2015, സെപ്റ്റംബർ 9, ബുധനാഴ്‌ച

"ഹൂറാനികളുടെ മുത്തുകൾ"

"ഹൂറാനികളുടെ മുത്തുകൾ"


പിറവിക്കുമുന്നെ കത്തിമുനയിൽ-വേരറ്റു
പോകുന്ന പനിനീർ പുഷ്പങ്ങൾ
അഴുക്കുചാലിൽ കമിഴ്ന്ന് കിടന്ന്
തേങ്ങുന്നത് വിധിയെ ഓർത്തായിരിക്കും


ശപിക്കുന്നത്‌ തനിക്കുവേണ്ടി-
ചുരത്താതെപോയ മാറിടത്തെയായിരിക്കും

പിടയ്ക്കുന്നത്‌ ഒരിറ്റ്‌ സ്നേഹത്തിന് -
വേണ്ടിയായിരിക്കും

കൊതിക്കുന്നത് ഉമ്മയുടെ
താരാട്ടിനായിരിക്കും

തുടിക്കുന്നത് ഉപ്പയുടെ-
വാത്സല്യത്തിനായിരിക്കും

ചിനുങ്ങുന്നത് കിട്ടാതെപോയ
മഞ്ഞക്കുപ്പായത്തെ ഓർത്തായിരിക്കും

പിറവിക്കുമുന്നെ കത്തിമുനയിൽ-വേരറ്റു
പോകുന്ന പനിനീർ പുഷ്പങ്ങൾ-ചിരിക്കുന്നത്
ജന്നത്തിലെ ഹൂർലീങ്ങളുടെ വയറ്റിൽ-
പുനർജ്ജനിക്കുന്നതോർത്തായിരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...