2012, ഫെബ്രുവരി 29, ബുധനാഴ്‌ച

അനാഥന്‍

അനാഥന്‍

കലങ്ങിയ  മനസ്സുമായി അവന്‍ യാത്ര തിരിച്ചു
മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഒരു അനാഥൻ

നടന്ന്....നടന്ന് ക്ഷീണിച്ചു ദാഹമേറി
എന്ത് ചൂടാണ് എങ്ങോട്ടാണ് ഒന്ന് ഒളിക്കുക
അവന്‍ സൂര്യനെ നോക്കി
"നിനക്ക് ഈ ചൂടിന്റെ കാഠിന്യം ഒന്ന് കുറക്കരുതോ,
എത്രയെത്ര പക്ഷി മൃഗാതികള്‍ നിന്റെ ചൂടിനാല്‍ വെന്ത് മരിക്കുന്നു, ഞാൻ ഒരു അനാഥനല്ലെ
 എന്നോട് തെല്ല് കരുണ തോന്നുന്നില്ലേ"
സൂര്യന്‍ തന്റെ ഇമയൊന്ന് അടച്ചു അവന്റെ കണ്ണുകള്‍ നിറഞ്ഞു
അതില്‍നിന്നും അടര്‍ന്നുവീണ കണ്ണുനീര്‍മുത്തുകള്‍ ഉരുണ്ടു കൂടി കാര്‍മേഘമായി
 പെട്ടന്ന് എങ്ങുനിന്നോ തണുത്ത കാറ്റ് വീശി ഒരു നിമിക്ഷം കൊണ്ട്
ആ പ്രദേശമാകെ ജലപ്രളയമായി അവന്റെ ദാഹം മാറി
ദേഹം വിറക്കാന്‍ തുടങ്ങി ഇരുണ്ട ആകാശത്തേക്ക് നോക്കി അവന്‍ വിളിച്ചു
"ആദിത്യാ.....ആദിത്യാ നീ എവിടെ മറഞ്ഞു,
എനിക്ക് തണുക്കുന്നു"
കാര്‍മേഘക്കീറില്‍ നിന്നും തലയിട്ട് നോക്കിയ ആദിത്യന്‍
അവനോടു പറഞ്ഞു
"എന്റെ കണ്ണുനീരാണ് മഴ, എന്റെ ദു:ഖം ആരറിയുന്നു
ഞാനും നിന്നെപ്പോലെ ഒരു അനാഥന്‍!"

വീണ്ടും അവന്‍ യാത്ര തുടര്‍ന്നു
നടന്ന് ....നടന്ന് .....ഒരു കാനനത്തിലേയ്ക്ക്  പ്രവേശിച്ചു
എങ്ങും ഇരുട്ട് പരന്നു! അവനു പേടിയായി ആകാശത്തിലേക്കുനോക്കി അവൻ വിളിച്ചു
"ചന്ദ്രികേ.....ചന്ദ്രികേ....
അങ്ങു ദൂരെ ഒരു ചന്ദനമരത്തിന്റെ കൊമ്പില്‍
ചന്ദ്രിക തെളിഞ്ഞു!
അവളുടെ മുഖത്തിന്റെ ശോഭ അവിടമാകെ പ്രഭ ചൊരിഞ്ഞു
വെള്ളിവെളിച്ചത്തില്‍ കാനനം കസവുടുത്തു
അവന്റെ പേടി മാറി,
 രാത്രിയില്‍ എപ്പോഴോ നരികളുടെ
ഓരിയിടൽ  അവനെയുണര്‍ത്തി
ചന്ദ്രികയെ കാണുന്നില്ല!
അവന്‍ ഭയന്ന് വിറച്ചു!
"ചന്ദ്രികേ ....ചന്ദ്രികേ ....അവന്‍ ഉറക്കെ വിളിച്ചു "
അവന്റെ ശബ്ദം പേടികൊണ്ട്‌ ഇടറിയിരുന്നു
അവള്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ടു
"എന്താ ....തനിയ്ക്ക് ഉറക്കമില്ലേ ...."
"എനിക്ക് പേടിയാകുന്നു ;ചന്ദ്രികേ ...പുലരുന്നത് വരെ നീ എനിയ്ക്കു കൂട്ടിരിക്കാമോ?
ഞാനൊരു അനാഥനാണ്"
അവള്‍ വളരെ ദയ'യോടെ അവന്റെ മുഖത്ത്നോക്കി
അവളുടെ വെള്ളിപ്പുടവ നിലത്തു് വിരിച്ചു
അതിലേക്കു അവനെ കിടത്തി
"ഉറങ്ങുക പുലരുവോളം ഞാന്‍ നിനക്ക് കൂട്ടിരിക്കാം"
മെല്ലെ ....മെല്ലെ ....അവന്‍ നിദ്രയിലേക്ക് വഴുതിവീണു
അവള്‍ അവന്റെ തല തന്റെ മടിയിലേക്ക്‌ എടുത്ത് വെച്ചു
അവന്റെ മുടിയിഴകളില്‍ വിരലുകള്‍ കൊണ്ട് തലോടി
അവള്‍ ആത്മഗതം ചെയ്തു
"പാവം എന്നെപ്പോലെ ഇവനും അനാഥനാണ്"

നേരം പുലര്‍ന്നു!
അവന്‍ വീണ്ടും നടക്കാൻ തുടങ്ങി
മലകളും,കാടും,നദികളും കടന്നു വിജനമായ ഒരു പ്രദേശത്ത് എത്തിച്ചേര്‍ന്നു
ജീവിതത്തോട് തന്നെ വെറുപ്പ്‌ തോന്നി മുന്നില്‍ ശൂന്യത
തന്റെ കൈകള്‍ രണ്ടും ആകാശത്തിലേക്ക് ഉയര്‍ത്തി
ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു
"നാഥാ...നീ എവിടെയാണ് ;
നിന്റെ അടിമയുടെ കഷ്ടപ്പാട് നീ കാണുന്നില്ലേ,
മാതാപിതാക്കാള്‍ നഷ്ടമായ ഞാന്‍ ഇന്ന് ഒറ്റയ്ക്കാണ്
എനിക്ക് കൂടപ്പിറപ്പുകള്‍ ഇല്ല, ബന്ധുക്കളില്ല,
കഠിനമായ വിശപ്പും ദാഹവും കൊണ്ട് തളര്‍ന്നു
നടന്ന് .....നടന്ന് ......ഞാന്‍ ക്ഷീണിച്ചു"

പെട്ടന്ന് അവിടമാകെ പ്രകാശം പരന്നു!
"മാനവാ......!!! ആരാണ് നീ ....എന്താണ് നിനക്ക് വേണ്ടത്
എന്തിനാണ് നിലവിളിക്കുന്നത് "
"അങ്ങ് ആരാണ് അങ്ങയെ ഞാന്‍ കാണുന്നില്ലല്ലോ"
ഞാന്‍ നിന്റെ ദൈവമാണ് ....നിന്റെ സൃഷ്ടാവ്"!
അവിടുന്ന് എന്റെ മുന്നിലേക്ക്‌ വരൂ ഞാന്‍ അങ്ങയെ ഒന്ന് കാണട്ടെ"
"ഞാന്‍ നിന്റെ കൂടെത്തന്നെയുണ്ട് ! നിനക്ക് എന്നെ കാണാന്‍ സാധിക്കുന്നില്ലേ'
ഈ പ്രപഞ്ചത്തിലെ  ഓരോ അണുവിലും
എന്റെ സാന്നിധ്യമുണ്ട്,
നിന്റെ ജീവനിലാണ് ഞാന്‍ കുടികൊള്ളുന്നത് "
"സൃഷ്ടാവേ ...ഞാന്‍ ഒരു അനാഥനാണ് എന്നെ നീ സഹായിക്കൂ, എനിയ്ക്കു വഴികാട്ടൂ"
ഈ വിജനതയില്‍ അടിയന്‍ ഒറ്റപ്പെട്ട്പോയി"
"എന്തിനാണ് നീ നാഴികക്ക് നാല്പതുവട്ടം
അനാഥന്‍ ...അനാഥന്‍ ...എന്ന് പറയുന്നത്"
ഞാനും നിന്നെപ്പോലെ അനാഥനല്ലേ"
സ്വയംഭൂവായ അനാഥന്‍!"
ഓരോ പർവ്വതങ്ങളിലും, സമതലങ്ങളിലും  പാതകൾ
നിർമ്മിച്ചവൻ നീയാണ്,  നിന്റെ വഴി നീ തന്നെ കണ്ടെത്തണം, നാം നിന്റെ ജീവവായുപോലെ
നിന്നോട് അടുത്ത് നിൽക്കുന്നു
നീ എന്നെ അറിയുമ്പോൾ നിന്റെ വഴി നീ കണ്ടെത്തിയിരിക്കും"

അവിടമാകെ പെട്ടന്ന് ഇരുട്ട് പരന്നു ഇടിമില്ലലോടുകൂടി
 മഴ തിമിര്‍ത്ത് പെയ്തു ആ വിജനതയില്‍
അവന്റെ പേടിയും,വിശപ്പും,ദാഹവും മാറി
തിരിച്ചറിവിന്റെ അമൃത് കുടിച്ച അവന്‍ ഒരു മായയായി എങ്ങോ മറഞ്ഞു
നിലാവും,സൂര്യനും പതിവുപോലെ
വീണ്ടും ...വീണ്ടും....അവരുടെ വരവ് അറിയിച്ചുകൊണ്ടിരുന്നു
അവന്റെ വരവ് പ്രതീക്ഷിക്കാന്‍ ആരുമുണ്ടായിരുന്നില്ല
കാരണം അവൻ അനാഥനായിരുന്നു,

11 അഭിപ്രായങ്ങൾ:

  1. നല്ല ഫിലോസഫിക്കല്‍ മൂഡ്‌ ഉണ്ട് സുഹൃത്തേ..കൊള്ളാം ..നന്നായിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  2. അരുണ്‍ ജീ.....വളരെ നന്ദി
    താങ്കളുടെ ഈ പ്രോത്സാഹനത്തിനു

    മറുപടിഇല്ലാതാക്കൂ
  3. കൊള്ളാം വളരെ നന്നായിരിക്കുന്നു സുഹൃത്തെ... നൌഷാദ് ഭായുടെ ഒരു വ്യത്യസ്ത രചന...

    ഭാവുകങ്ങള്

    മറുപടിഇല്ലാതാക്കൂ
  4. ഡിയര്‍ Rainy dreamz
    താങ്കളുടെ ഈ വിലയേറിയ
    അനുവാചക കുറിപ്പിന് വളരെ നന്ദി

    മറുപടിഇല്ലാതാക്കൂ
  5. പുതുമയുള്ള ആശയം. നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  6. പ്രിയപ്പെട്ട നൌഷാദ്,
    ആരുടെ വിഷമമാണ് വരികളില്‍? വ്യതസ്തമായ അവതരണം..!അഭിനന്ദനങ്ങള്‍!
    സസ്നേഹം,
    അനു

    മറുപടിഇല്ലാതാക്കൂ
  7. പ്രിയ അനുപമ താങ്കളുടെ
    ഈ അനുവാചക കുറിപ്പിന് ഒരുപാട് നന്ദി അറിയിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  8. സുഹൃത്തേ,വളരെ നന്നായിരിക്കുന്നു.... ഞാന്‍ ഇവിടെ വരാന്‍ ഇത്തിരി വൈകി....വീണ്ടും നല്ല രചനകള്‍ പ്രതീക്ഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  9. ഹായ് ,ഇവിടയും ഉണ്ടല്ലേ .നല്ലത് .നല്ല കഥയാണ് .ഇഷ്ട്ടമായി .വീണ്ടും വരാം .

    മറുപടിഇല്ലാതാക്കൂ

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...