2016, ഫെബ്രുവരി 10, ബുധനാഴ്‌ച

ഒറ്റമരം

ഒറ്റമരം,

കൊമ്പിൽ
ഒരു കിളിമാത്രം
പണ്ട് കൂട്ടിയ കൂടും
ഇണയിട്ട മുട്ടയിൽ
പൊട്ടിയ, തട്ടിയ ചട്ടിയും

പെട്ട് ഞാൻ മരച്ചില്ലയിൽ
ഉണങ്ങിയ കൊമ്പും
വരണ്ട തൊണ്ടയും
ചോര വറ്റിയ കണ്ണും, കിനാവും

ഒറ്റമരം,
ഒരിലമാത്രം ബാക്കി
മണ്ണിലേയ്ക്കു ആണ്ടിറങ്ങിയ വേരും
പിന്നെ ദാഹമകറ്റിയ നീരും
വേനൽ, ദൂരെ വർഷം

കുന്നിറങ്ങി വരുന്നുണ്ട് മഴു
ഉരുളുന്നു കല്ലുകൾ
പാർപ്പിടം കുലുങ്ങുന്നു
മറിയുന്നു, ഒറ്റമരവും കൂടും
പിന്നെ പൊട്ടിയ മുട്ടയും
തട്ടിയ ചട്ടിയും
ഞാനും, കിളിയും മരവും.

നൗഷാദ് പൂച്ചക്കണ്ണൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...