2013, ഒക്‌ടോബർ 3, വ്യാഴാഴ്‌ച

മക്കത്ത് പോയി നീ ....................


മക്കത്ത്പോയി നീ ഹജ്ജും കഴിഞ്ഞിട്ട് -
എപ്പോ വരും എന്റെ പൈങ്കിളിയെ
ഹഖിന്റെ കൊട്ടാരം കാണുമ്പോള്‍ ഖല്‍ബില്‍
പൂമഴ പെയ്യുമെന്‍ പൊന്‍ മലരേ
(മക്കത്ത് .....)
റബ്ബിന്റെ മാളിക ചുറ്റി നടക്കുമ്പോള്‍
പൊട്ടിക്കരയും നീ പൈങ്കിളിയെ
മുത്തിന്റെ കൈകളില്‍ തൊട്ടൊരു കല്ലിനെ
മുത്തി മണക്കും നീ പൊന്‍ മലരേ
(മക്കത്ത് .....)
പാപങ്ങള്‍ മൊത്തവും എണ്ണിപ്പറയുമ്പോള്‍
തേങ്ങിക്കരയും നീ പൈങ്കിളിയെ
പാരിന്‍നടുവിലെ ഗോപുരം കാണുമ്പോള്‍
കൈകള്‍ ഉയര്‍ത്തും നീ പൊന്‍ മലരേ
(മക്കത്ത് .....)
ലബ്ബയ്ക്ക ചൊല്ലി മലകള്‍ കയറുമ്പോള്‍
ക്ഷീണം മറക്കും നീ പൈങ്കിളിയെ
ഓമന താരകം പൂമോന്‍ ഖലീലിന്റെ
കാലൊച്ച കേള്‍ക്കും നീ പൊന്‍ മലരേ
(മക്കത്ത് .....)
ഹജ്ജും കഴിഞ്ഞു നീ പോരുന്ന വേളയില്‍
മുത്തിനെ കാണണം പൈങ്കിളിയെ
മുത്തി മണത്തെന്റെ റബ്ബിന്റെ നാമത്തില്‍
രക്ഷയും തേടണം പൊന്‍ മലരേ
(മക്കത്ത് .....)
മക്കാ മദീനയില്‍ വെച്ചിട്ട് പോരണം
ഹുബ്ബ്‌ നിറച്ചും നീ പൈങ്കിളിയെ
ഹഖവന്‍ കാണാന്‍ തുണച്ചാല്‍ വരുംവരെ
കാത്തിരിക്കും ഞാന്‍ പൊന്‍ മലരേ
(മക്കത്ത് .....)
നൗഷാദ്‌ പൂച്ചക്കണ്ണന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...