2017, മാർച്ച് 13, തിങ്കളാഴ്‌ച

സ്മൃതി

സ്മൃതി
******
ഒരു മരക്കൊമ്പിൽ
ഒരു നീട്ടിയ കുറുകലില്
തസ്ബീഹ്,
തസ്ബീഹ് ചൊല്ലുന്ന പക്ഷി.


ഒറ്റമരവും ഒരായിരം പക്ഷികളും
കുറെ ഇലകളും നിഴലും, നിഴലില്ലാ-
യിരുട്ടും തസ്ബീഹ്, തസ്ബീഹ്...

മരം, പക്ഷി ഇലകൾ
കൂടെ മലക്കുകളും.
ഇനി രാത്രി:
മുകളിലെ കൊമ്പും,
ഒറ്റമരവും, പക്ഷികളും, മരക്കുട്ടികളും
മലക്കില്ല!

ഇരുട്ടും, നീറുന്ന ആകാശവും,
മഞ്ഞുതുള്ളിയും, വെളിച്ചവും,
ഒരു മുസല്ല-അലിയുന്ന മനസ്സും
ഉരുകുന്ന കരളും!

ഇരുട്ടിൽ:
പ്രകാശത്തെ തേടുന്ന ഞാനും
കുറെ അരൂപികളായ പാട്ടുകാരും
കമിതാക്കളും!

ഞാന്‍ കാണുന്നുമില്ല,
നീ ദർശിക്കുന്നുണ്ട്!

മനുഷ്യരും, മരങ്ങളും,
മറ്റനേകം ജീവജാലങ്ങളും,
എല്ലാ മനസ്കളും, കണ്ണും ഒരേ ദിശയിലേക്കു
പ്രാർത്ഥനയുടെ... പ്രതീക്ഷയുടെ....
ജന്മോദ്ദേശത്തിന്റെ നേർരേഖയിൽ
വിലയം പ്രാപിച്ചവർ.

നോട്ട്: വെളിച്ചത്തിൽ കണ്ണടച്ച് ഇരുട്ടാക്കുന്ന
നിന്നെ ഞാൻ അന്വേഷിക്കുന്നില്ല,
ദൂരെനിന്നു ദര്‍ശിച്ചു നീ തിരികെ പോകണം
ഇത് നിനക്കുള്ളതല്ല, നാം‍ നീ പറയുന്ന
സൂഫി കവിയുമല്ല ഭ്രാന്തനുമല്ല, മതം എന്റെ
ജീവാത്മാവാണ് അത് മനുഷ്യനെന്ന-
മതമാണ്‌ അതില്‍ നീ പുതയ്ക്കുന്ന കൌപീനം
ഞാന്‍ ഉപയോഗിക്കാറില്ല.
****************************
-നൗഷാദ് പൂച്ചക്കണ്ണന്‍-

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...