2019, നവംബർ 6, ബുധനാഴ്‌ച

വഴിയിലെ മുറിബീഡി


വഴിയിലെ മുറിബീഡി
വഴിയിലെ മുറിബീഡി നീ
അവിടുപേക്ഷിക്കുക...മുറിബീഡി
അതെൻ കീശയിൽ,
കീശയിൽ നിന്ന് വീണതാണ്
ഇനിയാരോ വരും പുറകിൽ
ഇനിയാരോ ...
കയ്യിലെ തീപ്പന്തം കൊളുത്തുക-
ബീഡിയിൽ,
കെട്ടുപോകുന്നതിനു മുമ്പ്,
മുമ്പ്-
കുത്തിക്കെടുത്തുക
ഇനിയാരോ
ഒരു വഴിയാത്രികൻ
തോളിൽ ഭാണ്ഡം,
ജഡ, മുഷിഞ്ഞു കീറിയ,
മുഷിഞ്ഞു കീറിയ, നാറിയ
തെരുവിൽ വലിച്ചുകീറി
എരിഞ്ഞൊരു നോവും
തിരഞ്ഞു ആരോ ഒരു സഹയാത്രികൻ
അവനുള്ളതാണ്,
ഈ, വഴിയിലെ
മുറിബീഡി,
വലിച്ചുതീർക്കണം ചുമച്ചു...ചുമച്ചു
മരിക്കുന്നതിന് മുന്നേ-
യെടുത്തുമാറ്റരുത്‌
സഹയാത്രികൻ
അവനുള്ളതാണ്
കൊഴിഞ്ഞുവീണ മുറിബീഡി
***********************
അവൾ നടക്കുന്ന പാതയിൽ
തന്നെ ഒടുങ്ങട്ടെ,
ഒടുങ്ങട്ടെ പ്രണയവും,
നോവുള്ള പ്രണയവും
അവസാന പുകയ്ക്കുള്ള ദാഹവും-
പേറി നടന്നൊരാത്മാവിനെ
നിമഞ്ജനം ചെയ്തൊരു വഴിയിലെ-
മുറിബീഡി.

2019, ജൂലൈ 15, തിങ്കളാഴ്‌ച

ഉറക്കമില്ലാത്തവരുടെ രാത്രികൾ


ഉറക്കമില്ലാത്തവരുടെ രാത്രികൾ 
ഇറക്കമില്ലാത്ത കടലിന്റെ -
തിരകൾ പോലെയാണ്,
നുരഞ്ഞു പതഞ്ഞു പൊന്തിയ
ഒരു മദ്യക്കുപ്പിപോലെ

കാൽവരിയിൽ മരണം കാത്തു കഴിയുന്ന
കുരിശിലേറ്റിയ സ്വപ്നങ്ങളുടെ
ഉയിർത്തെഴുന്നേൽപ്പിന്റെ-
ഞായറാഴ്ചയാണ്

മഞ്ഞുതുള്ളിയെ ശിരസ്സിലേറ്റിയ
കുഞ്ഞു പുൽനാമ്പിന്റെ
സമാധിപോലെ-
പ്രഭാതത്തിൽ നിലം പൊത്തുന്ന
കിനാവുകളാണ്, പ്രതീക്ഷകളാണ്

നിലാവത്തു വെള്ളക്കുതിരയിൽ
മന്ദമാരുതനിലാടിയാടി കുന്നിറങ്ങിവരുന്ന
അറബിക്കഥകൾ പറയുന്ന
കാമുകിയുടെ ചുടു നിശ്വാസമാണ്

ഉറക്കമില്ലാത്തവരുടെ രാത്രികൾ
രോഗികളുടെ നിലവിളികളാണ്,
മരിച്ചവരുടെ കാലൊച്ചകളാണ്,
ചൂട്ടുമായി വരുന്ന മാടനും,
ചുണ്ണാമ്പ് ചോദിച്ചെത്തുന്ന യക്ഷിയും,
ജീവനെടുക്കാൻ വരുന്ന കാലനും...
പതിയിരിക്കുന്ന കൂറ്റാംകൂറ്റിരുട്ടാണ്

2019, ജനുവരി 20, ഞായറാഴ്‌ച

പിൻവിളി .....പിന്നെ ഒരു ഉൾവിളി



വ്യപിചാരം കഴിഞ്ഞു 
ഇറങ്ങി നടക്കുമ്പോൾ 
അവൾ പിന്നിൽ നിന്നും-
വിളിച്ചു പറഞ്ഞു
കുളിച്ചു ശുദ്ധമായിപ്പോകൂ
നിങ്ങൾ പോകുന്ന വഴിക്കു
വല്ല പള്ളിയിലും -
കയറേണ്ടി വന്നാലോ!
(ഭർത്താവ് മരണപ്പെട്ടു
വീട്ടു ജോലിയ്ക്കു വന്നു
ചതിയിൽപ്പെട്ട സ്ത്രീ) 

"നീ പോകുന്ന ഇടങ്ങളിലൊക്കെ 
ഞാനുണ്ട് എന്നെ അന്വേഷിച്ചു 
നീ കുന്നുകളും, സമതലങ്ങളും, 
കാനനങ്ങളും താണ്ടുന്നതെന്തിന്"

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...