചേരി എന്ന
ഗ്രാമത്തില്‍ ഒരു "റാബിയ" ഇവള്‍ ഇന്നൊരു യാത്രയിലാണ്......അറ്റം കാണാത്ത അന്വേഷണത്തിന്റെങ...
ഞാനോ യാത്രയുടെ വേവും ചൂടും ഏറ്റുവാങ്ങി ഒടുവില്‍ തന്റെ. പാവനാടകത്തിന്റെവ തിരശീല നൂലില്‍
കൈകളും കിനാക്കളും കെട്ടിയിട്ട് പാവകളുടെ ചലനം കണ്ട്‌ പൊട്ടിച്ചിരിക്കണോ? അതോ?.............!!

ഞാനും മണല്ക്കാ!ടുകള്‍ താണ്ടി ഇവളോടൊപ്പം കൂടുകയാണ്
"റുബാഖാലി" സൗദി അറേബ്യയിലെ വലിയ മരുഭൂമി യമന്‍,ഒമാന്‍,അബുദാബി; എന്നീ രാജ്യങ്ങളുടെ
അതിര്ത്തി രേഖകള്‍ ഈ മണല്ക്കാമട്ടില്‍ പങ്കുവെക്കപ്പെടുന്നു നാല് രാജ്യങ്ങളും തങ്ങളുടെ സന്തോഷങ്ങളും,
നൊമ്പരങ്ങളും, ഗോത്രകഥകളും,കുടിപ്പകകളും അതിര്തില്ള ലംഘിച്ച് മണല്ക്കാ റ്റായി മരുഭൂമിയുടെ
ഉള്ളറകളില്‍ ഒടുങ്ങാത്ത തേങ്ങലായി കൈമാറുന്നു

പരിശുദ്ധ മക്കാദേവാലയം പൊളിക്കാന്‍ "അബ്രഅ:" ഇറങ്ങിപ്പുറപ്പെട്ടതും ഇതുവഴി,
ചന്ദ്രനേയും,നക്ഷത്രങ്ങളേയും വഴികാട്ടിയാക്കി യാത്രതിരിച്ച അനേകം കച്ചവടസംഘങ്ങള്‍
നേടിയതും,നഷ്ടപ്പെടുത്തിയതും ഈ മരുഭൂയാത്രയിലാണ് അങ്ങിങ്ങ് മേയുന്ന ഒട്ടകവും,ആടുകളും
ഇടയ്ക്കിടയ്ക്ക് ആട്ടിടയന്മ്മാരും അഹുറാബികളും (മരുഭൂവാസികള്‍)
നാല് രാജ്യങ്ങള്‍ ഈ മരുഭൂമിയെ വെട്ടിമുറിച്ച് വേലിതീര്ത്തുേ കയ്യൂക്കും, പണവും ഉള്ളവന്
കൂടുതല്‍ പങ്ക് ഞാന്‍ ഇവനൊപ്പമാണ് കാരണം എനിക്കും കടുംബത്തിനും അപ്പം തരുന്നത്
ഇവനാണ് വയലുകള്ക്ക് വെള്ളിയുടുപ്പിക്കുന്ന നദികള്‍ പോലെ ഈ മരുഭൂമിക്ക് കറുത്ത ചരട്
കെട്ടുന്ന ജോലിയിലാണ് ഞാന്‍ (530 കിലോമീറ്റര്‍ റോഡ്‌ നിര്മ്മാ ണം) സൗദിഅറേബ്യയുടെ യമനുമായി
ചെരുന്നുകിടക്കുന്ന "ശരൂര" മുതല്‍ "ഖര്ഖീര്‍"വരെ .

അയ്യായിരത്തോളം ജോലിക്കാരില്‍ വിരലില്‍ എണ്ണാവുന്ന മലയാളികള്‍ തീര്ത്തും
മരുഭൂമിയുടെ ഉള്ളറയില്‍ എന്റെയ ഡ്രൈവര്‍ ഒരു റാന്നി'ക്കാരന്‍ "ജമാല്‍" ജോലിത്തിരക്കിനിടയിലാണ്
അവന്റൊ ചോദ്യം
"ഭായ്; നിങ്ങള്‍ അറിഞ്ഞോ?"
"എന്ത്"
"ഒട്ടകത്തെയും,ആടിനെയും മേയ്ക്കുന്ന ഒരു സംഘത്തില്‍ മലയാളി താത്തയുണ്ട്"!!!
"നിന്നോട് ആരാ പറഞ്ഞത്"
"കുറെ ബംഗാളികള്‍ കണ്ടു;അവരോടു അവള്‍ സംസാരിച്ചു അവര്ക്ക് ഒന്നും മനസ്സിലായില്ല
മലയാളിയെന്നാണ് അവര്‍ പറയുന്നത്"
"ഇല്ലെട വല്ല തമിഴത്തിയോ,തെലുങ്കത്തിയോ ആയിരിക്കും ;അല്ലെങ്കിലും ഈ കാട്ടില്‍ ഏത്
പെണ്ണാണ് വരുന്നത്"
"അല്ല ഭായ് അവള്‍ ഏതോ കുരുക്കില്‍ പെട്ടിരിക്കയാണ്"
"ഒന്ന് പോടാ...ലുങ്കി ന്യൂസ്‌ .....ഞാന്‍ ഇത് എത്ര കേട്ടതാണ് "
വീണ്ടും അവന്‍ എന്നെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ച് കൊണ്ടിരുന്നു

രണ്ട് മൂന്നു നാളുകള്ക്കു ശേഷം യാത്രക്കിടയില്‍ ഒരു ആട്ടിന്കൂട്ടം ഞങ്ങളുടെ വണ്ടിയെ
ക്രോസ്സ് ചെയ്തു ജമാല്‍ വണ്ടിയെ ഒന്ന് സ്പീഡ് കുറച്ച് തിരിച്ചതും ടയര്‍ മണലില്‍ താഴ്ന്നുപോയി
ഞങ്ങള്‍ ഇറങ്ങി വണ്ടി ഉയര്ത്താ ന്‍ ശ്രമിക്കുകയാണ് ഇതിനിടയില്‍ ഞാന്‍ അവനെ ശകാരിക്കാന്‍ മറന്നില്ല
"എടാ ...നീ എന്തിനാണ് ടയറില്‍ ഇത്ര കൂടുതല്‍ കാറ്റ് നിറച്ചത് അതല്ലേ വണ്ടി താണ്‌പോയത്;
ആട്ടിന്ക്കൂട്ടം പോകുന്നത് നീ ദൂരെ നിന്നും കണ്ടില്ലായിരുന്നോ"
"ഞാന്‍ ഇന്ന് മറന്നുപോയി ഭായ് "
അവന്‍ അവന്റെ് ഭാഗം ന്യായീകരിക്കാന്‍ ശ്രമിക്കുന്നു
ഈ നേരത്താണ് ഞാന്‍ ശ്രദ്ധിക്കുന്നത് ആട്ടിന്കൂടട്ടത്തോടൊപ്പം ഒരു സ്ത്രീ
ഞങ്ങളുടെ സംസാരം കേട്ട് ആ സ്ത്രീ ഓടി ഞങ്ങളുടെ അടുത്ത് വന്നു
ഞാന്‍ അവരെ ആകെയൊന്നു നോക്കി ഒരു മുപ്പതിന് അടുത്ത പ്രായം വരും അവരുടെ മുഖം
ചൂട്കൊണ്ട് കറുത്ത് കരുവാളിച്ചിരിക്കുന്നു കണ്ണുകളില്‍ തളംകെട്ടി നില്ക്കു ന്ന കണ്ണുനീരിന്റെി. നനവും.
സൗദി അറേബ്യയുടെ നിയമാനുസൃതമായ വസ്ത്രമാണ് അവര്‍ ധരിച്ചിരിക്കുന്നത്‌ .എനിക്ക് അവരുടെ മുഖം മാത്രമേ
ദൃശ്യമായിരുന്നുള്ളൂ മണലില്‍ എന്തിയും വലിഞ്ഞും ആയിരുന്നു അവര്‍ നടന്നടുത്തത്.....
"സഹോദരാ ....കുറച്ച് വെള്ളം തരുമോ?"
ഇത് പറയുന്നതും ആ സ്ത്രീ പൊട്ടിക്കരഞ്ഞു
ജമാല്‍ വണ്ടിയുടെ അകത്തിരുന്ന വെള്ളം പെട്ടന്ന് തുറന്നെടുത്ത് അവരുടെ കയ്യില്‍ കൊടുത്തു
അവര്‍ ഒരുകുപ്പി വെള്ളവും നിന്നനിലയില്‍ കുടിച്ചുതീര്ത്തു
"കഴിക്കാന്‍ വല്ലതുമുണ്ടോ?"
ഞാന്‍ ജമാലിന്റെല.മുഖത്ത് നോക്കി അവന്‍ ഇല്ലെന്ന് പറഞ്ഞു
ഞാന്‍ അവരോടു ചോദിച്ചു
"നിങ്ങള്‍ നാട്ടില്‍ എവിടെയാണ് "
"മലപ്പുറം ജില്ലയില്‍ "വാളാഞ്ചേരി;
"ഭര്ത്താംവ് മരിച്ചുപോയി ഒരു അയല്വാ്സിയാണ് ഈ വിസ ശെരിയാക്കി തന്നത്
വീട്ടു ജോലിയാണ് എന്നായിരുന്നു പറഞ്ഞിരുന്നത് നാട്ടില്‍ നിന്ന് വന്നിട്ട് നാല് മാസമായി
വന്ന അന്നുമുതല്‍ ഈ മരുഭൂമിയിലാണ്"
"നിങ്ങള്ക്ക്മ വീട്ടില്‍ ആരുമില്ലേ "
"ഒരു മകളും ഉമ്മയും ബാപ്പയും മകള്ക്ക്് ആര് വയസ്സായി മകള്‍ അവര്ക്കൊ പ്പമാണ്
നാട്ടിലെ ഒരു വിവരവും അറിയില്ല നാട്ടില്‍ എങ്ങനെയാണ്
ഒന്ന് ഫോണ്‍ ചെയ്യുക :മകള്‍ ഇപ്പോള്‍ എന്നെക്കാണാതെ നിര്ബുന്ധം പിടിച്ചു കരയുന്നുണ്ടാകും
ഞാന്‍ പോരുമ്പോള്‍ അവള്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുന്നു ഇപ്പോള്‍ സ്കൂള്‍ അടച്ചിട്ടുണ്ടാകും
സ്കൂള്‍ തുറന്നാല്‍ അവള്‍ മൂന്നാം ക്ലാസ്സില്‍ ആകും അവളുടെ ഭക്ഷണം,പുസ്തകം,വസ്ത്രങ്ങള്‍ ......."
ഇത് പറയുമ്പോള്‍ അവളുടെ കണ്ണ് നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു
"നിങ്ങള്‍ ഒറ്റയ്ക്കാണോ ആട്ടിനെ മേയ്ക്കുന്നത്"
"അല്ല പുറകെ ഒട്ടകത്തിന്റെയ.കൂടെ ഒരു ആഫ്രിക്കാക്കാരന്‍ ഉണ്ട്;അവന്‍ തരംകിട്ടുമ്പോള്‍ എന്നെ ഉപദ്രവിക്കും"
അവള്‍ ദൂരേക്ക്‌ കൈചൂണ്ടി പറഞ്ഞു
ഇവളുടെ സംസാരത്തിന് ഇടയിലും ജമാല്‍ വണ്ടി ഉയര്ത്താ്നുള്ള ശ്രമം തുടരുന്നുകൊണ്ടിരുന്നു
"ഇവിടെ ടെലിഫോണ്‍ വര്ക്ക്ൂ ചെയ്യില്ല ഞങ്ങളും രണ്ടു മാസം കൂടുമ്പോഴാണ് നാട്ടില്‍ വിളിക്കുക"
"സഹോദരാ എന്നെ ഇവിടെന്ന് ഒന്ന് രക്ഷിക്കാമോ?!!"
ഇത് ചോദിക്കുമ്പോള്‍ അവര്‍ പോട്ടിക്കരഞ്ഞിരുന്നു
"ഇവിടെന്ന് ഏകദേശം ഇരുപത് കിലോമീറ്റെര്‍ അകലെയാണ് ഞങ്ങളുടെ താമസസ്ഥലം ഞങ്ങളും
ഈ മരുഭൂമിയിലാണ് താമസം 520 കിലോമീറ്റെര്‍ അകലെയാണ് സിറ്റി ഈ മണലില്ക്കൂസടി പോകണമെങ്കില്‍
border ഗാര്ഡിൂന്റെ അനുവാദവും വേണം; നിങ്ങള്‍ എവിടെയാണ് താമസം"
"ഞങ്ങള്ക്ക്ര താമസിക്കാന്‍ പ്രത്യേക സ്ഥലമില്ല ഒട്ടകത്തിന്റെ പുറത്തു ഖൈമയുണ്ട് (ടെന്റ്റ് ) അത് രാത്രിയാകുമ്പോള്‍
എവിടെയെങ്കിലും ഉയര്ത്തി് അതിലാണ് ഉറക്കം "
"ഭക്ഷണം ആരാ കൊണ്ട് തരുന്നത് "
"വല്ലപ്പോഴും ഒരു അറബി വരും കൊണ്ട് വരുന്ന ഭക്ഷണം എല്ലാം പഴകിയതാണ്"
ഞങ്ങള്‍ സംസാരിക്കുന്നതിനിടയില്‍ ആഫ്രിക്കാക്കാരന്‍ ഞങ്ങളുടെ അടുതെത്തി
അവളെ ശകാരിക്കാന്‍ തുടങ്ങി
"ഇവന്‍ എന്നെ ഇന്ന് കൊല്ലും എനിക്ക് ഇവിടത്തെ ഭാഷയും വശമില്ല; സഹോദരാ എന്നെ എങ്ങനെയെങ്കിലും
രക്ഷിക്കണേ......അവള്‍ പോകുന്നപോക്കില്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു"
ശെരി ശ്രമിക്കാം എന്ന് ഞങ്ങളും പറഞ്ഞു ...

ക്യാമ്പില്‍ എത്തി ആളുകളോട് പറഞ്ഞു അവളെ എങ്ങനെയെങ്കിലും സഹായിക്കുന്നകാര്യം
എല്ലാപേരും എന്നെ കൊല്ലാന്‍ വന്നു എന്ന് പറയുന്നതായിരിക്കും ശെരി
"ഭായ് ഇത് ഏതാണ് നാടെന്ന് അറിയുമോ? പ്രത്യേകിച്ച് മരുഭൂമിയും സിറ്റിയില്‍ എത്തിപ്പെടണമെങ്കില്‍
അതിന്റെയ ബുദ്ധിമുട്ട് അറിയാമോ ?"
ആരും എന്നെ സഹായിക്കാന്‍ ഒരുക്കമല്ലായിരുന്നു അവരെല്ലാം എന്നെ
നിരുല്സാ ഹപ്പെടുത്താന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തത് ഏതോ നാട്ടുകാരി ഏതോ ഒരു സ്ത്രീക്ക് വേണ്ടി
ആര്ക്കാാ സമയം ഞാനും അവരില്‍ ഭിന്നനല്ല ..........

പത്തു കൊല്ലങ്ങള്ക്ക് ശേഷം കൈരളി ചാനലില്‍ പ്രവാസലോകം എന്ന പ്രോഗ്രാം ഞാന്‍ കാണുകയാണ്
"റാബിയ" എന്ന പതിനാറ് വയസ്സുകാരി പ്രവാസയാത്രയില്‍ കാണാതെപോയ തന്റെ മാതാവിന് വേണ്ടി വന്നിരിക്കുന്നു
അവളുടെ വൃദ്ധരായ അപ്പുപ്പനും,അമ്മുമ്മയുമായി സ്ക്രീനില്‍ തെളിഞ്ഞ ഫോട്ടോയില്‍ എന്റെമ കണ്ണ് അല്പ്പം ഒന്നുടക്കി
പടച്ചവനേ ...എന്ത് മറിമായം ......അന്ന് ഞാന്‍ റുബാഖാലിയില്‍ കണ്ട അതേ സ്ത്രി ......
മാതാവിന്റെഞ തിരിച്ചുവരവിനായി ചങ്കുപൊട്ടിക്കരയുന്ന ആ മകള്‍....... വൃദ്ധരായ രണ്ടു കോലങ്ങള്‍ ..............
മനുഷ്യനെന്ന ഇരുകാലി മൃഗമായി ഈ ലോകത്ത് ഞാന്‍ ജീവിച്ചു മരിക്കുമ്പോള്‍
കൂടെ കൊണ്ടുപോകാന്‍ ചേര്ത്ത് വെച്ചതു എത്ര നന്മകള്‍ ആയിരുന്നു
ഈ ലോകത്ത് ഞാന്‍ ആടിയ വേഷം ..........വില്ലനോ? അതോ......!!!
പൊറുക്കുക മകളേ ..............നിന്റെ. കണ്ണുനീര്‍ തുള്ളികള്‍ എന്റെ മനസ്സിന്റെമ അകച്ചുമരുകളില്‍
പറ്റിപ്പിടിച്ചിരിക്കുന്നു ........ഇപ്പോള്‍ ഞാന്‍ മനുഷ്യനാണ്.......... ചെകുത്താനും ഞാന്‍ തന്നെയാണ്...
ദൈവമോ? ആ വേഷം ...മാത്രം ...ആരും കെട്ടിയാടിയില്ല

2012, ഫെബ്രുവരി 19, ഞായറാഴ്‌ച

യാത്രാമൊഴി


യാത്രാമൊഴി
ഇത്രനാള്‍ രാപ്പാര്‍ത്ത അഗ്നികുടീരത്തെ
വിട്ടു ഞാന്‍ പോകുന്നു ഓമലാളെ 
നോവുന്ന ഹൃത്തടം തേങ്ങുന്ന മാനസം 
തോരാത്ത കണ്ണുമായി പോയ്‌മറയാം

വേലിക്കല്‍ നിന്നെന്നെ മാടിവിളിക്കുന്ന 
തുമ്പപ്പൂ മലരിനും യാത്ര ചൊല്ലാം 
മുറ്റത്ത്‌ പൂക്കുന്ന മുക്കുറ്റിപ്പെണ്ണിന്‍റെ
കവിളത്ത് ഞാനൊരു മുദ്രചാര്‍ത്താം

മാറത്ത് ചാഞ്ഞെന്‍റെ ദേഹത്ത് വീഴുന്ന 
കണ്ണുനീര്‍മുത്തുകള്‍ ബാക്കിവെയ്ക്കാം
കാലം പറഞ്ഞതും ചൊല്ലാന്‍ മറന്നതും 
ഒരുപോലെ ഈ നെഞ്ചില്‍ ചേര്‍ത്ത് വെയ്ക്കാം 

2012, ഫെബ്രുവരി 7, ചൊവ്വാഴ്ച

കഴുകന്‍ യാത്ര തുടരുന്നു


കഴുകന്‍ യാത്ര തുടരുന്നു 

അങ്ങ് ദൂരെ പുകപടലം ഉയര്‍ന്നു മനുഷ്യര്‍  ചിന്നിച്ചിതറി 
നാലുപാടും ഓടുന്നു  
ദീനരോദനങ്ങള്‍ ആരവങ്ങള്‍ അവര്‍ സംസാരിക്കുന്ന ഭാഷ ഏതെന്ന് ഞാന്‍ ചെവിയോര്‍ത്തു 
ഒരുപിടിയുമില്ല അല്ലെങ്കില്‍ തന്നെ വിലാപത്തിന് എന്ത് ഭാഷ 
അമ്മയുടെ മാറില്‍ അള്ളിപ്പിടിച്ച് പറ്റിച്ചേര്‍ന്നു കരയുന്ന കുഞ്ഞ് ......
അകലെനിന്നും രാജാവിന്‍റെ പടയാളികള്‍ കടന്നുവരുന്നതിന്‍റെ ആരവമാണ് 
വഴിവക്കില്‍ കാണുന്ന സകലതിനെയും തട്ടിയുടച്ച്‌ ഓരോ ജീവനേയും
കയ്യിലിരിക്കുന്ന  വടികൊണ്ട് പൊതിരെ തല്ലിയും 
കാലുകൊണ്ട് ചവിട്ടിമെതിച്ചും കടന്നുവരുന്നവരുടെ കണ്ണില്‍ മറ്റുള്ളവരെല്ലാം ശത്രുക്കള്‍ 

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...