2012, ജൂൺ 27, ബുധനാഴ്‌ച

പ്രേതവാസി

പ്രേതവാസി



കുടിച്ചുതീര്‍ക്കുന്ന കണ്ണുനീരും
കടിച്ചു വറ്റിക്കുന്ന കാമനീരും
പിഴിഞ്ഞ് ഊറ്റുന്ന ഭാരനീരും
തീക്കനല്‍ തിന്നുന്ന ദേഹനീരും


കാറ്റുകള്‍ നീറ്റുന്ന പ്രാണവേവും
പാതിയില്‍ തകരുന്ന മോഹനീരും
ആരോരും ഇല്ലാത്ത ബാക്കിനേരം
ഏറെയും സ്വപ്നങ്ങള്‍ ഉള്ളിലേറ്റും


പാതയില്‍ കൂട്ടിയ ഭാരമെല്ലാം
വേരോടെ കത്തിച്ച് ചാമ്പലാക്കി
തീ കായും ഞാനാണ് ....പ്രേതവാസി
നീ ചൊല്ലും ഞാനാണ് പ്രവാസി

2012, ജൂൺ 26, ചൊവ്വാഴ്ച

യാത്രകള്‍ ദൈവമാകുമ്പോള്‍

യാത്രകള്‍ ദൈവമാകുമ്പോള്‍



മാമ്പൂമണക്കുന്ന കാറ്റിന്‍റെ ശ്വാസത്തിന് പോലും ഒരു കടല്‍കുടിച്ച്
വറ്റിക്കാനുള്ള ദാഹമുണ്ടായിരുന്നു തുളവീണ കുടയില്‍ക്കൂടി
അരിച്ചിറങ്ങുന്ന സൂര്യരശ്മികള്‍ അയാളുടെ ദേഹത്ത് പുള്ളികുത്തി
തിരക്കുപിടിച്ച നഗരത്തിന്‍റെ മാറ് പിളര്‍ന്ന് ഓരോ വാഹനവും
ശൌര്യത്തോടെ പുകതുപ്പിയും പൊടിപറത്തിയും അയാളെ
പിന്നിലാക്കി കടന്നുപോകുന്നു ഇതൊന്നും തന്‍റെ കാഴ്ചയോ
ലക്ഷ്യമോ അല്ല ബന്ധങ്ങളുടെ ചരടുകള്‍ കൂട്ടിയോജിപ്പിക്കാന്‍
ഇത്തരം യാത്രകള്‍ അനിവാര്യമാണ്
നടന്ന്...നടന്ന് കോടതി വളപ്പിലേക്ക് അയാള്‍ പ്രവേശിച്ചു
കണ്ണെത്താ ദൂരത്ത് നീണ്ടു നിവര്‍ന്ന് വളര്‍ന്നു നില്‍ക്കുന്ന
വൃക്ഷങ്ങളും പണിതുയര്‍ത്തിയ പഴയതും പുതിയതുമായ
കെട്ടിടങ്ങളും ദര്‍ശിക്കെ അയാള്‍ നെടുവീര്‍പ്പിട്ടു
തന്‍റെ ബാല്യവും യൌവനവും കാണാത്ത കാഴ്ചകള്‍ ഈ
വാര്‍ദ്ധക്യകാലത്ത് കാണാന്‍ സാധിക്കുക ഇതും ഒരു നിയോഗം
അയാള്‍ ചുറ്റുപാടും കണ്ണോടിച്ചു മുന്നില്‍കണ്ട ഒരു പോലീസ്‌
കാരനോട് അന്വേക്ഷിച്ചു പോലീസ്‌കാരന്‍ അയാളെ ആകെയൊന്നു
വീക്ഷിച്ചു
"ഇവിടെ ആദ്യമായി വരികയാണ് അല്ലെ"
"അതെ"
"ഇതിനകത്ത് ഇതുപോലെ ഒരുപാട് കേസ്സ് വിസ്താരം നടക്കുന്നുണ്ട്
എവിടെയെന്ന് പറഞ്ഞാണ് ചോദിക്കുക മുന്നോട്ട് പോയി
ആ പുതിയ കെട്ടിടത്തിലുള്ള റിസപ്ഷനില്‍ അന്വേക്ഷിക്കുക "
പോലീസ്സ്കാരന്‍ കൈചൂണ്ടിയ ഭാഗം ലക്ഷ്യമാക്കി അയാള്‍നടന്നു


"മാമാ"
പുറകില്‍ വിളികേട്ട ഭാഗത്തേക്ക് അയാള്‍നോക്കി
"നീ ഇവിടെ ഉണ്ടായിരുന്നോ"
"ഞാന്‍ രാവിലെ വന്നു"
"എവിടെയാണ് വിചാരണ നടക്കുന്നത്"
"വിചാരണയല്ല ഇന്ന് വിധി പറയുന്ന ദിവസമാണ്"
അയാള്‍ അവനെ അനുഗമിച്ചു ആളുകള്‍ തിങ്ങി നിറഞ്ഞ
കോടതിമുറി ഉയര്‍ന്ന ഭാഗത്ത്‌ ജഡ്ജി ഇരിക്കുന്നു തടികൊണ്ട്
തീര്‍ത്ത ഒരു വേലിക്കുള്ളില്‍ ഒരു പ്രത്യേക രീതിയില്‍
നിരത്തിയിട്ട കസേരകളിലും ബഞ്ച്കളിലും മുഖാമുഖം നോക്കിയും
ജഡ്ജിയെ നോക്കിയും അഭിഭാഷകര്‍ ഇരിക്കുന്നു അതിന് പുറത്ത്
നിരത്തിയിട്ട ബഞ്ച്കളില്‍ പത്രപ്രവര്‍ത്തകരും സാധാരണക്കാരും
വാദിയുടെയും പ്രതിയുടെയും ബന്ധുക്കളും കൂട്ടുകാരും
അതില്‍ ഒരുപാട് മുഖങ്ങള്‍ അയാള്‍ക്ക്‌ പരിചയമുള്ളതാണ്
മുന്നില്‍കണ്ട ഇരിപ്പിടത്തില്‍ അയാള്‍ ഇരുന്നു അയാളുടെ
മുന്നിലായി പത്രപ്രവര്‍ത്തകരായ മൂന്നു സ്ത്രീകള്‍ ഇരിക്കുന്നു
അവരുടെ കൈകളില്‍ പേനയും, നോട്ടുപുസ്തകവുമുണ്ട്
അവര്‍ മൂവരും പ്രായത്തില്‍ തുല്യരാണ് ഇടയ്ക്കിടയ്ക്ക്
മുകളിലുള്ള ഫാനില്‍നിന്നും ഉള്ള കാറ്റില്‍ അതില്‍ ഒരുവളുടെ
മുടിയിഴകള്‍ പറന്ന് നൃത്തംവെക്കുന്നു പണിപ്പെട്ട് അവള്‍
അതിനെ ഇടയ്ക്കിടയ്ക്ക് ഒതുക്കിവെയ്ക്കും
ജഡ്ജിയുടെ ഉയര്‍ന്ന പ്രതലത്തിന് തൊട്ടു താഴെയായി
ഇരിക്കുന്ന ആള്‍ ജഡ്ജിയുടെ കല്പ്പനപ്രകാരം ഇതുവരെയുള്ള
കേസ്സ് വിസ്താരത്തിന്‍റെ ഓരോ ഭാഗവും വായിക്കാന്‍ തുടങ്ങി
ഈ സംഭവം നടക്കുന്നതിനിടയില്‍ മുന്നിലിരിക്കുന്ന സ്ത്രീകളില്‍
ഒരാള്‍ ചാടിയെഴുന്നേറ്റു നോട്ടുപുസ്തകം കൊണ്ട് തന്‍റെ
തലക്കുമുകളില്‍ വീശാന്‍ തുടങ്ങി അപ്പോഴാണ്‌ അയാള്‍ മുന്നോട്ട്
ശ്രദ്ധിക്കുന്നത് ഒരു കറുത്ത വണ്ട്‌ അവര്‍ മൂവരുടെയും തലയ്ക്ക
മുകളില്‍ വട്ടമിട്ട്‌ പറക്കുന്നു സ്ത്രീകള്‍ പരസ്പരം എന്തൊക്കെയോ
ചെവിയില്‍ പറയുന്നു അവസാനം അവര്‍ ഒരുമിച്ച്‌ എഴുന്നേറ്റു
നീതിദേവതയെ തൊഴുത് പുറത്തേക്ക് കടന്നുപോയി അപ്പോഴും
കോടതി നടപടികള്‍ ക്രമപ്രകാരം നടന്നുകൊണ്ടിരുന്നു
കേസിന്‍റെ ഓരോ ഭാഗവും വായിച്ചുകഴിഞ്ഞ് കോടതി
ഭക്ഷണത്തിനായി പിരിഞ്ഞു


ഇനി വിധി പറയുന്ന നേരമേയുള്ളൂ
ചുറ്റുപാടും നോക്കി അയാളും എഴുന്നേറ്റു പ്രതികളെക്കൂട്ടി
പോലീസ്സ്കാര്‍ ഹാളിന്‌ പുറത്തുള്ള വരാന്തയില്‍ക്കൂടി മുന്നോട്ട്
നടക്കുന്നു അയാളും അവര്‍ക്കൊപ്പം കൂടി പ്രതികളില്‍ ഒരാള്‍ തന്‍റെ
ബന്ധു. അവര് പരസ്പരം കണ്ടു ചെറുതായി ചിരിച്ചു
അവരോടൊപ്പം വാദിയുടെയും പ്രതിയുടെയും ബന്ധുക്കളും
അവരെ അനുഗമിച്ചു അവരെല്ലാപെരും കടന്നുചെന്നത് ഒരു
കാന്റീനിലേയ്ക്കായിരുന്നു പ്രതികളുടെ ചുറ്റുപാടും
പോലീസ്കാര്‍ ഇരുന്നു മറ്റുള്ള കസേരകളില്‍ മറ്റുള്ളവരും.
വന്നവരില്‍ ഓരോ ആള്‍ക്കാരും ഭക്ഷണത്തിന് ഓര്‍ഡര്‍ കൊടുത്ത്‌
ഇരിക്കുന്നതിനിടയിലാണ് ഒരു വൃദ്ധയായ സ്ത്രീ കടന്നു വരുന്നത്
വന്നപാടെ പോലീസ്കാര്‍ക്ക് നടുവിലിരുന്ന
ഒന്നാം പ്രതിയുടെ ഷര്‍ട്ടിന് കടന്നുപിടിച്ചു
"എഡാ.....പന്നീടെ മോനെ.........നീ ..എന്റെ പുള്ളയെ വെട്ടിനുറുക്കി
കൊന്നല്ലോടാ......;നിനക്ക് ഞാന്‍എത്രയോ പ്രാവശ്യം ഈ
കൈകകൊണ്ട് ഭക്ഷണം ഉണ്ടാക്കി വിളമ്പി തന്നു!!!"
ഇതിനിടയില്‍ അന്തം വിട്ടിരുന്ന പോലീസ്കാര്‍ ചാടിയെഴുന്നേറ്റു
ആ വൃദ്ധയെ പിടിച്ചുമാറ്റി
"ഇത് കോടതി വളപ്പാണ് ഇവിടെ ഇതൊന്നും നടപ്പില്ല.
തെറ്റ് ചെയ്തവരെ കോടതി ശിക്ഷിക്കും. അതിന് ഇനി അധിക
നേരമില്ലല്ലോ!"
അവിടെ നിന്ന് ആ സ്ത്രീ വീണ്ടും പുലമ്പിക്കൊണ്ടിരുന്നു
എല്ലാപേരും ഭക്ഷണം കഴിഞ്ഞ് എഴുന്നേറ്റു പോലീസ്കാരെ
പിന്തുടര്‍ന്ന് അയാളും കോടതിക്കുള്ളില്‍ എത്തി ഇരിപ്പുറപ്പിച്ചു
ഇപ്പോള്‍ അയാള്‍ക്ക്‌ മുന്നില്‍ നേരത്തെ എഴുന്നേറ്റുപോയ
സ്ത്രീകളും ഇരിക്കുന്നുണ്ടായിരുന്നു
കുറച്ച് സമയത്തിനുള്ളില്‍ വീണ്ടും അവിടം
ആളുകളെ കൊണ്ട് നിറഞ്ഞു തലയെടുപ്പോടെ ജഡ്ജി കടന്നുവന്നു
എല്ലാപേരും ഇരിപ്പിടങ്ങളില്‍ നിന്നും എഴുന്നേറ്റു അദ്ദേഹം
ഇരുന്നതിന് ശേഷം ഇരിപ്പുറപ്പിച്ചു


ഫയല്‍ നിവര്‍ത്തി ജഡ്ജി വിധി
പറയാന്‍ ആരംഭിച്ചു ഇപ്പോള്‍ ആ കറുത്ത വണ്ട്‌ ജഡ്ജിയുടെ
തലക്കുമുകളില്‍ അല്‍പ്പം ഉയരത്തിലായി സീലിംഗ് ഫാനിന്
താഴെയായി വട്ടമിട്ട് പറക്കുകയാണ്
പ്രതികളെ വെറുതെ വിട്ടുകൊണ്ട് ജഡ്ജി വിധി പ്രഖ്യാപിച്ചു!
മുകളില്‍ വട്ടമിട്ടുകൊണ്ടിരുന്നു വണ്ട്‌ ലക്‌ഷ്യം തെറ്റി
കറങ്ങിക്കൊണ്ടിരുന്ന ഫാനില്‍തട്ടി കിര്‍''''''....എന്ന ശബ്ദത്തോടെ
അയാള്‍ വിധി നോക്കിവായിച്ച ഫയലിലേക്ക് ചത്ത്‌ വീണു!!!
ഒപ്പം കോടതി മുറിയില്‍ ഉണ്ടായിരുന്ന വൃദ്ധ ഒരു ഞരക്കത്തോടെ
അവിടെ മറിഞ്ഞ് വീണു ആളുകളില്‍ ചിലര്‍ അവര്‍ക്ക് ചുറ്റും
ഓടിക്കൂടി അതില്‍ ഒരാള്‍ അവരെ താങ്ങി തന്‍റെ മടിയില്‍
ഇരുത്തി അവരുടെ നാടി പിടിച്ചുനോക്കിപ്പറഞ്ഞു
"പോയി........!!!"
ഒപ്പം നിന്നവരില്‍ ചില സ്ത്രീകളും മറ്റും നിലവിളിച്ചു കരഞ്ഞു
"ഓര്‍ഡര്‍.......ഓര്‍ഡര്‍...."
ജഡ്ജി തന്‍റെ അടുത്തുണ്ടായിരുന്ന തടിയുടെ ചുറ്റികയെടുത്തു
ടെസ്ക്കില്‍ അടിച്ചുകൊണ്ട് ആക്രോശിച്ചു
കേസ്‌ ഫയല്‍ അടച്ച്‌ അയാള്‍ മുഖത്തെ ഗൌരവ ഭാവം വിടാതെ
എഴുന്നേറ്റ് പോയി
പ്രതികളും പ്രതികളുടെ ബന്ധുക്കളും അവിടെ പരസ്പരം
ആശ്ലേഷിച്ച് സന്തോഷം പങ്ക് വെച്ചു
കോടതി മുറിയിലേക്ക് അയാളെ കൂട്ടിക്കൊണ്ടുവന്ന പയ്യന്‍
അടുത്തു വന്ന് അയാളോട് ഒരു സ്വകാര്യം പറഞ്ഞു
"ഇരുപത്തിയഞ്ചു ലക്ഷം പോയെങ്കില്‍ എന്ത് പ്രതികള്‍
രക്ഷപ്പെട്ടില്ലേ"
"അതെ ...എന്തായാലും രക്ഷപ്പെട്ടില്ലേ സന്തോഷം"
അയാള്‍ ധൃതിയില്‍ പുറത്തേയ്ക്ക് നടന്നു ഇപ്പോള്‍ വെയിലിന്
നല്ല ശമനമുണ്ട് രക്ഷപ്പെട്ടത് തന്‍റെ ബന്ധു അപ്പോള്‍ ശിക്ഷ കിട്ടിയത്
ആര്‍ക്കായിരുന്നു അതുമാത്രം അയാള്‍ക്ക്‌ മനസ്സിലായില്ല!
കാലിന്റെ വേഗത അയാളുടെ മനസ്സിനൊപ്പം വേഗത്തില്‍
ചലിച്ച്കൊണ്ടിരുന്നു ഇപ്പോള്‍ അയാള്‍ ക്ഷീണം അറിയുന്നില്ല
വിശപ്പ്‌ അറിയുന്നില്ല മനസ്സില്‍ ഒരു മരവിപ്പ് മാത്രം.............

2012, ജൂൺ 2, ശനിയാഴ്‌ച

"നെയ്യുറുമ്പുകള്‍..."

"നെയ്യുറുമ്പുകള്‍..."
രാവിലെ സുബഹി നമസ്ക്കരിക്കാന്‍ എഴുന്നേല്‍ക്കുമ്പോള്‍ നല്ല മഴ വെള്ളം ദേഹത്ത് വീഴുമ്പോള്‍ നല്ല തണുപ്പ് അംഗശുദ്ധി വരുത്തി നമസ്ക്കാരപ്പായ്‌ കുടഞ്ഞിടുമ്പോഴാണ് ഭാര്യ ഇതുവരെ ഉറക്കം എഴുന്നേറ്റില്ല എന്ന് ഞാന്‍ ശ്രദ്ധിക്കുന്നത്
"സുനിതെ .....ഡീ ...സുനിതെ"
ആരും തെറ്റിദ്ധരിക്കണ്ട love ജിഹാദില്‍ ഞാന്‍ മതം മാറ്റിയതല്ല ഇവളെ!
ആയിരത്തൊന്ന് രൂപാ "മെഹറിന്" ഇവളുടെ ബാപ്പയുടെ കൈയ്യില്‍നിന്നും സ്വന്തമാക്കിയ ഒരു ഒന്നാം തരം നാടന്‍ പശു തന്നയാണ് ആവശ്യത്തിന് കാലുകുടയലും, കൊമ്പ്കുലുക്കലും ഇവള്‍ക്ക് പതിവാണ്
"ഒന്ന് ഉറങ്ങാന്‍കൂടി ഈ മനുഷ്യന്‍ അനുവദിക്കില്ലേ"
"ഡീ....എഴുന്നേറ്റ് നമസ്ക്കരിക്കാന്‍"
"കുറച്ച് കഴിയട്ടെ ...അവള്‍ സ്ഥാനംതെറ്റിക്കിടന്ന പുതപ്പ് വലിച്ച് തലവഴിമൂടി
"അല്ലാഹു അക്ബര്‍,അല്ലാഹു അക്ബര്‍
അഷ്ഹദു അന്‍ലായിലാഹ ഇല്ലള്ളാ
അഷ്ഹദു അന്ന മുഹമ്മദന്‍ റസൂലുള്ളാ
ഹയ്യ അല സ്വലാ
ഹയ്യ അലല്‍ ഫലാ
ഖദുക്കാമഥി സ്വലാത്തു
ഖദുക്കാമഥി സ്വലാത്തു ....."
ഞാന്‍ ഇഖാമത്തു അല്‍പ്പം ഉച്ചത്തില്‍ ചൊല്ലി നമസ്ക്കാരത്തിലേക്ക് പ്രവേശിച്ചു
ഇതിനിടയില്‍ എന്‍റെ ഇഖാമത്തിന്‍റെ ശബ്ദം കേട്ടിട്ടാണെന്ന് തോന്നുന്നു മകന്‍ എഴുന്നേറ്റ് ദേഹശുദ്ധി വരുത്തി ഞാന്‍ സലാം വീട്ടി തിരിഞ്ഞ് നോക്കുമ്പോള്‍ എന്‍റെ പുറകിലായി അവനും നമസ്ക്കരിക്കുന്നു ഞാന്‍ നേരെ ഭാര്യയുടെ അടുത്തുചെന്ന് അവളെ തട്ടിവിളിച്ചു
"ഇനിയും നീ എഴുന്നേറ്റില്ലെങ്കില്‍ നമസ്ക്കാരം 'ബാത്തിലാകും'(നഷ്ടപ്പെടും)"
എന്തൊക്കയോ പിറുപിറുത്ത് അവള്‍ എഴുന്നേറ്റു
ഞാന്‍ നടന്ന് 'ഖുര്‍ആനും' കൈയ്യിലെടുത്തു ഉമ്മറത്ത്‌ ചാരുകസേരയില്‍ വന്നിരുന്നു പാരായണം തുടങ്ങി ഇതിനിടയില്‍ നമസ്ക്കാരം കഴിഞ്ഞു ഭാര്യ അടുക്കളയില്‍ കയറി ഗുസ്തി ആരംഭിച്ചു അതിനു തെളിവായി ഒരുകപ്പ് ചായ എന്‍റെ മുന്നിലെത്തി
"പപ്പാ ഇത് എങ്ങനെയുണ്ട്"
മകന്‍ മദ്രസയില്‍ പോകാന്‍ റെഡിയായി ഒരു തോപ്പിയൊക്കെ ഫിറ്റ്ചെയ്തു കൈയ്യില്‍ പുസ്തകവുമായി എന്‍റെ മുന്നില്‍ വന്നുനിന്നു ചോദിക്കുകയാണ് ഞാന്‍ അവനെ ആകെയൊന്നു വീക്ഷിച്ചു
"മോനേ....എന്തിനാണ് തലയില്‍ തൊപ്പി നമ്മള്‍ മുജാഹിദുകള്‍ (ക്ഷെത്രിയന്‍'മാര്‍) തലയില്‍ തൊപ്പിവെക്കില്ല എന്ന് നിനക്കറിയില്ലേ? "
"അതില്ലെങ്കില്‍ ഉസ്താദ് തല്ലും പപ്പാ..."
"ഈ സുന്നികളുടെ ഒരു കാര്യം"
ഞങ്ങളുടെ സംസാരം കേട്ട് ഭാര്യ അടുക്കളയില്‍ നിന്നും ഉമ്മറത്ത്‌ വന്നു
"പപ്പയും മകനും സുന്നിയും,മുജാഹിദും പറഞ്ഞുകൊണ്ട് നിന്നോ മദ്രസയില്‍ താമസിച്ചു ചെന്നാല്‍ അവിടെ മുജാഹിദു എന്നൊന്നും ഉസ്താദ് നോക്കില്ല മകന് നല്ല തല്ല് കിട്ടും"
'പപ്പാ അസ്സലാമു അലൈക്കും"
"വ അലൈക്കും അസ്സലാം"
"പപ്പാക്ക് മാത്രമേ സലാം പറയുകയുള്ളൂ അല്ലേടാ"
"മമ്മീ അസ്സലാമു അലൈക്കും"
"വ അലൈക്കും അസ്സലാം"
മകന്‍ ധൃതിയില്‍ മദ്രസയിലേക്ക് പുറപ്പെട്ടു
ഭാര്യ അടുക്കളയിലേക്കും
ഞാന്‍ പുറത്തുപോകാന്‍ വ്സ്ത്രമെല്ലാം മാറി ഉമ്മറത്ത്‌ ഇറങ്ങി പുറകില്‍നിന്നും ഭാര്യ
"പപ്പാ കരിക്ക് മീനില്ല"
ഞാന്‍ തിരിഞ്ഞ് നോക്കാതെ തലയാട്ടി
മകന്‍ എന്ന് മുതല്‍ എന്നെ പപ്പാ എന്ന് വിളിച്ചു തുടങ്ങിയോ അന്നുമുതല്‍ ഭാര്യയും എന്നെ പപ്പാ എന്നാണു വിളിക്കുന്നത് അപ്പോള്‍ അതിനു മുമ്പേ എന്താണ് വിളിച്ചിരുന്നത്‌ എന്ന് നിങ്ങള്‍ ചോദിക്കും "മച്ചാ..."എന്നാണ്!
അല്ലേലും ഭര്‍ത്താക്കന്മാര്‍ക്ക് സ്ഥിരമായി ഒരു പേരില്ല!!!
ഇനി ചെറുമക്കള്‍ ആയാലോ?
അവര്‍ വിളിക്കുന്നതുപോലെ ഉപ്പാപ്പായെന്ന്
പ്രായം കൂടുന്നത് എപ്പോഴും ഭര്‍ത്താവിന്
ഭാര്യമാര്‍ അന്നും, ഇന്നും, എന്നും അവരുടെ പേരില്‍ അറിയപ്പെടും കാരണം പ്രായം അറിയില്ലല്ലോ
വീണ്ടും പുറകില്‍ നിന്നും വിളി
"ഇന്നേ എന്‍റെ മാമ ഉച്ചയ്ക്ക് ഊണിന് ഉണ്ടാകും രണ്ടു കവര്‍ തൈരും,കുറച്ച് പച്ചക്കറിയും വാങ്ങാന്‍ മറക്കണ്ടാ"
"ഏത് മാമയാണ് വരുന്നത്"
"മൂത്ത മാമ"
"കുലുക്കല്ലേ.......കുലുക്കല്ലേ....മാമയോ?!!!"
"നിങ്ങള്‍ കളിയാക്കല്ലേ നാട്ടുകാര്‍ എന്തും വിളിച്ചോട്ടെ നിങ്ങള്‍ വിളിക്കുന്നത്‌ അദ്ദേഹം കേള്‍ക്കണ്ട"
"ഓ...അടിയന്‍"
ഞാന്‍ ഭാര്യയെ ദേഷ്യം പിടിപ്പിക്കാന്‍ ശ്രമിച്ചു അവള്‍ ആരാ മോള്‍ ഇന്ന് എന്തായാലും കൊമ്പ്കുലുക്കല്‍ ഉണ്ടാകില്ല അവളുടെ മാമ വിരുന്നിനു വരുന്നതല്ലേ
ഈ മാമ ആരെന്നല്ലേ മഹാ ബുദ്ധിമാനാണ് ബുദ്ധി കണ്ടുപിടിച്ചത് തന്നെ ഈ പ്രമാണിയാണ്
പണ്ട് കള്ളക്കടത്തില്‍ ആളുകള്‍ ദുബായില്‍ പോയിരുന്ന കാലം ഒരിക്കല്‍ അദ്ദേഹം ലീവിന് നാട്ടില്‍ വന്നു ഒരു കുന്നിറങ്ങി ഇടത് കൈയ്യില്‍ സീക്കോ ഫൈവ് വാച്ച്,വലതുകയ്യില്‍ ഒരു ടേപ്പ്റെക്കോര്‍ഡ്‌,കണ്ണില്‍ ഒരു റയ്ബാന്‍ സണ്‍ ഗ്ലാസ്‌ പിന്നെ അകമ്പടിയായി പെട്ടി തലയില്‍ ചുമക്കാന്‍ വാല്യക്കാര്‍ സുന്ദര കില്ലാഡി വരുന്ന വരക്കം കണ്ട് ഓടിച്ചെന്ന് അദ്ദേഹത്തിന്‍റെ അനുജന്‍ വലതുകയ്യിലെ ടേപ്പ്റെക്കോര്‍ഡ്‌ കടന്ന്പിടിച്ചു കൈക്കലാക്കാന്‍ ശ്രമിച്ചു അദ്ദേഹം വിട്ടുകൊടുക്കാന്‍ ഒരുക്കമല്ല അനുജനുണ്ടോ വിടുന്നു അവന്‍ ആരാ മോന്‍ സാധനം കൈക്കലാക്കി വളരെ സന്തോഷത്തില്‍ വീട്ടിലേയ്ക്ക് ഓടാന്‍ തുടങ്ങി ജെഷ്ടനും അവന്റെ പിന്നാലെ ഓടി
"ഡാ....അനുജാ...കുലുക്കല്ലേ .....കുലുക്കല്ലേ.....പാടൂല്ലാ
.......കുലുക്കല്ലേ .....കുലുക്കല്ലേ.....പാടൂല്ലാ"
ജേഷ്ടന്‍ വിചാരിച്ചിരുന്നത് ടേപ്പ്റെക്കോര്‍ഡ്‌ കുലുക്കിയാല്‍ പാടുകയില്ലാ എന്നാണ് എന്തായാലും എന്‍റെ ഗ്രാമത്തിലെ ആദ്യത്തെ ടേപ്പ്റെക്കോര്‍ഡ്‌ ഉടമയാണ് ഈ മാമ ഞാന്‍ എന്‍റെ ഗ്രാമത്തില്‍ നിന്നാണ് വിവാഹം കഴിച്ചത് ഇക്കാരണത്താല്‍ ഈ കുലുക്കല്‍ മാമയെ എനിക്ക് നേരത്തെ അറിയാം
ചന്തയില്‍ പോയി മത്സ്യവും മറ്റു സാധനങ്ങളും വാങ്ങി ഞാന്‍ വീട്ടില്‍ എത്തുമ്പോള്‍ മാമ വീട്ടില്‍ എന്‍റെ ചാര് കസേരയും സ്വന്തമാക്കി
"ഗ്ര്ര്‍ ......ഗ്ര്ര്‍"
എന്ന് പാടിത്തുടങ്ങിയിരുന്നു
ഞാന്‍ അദ്ദേഹത്തെ ഉണര്ത്തിയില്ല ഭാര്യ ഭക്ഷണമെല്ലാം റെഡിയാക്കി.....ളുഹര്‍ ബാങ്ക് കേട്ടു ഞാന്‍ മാമയെ വിളിച്ചു നമസ്ക്കാരം കഴിഞ്ഞു ഞങ്ങള്‍ ഭക്ഷണം കഴിക്കാനായി ഇരുന്നു
കാസറോളില്‍ ഇരുന്ന ചോറ് ഭാര്യ ആദ്യം മാമയുടെ പാത്രത്തിലേക്ക് വിളമ്പി ഒപ്പം എന്‍റെ പാത്രത്തിലേക്കും ഞാന്‍ ചോറ് കുറച്ച് കയ്യിലേക്ക് വാരുമ്പോള്‍ അതില്‍ ഒന്ന് രണ്ട് 'നെയ്യുറുമ്പ്'
"ഛെ.."
എന്നു പറഞ്ഞ് ഞാന്‍ കൈ മുകളിലേക്ക് ഉയര്‍ത്തുമ്പോള്‍ കറി സ്പൂണില്‍ കോരി ഭാര്യ മാമയുടെ പാത്രത്തില്‍ ഒഴിക്കാന്‍ തുടങ്ങുകയായിരുന്നു ഞങ്ങളുടെ കൈ തമ്മില്‍ തട്ടി കറി മാമയുടെ കണ്ണിലും മുഖത്തും വീണു എരിപൊരി സഞ്ചാരത്തില്‍ മാമ കണ്ണുതിരുമ്മി ഭാര്യ ഒന്നും നോക്കിയില്ല കുടിക്കാന്‍ വെച്ചിരുന്ന വെള്ളമെടുത്ത് മാമയുടെ കണ്ണിലേക്ക് ഒഴിച്ചു
"എന്‍റെ അള്ളോ.....എന്നെ കൊല്ലുന്നേ......."
ഉച്ചത്തില്‍ നിലവിളിച്ച് മാമ പുറത്തേക്ക് പമ്പരം വിട്ടമാതിരി ഒരു ഓട്ടം ഞാന്‍ പുറകേ വിളിച്ചു അയാള്‍ തിരിഞ്ഞ് നിന്നില്ല
സംഭവം എന്തെന്നല്ലേ ഭാര്യ ധൃതിയില്‍ മുഖത്ത് ഒഴിച്ചത് ചൂട് വെള്ളം ആയിരുന്നു മാമ പോയവഴിക്ക് പുല്ലും കുരുത്തില്ല
എന്നാലും എന്‍റെ നെയ്യുറുബേ......
എന്‍റെ വിരുന്നുകാരനോട് നീ എന്തിന് ഈ പണി പറ്റിച്ചു.

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...