2017, മാർച്ച് 16, വ്യാഴാഴ്‌ച

"ശബ്ദമില്ലാത്തവർ"


ഇതൊരു വഴിയാണ്
ഉറുമ്പുകളുടെ വഴി
ഉറക്കമില്ലാത്തവരുടെ ദേശമാണ് മുന്നിൽ
കണ്ണുകൾ കൂമ്പി
ഖൽബുകൾ പ്രേമഭാരത്താൽ വിതുമ്പി
മഞ്ഞിന്റെ കമ്പളം പുതച്ചുറങ്ങുന്ന-
താഴ്വരയിൽ, കുന്നുകളിൽ
പുൽമേടുകളിൽ
അലിഞ്ഞലിഞ്ഞു അനന്തതയിൽ
ലയിച്ചു ചേരുന്നവരുടെ വഴി
പ്രകൃതിയിലെ സർവ്വ ജീവജാലങ്ങളും
ഒന്നാകുന്ന പാത
അങ്ങ് ദൂരെ നാല് ദിക്കുകൾക്കും അപ്പുറം
വെയിലേൽക്കാതെ തണുപ്പേൽക്കാതെ
തണലിൽ വളർന്ന ഒലിവു മരത്തിന്റെ
ചുവട്ടിൽ ...
ബക്കയുടെ
 വെളിച്ചം പരത്തുന്ന
തൂവെള്ള ഇഹ്‌റാമുകളിൽ
ത്വവാഫ്'കളിൽ
ലബ്ബയ്ക്ക പാടുന്ന വഴികളിൽ
ദാസനും, മാലിക്കും
ഒന്നാകുന്നു
ഫജറിൽ വെളിവാകുന്ന തൂവെള്ള
തേന്തുള്ളിയിൽ കുളിച്ചു
പുലരിയുടെ സിന്ദൂര പുടവയും
ചൂടി പകുതി മയക്കത്തിന്റെ
ആലസ്യത്തിൽ വേർപിരിയുന്ന
മിഥുനങ്ങൾ
വീണ്ടും വേറൊരു ലോകത്തു
സമുദ്രത്തിന്റെ അടിത്തട്ടിൽ
താഴ്വരകളിൽ കുന്നുകളിൽ
ഇഹ്‌റാമുകളിൽ
നാഥാ ...അനാഥമായ ഭൂമിയും,
ജീവജാലങ്ങളും, നീയും .....
ഞാൻ എന്നേ നാട് നീങ്ങിയവൻ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...