2012, നവംബർ 8, വ്യാഴാഴ്‌ച

ഈച്ചകള്‍


ഈച്ചകള്‍



സൂര്യോദയത്തിന് മുമ്പേ അയാള്‍ എഴുന്നേറ്റു
നല്ല തണുപ്പ് മടിയോടെ ടവ്വലും,സോപ്പും,പേസ്റ്റും എടുത്ത് ബാത്ത്‌റൂമില്‍ കടന്ന് വാതിലടച്ചു
കണ്ണാടിയില്‍ നോക്കി മുഖം അങ്ങോട്ടും ഇങ്ങോട്ടും തിരിച്ച് കൈകൊണ്ട് മുഖത്ത് തലോടിനോക്കി
വേണ്ട ..ശൌരം നാളെ'യാകാം
ബ്രഷില്‍ പേസ്റ്റ്‌ പകരുന്നതിനിടയിലാണ് ഒരു ഈച്ച വന്ന് മൂക്കിന്റെ തുമ്പത്ത് ഇരുന്നത്
അതിനെ ആട്ടിയോടിച്ചു അത് നേരെ പറന്ന് കണ്ണാടിയില്‍ ഇടിച്ച് തിരികെ വീണ്ടും
മൂക്കിനടുത്തേക്ക് കയ്യോങ്ങി അതിനെ വീണ്ടും ആട്ടി മൂത്രം ഒഴിക്കാന്‍ തുടങ്ങുമ്പോള്‍
അത് വീണ്ടും മുഖം ലക്ഷ്യമാക്കി അടുക്കുന്നു അയാള്‍ക്ക്‌ കോപംവന്നു !
കൈ നാലുപാടും ചുഴറ്റി വീശി അതിനിടയില്‍ നെഞ്ചില്‍ ഒരു കൊളുത്തിവലി
കുളിയും മറ്റ് കാര്യങ്ങളെല്ലാം കഴിഞ്ഞു തിരിച്ച് റൂമിലെത്തി മുടി ചീകുന്നതിനിടയില്‍ ഈച്ച വീണ്ടും!
ഉടുത്തിരുന്ന ടവ്വല്‍ അഴിച്ച് അതിനുനേരെ ആഞ്ഞാഞ്ഞ് വീശി
ഒരു അടികിട്ടി കറങ്ങിക്കറങ്ങി ഈച്ച തലകുത്തനെ മുന്നില്‍ നിലതുകിടന്നു ഉരുളുന്നു
ദേഷ്യം കൊണ്ട് അയാള്‍ അതിനെ നിലത്തിട്ട് ചവിട്ടിതേച്ചു !!!
തീര്‍ന്നല്ലോ നിന്റെ കളി
അയാള്‍ മനസ്സില്‍ പറഞ്ഞു

അലമാരി തുറന്ന് ഒരു മുണ്ടും ഷര്‍ട്ടും എടുത്ത് അണിഞ്ഞ് പുറത്തേക്ക് ഇറങ്ങി
സമയം വൈകിയോ എന്നറിയാന്‍ കൈയുയര്‍ത്തി വാച്ചിലേക്ക്നോക്കി
അടുത്തുകണ്ട ഹോട്ടലില്‍ കയറി പ്രാതലിന് ഓര്‍ഡര്‍കൊടുത്തു
ഭക്ഷണം മുന്നിലെത്തി അതിലേക്കു കൈവെക്കുമ്പോള്‍ ഒരു ഈച്ച പറന്ന് പാത്രത്തിന്റെ അരികില്‍
സ്ഥാനംപിടിച്ചു ! അയാള്‍ കൈയ്യൊന്ന് വീശി ഈച്ച പറന്ന് മൂക്കില്‍ തന്നെയിരുന്നു!
അതിനെ ആട്ടിയോടിക്കാന്‍ ശ്രമിക്കുമ്പോള്‍ നെഞ്ചില്‍ വീണ്ടും ഒരു പിടുത്തം
എന്താ ഇത് ഇന്ന് രണ്ടുമൂന്നു പ്രാവശ്യം ആയല്ലോ!!!
പപ്രാതല്‍ കഴിഞ്ഞ് പുറത്തിറങ്ങി ബസ്സ്‌ സ്റ്റോപ്പില്‍ എത്തുമ്പോള്‍ അവിടെ ആരുമുണ്ടായിരുന്നില്ല
ഒഴിഞ്ഞുകിടന്ന സിമന്റ് ബഞ്ചില്‍ അയാള്‍ ഇരുന്നു
വീണ്ടും വാച്ചിലേക്ക് നോക്കി . ഇന്നെന്തേ ...നേരത്തെ
ഇന്നലെ രാത്രിയില്‍ എപ്പോഴാണ് ഉറങ്ങിയത്
മനസ്സ് ഇന്നലെ രാത്രിയില്‍ അവസാനിപ്പിച്ച ചിന്തകളില്‍ എത്തിനിന്നു
വിവാഹജീവിതത്തില്‍ കുട്ടികള്‍ എന്ന സ്വപ്നം മാത്രം ഈശ്വരന്‍ പൂവണിയിച്ചില്ല
വാര്‍ദ്ധക്യം കടന്നുവരുമ്പോള്‍ മാത്രമാണ് അതിനെയോര്‍ത്തു ദു:ഖിച്ചത്
പരസ്പരം കുട്ടികളായി ഒരിക്കല്‍ പോലും അന്യോന്യം കയര്‍ക്കാതെ, പിണങ്ങാതെ.........
എല്ലാത്തിനും കൂടെയുണ്ടായിരുന്ന അവള്‍ വഴിയില്‍ എന്നെ തനിച്ചാക്കി
മരണമെന്ന വിധിയുടെ കൈപിടിച്ച് തിരിഞ്ഞുനോക്കാതെ കടന്നുപോയി!

തന്റെ കാലില്‍ എന്തോ ചാലിക്കുന്നതുപോലെ തോന്നിയപ്പോള്‍
പാദം ഒന്നിളക്കി മുന്നില്‍ നിലത്ത് നോക്കുമ്പോള്‍ ആരോ കഴിച്ച് വലിച്ചെറിഞ്ഞ ഒരു പഴത്തിന്റെ തൊലി ചവിട്ടിയരച്ച നിലയില്‍ കിടക്കുന്നു അതില്‍ നിറച്ചും ഈച്ചകള്‍ പറന്ന് തന്റെ കാലില്‍
തൊട്ടുരുമ്മി മുന്നോട്ടും പിന്നോട്ടും പറന്ന് ചാടിക്കളിക്കുന്നു !
ഇന്ന് വെളുപ്പാന്‍കാലത്ത് തുടങ്ങിയതാണ് നശിച്ച ഈച്ച
തന്നെ ശല്യം ചെയ്യുന്നു
അയാള്‍ ആ പഴത്തൊലിയില്‍ നോക്കി പിന്നോട്ട് നീങ്ങിയിരുന്നു
അല്ലെങ്കിലും ഈച്ച ഒരു വൃത്തികെട്ട ജീവിതന്നെയാണ്
ഇവറ്റകള്‍ ആണ് എല്ലാ രോഗം പകരുന്നതിന്റെയും ഉറവിടം
ഇത്രക്കുപോന്ന എന്താണ് ആ പഴത്തൊലിയില്‍
മുട്ടയിട്ട് തന്റെ വംശം നിലനിര്‍ത്താന്‍ കൂട്ടം കൂടിയിരുന്ന് സമ്മേളനം നടത്തുകയായിരിക്കും!
എന്തിനാണ് ഈച്ചകള്‍ ആദ്യം പറന്ന് മൂക്കില്‍ ഇരിക്കുന്നത് ?
അയാളുടെ മനസ്സ് ഉത്തരം തേടുകയായിരുന്നു
ചിന്തകള്‍ അങ്ങനെ ചിറകുകള്‍ വെച്ച് അവയ്ക്കൊപ്പം നിലത്തും, തന്റെ ദേഹത്തും, കണ്ണുകള്‍ക്കും,
വീശുന്ന തന്റെ കൈകള്‍ക്കും ഒപ്പം സഞ്ചാരത്തിലാണ്

പെട്ടന്ന് തന്റെ ഇടതു നെഞ്ചില്‍ ഒരു അമര്‍ത്തിപ്പിടുത്തം അനുഭവപ്പെട്ടു
ഇരുന്ന സിമെന്റ്റ്‌ ബഞ്ചില്‍ നിന്നും കൈകള്‍ നെഞ്ചില്‍ അമര്‍ത്തിപിടിച്ച് അയാള്‍ ഞരങ്ങി മുട്ടുകാലില്‍ നിലത്തിരുന്നു പിന്നെ വേദന മിന്നല്‍വേഗത്തില്‍ തലച്ചോറിലേക്ക് പ്രവേശിച്ചു
അയാളുടെ ദേഹം വലിഞ്ഞുമുറുകി നാവുകള്‍ വരണ്ടു കാലുകള്‍ നീട്ടി നിലത്തിട്ട്തല്ലി
തറയില്‍ മലര്‍ന്നുകിടന്ന് രണ്ടുമൂന്ന് ശ്വാസം ഊക്കോടെ അകത്തേക്ക് വലിച്ചു
അതില്‍ അവസാനത്തെ ശ്വാസം തിരികെ വരാതെ ഹൃദയത്തില്‍ കുടുങ്ങി
അയാളുടെ ദേഹത്തിന്റെ പിടച്ചില്‍ അതോടെ അവസാനിച്ചു
ശരീരത്തില്‍നിന്നും ജീവന്‍ വേര്‍പ്പെട്ട് വീണ്ടും ആ സിമെന്റ്റ്‌ ബഞ്ചില്‍
കയറിയിരുന്നു ബസ്സിന് ഇനിയും ഒരുപാട് സമയം ബാക്കിയുണ്ട് .....
എവിടെ നിന്നോ ഒരു ഈച്ച പറന്നു വന്ന് ആ ശവശരീരത്തിന്റെ മൂക്കില്‍ വന്നിരുന്ന്
ശ്വാസമുണ്ടോ എന്ന് പരിശോദിച്ച് നോക്കി !
ഒരുക്ഷണം അത് പറന്നുപോയി ഒരു അഞ്ച് നിമിക്ഷത്തിനകം അവിടമാകെ
കാട്'ഇളകിയതുപോലെ ഒരുപറ്റം ഈച്ചകള്‍ ആ ശവശരീരത്തെ പൊതിഞ്ഞു
ഇതെല്ലാം കണ്ട് ബഞ്ചിലിരുന്ന അയാളുടെ ആത്മാവ് ചിരിച്ചു !!!
ആ ചിരിയില്‍ ഒരു രഹസ്യം കണ്ടുപിടിച്ചതിന്റെ നിര്‍വൃതിയുണ്ടായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...