2016, ഫെബ്രുവരി 29, തിങ്കളാഴ്‌ച

'സക്കൂം'


പള്ളിക്കാട്ടിലെ
സ്മാരകശിലകളിൽ
കാലം മൈലാഞ്ചി നാട്ടു
ഉള്ളിൽ ഉരുകുന്ന തീക്കനൽ
പേറുന്ന കാറ്റിൽ
കുന്തിരിക്കപ്പുക
പുഴുക്കൾ മേവുന്ന
മാംസങ്ങളിൽ
വർഗ്ഗീയ വിഷപ്പുക
ഖൽബിൽ നന്മ തിന്മയുടെ
തിരയിളക്കം

സ്വർഗ്ഗം തിരയുന്ന
ബ്രഹ്മചാരിയുടെ നാഭിയിൽ
സക്കൂം മുളയ്ക്കുന്നു
മയ്യത്ത്കട്ടിലിൽ മദ്രസ തേങ്ങുന്നു
ആദ്യാക്ഷരത്തോടൊപ്പം
കാമവും വിളമ്പുന്നു

അള്ളാന്റെ നാമത്തിൽ
വിഗ്രഹം നാട്ടുന്നു
അല്ലേലും നമ്മളിൽ
ആരാണ് കേമൻ
ആകരം തേടുന്ന ശാസ്ത്രം!

കവി മൈലാഞ്ചി പള്ളിക്കാട്ടിൽ
തിരയുന്ന കാലം
ഉമ്മാന്റെ കെട്ടിയോൻ
ബാപ്പ അളിയനാകുന്ന കാലം
കവിതയല്ല
കവിയുമല്ല
ഒരുതരം
മുഹബ്ബത്ത്....പിരാന്ത്
ലഹരി ......അള്ളായും
സൂഫിയും ........കച്ചോടവും
നെറികെട്ടോൻ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...