2016, മേയ് 23, തിങ്കളാഴ്‌ച

ഫർദകൾ ഉപേക്ഷിക്കണം

ഫർദകൾ ഉപേക്ഷിക്കണം
**********************
രാമേട്ടന്റെ ഭാര്യയും, മകളും,
അമ്മയും, പെങ്ങളും
ബിക്കിനിയണിഞ്ഞു
ചന്തയിൽ പോകുന്നു

ശിരോവസ്ത്രം ഉപേക്ഷിച്ചു
കന്യാസ്ത്രീകൾ
ഇരട്ട പ്രസവിക്കുന്നു
കാമാട്ടിപ്പുരയിൽ സന്യാസിനിമാർ
മാംസചൂടിൽ ഉരുകുന്നു

വിധവകൾ പട്ടും, വളയും,
പൊട്ടും പൊന്നും അണിയുന്നു
എന്നിട്ടും ഈ ######

ഫർദകൾ ഭൂ ......
എങ്ങനെ നമ്മുടെ നാട് മുന്നോട്ടുപോകും
ഹോ .......സാറേ ..
ചുറ്റും നോക്കിയാൽ .........###

കാടന്മാർ .....#####
കൊടിയ ചൂടിലും ...........
കറുത്ത കൂടാരത്തിൽ
എങ്ങനെ സഹിക്കുന്നു കൂത്തിച്ചികൾ.





2016, മേയ് 8, ഞായറാഴ്‌ച

മാതൃദിനം



"അസ്സലാമു അലൈക്കും"
"വ അലൈക്കും അസ്സലാം"
"ഉമ്മൊ........ഞാനാണ്...."
"നൗഷാദ്'
മോനെ..., മോന് സുഖം തന്നെ"
"സുഖം ഉമ്മ"
"ഉമ്മ എങ്ങനെയിരിക്കുന്നു .....,
മുട്ട് വേദന കുറവുണ്ടോ"
"ഉണ്ട് മോനെ, ഇപ്പൊ വേദനയൊന്നുമില്ല"
"പുറത്തു ഇറങ്ങുമ്പോൾ
സൂക്ഷിക്കണം അവിടെ പായൽ പിടിച്ചു
തെന്നിക്കിടക്കയാവും"
"ഇപ്പൊ ഇവിടെ മഴയൊന്നും ഇല്ല മോനെ
കൊടിയ ചൂടാണ് കുടിക്കാൻ തന്നെ ജനങ്ങൾ
വെള്ളത്തിന്‌ ബുദ്ധിമുട്ടുന്നു"
"ഞാൻ ഓർമ്മിപ്പിച്ചു എന്നേ യുള്ളൂ
ഞാൻ നാട്ടിൽ വരുമ്പോൾ കാണുന്നതല്ലേ
മുറ്റത്ത്‌ എപ്പോഴും വെള്ളം കെട്ടി നില്ക്കും
പായലും പിടിച്ചിരിക്കും"
" ഈ വയസ്സായ ഞാൻ ഇതൊക്കെ
എങ്ങനെ വൃത്തിയാക്കാനാണ്"
"അതിനു ഒരു മരുമക്കളെയും നിങ്ങൾ
അടുപ്പിക്കില്ലല്ലോ മുഖത്തോട് മുഖം നോക്കിയാൽ വഴക്കും"
"ഉമ്മാക്ക് പത്തു എമ്പത്‌ വയസ്സായില്ലേ മോനെ ..
ചെറുപ്പക്കാരുടെ രീതി എനിക്കും വയസ്സരുടെ രീതി
ചെറുപ്പക്കാർക്കും പിടിക്കില്ല,........പോയിനെടാ...നിന്റെയൊക്കെ
പെണ്ടാട്ടി മാരെയും കൊണ്ട് ........."

" ഉമ്മൊ ഇന്നത്തെ ദിവസം എന്തെന്നറിയാമോ"
"ഇല്ല മോനെ ...പറയ്"
"മാതൃദിനം"
"അതുകൊണ്ടാണോ മോൻ വിളിച്ചത്"
" അല്ലുമ്മ വിളിച്ച കൂട്ടത്തിൽ ഓർമ്മപ്പെടുത്തിയതാണ്"
"മക്കൾക്ക്‌ മാതാപിതാക്കളെ ഓർക്കാൻ ഇങ്ങനെയെങ്കിലും
ഒരു ദിവസമുള്ളത് കാരുണ്യമായി"

അകത്തു നിന്ന് വാപ്പയുടെ ശബ്ദം
"ആരെടി .....ഫോണിൽ"
"നൗഷാദ്"
"കുറച്ചു നാളായെല്ലോ മോൻ വിളിച്ചിട്ട്"
"മോനെ വാപ്പയാണ് ...ഞാൻ ഫോൺ കൊടുക്കാം"
"അസ്സലാമു അലൈക്കും"
"വാ അലൈക്കും അസ്സലാം"
" കുറച്ചു നാളായെല്ലോ മോനെ ഒന്ന് വിളിച്ചിട്ട്
നിന്റെ ശബ്ദം വല്ലപ്പോഴും ഒന്ന് കേൾക്കണം
അതൊരു സന്തോഷമാണ്"
"ജോലിതിരക്കാണ് വാപ്പാ വിളിക്കാമെന്നു കരുതിയിരിക്കും
മറന്നുപോകും"
"അതെ, മോനെ ചിറകൊക്കെ മുളച്ചു പറക്കാനാകുമ്പോൾ
മാതാപിതാക്കളെ മറന്നുപോകും"
"അതല്ല വാപ്പാ എനിക്കും പത്തമ്പത് വയസ്സായില്ലേ
അതുമല്ല എന്റെ ഹൃദയം ഒരിയ്ക്കൽ ഒരു മുടക്കും
അറിയിച്ചതാണ് ഈ ആസ്പിരിൻ കഴിച്ചു തുടങ്ങിയതിൽ പിന്നെ
അത്ര ഒർമ്മയൊന്നുമില്ല"
"എന്റെ കുട്ടികൾ എല്ലാപേരെയും അല്ലാഹു കാത്തു രക്ഷിക്കട്ടെ
ഒരുത്തനെ റബ്ബ് നേരത്തെയെടുത്തു ഇനി ഒരു മക്കളെക്കൂടെ......
ഞങ്ങളുടെ കണ്ണടയുന്നത് വരെ ..........ഇതാണ് ഇപ്പോഴത്തെ പ്രാർത്ഥന
കുട്ടികളെ പിരിഞ്ഞുള്ള ജീവിതം പറ്റില്ല മക്കളെ......."

"നിങ്ങൾ എന്തൊക്കെയാണ് മോനോട് പറയുന്നത്"
അടുത്തുനിന്നു ഉമ്മ"
"ഒന്നുമില്ല"
"മോനെ ഒരു പാട് പൈസയാകും മോൻ ഫോൺ കട്ട്‌ ചെയ്യ്"
"ഇല്ല ഉമ്മാ ഇപ്പോൾ ഫോൺ വിളിക്കാൻ പൈസയുടെ ആവശ്യമില്ല
നെറ്റ് വഴിയാണ് വിളിക്കുന്നത്‌"
"മോനെ നിന്റെ മോനെ വല്ലപ്പോഴും ഇങ്ങോട്ട് അയയ്ക്കാൻ
സുനിതയോട്‌ നീ ഒന്ന് പറയണം"
"ശെരി"
" പിന്നെ ശെരി മക്കൾ കുട്ട് ചെയ്"
"അസ്സലാമു അലൈക്കും"
"വ അലൈക്കും അസ്സലാം"
പ്രായമായ മാതാപിതാക്കൾ നമ്മുടെ സ്വത്താണ്
ഓരോ ദിവസവും നാം അവരിൽനിന്നും ദൂരെ ...ദൂരെ ..
അകന്നുകൊണ്ടിരിക്കുന്നു .......
അവർ നമ്മുടെ മക്കളായി വീണ്ടും പുനർജ്ജനിക്കുന്നു.....
അകന്നും ...... അടുത്തും ....... ജനനത്തിനും മരണത്തിനും
ഇടയിലുള്ള ഇത്തിരിനേരം .....ഒത്തിരി സ്നേഹത്തോടെ
എല്ലാ കൂട്ടുകാർക്കും മാതൃദിനാശംസകൾ നേർന്നുകൊണ്ട്
നൗഷാദ് പൂച്ചക്കണ്ണൻ.

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...