2013, നവംബർ 1, വെള്ളിയാഴ്‌ച

"ഇത്രയും നോവോ പ്രണയത്തിനോമലേ.............."

"ഇത്രയും നോവോ പ്രണയത്തിനോമലേ.............."


ഒരു വിഷാദ ഗാനം പാടി,
ഓര്‍മ്മകള്‍ പടിയിറങ്ങി
ഒമാനക്കുയിലെ ആ മരക്കൊമ്പില്‍
ആരുണ്ട്‌ കൂട്ട്കൂടാന്‍ ........
(ഒരു വിഷാദ ഗാനം പാടി,......)

മഞ്ഞിന്‍ കസവിനാല്‍ തൂവാല തുന്നി -നിന്‍
പ്രാണനായ്‌ നിന്നതല്ലേ..........,,,
വെള്ളരിപ്രാവിന്റെ കൊഞ്ചല് കേട്ടെന്റെ
ഉള്ളം നിറഞ്ഞതല്ലേ ............,,,
(ഒരു വിഷാദ ഗാനം പാടി,......)

അന്ന് നീ എന്തിന് ഈ വഴി വന്നു,
അനുരാഗ വിവഷയായ്‌ നിന്നു,
ആരോ തുറന്നിട്ട ജാലകം കടന്നു - നീ
ആദ്യമായ്‌ അനുഭൂതി പകര്‍ന്നു
(ഒരു വിഷാദ ഗാനം പാടി,......)

ഇത്രയും നോവോ പ്രണയത്തിനോമലേ,
അത്രയും ഞാനീ....നെഞ്ചിലേറ്റാം..........,,,
മിത്രമേ... കനലുകളെരിയുന്നു എങ്കിലും
എത്രമേല്‍ വേണമോ ചേര്‍ത്ത് വെയ്ക്കാം.........,,,
(ഒരു വിഷാദ ഗാനം പാടി,......)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...