2015, സെപ്റ്റംബർ 13, ഞായറാഴ്‌ച

"പുലയാട്ടം"

"പുലയാട്ടം"

കറ്റവിളഞ്ഞ് നടുവൊടിഞ്ഞ് -മുഖം
പറെറ ചേറിനാൽ പുള്ളിതൊട്ട്
പൊൻകതിർ കാറ്റിൻെറ-തോളിലേറി
പറമേളം മുടിയഴിച്ചാട്ടമാടി

കണ്മഷി നീട്ടി വരച്ചു പെണ്ണ് -ചെറു
അമ്പിളി വട്ടത്തിൽ പൊട്ട്തൊട്ട്
നീളൻ കരമുണ്ട് മേനിതൊട്ട്
നാണം കവിളത്ത് പീലിനട്ട്

പാടത്ത് കൊയ്ത്തിന്റെ കേളികൊട്ട്
മേടത്തിൽ പെണ്ണിന്റെ താലികെട്ട്
കാൽനഖം വൃത്തത്തിൽ കോലമിട്ടു
കണ്മുന തെക്കോട്ട്‌ റോന്തുമിട്ടു

കൈതപ്പൂ കാതോല താളമിട്ടു
കൈക്കൂട പൂകെട്ടി മാലയിട്ടു
കൈവെള്ള മരുതാണി ചായമിട്ടു
കൈവള മേളക്കൊഴുപ്പുമിട്ടു

ആശകൾ മൂശയിൽ വെന്തുവന്നു
ആഹാരമില്ലാത്ത രാവ് തന്നു
ആനന്ദ നാളുകൾ ആര് തന്നു
ആരോ കവർന്നിട്ട് നോവ്‌ തന്നു

കണ്മഷി മാറത്ത് കോലമിട്ടു
കാലം പെരുമഴ ചാലുമിട്ടു
പാടം പതിരുകൾ ചേർത്ത് വെച്ച്
പാടാം പഴങ്കഥ കോർത്ത്‌ വെച്ച് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...