2018, ഫെബ്രുവരി 3, ശനിയാഴ്‌ച

വെളിപാടുകൾ




ചങ്ങാതീ ....ഇവിടം ശൂന്യമാണ് 
നീ തിരയുന്നതെല്ലാം ഇവിടെയ്ക്ക്
നീ തന്നെ കൊണ്ട് വരേണ്ടതാണ്....!
കാര്‍മേഘങ്ങള്‍ക്കും അപ്പുറം 
നീ തിരയുന്നതല്ലാതെ 
കാല്‍ച്ചുവട്ടില്‍ ആരും നോക്കുന്നില്ലല്ലോ,
ജന്നത്തില്‍ ഒരു ഹൂറാനിയുമില്ല....!
നിന്റെ വാരിയെല്ലില്‍ അവളുണ്ട് 
അവളെ നീതന്നെ സൃക്ഷ്ടിക്കണം, 
നരകത്തില്‍ വിറകും തീയും 
നീ തന്നെ നല്‍കണം....!
ഞാനില്ലാതെ അനേകം രാവുകള്‍ ദിനങ്ങള്‍ 
കഴിഞ്ഞുപോയതും, വരാനുള്ളതും 
ഇതിനിടയിലുള്ള "വര്‍ത്തമാനത്തില്‍"
നീ കാണാതെപോയ മനസ്സാണ് "കവി"
ഓരോ കവിയും കാലമാണ് 
നിന്റെ മുന്നിലുള്ളത് 
കവി പകര്‍ന്ന കവിതയല്ല 
നിന്റെ വര്‍ത്തമാനമാണ്!
കാലം: നീയും ഞാനും മാത്രമല്ല 
നമ്മള്‍ എന്ന് തിരുത്തിവായിക്കാന്‍ 
കഴിഞ്ഞാല്‍ അവിടെ അവസാനിക്കും 
നിന്റെ അന്വേഷണം ....!

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...