2015, സെപ്റ്റംബർ 17, വ്യാഴാഴ്‌ച

വീണപൂവ്

വീണപൂവ്
മിഴിപൂട്ടി ഞാനിന്നുറക്കമല്ലേ -സഖീ
മൊഴിയൊന്നുമില്ലാതെ പോകയല്ലേ
ഇനിയുമീ വഴിയിൽ എൻ നിഴലില്ല
കനവിലും,നിനവിലും, കവിതയില്ല

കമലേ നീ ചൊരിയുന്ന അശ്രുപുശ്പങ്ങളെ
കവിളത്ത് ചേർത്ത് ഞാൻ പോകയല്ലേ
കരയെല്ലേ കരളേ നീ എന്നൊന്ന്- ചൊല്ലുവാൻ
കഴിയാതെ ഞാനിന്നുറക്കമല്ലേ

ഇനിയില്ല ദൂരമീ വഴിയോര പാതയിൽ
തനിയേ നടക്കുവാൻ നേരമായി -നിൻ
 മുഖമൊന്നു ചേർത്തെന്റെ മുഖമാകെ മൂടുക
പാഥേയം അതുമതി പാരിടത്തിൽ

കടൽപോലെ പ്രാണന്റെ തിര കുത്തിയൊഴുകുന്ന-നിൻ
ചുടുശ്വാസ മലരൊന്ന് ചേർത്തിടട്ടെ
ഒടുവിലെൻ കാഴ്ചയും,കനവും ഉപേക്ഷിച്ച്
ചുടലയിൽ ചേർന്ന് ലയിച്ചിടട്ടെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...