2015, നവംബർ 7, ശനിയാഴ്‌ച

"നേയാർത്ഥം"

"നേയാർത്ഥം"

പ്രകാശമേ ......നീ തെളിച്ച
വഴിയിൽ ഞാൻ ഏറ്റവും
പിന്നിലാണ് ...
നിന്റെ കടക്കണ്ണിലെ-നീല
വൈദ്ധൂര്യക്കല്ലിലാണ് -എന്റെ
പ്രണയം ഉറങ്ങുന്നത്
പ്രപഞ്ച രഹസ്യങ്ങളുടെ-
തടവറയിൽ ഞാൻ -എന്നെ
തിരയുകയാണ്


ഈ ഹൃദയത്തിൽ ലഹരിയ്ക്ക്
സ്ഥാനമില്ല
ചോരയുറഞ്ഞ്‌ നീല... കടും-
നീല നിറത്തിൽ കടലുപോലെ
അഗാഥമായ.....പ്രണയം.

പതിന്നാലാണ്ടുകൾ കായ്ക്കാതെ
പൂക്കാതെ ഒടുവിൽ എന്നോട്
സ്നേഹമറിയിച്ച് ഒരു മാമ്പഴം
തന്ന് അടുത്ത വേനലിന് -കാത്ത്
നില്ക്കാതെ തൊടിയിൽ
ദു:ഖം പടർത്തി അരങ്ങൊഴിഞ്ഞ
മഹാ വൃക്ഷമേ ....പ്രണയത്തിൽ
പങ്ക് നിനക്കും

മഞ്ഞുറയുന്ന യാമത്തിൽ
എന്നോട് കിന്നാരം പറയുന്ന
എല്ലാ രഹസ്യങ്ങളുടെയും
ഉടയവനെ
എന്നെ ഞാൻ തിരയുന്നത്
നിന്നിലാണ് ......

മുകളിൽ മറതീർത്ത് ഇരുട്ട് ....
.....വലത് കവിൾ
മണ്ണോട് ചേർത്ത് കമിന്ന് -
കിടന്ന് ഞാൻ തേങ്ങുകയാണ്
ഉള്ളിൽ എടുത്ത ശ്വാസം-പുറത്തേയ്ക്ക്
പോകാതെ നെഞ്ചിൽ...... കൈ അത്
ചലിയ്ക്കാതെ എന്നെവിട്ട് ആരോ
വരിഞ്ഞുകെട്ടി .......


കൂട്ടുകാരാ നിനക്ക്‌ വിട
തുടരരുത് എന്നെ ......

ഞാൻ ഒറ്റയ്ക്കാണ് ...
മണ്ണിന്റെ മണം ....എന്നെ
ലഹരി പിടിപ്പിക്കുന്നു
ഞാനും ...നീയും ...മണ്ണാണ്
വെറും മണ്ണ് ......
നിത്യാനിത്യം ....ഇനിയാണ്

ന്യായദർശനം ....കാത്ത്
പൂഴിയിൽ ഉറങ്ങുകയാണ് -ഞാൻ
ഉന്മാദം .......ധ്യാനം .......
ഈ തടാകത്തിൽ കൊടിയ തണുപ്പാണ്
പരിസ്യന്ദം തടയപ്പെട്ട് ......
കിനാവുകൾ പൂക്കുന്ന
അസ്തമന സൂര്യന്റെ കണ്ണഞ്ചിപ്പിക്കുന്ന
പ്രകാശത്തിലും
അകലെ ഒലിവ്'മരച്ചില്ലയിലെ
നീല പ്രകാശമേ ......
ഈ പ്രണയം ....നിനക്ക്
അവകാശപ്പെട്ടതാണ്

എടുക്കുക ........മതിയാകുവോളം
ഇതിൽ മറ്റാർക്കും അവകാശമില്ല....


ഒസ്യത്ത് : ഒരു രാവിൻറെ, പിന്നെ....
പകലിന്റെ ....നീളമാണ്
എന്റെ യാത്ര ....കൊടുത്തതും,
വാങ്ങിയതും,കടം.

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...