2020, ജൂൺ 18, വ്യാഴാഴ്‌ച

"മാറ്റൊലി"


പാതയ്ക്കരിലൊരു പാറാവുകാരന്
പാതിമിഴി പൊത്തിക്കരയണുണ്ട്
പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട്
പട്ടണം മറപറ്റി തേങ്ങണുണ്ട്
 
അടിയന്റെ കുടിലിലൊരു അടിയാത്തി പെറ്റിട്ട്
ചാണകത്തറയില് കിടക്കണുണ്ട്
കുരുതിയ്ക്ക് നേര്ന്നൊരു കോഴിയെ തിന്നിട്ട്
കോരനോ മോന്തി മയങ്ങണുണ്ട്
 
ചുടലപ്പറമ്പിലെ കരിമ്പനക്കൂട്ടത്തില്
ചുടലയോ സാരിയഴിക്കണുണ്ട്
ചപലമാം മോഹങ്ങള് ഉള്ളില് നിറച്ചിട്ട്
കൂമനോ ചുള്ളിയൊടിക്കണുണ്ട്
 
തെക്കേലെ തമ്പ്രാന്റെ തൊടിയിലെ പട്ടിക്ക്
അന്തിമയങ്ങിയാല് തൂക്കമാണ്
നേരം വെളുക്കുമ്പോള് തമ്പ്രാനുറങ്ങുമ്പോള്
പട്ടിയോ കാവല് തുടരണുണ്ട്
 
കാലത്തിന് സൂചിക മെല്ലെ മറിഞ്ഞുപോയ്‌
തമ്പ്രാന്റെ പട്ടീടെ പല്ല്പോയി
അന്നൊരു രാവില് ചുടലയോ ചത്തുപോയ്
തമ്പ്രാന് നേരത്തെ വീട്ടിലെത്തി
 
വാതിലില് തുരുതുരെ തട്ടുന്ന നേരത്ത്
ഉള്ളില്നിന്നും 'കിടാത്തി' ചൊല്ലി
ഇപ്പോള് ഒരാളുണ്ട് ഇന്നേയ്ക്ക് പോവുക
നാളെ നേരത്തെ ഇല്ലത്ത് വന്ന്കൊള്ളൂ .
 
(വയല് ബുക്സ്‌ പ്രസിദ്ധീകരിച്ച "ചതുപ്പ് നിലങ്ങളില് വിത്തെറിയുന്നവര്" എന്ന
കവിതാസമാഹാരത്തില് പ്രസിദ്ധീകരിച്ച എന്റെ കവിത )

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...