2017, നവംബർ 19, ഞായറാഴ്‌ച

"നാം അറിയുമ്പോള്‍"


സുബഹിയ്ക്ക് മുമ്പേ ഉണര്‍ന്ന പക്ഷി
മരക്കൊമ്പില്‍ ഒറ്റയ്ക്കാണ്..!
മഞ്ഞിന് മുമ്പേ വിരിഞ്ഞ കാട്ടുപൂവും 
താഴ്വരയില്‍ ഒറ്റയ്ക്കാണ്...!
ഞാനും നിലാവും
കുറെ റൂഹുകളും
ശരീരമില്ലാത്തവരുടെ ലോകത്ത് !
കണ്ണെത്താത്ത ഇടങ്ങളില്‍
ഖല്‍ബ്
കയ്യെത്തുന്ന ദൂരത്തു ചഷകം
മുന്തിരിച്ചാറു
പിന്നെ പനിനീരിന്റെ നൈര്‍മല്യമുള്ള പ്രണയം
ഇണകള്‍ കൊക്കുരുമ്മി
ചിറകുകള്‍ കുടഞ്ഞു....!
ഇവിടെ നൊസ്സുള്ളവര്‍ക്ക് പര്‍ദീസ്സ..!
ശരീരമില്ലാത്തവര്‍ക്ക് ചിറകുകള്‍
ഹേ.....പ്രണയമേ
നീല പ്രകാശത്തില്‍ പുതഞ്ഞു കിടക്കും
നീയും,
അസ്തമയച്ചുമപ്പുള്ള ഞാനും
ഇതൊരു സംഗമസ്ഥാനമാണ് !
ഇനി രാവുകള്‍ പുലരുന്നില്ല
ഒരു മയക്കം......അനന്തമായ മയക്കം...!

"പയണം"

"പയണം"
നീ തിരയുന്ന വഴികളില്‍
ഞാനെന്ന പരമാര്‍ത്ഥം
ഓരോ അണുവിലും 
പുറത്തുനിന്നും
അകത്തേയ്ക്ക് നീ വലിച്ചെടുക്കുന്ന
പ്രാണവായുപോലെ-
നിന്നില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു!
നീ തിരയുന്നത് അറിവോ, അനാഥത്വമോ
സൂര്യനും, ചന്ദ്രനും മണ്ണും മരങ്ങളും -
അനാഥരല്ലോ
പിന്നെ ഞാനും
അനാഥന്‍...!
കല്ലുകൊണ്ട് ഇടിച്ചു കൊന്ന
പാതകിയും
പൊലിഞ്ഞ ജീവനും
എന്റെ സൃക്ഷ്ടികള്‍
എന്റെ ശ്വാസം
ഞാനാണ് ദൈവം
ഉയരങ്ങളിലല്ല എന്റെ സിംഹാസനം
നിന്റെ ഉള്ളിലാണ്
ചെറുകിളിയുടെ
കൂജനത്തിലും
അരുവിയുടെ കളകളാരവത്തിലും
ഞാനുണ്ട്
സൃക്ഷ്ടിയുടെ രഹസ്യം
അത് അറിയുന്നവന്‍
ആരോ അവന്‍ ദൈവം
നീ തിരയുന്ന വഴികളിലെല്ലാം
ഞാനുണ്ട്
അത് നീയാണ്
നീ നിന്നെ അറിയുന്നില്ല
പിന്നെ എന്നെ അറിയുന്നതെങ്ങനെ
പുറത്തുനിന്നും
അകത്തേയ്ക്ക് നീ വലിച്ചെടുക്കുന്ന
പ്രാണവായുപോലെ-
നിന്നില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു
ഞാനെന്ന പരമാര്‍ത്ഥം.

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...