2013, ജൂലൈ 7, ഞായറാഴ്‌ച

"മയില്‍പ്പീലി "



"അമ്മൂട്ടീ ......മോളെ ...അമ്മൂ.........,പല്ല്തേയ്ക്കുന്ന ബ്രുഷും എടുത്തു പൈപ്പിനടുത്ത് പോയിട്ട് -
ഒരു മണിക്കൂറായി സ്കൂളില്‍ പോകേണ്ടതല്ലേ, മോളെ ....അമ്മൂ......"
"ങ്ങാ.........ഞാന്‍ ഇവിടുണ്ട്"
"എവിടാണ് .."
"ഞാന്‍ കുളിക്കുവാണ് അമ്മേ..."
"നീ അവിടെത്തന്നെ നിന്നോളൂ ഇന്ന് സ്കൂളില്‍ പോകണ്ടേ"
"ഓ ..കഴിഞ്ഞു "
"ഒന്ന് പെട്ടന്നാകട്ടെ"
അകത്തു കടന്നുപോയ അമ്മ തോര്‍ത്തുമായി കാത്തുനിന്നു കുളികഴിഞ്ഞുവന്ന കുട്ടിയുടെ തല
നന്നായി തുടച്ചുകൊടുക്കുന്നതിനിടയില്‍ തലയില്‍ വിരലുകളോടിച്ച് 'പേന്‍' തിരഞ്ഞു
"ഒന്ന് വിടമ്മേ..."
"നിന്റെ തലനിറച്ചും പേനാണ്, ചാളപോലുള്ള പേന്‍ ..."
'ഓ ..ഒന്നുമില്ല അമ്മ ഇന്നലെയും നോക്കിയതല്ലേ വിടെന്നെ"
"നീ തിന്നുന്നതെല്ലാം പേനായിട്ടാണ് കുരുക്കുന്നത് "
അമ്മയുടെ കയ്യില്‍നിന്നും കുട്ടി കുതറിയോടി
'ഡി ...പെട്ടന്നാകട്ടെ ഒമ്പത് മണികഴിഞ്ഞു ബെല്ലടിക്കുന്നതിനു മുമ്പ് നീ അങ്ങെത്തുമോ?, നല്ല
മഴക്കോളുണ്ട്, ബാഗില്‍ കുടയെടുത്ത് വെയ്ക്കാന്‍ മറക്കണ്ട .."
അടുക്കളയില്‍നിന്നും ടിഫന്‍ക്യാരിയറില്‍ ചോറും, കറിയുമെല്ലാം എടുത്തുവെച്ചു തോളില്‍കിടന്ന
തോര്‍ത്ത്‌കൊണ്ട് ആ പാത്രത്തിന്റെ പുറം തുടക്കുന്നതിനിടയില്‍ മകളെ
അടുത്ത കൈകൊണ്ട് കടന്നുപിടിച്ചു
"ഇങ്ങനാണോ? മുടിചീകുന്നത്"
"ഞാന്‍ ചീകിക്കൊള്ളാം.."
"ഓ ..നീ ചീകിയാല്‍ നല്ല രസമായിരിക്കും"
"ചീപ്പില്‍ കടന്നുപിടിച്ച് കുട്ടിയുടെ തലമുടി രണ്ട്സൈഡില്‍ വകുന്നു തെറ്റിയിട്ടു റിബണും കെട്ടി
ബാഗില്‍ ടിഫന്‍ വെക്കുന്നതിനിടയില്‍
"ഉച്ചക്ക് കളയാതെ മൊത്തവും തിന്നോളണം"
"ഓംലെറ്റുണ്ടോ "
"വെച്ചിട്ടുണ്ട്, ചോദ്യം കേട്ടാല്‍തോന്നും ഇപ്പോള്‍ എല്ലാം തിന്നുമെന്ന്"
"വ്വ..... വ്വവ്വ ......"
"നീ ഗോഷ്ടി കാണിക്കയാണോ?, വരുന്നതുകണ്ടില്ലേ ...കോല്പോലെ "
"ഞാന്‍ ഇങ്ങനെയിരുന്നാല്‍ മതി എന്റെ അച്ഛനെപ്പോലെ"
"രണ്ടിനെയും ഒരു കയറില്‍ കെട്ടാം, ആഹാരം ഞാന്‍ വല്ല കൊലുംകൊണ്ട് കുത്തിയിറക്കണം"
കുട്ടി റെഡിയായി ബാഗെടുത്ത് തോളിലിട്ട് പുറത്തേയ്ക്ക് ഇറങ്ങിയതും മഴ ചാറാന്‍ തുടങ്ങി
അമ്മ പുറകില്‍നിന്നും വിളിച്ചുപറഞ്ഞു
"മോളൂ .....പാട വരമ്പില്‍ക്കൂടി ശ്രദ്ധിച്ച് നടക്കണം ചെളി ഉടുപ്പില്‍ വീഴരുത്, തോട്ടില്‍ വെള്ളം കൂടുതലാണെങ്കില്‍ മുറിച്ച് കടക്കരുത് തിരികെ വന്നോളണം"
"ശെരി അമ്മ മഴനനയാതെ അകത്തുപൊയ്ക്കോ"
കണ്ണെടുക്കാതെ കുട്ടിയെ നോക്കിനില്‍ക്കുന്ന അമ്മ
"കുണുങ്ങി.... കുണുങ്ങി......പോകുന്നത് കണ്ടില്ലേ ...കുറുമ്പി "
അവര്‍ ആരോടെന്നില്ലാതെ പറഞ്ഞു
കുട്ടി മുന്നോട്ടു നടക്കുംതോറും മഴ ഏറിയേറി വന്നു എത്ര ശ്രദ്ധിച്ചിട്ടും ചെരുപ്പില്‍നിന്നും
തെറിച്ച ചെളിവെള്ളം പാവാട മുഴുവന്‍ പുള്ളികുത്തി
പാടവരമ്പില്‍ മഴയത്ത്
"ക്രോം ...ക്രോം......"
പാടിയിരുന്ന തവളകള്‍ കുട്ടിയെക്കണ്ട് പാടത്തേയ്ക്ക് ഹൈജമ്പ് ചെയ്തു
തോടിന്റെ കരയെത്തുമ്പോള്‍ അത് കരകവിഞ്ഞ് ഒഴുകുകയാണ് കുട്ടി ചുറ്റും നോക്കി
തന്റെ അടുത്തേക്ക് ആരോ ഒരാള്‍ കുടപിടിച്ച് നടന്നടുക്കുന്നു!!! അമ്മയായിരിക്കുമോ?
മഴയില്‍ ആളെ ദൃശ്യമല്ല കുട്ടി അല്‍പ്പനേരം അവിടെ നിന്നു
അടുത്ത് വന്നപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്
അടുത്ത വീട്ടിലുള്ള അപ്പൂസിന്റെ അച്ഛന്‍ രഘുമാമന്‍
"എന്താ മോളൂ ...എന്താ നില്‍ക്കുന്നെ ..."
"തോട്ടില്‍ നിറച്ചും വെള്ളം"
"ശെരിയാണെല്ലോ..., വരൂ മാമന്‍ അക്കരെ കടത്തിവിടാം"
കുട്ടിയെ എടുത്തുയര്‍ത്തി അയാള്‍ തോട് മുറിച്ച് കടന്നു
"താങ്ക്സ് മാമാ ..."
"ശെരി മോളെ മാമന് പാടത്ത് ജോലിയുണ്ട് മോള്‍ ഒറ്റയ്ക്ക് പോകില്ലേ "
"ഞാന്‍ പൊയ്ക്കൊള്ളാം .."
ഇന്ന് സ്കൂളില്‍ നിന്നും അവള്‍ക്കൊരു സമ്മാനം കിട്ടി ഒരു മയില്‍പ്പീലി കൂട്ടുകാരി രേണുക
കൊടുത്തതാണ്
പുസ്തകത്തിനകത്ത് ആകാശം കാണിക്കാതെ വെച്ചാല്‍ പ്രസവിക്കുമത്രേ!!!
തെങ്ങിന്‍മടലിലെ പൂപ്പലാണത്രേ അതിനു ആഹാരം!!!
പ്രസവിച്ചാല്‍ ഒന്നിനെ കൂട്ടുകാരി സന്ധ്യക്ക് കൊടുക്കണം, ഒന്ന് റസ്യക്കും, പിന്നെ ഒന്ന് രഘുമാമന്റെ
മകന്‍ അപ്പൂസിനും ആ മാമനല്ലേ എന്നെ തോട് കടത്തി ഇന്ന് സ്കൂളില്‍ വിട്ടത് അതോണ്ടല്ലേ എനിക്ക്
മയില്‍പ്പീലി കിട്ടിയത് ........
വഴിവക്കിലെ തവളകള്‍ രാവിലെ തുടങ്ങിയതാണ്
"ക്രോം ....ക്രോം ..."
മഴയായതുകൊണ്ട് ഇവറ്റകള്‍ ഒന്നും കഴിച്ചിട്ടുണ്ടാവില്ല അതായിരിക്കും കരയുന്നത്
മഴ അപ്പോഴും ചെറുതായി പെയ്യുന്നുണ്ടായിരുന്നു
തോട്ടില്‍ വെള്ളം കുറഞ്ഞിട്ടില്ല കുറച്ചുനേരം കുട്ടി നാലുപാടും വീക്ഷിച്ചു
പിന്നെ കരയാന്‍ ആരംഭിച്ചു ......
"മോളെ ..അവിടെ നിന്നോ തോട്ടില്‍ ഇറങ്ങണ്ട മാമന്‍ ഇക്കരെ കടത്തിവിടാം"
"ങ്ങാ.......രഘുമാമന്‍ ......കുട്ടിയുടെ മുഖത്ത് തുമ്പപ്പൂവിരിഞ്ഞു
അയാള്‍ വന്നതും കുട്ടിയെ താങ്ങിയെടുത്തു തോടും കടന്ന് നടന്നു!!!
"എന്നെ നിലത്ത് ഇറക്കൂ മാമാ ... ഇനി ഞാന്‍ നടന്നോളാം..."
അയാള്‍ മറുപടി പറഞ്ഞില്ല
കുട്ടി കയ്യും കാലും ഇളക്കിച്ചിരിച്ചു ....
"ഏയ്‌......ഏയ്‌......ഏയ്‌....."
അയാളുടെ മുഖത്ത്നോക്കിയ കുട്ടി ഭാവവെത്യാസം കണ്ട് ഭയന്നു!!!
"എനിക്ക് പേടിയാവുന്നു മാമാ..... എന്നെ നിലത്തിറക്കൂ...... ഇനി മോള്‍ നടന്നോളാം"
കുട്ടിയുടെ തോളില്‍ കിടന്ന ബാഗില്‍ തുറന്നിരുന്ന ഭാഗത്തുകൂടി ഒരു പുസ്തകം നിലത്ത് വീണു
" മാമാ എന്റെ പുസ്തകം, അതിനുള്ളിലാ മയില്‍പ്പീലി ....."
കുട്ടി കരയാന്‍ തുടങ്ങി
അയാള്‍ ധൃതിയില്‍ അടുത്തുകണ്ട കുറ്റിക്കാട്ടിലേക്ക് കുട്ടിയുമായി കയറി കുട്ടിയെ നിലത്ത് കിടത്തി!!!
മഴ തകൃതിയായി പെയ്യാന്‍ തുടങ്ങി ഇടിയും ,കാറ്റും .....വയലോലകള്‍ താന്ധവനൃത്തമാടി
തെങ്ങുകള്‍ കടപുഴുകി വീണു .....!
പ്രസവം കാത്തു പുസ്തകത്താളില്‍ കഴിഞ്ഞ മയില്‍പ്പീലി താഴെവീണ് മാനം കണ്ടു!!!
അയാള്‍ ഒരു കാട്ടാളനെപ്പോലെ എഴുന്നേറ്റ് വിജയഭാവത്തോടെ നടന്നു
വഴിയില്‍ തവളയെ നോക്കിയിരുന്ന കരിമൂര്‍ഖന്‍ അയാളുടെ കാലില്‍ പിടുത്തമിട്ടു !!!
മഴയും, കാറ്റും, ഇടിയും.........കുലംകുത്തിയൊഴുകുന്ന തോടും താണ്ടി കരിമൂര്‍ഖന്‍
അടുത്ത കുറ്റിക്കാട്ടില്‍ ഇര'തേടിയിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...