2013, സെപ്റ്റംബർ 21, ശനിയാഴ്‌ച

ഒരു തീവ്രവാദി

ഒരു തീവ്രവാദി
സന്ധ്യയും, മഴയും, കാറ്റും, കടലും, നിലാവും, രാത്രിയും, മഞ്ഞും, മരങ്ങളും
കവികളുടെ ഭാവനകള്‍ ....എഴുത്തുകാരുടെ പ്രശക്തി .....
കഥകളും, കവിതകളും ജനിക്കുന്നത് അങ്ങ് റഷ്യയുടെ തണുത്തുറഞ്ഞ കുന്നിന്‍ പുറങ്ങളിലും
താഴ്വരകളിലും ആയിരുന്നു!
പിന്നെ അറബികളുടെ ആട്ടിന്‍പറ്റങ്ങള്‍ ദാഹമകറ്റാന്‍ നെട്ടോട്ടമോടിയ മണല്‍ കുന്നുകളുടെ മരീചികയില്‍
ജിന്നുകളും, ഭൂതങ്ങളും, കള്ളനും, കുള്ളനും, കടല്‍ കിഴവനും പിറവിയെടുത്തു!!!
മനുഷ്യരുടെ ആശകളില്‍ , നിരാശകളില്‍ കഥകള്‍ക്ക് നിറംവെച്ചു നിയമങ്ങളുടെ നൂലാമാലകളില്‍
കവികള്‍ വീര്‍പ്പുമുട്ടി, ഹാരപ്പയിലും, നൈല്‍' നദിയുടെ തീരങ്ങളിലും, സിന്ധുനദീതടങ്ങളിലും കഥകള്‍ക്ക്
ക്ഷാമമുണ്ടായില്ല മനുഷ്യര്‍ തോലുകളിലും, പലകകളിലും താളിയോലകളിലും പകര്‍ന്നുവെച്ച കഥകള്‍ ..................... കവിതകള്‍ ............ ഭാവനകള്‍ ................
കഥകള്‍ സംസ്കാരങ്ങളായി, കഥാപാത്രങ്ങള്‍ ദൈവമായി, പാര്‍ട്ടികളുടെ വിളമ്പരമായി,
ആശയങ്ങളുടെ വിളനിലമായി പിന്നെ......പ്പിന്നെ.......പ്രകാശനം...........പ്രസാധകര്‍ , എഴുത്തുകാര്‍ ...കാരി
തട്ടിന്‍പുറങ്ങളില്‍ , അടുക്കളകളില്‍ , പ്രണയത്തില്‍ , നിരാശയില്‍ , യാത്രകളില്‍ , സന്യാസത്തില്‍ തുടങ്ങുന്നതും
ഒടുങ്ങുന്നതും കഥകളില്‍ ,കല്പ്പനകളില്‍
ഭാവനകള്‍ വിറ്റ് അരി വാങ്ങിയവര്‍ , അതില്‍ ജീവിതം ഹോമിച്ചവര്‍ , പ്രശക്തരായവര്‍ , ആരാധിക്കപ്പെട്ടവര്‍ ,അഴികളില്‍ അടക്കപ്പെട്ടവര്‍ ,ജീവന്‍ നഷ്ടപ്പെട്ടവര്‍ , എഴുത്തിനെ പടവാളാക്കിയവര്‍
അവസാനിക്കാത്തെ ഒഴുക്കിന്റെ മറുകര തേടി യാത്ര ....അലച്ചില്‍ .......മനസ്സിന്റെ ചലനത്തിനൊപ്പം എഴുത്താണി ഗര്‍ജ്ജിച്ചപ്പോള്‍ കിരീടങ്ങള്‍ തകര്‍ന്നു, അനാചാരങ്ങള്‍ തൂത്തെറിയപ്പെട്ടു
"പേനകൊണ്ട് എഴുതാന്‍ പഠിപ്പിച്ച ദൈവത്തിന്റെ നാമത്തില്‍ നീ പാരായണം ചെയ്യുക, എഴുതുക"
ദൈവം എഴുത്തിനെ പ്രോല്‍സാഹിപ്പിച്ചപ്പോള്‍ നിയമവും, മതങ്ങളും വിലക്കുകള്‍ തീര്‍ത്തു
ചായംകൊണ്ട് ദൈവങ്ങളെ നഗ്നനാക്കിയ വൃദ്ധനായ ചിത്രകാരന്‍ മതഭ്രാന്തന്മാരാല്‍ നാടുവിട്ടു
ജന്മം കൊണ്ട് മനുഷ്യനെ നഗ്നനാക്കിയ ദൈവം പര്‍ണ്ണശാലകളില്‍ നഗ്ന താണ്ഡവമാടി
ഞാന്‍ കാണിക്കും ......നീ നോക്കി നില്‍ക്കുക .....!!!
തിരിച്ച് ചോദിക്കരുത് ഒന്നും തിരഞ്ഞ് നടക്കരുത് കാരണം എന്റെ വിശ്വാസത്തിന് മുരിവേല്‍ക്കും
മുറിവേറ്റാല്‍ .................................?!!!
"പാപത്തിന്റെ ശമ്പളം മരണമത്രേ"
'പേനകള്‍ ' മഞ്ഞും ,മരങ്ങളും മഴയും പ്രണയവും പകര്‍ത്താനുള്ളതാണ് !
മരുഭൂമിയില്‍ , മലകളില്‍ , പ്രവാചകന്മാര്‍ ഘോരഘോരം പ്രസംഗിക്കട്ടെ ..............നീ
കള്ളനെയും ,കുള്ളനെയും വിഷയമാക്കി മഹാകാവ്യങ്ങള്‍ രചിക്കുക
വേദങ്ങള്‍ ദേവ'ഭാഷയില്‍ എഴുതി സൂക്ഷിക്കുക അത് നോക്കി ദൈവത്തിന് വിവരമുണ്ടാകട്ടെ !!!
അവര്‍ നേര്‍വഴിയില്‍ നടക്കട്ടെ !!!!
ശാന്തിയും, സമാധാനവും പുസ്തകങ്ങളില്‍ വിശ്രമിക്കട്ടെ
അഹിംസ പുഴുങ്ങി പാടങ്ങളില്‍ തളിക്കുക കതിരുകള്‍ ഇരട്ട പ്രസവിക്കും, മതങ്ങള്‍ പുഷ്ടിപ്രാപിക്കും
മനുഷ്യര്‍ അതിന് കാവല്‍നില്‍ക്കട്ടെ .................................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...