2017, ഡിസംബർ 6, ബുധനാഴ്‌ച

മുമ്പേ-പോയവർ


നീ കടന്നു പോകുന്ന
പാതയ്ക്കരികിലാണ് എന്റെ വീട്
മഴ ആടിത്തിമിർക്കുന്നതും 
വെയിൽ ശക്തി പ്രാപിക്കുന്നതും
നിഴൽ പുള്ളികുത്തുന്നതും
എന്റെ സ്വീകരണമുറിയിലാണ് !
രാവുറങ്ങുമ്പോൾ
നിഴലുറങ്ങുമ്പോൾ
രാപ്പാടിയും ഞാനും
ഇരുട്ടിന്റെ കമ്പളത്തിലൊളിപ്പിച്ച
കുളിരും
മുന്നിൽ ആരോ തെളിച്ച വഴിയേ ...
പ്രപഞ്ച സൃഷ്ടികളെല്ലാം
ഒരേ ബിന്ദുവിൽ
ആരോ ചിന്തിയ ചോരയിൽ
ദൈവത്തിനു പങ്കില്ല
വാചാലമാണ് മതങ്ങൾ
മൗനിയാണ് ദൈവം
നീ കടന്നു പോകുന്ന
പാതയ്ക്കരികിലാണ് എന്റെ വീട്
മഴ ആടിത്തിമിർക്കുന്നതും
വെയിൽ ശക്തി പ്രാപിക്കുന്നതും
നിഴൽ പുള്ളികുത്തുന്നതും
എന്റെ സ്വീകരണമുറിയിലാണ്...!
നീ തിരയുന്ന വഴികളിലൊന്നും
ഞാനില്ല, നിഴലില്ലാത്ത നീ മാത്രം...!
വെയിൽ ശക്തി പ്രാപിക്കുന്നതും
നിഴൽ പുള്ളികുത്തുന്നതും
എന്റെ സ്വീകരണമുറിയിലാണ്
വരികൾ ആവർത്തനമാണ്
മനസ്സും, നേര് നേരായപാതയിൽ
തെളിഞ്ഞുതന്നെയിരിക്കുന്നു
കാഴ്ചയാണ് പ്രശ്നം.
****************

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...