2013, ജൂലൈ 3, ബുധനാഴ്‌ച

"ഊടും പാവും"

"ഊടും പാവും"

"ഉമ്മോ .....ഉമ്മാ......."
"നീ നിന്റെ പാട്ടിന് പോടാ......എനിക്ക് നിന്നെ കാണണ്ട, നീ എന്നെയും"
"ഉമ്മാ ഇത് ഞാനാണ് "
"എനിക്ക് നിന്റെ ശബ്ദം തിരിച്ചരിഞ്ഞൂടെ,....."
ചങ്കൊന്നു പിടഞ്ഞു അടഞ്ഞ വാതിലിനെ നോക്കി അയാള്‍ വീണ്ടും
"ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് നിങ്ങള്‍ എന്നോട് ......ഇങ്ങനെ"
"നിനക്ക് ഒന്നും അറിഞ്ഞൂടെ നീ എല്ലാം മറക്കും ഞാന്‍ മറക്കില്ല, അന്നേ ഞാനും, ഉപ്പയും പറഞ്ഞതാണ്
നിന്റെ മകളെ അനസ്സി'നെക്കൊണ്ട് കെട്ടിക്കാന്‍ അടിച്ചാലും, പിടിച്ചാലും നിന്റെ മരുമകന്‍
നിന്റെ കൂടെ നില്‍ക്കുമെന്ന് നീ ചെവിക്കൊണ്ടില്ല നിനക്ക് ഞങ്ങളുടെ വാക്ക് ഒന്നുമല്ല"
"അതിനു അവന്റെ സ്വഭാവം ശരിയല്ലാത്തത്കൊണ്ടല്ലേ!, അതിന് മകളുടെ വിവാഹത്തിനു
നിങ്ങളാരും പങ്കെടുത്തതുമില്ല ..... എന്നിട്ടും എന്നോടുള്ള അരിശം നിങ്ങള്‍ക്ക് തീര്‍ന്നില്ലേ"
"നീ പോടാ പട്ടീ ...ഞാന്‍ ആറു മക്കളെയേ പെറ്റിട്ടുള്ളൂ ഏഴില്‍ ഒന്ന് മരിച്ചുപോയി"
"നിങ്ങള്‍ക്ക് അങ്ങനെ പറയാം ഒരു മകന്‍പോയാല്‍ പിന്നെ വേറൊരു മകന്‍, എനിക്ക്
ഒരു ഉമ്മയും, ഉപ്പയുമല്ലെയുള്ളൂ"
"ഇല്ലാടാ നീ ഞങ്ങളുടെ മോനല്ല നീ നിനക്ക് നാട്ടില്‍ ഒരുപാട് ഉമ്മമാരും ഉപ്പമാരും കാണും"
ഇനി ഞാന്‍ എന്താ പറയുക റബ്ബേ .....ഉരുകുന്ന മനസ്സോടെ പൊഴിയുന്ന കണ്ണുനീരോടെ
അയാള്‍ കുറേനേരം അവിടെ നിന്നു പിന്നെ ചീന്തി മൂക്ക് തുടച്ച് എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് തിരിഞ്ഞ്നടന്നു ......
എതിരെ ഒരു കറുത്ത പട്ടി ചുവന്ന കണ്ണുകളുമായി ആക്രോഷത്തോടെ അയാള്‍ക്കുനെരെ ചാടി !!!
അയാള്‍ പിന്നോട്ട് ചാടി മലര്‍ന്നു നിലത്ത്പതിച്ചു അവിടെ കിടന്നുതന്നെ അയാള്‍ കൈകള്‍ കൊണ്ട് നിലത്ത് പരതി ഒരുപിടി ചരല്‍ക്കല്ലുകള്‍ വാരി തപ്പിത്തടഞ്ഞ് എഴുന്നേറ്റ് അന്തരീക്ഷത്തില്‍ തലങ്ങും വിലങ്ങും എറിഞ്ഞു !!!!!!
പൊടുന്നനെ ആകാശത്തുനിന്നും കുറേ നക്ഷത്രങ്ങള്‍ താഴേക്ക് ഉതിര്‍ന്ന് വീണു!!
അയാള്‍ കാലും കയ്യും ശൂന്യതയില്‍ കുടഞ്ഞ് ദൂരേക്ക് ഓടി ...... അയാള്‍ക്ക്‌ പിറകെ ഒരുപാട് കാക്ക'കള്‍
നിലത്തുനിന്നും നക്ഷത്രങ്ങള്‍ കൊത്തിയെടുത്ത് പാഞ്ഞു !
അയാള്‍ കണ്ണുകള്‍ ഇറുകെ അടച്ചു ചെവിയില്‍ കാക്കകളുടെ കഠോരശബ്ദം കൈകള്‍കൊണ്ട്
തന്റെ ചെവികളും പൊത്തി
"പോ ....കാക്കേ .....പോ......പോ...."
അയാള്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു
കാക്കകള്‍ നക്ഷത്രങ്ങള്‍ അവിടെ ഉപേക്ഷിച്ച് അന്തരീക്ഷത്തില്‍ അലിഞ്ഞുചേര്‍ന്നു!!!
കുറേ... ആളുകള്‍ അദ്ദേഹത്തിന് ചുറ്റും
"ഹലോ ...എന്താ......എന്ത്പറ്റി ......"
ആളുകള്‍ ചോദ്യശരങ്ങളുമായി അയാള്‍ക്ക്‌ നേരെ ...
"ങ്ങെ.......ഞാന്‍ .......ആരാ......അല്ല ...ഞാനാരാ....."
"താനാരാ....."
നിലത്ത് കുത്തിയിരുന്ന് കൈകള്‍ പ്രത്യേകരീതിയില്‍ ചലിപ്പിച്ച് നിലത്ത് കാക്കകള്‍ ഉപേക്ഷിച്ച
നക്ഷത്രങ്ങള്‍ അയാള്‍ എണ്ണാന്‍തുടങ്ങി
ആളുകള്‍ ഓരോന്ന് പിറുപിറുക്കാന്‍ തുടങ്ങി
"കുന്നുംപുറത്തുള്ള ആമിനാമ്മയുടെ മകനല്ലേ,
ഇയാല്‍ എപ്പോഴാ പേര്‍ഷ്യയില്‍ നിന്നു വന്നത്"
"അതെ, ആ വീട്ടുകാരും സഹോദരങ്ങളും നല്ല വസ്ത്രള്‍ പോലും ഇടാന്‍ തുടങ്ങിയത് ഇയാല്‍
വിദേശത്ത്പോയത് മുതലാണ്‌ ഇപ്പോള്‍ എല്ലാപേരും ഓരോ നിലയിലായി"
"അതൊക്കെ പഴയ കഥ ഇയാളുടെ മകളുടെ വിവാഹം കഴിഞ്ഞകൊല്ലമല്ലേ നടന്നത്"
"ആ .... ആണെന്ന് തോന്നുന്നു .....ഇയാള്‍ക്ക് എന്ത്പറ്റി .... ...... ....."
അങ്ങനെ ആളുകള്‍ ഓരോ കാര്യങ്ങള്‍ അയവിറക്കി
ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരു കുട്ടി മുന്നോട്ടുവന്നു
"ഈ മാമന്‍ ഇന്നാണ് നാട്ടില്‍ വന്നത് വണ്ടിയില്‍ പെട്ടിയും സാധനങ്ങളുമായി വണ്ടിയില്‍
വരുന്നത് ഞാന്‍ കണ്ടു"
നാട്ടുകാരുടെ സംസാരം അയാള്‍ ശ്രദ്ധിക്കുന്നില്ല ഒട്ടേറെ നക്ഷത്രങ്ങള്‍ നിലത്തുണ്ടായിരുന്നു
അതെല്ലാം അയാള്‍ ഉടുത്തിരുന്ന മുണ്ട് അഴിച്ചെടുത്തു അതിലേക്ക് നിക്ഷേപിച്ചു ഒരു ഭാണ്ഡം കണക്കേ
കെട്ടി തോളിലിട്ടു പതിയെപ്പതിയെ എഴുന്നേറ്റ്നടന്നു ആളുകള്‍ അയാള്‍ക്ക്‌ പിറകില്‍ കൂടി
കുട്ടികള്‍ കൂക്കിവിളിച്ചു ശബ്ദം അധികമായപ്പോള്‍ ആ ഭാണ്ഡം നിലത്ത് അഴിച്ചുവെച്ച്
അതില്‍നിന്നും നക്ഷത്രങ്ങള്‍ പിറക്കി ആളുകളെ എറിഞ്ഞു !!!
"വാടാ......വരിനെടാ ......ആര്‍ക്കാ വേണ്ടത് ......
ഒരെണ്ണം ഞാന്‍ ആര്‍ക്കും തരില്ലെടാ.....പട്ടികളെ .."
അയാള്‍ ആക്രോശിച്ചു .....ആളുകള്‍ ദൂരേക്ക്‌ ഓടിമാറി
വീണ്ടും കാക്കകള്‍ ...,കറുത്ത പട്ടികള്‍ ..., നക്ഷത്രങ്ങള്‍ ......
അയാള്‍ തിരിഞ്ഞോടി ഭാണ്ഡം അവിടെ ഉപേക്ഷിച്ച് !
തന്റെ മുന്നില്‍ അടഞ്ഞ വാതിലിന് പുറത്ത് വീണ്ടും അയാള്‍ കുറേ ..നേരം .....
വാതില്‍ തുറക്കപ്പെട്ടു ഉടുതുണിയില്ലാതെ ചെളിയും, ചേറും പുരണ്ട് തന്റെ മുന്നില്‍ നില്‍ക്കുന്ന
മകനെ ആ ഉമ്മ നെഞ്ചോട് ചേര്‍ത്തണച്ചു മോനെ.....പോന്നു മോനെ .......
തന്റെ തലയില്‍ കിടന്ന മസ്ലി'കൊണ്ട് അവന്റെ നെഞ്ചും മുഖവും തലയും തുടച്ച് കൊടുത്തു
എന്നിട്ട് ആ തുണിയില്‍ പൊതിഞ്ഞ് ചേര്‍ത്തണച്ച് അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി
ആ ഉമ്മയുടെ ഉള്ളില്‍ നിന്നും മക്കത്തെ സംസംവെള്ളം ധാരധാരയായി കണ്ണുനീരായി
ആ മകന്റെ മേല്‍ പതിച്ചു
അയാളുടെ ഭാര്യയും കുട്ടികളും അയാളെ തിരഞ്ഞുവന്നു അവര്‍ ആരെയും അയാള്‍ തിരിച്ചറിഞ്ഞില്ല
പിന്നെ അയാള്‍ക്ക്‌ പോകാന്‍ വേറൊരു ഇടവുമില്ലായിരുന്നു
പിന്നെപ്പഴോ .....ഉമ്മയുടെ മരണം അയാള്‍ അറിഞ്ഞില്ല......ഭാര്യയും മക്കളും അയാളെ തിരഞ്ഞില്ല
നക്ഷത്രങ്ങള്‍ ശേഖരിച്ച് നാടും വീടും കടന്ന് .......സൂര്യന്‍ അസ്തമിക്കുന്ന കടലും കടന്ന് .......

2 അഭിപ്രായങ്ങൾ:

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...