വാതിലുകൾ തുറന്നു കിടക്കുമ്പോഴും
നാം ഒളിഞ്ഞു നോക്കുന്നു!
നന്മയുടെ പർവതങ്ങൾ, സഹാനുഭൂതിയുടെ
സമതലങ്ങൾ, ഉത്ഭവത്തിന്റെ കാനനങ്ങളും
ഒരു വിളിപ്പാടകലെ
കാഴ്ചകൾക്ക് മുഞ്ഞ ബാധിച്ചാൽ
ദൂരമേറുന്നു നാം അകലുന്നു
വാക്കുകൾ അവസാനിക്കുന്നിടത്തു നിന്നും നീ
തുടങ്ങണം അവിടെയാണ് നാമുള്ളതു
വഴി ഒന്നുതന്നെയാണ് ലക്ഷ്യമാണ്
ദൂരമളക്കുന്നതു
കാഠിന്യം നിന്റെ മനസ്സിലാണ്
വഴികൾ തെളിഞ്ഞുതന്നെയിരിക്കുന്നു
വാതിലുകൾ തുറന്നുതന്നെ കിടക്കുന്നു
എന്നിട്ടും നാം.
നാം ഒളിഞ്ഞു നോക്കുന്നു!
നന്മയുടെ പർവതങ്ങൾ, സഹാനുഭൂതിയുടെ
സമതലങ്ങൾ, ഉത്ഭവത്തിന്റെ കാനനങ്ങളും
ഒരു വിളിപ്പാടകലെ
കാഴ്ചകൾക്ക് മുഞ്ഞ ബാധിച്ചാൽ
ദൂരമേറുന്നു നാം അകലുന്നു
വാക്കുകൾ അവസാനിക്കുന്നിടത്തു നിന്നും നീ
തുടങ്ങണം അവിടെയാണ് നാമുള്ളതു
വഴി ഒന്നുതന്നെയാണ് ലക്ഷ്യമാണ്
ദൂരമളക്കുന്നതു
കാഠിന്യം നിന്റെ മനസ്സിലാണ്
വഴികൾ തെളിഞ്ഞുതന്നെയിരിക്കുന്നു
വാതിലുകൾ തുറന്നുതന്നെ കിടക്കുന്നു
എന്നിട്ടും നാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ