2016, ഫെബ്രുവരി 29, തിങ്കളാഴ്‌ച

'സക്കൂം'


പള്ളിക്കാട്ടിലെ
സ്മാരകശിലകളിൽ
കാലം മൈലാഞ്ചി നാട്ടു
ഉള്ളിൽ ഉരുകുന്ന തീക്കനൽ
പേറുന്ന കാറ്റിൽ
കുന്തിരിക്കപ്പുക
പുഴുക്കൾ മേവുന്ന
മാംസങ്ങളിൽ
വർഗ്ഗീയ വിഷപ്പുക
ഖൽബിൽ നന്മ തിന്മയുടെ
തിരയിളക്കം

സ്വർഗ്ഗം തിരയുന്ന
ബ്രഹ്മചാരിയുടെ നാഭിയിൽ
സക്കൂം മുളയ്ക്കുന്നു
മയ്യത്ത്കട്ടിലിൽ മദ്രസ തേങ്ങുന്നു
ആദ്യാക്ഷരത്തോടൊപ്പം
കാമവും വിളമ്പുന്നു

അള്ളാന്റെ നാമത്തിൽ
വിഗ്രഹം നാട്ടുന്നു
അല്ലേലും നമ്മളിൽ
ആരാണ് കേമൻ
ആകരം തേടുന്ന ശാസ്ത്രം!

കവി മൈലാഞ്ചി പള്ളിക്കാട്ടിൽ
തിരയുന്ന കാലം
ഉമ്മാന്റെ കെട്ടിയോൻ
ബാപ്പ അളിയനാകുന്ന കാലം
കവിതയല്ല
കവിയുമല്ല
ഒരുതരം
മുഹബ്ബത്ത്....പിരാന്ത്
ലഹരി ......അള്ളായും
സൂഫിയും ........കച്ചോടവും
നെറികെട്ടോൻ.

2016, ഫെബ്രുവരി 21, ഞായറാഴ്‌ച

"ബ്രൂശ"



വിറ്റുപോകാത്ത സ്വപ്‌നങ്ങൾ
പെറ്റു പെരുകിയാണ്
കവിതകളുണ്ടായത്‌

ചില്ലക്ഷരങ്ങളിൽ ഉടഞ്ഞുപോയ
ഉപമയും ഉല്പ്രേക്ഷയും
കലഹിച്ചു പിരിഞ്ഞുപോയ
വർണ്ണനയും ലക്ഷണവും

ഊശാന്താടിയിൽ, ഒരുകവിൾ പുകയിൽ
ആരോ എഴുതിയ ഗദ്യകവിത
കാവ്യാലങ്കാരവ്യവസ്ഥ അറിയാതെ
മയക്കത്തിലാണ്

കവി: കലഹത്തിലാണ്
കവിത: ഭ്രൂണത്തിലാണ്
ഘടികാരം: അതുമാത്രം
മദ്യഷാപ്പിൽ.


2016, ഫെബ്രുവരി 10, ബുധനാഴ്‌ച

ഒറ്റമരം

ഒറ്റമരം,

കൊമ്പിൽ
ഒരു കിളിമാത്രം
പണ്ട് കൂട്ടിയ കൂടും
ഇണയിട്ട മുട്ടയിൽ
പൊട്ടിയ, തട്ടിയ ചട്ടിയും

പെട്ട് ഞാൻ മരച്ചില്ലയിൽ
ഉണങ്ങിയ കൊമ്പും
വരണ്ട തൊണ്ടയും
ചോര വറ്റിയ കണ്ണും, കിനാവും

ഒറ്റമരം,
ഒരിലമാത്രം ബാക്കി
മണ്ണിലേയ്ക്കു ആണ്ടിറങ്ങിയ വേരും
പിന്നെ ദാഹമകറ്റിയ നീരും
വേനൽ, ദൂരെ വർഷം

കുന്നിറങ്ങി വരുന്നുണ്ട് മഴു
ഉരുളുന്നു കല്ലുകൾ
പാർപ്പിടം കുലുങ്ങുന്നു
മറിയുന്നു, ഒറ്റമരവും കൂടും
പിന്നെ പൊട്ടിയ മുട്ടയും
തട്ടിയ ചട്ടിയും
ഞാനും, കിളിയും മരവും.

നൗഷാദ് പൂച്ചക്കണ്ണൻ

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...