2012, ഒക്‌ടോബർ 1, തിങ്കളാഴ്‌ച

എഴുതാതെപോയ ചിന്തയും പാടിത്തീരാത്ത കവിതയും





നൗഷാദ് പൂച്ചക്കണ്ണന്‍

ഇവരെ ഞാന്‍ എന്റെ പുസ്തകത്താളുകളില്‍ നിന്നും
തുറന്നു വിടുന്നു നിങ്ങള്‍ ഈ ലോകത്തില്‍ വിഹരിക്കുക ആകാശവും ഭൂമിയും അതിലുള്ള നക്ഷത്രങ്ങളും
ഇനി നിങ്ങള്‍ക്കും സ്വന്തം എന്റെ പേനത്തുമ്പില്‍ ഒരു ചെറു മഷിയായി കഴിഞ്ഞ കാലത്തെയോര്‍ത്തു
സ്വപ്‌നങ്ങള്‍ രചിക്കുക ഇനിയാണ് വേവും ചൂടും നിങ്ങളെ മഥിക്കുക എന്റെ ഹൃദയ രക്തം നിങ്ങളുടെ
ഞരമ്പുകളില്‍ക്കൂടി ഒഴുകി അക്ഷരങ്ങളായി പിറവി പൂണ്ടപ്പോള്‍ ഞാനും ചിരിച്ചു എന്റെ കുട്ടികള്‍
എത്ര സുന്ദരിക്കുട്ടികള്‍ മഞ്ജീരധ്വനികള്‍ എന്റെ കാതുകളില്‍ മധുര സംഗീതം തീര്‍ത്തു
ഇരുളിന്റെ കട്ടപിടിച്ച രാവുകളില്‍ ഏകാന്തത എന്നെ ആലോരസപ്പെടുത്തിയപ്പോള്‍ നിങ്ങള്‍ എന്റെ മുതുകെല്ലില്‍ ബീജമായി ഉറങ്ങുകയായിരുന്നു ഉറക്കം നഷ്ടമായ പകലും രാവും നിങ്ങളെ ഗര്‍ഭം ചുമന്നു ഞാന്‍ ക്ഷീണിതനായി ഈ ഇടനാഴിയില്‍ നിങ്ങളെ ഞാന്‍ ഉപേക്ഷിക്കുന്നു
കട്ടപിടിച്ച ഇരുട്ടും അതിശൈത്യവും നിങ്ങളെ ഭയപ്പെടുത്താതെയിരിക്കട്ടെ
( ഒന്ന് )
ഒരുവേള നീ എന്നെ അറിയാതെ പോകുമോ
അവസാന വാക്കിനായ് കാത്തു നിന്നു
ചന്ദ്രികേ നിന്നെ ഞാന്‍ ആകാശ ഗംഗയില്‍
അനുരാഗ ലോലനായ്‌ നോക്കി നിന്നു
അറിയാതെ പറയാതെ മഴ'വന്നു പോകുമ്പോള്‍
ഒരു തുള്ളി മണിയായി കാത്തു വെച്ചു
കളിയോടെ ചിരിയോടെ നോക്കിവെയ്ക്കാന്‍ - ഇനി
സഖിയേ വരുന്നു ഞാന്‍ അരികിലേയ്ക്ക്
( രണ്ട് )
"വിട്ടിട്ട് പോകുന്നു ഞാനെന്റെ ജീവന്‍
തെല്ല് ഒച്ചയില്ലാതൊരീ പാതയില്‍
സ്വച്ചമായ്‌ കണ്ണൊന്ന് പൂട്ടിത്തുറന്നാലോ
ശിഷ്ടം കിടക്കുന്നു കഷ്ടമെന്‍ ജീവന്‍
കൊട്ടിയടചൊരാ വാതിലിന്‍ ചാരെ
കത്തിക്കരിഞൊരാ സ്വപ്നത്തിന്‍ കെട്ട്
അറ്റത്ത് കെട്ടിയ നൂലും തകര്‍ത്തിട്ട്
മുറ്റത്ത്‌ വീണതാ ഒരു നുള്ള് ചാരമായ്‌
കരിന്തിരി വെച്ച് നീ തിരികെ നടക്കുമ്പോള്‍
കല്ലെന്ന് കരുതി ഹൃത്തില്‍ ചവിട്ടിയോ....
കൂടും തകര്‍ത്തു നീ പോയ്‌ മറഞ്ഞോ - എന്റെ
പ്രാണന്റെ...... പ്രാണനാം പാട്ടുകാരീ


എന്‍റെ പ്രാണനില്‍ ഒട്ടിനില്‍ക്കുന്നു 'മൌനം'!
പറയാതെ മൌനമായി പറഞ്ഞുപോകുന്ന
നിന്റെ വാക്കുകളാണ് എനിക്ക് പ്രിയം,
നിന്റെ കണ്ണുകളില്‍ തളംകെട്ടി നില്‍ക്കുന്ന കണ്ണുനീര്‍ മുത്ത്‌ 'കളുടെ ഭാഷയാണ്‌ 'മൌനം'!
നിന്‍റെ ചുണ്ടുകളില്‍ മെല്ലെ വിടരുന്ന കാമത്തിന്‍റെ കൈത്തിരി വെട്ടമാണ് 'മൌനം'!
എല്ലാം അറിയാം എന്ന നിന്‍റെ അഹങ്കാരത്തിന്‍റെ നേര്‍ക്കുള്ള എന്‍റെ ഉത്തരമാണ് 'മൌനം'!
എന്‍റെ ഉള്ളില്‍ ഉറങ്ങുന്ന സ്വപ്നവും,മൃഗവും,ആശയും,പ്രതീക്ഷയും എല്ലാം മൌനമാണ്
ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു മൌനമേ ഞാന്‍ എന്നും നിന്നെ മാത്രമേ സ്നേഹിച്ചിരുന്നുള്ളൂ.

1 അഭിപ്രായം:

  1. കത്തിക്കരിഞൊരാ സ്വപ്നത്തിന്‍ കെട്ട്
    അറ്റത്ത് കെട്ടിയ നൂലും തകര്‍ത്തിട്ട്
    മുറ്റത്ത്‌ വീണതാ ഒരു നുള്ള് ചാരമായ്‌

    നല്ല കവിത... എനിക്കിഷ്ടമായി

    മറുപടിഇല്ലാതാക്കൂ

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...