2012, ഓഗസ്റ്റ് 23, വ്യാഴാഴ്‌ച

"ദിയാബിന്റെ റൊട്ടി"

"ദിയാബിന്റെ റൊട്ടി"


നൗഷാദ് പൂച്ചക്കണ്ണന്‍

വഴിയോരം വിജനമാണ് ഇത് 'റസ്താന്‍' സിറിയയിലെ ഒരു നഗരം
അങ്ങ് ദൂരെ മുന്നില്‍ പറന്നു കിടക്കുന്ന പട്ടണവും പുറകില്‍ കണ്ണെത്താത്ത അകലത്തില്‍ തരിശായി
ഉണങ്ങി വരണ്ടു കിടക്കുന്ന പാടങ്ങളും നശിപ്പിക്കപ്പെട്ട ഒലിവിന്‍ മരങ്ങളും
തിങ്ങി നിറഞ്ഞു പണിതുയര്‍ത്തിയ വീടുകള്‍ അവയില്‍ ചില വീടുകള്‍
ഭാഗീകമായും ചിലത് പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടു കിടക്കുന്നു
ഇടയ്ക്കിടയ്ക്ക് അകലെനിന്നും കേള്‍ക്കുന്ന വെടിയൊച്ചകള്‍!
വീടുകള്‍ക്കുള്ളില്‍നിന്നും പുറത്തേയ്ക്ക് ഒഴുകിയെത്തുന്ന കുട്ടികളുടെ തളര്‍ന്ന
ഞരക്കങ്ങളും,രോദനങ്ങളും

ഓരോ വീടിന്റെയും അല്പം മാത്രം തുറന്ന കിളിവാതിലുകളില്‍
തന്റെ തല ചേര്‍ത്തുവെച്ചു വിജനമായ പാടശേഖരത്തിലേയ്ക്ക് മിഴികളൂന്നി ഓരോ
മനുഷ്യാത്മാക്കളും തേടുന്നത് ആരെയായിരിക്കാം.......
പാടത്തിനപ്പുറത്ത് തലയുയര്‍ത്തി നില്‍ക്കുന്ന കുന്നിന്‍ചരുവില്‍ ഒരു നിഴല്‍ ദൃശ്യമായി!!!
ഒരു പൊട്ടുപോലെ ആ നിഴല്‍ അടുക്കുകയാണ് ഇപ്പോള്‍ കുറച്ചു വെക്തമാണ്
ഒരു വൃദ്ധനായ മനുഷ്യനും പുറത്തു ചുമട് ഏറ്റിയ ഒരു കഴുതയും
വീടുകളില്‍ ശ്വാസംപിടിച്ച് മിഴികള്‍ നട്ട് കാത്തിരുന്ന കണ്ണുകളില്‍ പ്രകാശം പരക്കുന്നു
അവര്‍ തളര്‍ന്നുകിടക്കുന്ന കുട്ടികളോട് പറയുന്നു
"എഴുന്നേല്‍ക്കൂ ...'ദിയാബ്'വരുന്നു"
കുട്ടികള്‍ എഴുന്നേറ്റ് പുറകുവശത്തെ വാതില്‍ തുറന്ന് ശബ്ദമുണ്ടാക്കാതെ
ഓരോരുത്തരായി ആ കുന്നിന്പുരം ലക്ഷ്യമാക്കിയോടുന്നു!
കുട്ടികള്‍ ഓടിയോടി ....ആ വൃദ്ധന് ചുറ്റും കൂടി
ഓരോ കുട്ടികളുടെയും മുഖത്ത് പ്രതീക്ഷ,ഉത്സാഹം,ആകാംശ
കുട്ടികള്‍ ഏക സ്വരത്തില്‍
"അസ്സലാമു അലൈക്കും"
"വ- അലൈക്കും അസ്സലാം"
അയാള്‍ ധൃതിയില്‍ കഴുതപ്പുറത്ത് നിന്നും ഭാണ്ഡം അഴിച്ച് അതിനകത്ത് ഉണ്ടായിരുന്ന
റൊട്ടികള്‍ ഓരോ കുട്ടികളുടെയും കൈകളിലേയ്ക്ക് കൊടുത്തു.
കിട്ടിയവര്‍...കിട്ടിയവര്‍.....വീട്ടിലേക്ക് ഓടി
ഈ ചടങ്ങ് നടക്കുമ്പോഴും അയാളുടെ കണ്ണുകള്‍ അവര്‍ക്ക് ചുറ്റും ആരെയോ തേടുന്നു
പെട്ടന്ന് അയാള്‍ അവരോടായി ചോദിച്ചു
"എവിടെ 'സൈനബ്'?"
അവരുടെ ഇടയില്‍നിന്നും ഒരുകുട്ടി വിളിച്ചുപറഞ്ഞു
"അവളുടെ ഉപ്പയെയും,ഉമ്മയെയും ഇന്നലെ പട്ടാളക്കാര്‍ പിടിച്ചുകൊണ്ടുപോയി"
"യാ ഇലാഹീ.......; എന്നിട്ട് അവളോ?"
"വീടിനുള്ളില്‍ ഉണ്ട്; സുഖമില്ലാതെ കിടക്കുകയാണ്"
എല്ലാപേര്‍ക്കും ഭാണ്ഡത്തില്‍ ഇരുന്ന റൊട്ടി വിതരണം ചെയ്ത് അവശേഷിച്ചത് കയ്യിലെടുത്ത്
കഴുതയെ അവിടെവിട്ട് സൈനബിന്റെ വീട് ലക്ഷ്യമാക്കി അയാള്‍ നടന്നു

വീടിനു പുറത്ത് ശബ്ദം താഴ്ത്തി അയാള്‍ വിളിച്ചു
"സൈനബ്.....സൈനബ്...."
ഉള്ളില്‍ നിന്നും ഒരു ഞരക്കം
അകത്തുനിന്നും കതക് പതിയെ തുറന്ന് പുറത്തേക്കു നോക്കിയാ കുട്ടി
നിലവിളിച്ച് അധിവേഗത്തില്‍ ഉള്ളിലേക്ക് പോയി!!!
അയാള്‍ കാര്യമറിയാതെ തിരിഞ്ഞു നോക്കുമ്പോള്‍ ചുമലില്‍ ശക്തിയായ ഒരു പ്രഹരം!
നിമിക്ഷനേരം അയാളെ പട്ടാളക്കാര്‍ വളഞ്ഞു
"ആരാ നീ?;! എന്തായിവിടെ?; നീ എവിടെ നിന്ന് വരുന്നു?"
ചുറ്റും കൂടിയ പട്ടാളക്കാര്‍ തോക്കുകള്‍ അയാള്‍ക്ക്‌ നേരെ ചൂണ്ടി
"ഞാന്‍.......ഞാന്‍......"
"പറയൂ......ആരാ...നീ...?"
"ഞാന്‍ ...ദിയാബ്"
"ദിയാബോ?...ഏത് ദിയാബ്?"
"ഈ നഗരത്തിലെ ഏറ്റവും വലിയ ധനികന്‍ 'അഹമ്മദ്‌ ദിയാബ്'"
"ഓഹോ .....നീയാണോ ഇവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നത്?"
"അതെ, എനിക്ക് കഴിയുന്നത്‌ ഞാന്‍ ഇവര്‍ക്ക് ചെയ്യുന്നു
മനുഷ്യര്‍ക്ക്‌ ആഹാരം കൊടുക്കാന്‍ ഞാന്‍ ആര് എല്ലാം ദൈവഹിതം"
"ഇത് തെറ്റാണ് എന്ന് നിനക്കറിയില്ലേ"
"ഭക്ഷണം ഇല്ലാത്തവര്‍ക്ക് കൊടുക്കുന്നത് തെറ്റോ?;
ഞാന്‍ ഇത് ആദ്യമായാണ്‌ കേള്‍ക്കുന്നത്"
"അതെ,തെറ്റാണ് ഇവര്‍ ഇവിടത്തെ ഗവര്‍മെന്റിന് എതിരാണ് ഇവരെ സഹായിക്കുന്നവര്‍
രാജ്യ താല്പര്യത്തിന് എതിര് പ്രവര്‍ത്തിക്കുന്നവരാണ്"
"ഇതാണോ രാജ്യ താല്പര്യം? പ്രജകള്‍ക്ക് ആഹാരം നിക്ഷേധിക്കുക,അവരുടെ പാര്‍പ്പിടങ്ങള്‍
ഇടിച്ച് നിരപ്പാക്കുക,മനുഷ്യരെ പുഴുക്കള്‍പോലെ കൊന്നൊടുക്കുക ഇതെല്ലാമാണോ
രാജ്യ താല്പര്യം?!!!"
"നീ ഗവര്‍മെന്റിന് എതിരാണ് പറയുന്നത്,പ്രവര്‍ത്തിക്കുന്നത്
നിന്നെയിനി ബാക്കിവെച്ചാല്‍ നീ ആളുകളെക്കൂട്ടി വിപ്ലവം ഉണ്ടാക്കുമെല്ലോ"
അവര്‍ നീട്ടിപ്പിടിച്ച തോക്കിന്റെ പാത്തികൊണ്ട് അയാളെ തലങ്ങും വിലങ്ങും മര്‍ദ്ദിക്കാന്‍തുടങ്ങി
അവരുടെ പ്രഹരത്തിനിടയിലും അയാള്‍ കയ്യിലിരുന്ന റൊട്ടി തന്റെ നെഞ്ചിലേക്ക് ചേര്‍ത്തുപിടിച്ച്
നിലത്തുകിടന്നു ഞരങ്ങി
"എന്നെ നിങ്ങള്‍ എന്ത് വേണമെങ്കിലും ചെയ്തുകൊള്ളുക;..ഇത് ഞാന്‍ ആ കുട്ടിക്ക് കൊടുത്തോട്ടേ"
അതില്‍ ഒരുവന്‍ അയാളുടെ കയ്യില്‍ നിന്നും റൊട്ടി പിടിച്ചുവാങ്ങി തന്റെ ബൂട്റ്റ്സിട്ട കാലുകള്‍ കൊണ്ട്
നിലത്തിട്ട് ചവിട്ടി....
അയാള്‍ പട്ടാളക്കാരന്റെ കാല് ഒരു കൈകൊണ്ട് തന്റെ നെഞ്ചോടു ചേര്‍ത്തുപിടിച്ച് അടുത്ത കൈകൊണ്ട്
ആ റൊട്ടിയില്‍ കടന്നുപിടിച്ചു
"ദയവായി ഇത് ആ കുട്ടിക്ക് കൊടുക്കാന്‍ എന്നെ അനുവദിക്കൂ....;
ആ കുട്ടിയുടെ ഉമ്മയെയും, ഉപ്പയെയും നിങ്ങള്‍ ഇന്നലെ പിടിച്ച് കൊണ്ട്പോയി
കുട്ടി ആഹാരം കിട്ടാതെ മരിച്ചുപോകും"
"അപ്പോള്‍ അതാണ്‌ കാര്യം അവര്‍ രണ്ടുപേരും ഇപ്പോള്‍ ഏതോ കഴുകന്മാര്‍ക്ക് ഭക്ഷണമായിട്ടുണ്ടാകും;
ഇവരും ഇവിടെ കിടന്നു ചാവട്ടെ പട്ടികള്‍"
കൊടിയ പീഡനത്തിനോടുവില്‍ പട്ടാളക്കാര്‍ അയാളെ നിലത്തുനിന്നും തൂക്കിയെടുത്ത്
ആ വീടിന്റെ ചുമരില്‍ ചാരി നിര്‍ത്തി നിലത്തു കാലുകള്‍ ഉറയ്ക്കാതെ
അയാള്‍ അവിടെ തളര്‍ന്ന് വീണു!
ഞൊടിയിടയില്‍ അയാള്‍ക്കുനേരെ അവര്‍ നിറയൊഴിച്ചു
ഒന്ന് പിടയാന്‍ പോലും ശക്തിയില്ലാത്ത ആ വൃദ്ധശരീരം ചലനമറ്റു
അപ്പോഴും അയാളുടെ കയ്യില്‍ നിലത്തുനിന്നും എടുത്ത മണ്ണ് പുരണ്ട റൊട്ടി
ആ വാതിലിനു നേര്‍ക്ക്‌ നീളുന്നുണ്ടായിരുന്നു!!!.

3 അഭിപ്രായങ്ങൾ:

  1. എങ്ങനെ ഇങ്ങനത്തെ പശ്ചാത്തലം ഒരുക്കുന്നു, ഈ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടോ. ഭാവുകങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  2. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴുകകൂട്ടം വട്ടമിട്ടു പറക്കുമ്പോള്‍ ഒരു റൊട്ടിക്കായി കേഴുന്ന ജന വിഭാഗങ്ങള്‍, അവരുടെ നല്ല നാളെ സ്വപനം കണ്ടുണരുന്ന ഒരു പൊന്പുലരി യുടെ പ്രതീക്ഷയോടെ.

    മറുപടിഇല്ലാതാക്കൂ
  3. മനുഷ്യത്വം തൊട്ടുതീണ്ടീട്ടില്ലാത്ത പട്ടാളക്കാര്‍ ...:(

    മറുപടിഇല്ലാതാക്കൂ

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...