2015, ഓഗസ്റ്റ് 24, തിങ്കളാഴ്‌ച

"ദൈവത്തെ അന്വേഷിക്കരുത്"

"ദൈവത്തെ അന്വേഷിക്കരുത്"
ശീതീകരിച്ച മുറികളിൽ നീ
ദൈവത്തെ അന്വേഷിക്കരുത്

മാർബിൾ പാകിയ തറകളിൽ നീ
ദൈവത്തെ അന്വേഷിക്കരുത്

മദ്യം മണക്കുന്ന വഴികളിൽ നീ
ദൈവത്തെ അന്വേഷിക്കരുത്

എഴുതപ്പെട്ട വേദങ്ങളിൽ നീ
ദൈവത്തെ അന്വേഷിക്കരുത്

കല്ലിലും, മണ്ണിലും മരത്തിലും നീ
ദൈവത്തെ അന്വേഷിക്കരുത്

ദൈവ ദൂതന്മാരുടെ വഴികളിൽ നീ
ദൈവത്തെ അന്വേഷിക്കരുത്

പള്ളികളിലും,അമ്പലങ്ങളിലും നീ
ദൈവത്തെ അന്വേഷിക്കരുത്

മതങ്ങളുടെ എഴയലത്തും നീ
ദൈവത്തെ അന്വേഷിക്കരുത്
അച്ഛന്റെ ഹൃദയത്തിലാണ്
ദൈവമുള്ളത്‌

അമ്മയുടെ വാത്സല്യത്തിലാണ്
ദൈവമുള്ളത്‌

അനാഥരുടെ പ്രാർത്ഥനകളിലാണ്
ദൈവമുള്ളത്‌

വൃദ്ധസദനത്തിന്റെ ചുവരുകളിലാണ്
ദൈവമുള്ളത്‌

കുട്ടികളുടെ ചിരികളിലാണ്
ദൈവമുള്ളത്‌

വിശക്കുന്നവന്റെ കണ്ണുനീരിലാണ്
ദൈവമുള്ളത്‌

ആശുപത്രികളുടെ വരാന്തകളിലാണ്
ദൈവമുള്ളത്‌.

നൗഷാദ് പൂച്ചക്കണ്ണൻ

2015, ഓഗസ്റ്റ് 17, തിങ്കളാഴ്‌ച

ഖബറുകളിലുള്ളത്

"ഖബറുകളിലുള്ളത് "
ഖബറുകളിലുള്ളത്
മാതാവിൻറെ പേറ്റ്നോവാണ്
പിതാവിന്റെ വാത്സല്യമാണ്

ഖബറുകളിലുള്ളത്
ഉറ്റവരുടെ പാഥേയമാണ്
മിത്രങ്ങളുടെ കണ്ണുനീരാണ്

ഖബറുകളിലുള്ളത്
മക്കളുടെ വിലാപമാണ്‌
പ്രിയയുടെ അന്ത്യ'ചുംബനമാണ്

ഖബറുകളിലുള്ളത്
കടമെടുത്ത അസ്തികളാണ്
കടലെടുത്ത കിനാവുകളാണ്

ഖബറുകളിലുള്ളത്
മടങ്ങിവരാത്ത സത്യമാണ്
മറന്ന്പോയ കുപ്പായമാണ്.

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...