2015, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

"കടി"

"കടി"
കവിതകൾ ചെത്തിമിനുക്കാനുള്ള
പേന കൂർപ്പിക്കുമ്പോൾ
ഒത്തുവരുന്നില്ല
വാക്കും, വരകളും

മിത്തുകൾ തേടി പുതപ്പിനുള്ളിൽ
തപ്പിനോക്കുന്നു
ഇരുട്ടിനെ പുതച്ച്
കർമ്മങ്ങൾ ശൂന്യതയിൽ

കാമം കരഞ്ഞു തീർക്കുന്ന
വരികളിൽ
തൂങ്ങുന്ന കവികൾ
ശുക്ല'പ്പശ ചേർത്ത്
തുപ്പുന്നു മോന്തയിൽ

കിടപ്പറയിലെ മുറുമുറുപ്പുകൾ
കവിതയാക്കുന്നു
തരുണികൾ
കിടന്നുകിട്ടിയ കുഞ്ഞിനെ
തെരുവിലാക്കുന്നു ലീലകൾ

അറിവ് അമ്മയാണ്
അകിലവും
അലിവ് പറയുന്നു - പിന്നെ
എഴുതുന്നു, കണ്ണുനീരിൽ
കുതിരുന്നു
കവിതകൾ-അല്ല
വെറും കടി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...