2016, ഏപ്രിൽ 19, ചൊവ്വാഴ്ച

"വെളുത്തവാവും ചെകുത്താനെ പേടിയും"



രാത്രി,
കറുപ്പും, വെളുപ്പും
നിലാവുമുണ്ട്
വെളുത്ത സാരിയുണ്ട്
കൂമനും, നരിയും പിന്നെ
വാവലും കൂട്ടിനുണ്ട്
നീലിമലയിലാണ്
താമസം
വിധവയാണ്
വിരഹിണിയാണ്
പ്രണയിനിയാണ്
എന്നിട്ടും ചോരയാണിഷ്ടം
ചുണ്ണാമ്പു
ചോരകുടിക്കാനുള്ള വഴി
നമ്പൂതിരി രസികനാണ്
ഉത്സവം, മന
ഭയം!!!

കുതിക്കുകയാണ്
മെട്രോ
പറക്കുകയാണ്
തെക്കും, വടക്കും
വിമാനം
കരിവണ്ടിയും, കാലവും
പോയില്ലേ ..

ചോരകൾ മടുത്തു
നാടുകൾ നിരങ്ങുന്നു
നാട്ടറിവ്
അധികാരം
ഹുങ്ക്
ഒന്നാമനാണ്‌
ഒന്നിനും കൊള്ളാത്ത ഒന്നാമൻ
തിരഞ്ഞെടുത്ത
പഴംശീല,

വീണ്ടും
ചുണ്ണാമ്പു
കത്തിയിൽ കൊടുക്കണം
കേട്ടോ
ഇല്ലെങ്കിൽ
രാത്രിയാണ്
പോരെങ്കിൽ
ബ്ലാക്ക്‌ & വൈറ്റ്
ചോരയാണ്
കൊതുകിനു
കൌതുകം

ഇങ്ങനൊക്കെ
പറയാമോ
ഇങ്ങക്ക് നൊസ്സാണ്
നാട്ടപ്പിരാന്തു
അല്ലെങ്കിൽ ...
പോടാ ....കള്ളുകുടിയാ
കത്തിയെടുക്കാൻ
മറന്നു ബലാലെ
ഇന്നാ .....
ചുണ്ണാമ്പു !!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...