2012, ഡിസംബർ 5, ബുധനാഴ്‌ച

കാര്‍പ്പടന്‍ (കവിത)

കാര്‍പ്പടന്‍



കണ്ടകം ഒന്നെന്റെ കാലില്‍ തറച്ചുവോ?
കാര്‍മുകം കൊണ്ടെന്റെ നെഞ്ചും തകര്‍ത്തുവോ?
കാലസ്വരൂപന്‍ വിളിക്കാന്‍ മറന്നുവോ?
കായസ്ഥന്‍ എന്നെ പിരിയാന്‍ മടിച്ചുവോ?


ദീക്ഷയില്ലാത്തൊരു ജാതകം നോക്കിയോ?
ഭാഷയില്ലാത്തൊരു ദേശത്തിലെത്തിയോ?
കീശയില്‍ അഞ്ചെട്ട് തുട്ടുകള്‍ കണ്ടുവോ?
മീശയില്‍ ഏഴെട്ട് വെള്ളിയും വന്നുവോ?


താന്ത്രികനായ ഞാന്‍ താന്ദ്രികനായിതോ?
തോമരം കൊണ്ടെന്റെ തോഷം കളഞ്ഞുവോ?
ദ്രാണം കളഞ്ഞു നീ ദ്രൂണനായ്‌ മാറിയോ?
ധാരകാം കൊണ്ട് നീ ദാഹവും മാറ്റിയോ?


ധൂളിക വന്നെന്റെ കാഴ്ചകള്‍ പോക്കിയോ?
ഗണ്ഡം കുഴിഞ്ഞെന്റെ ഭംഗിയും മാറ്റിയോ?
ഇല്ലില്ല ഈമട്ടിലാണിന്ന് ജീവിതം!
ആര്‍ക്കലി തന്നില്‍ പതിച്ചു ഞാന്‍ ഇവ്വിധം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...